കൃഷിയിലെ പൊന്‍തിളക്കം

കോഴിക്കോട് നഗരത്തിലെ പ്രമുഖ ജ്വല്ലറിയുടെ ഉടമയായ വിജയന്‍ വീടിനോട് ചേര്‍ന്ന 25 സെന്റ് സ്ഥലത്ത് വിവിധ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ സമീപത്തെ ഷോപ്പില്‍ വില്‍ക്കുന്നുമുണ്ട്.

By പി.കെ. നിമേഷ്
2023-09-16

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍ വിജയന്‍ കളരിക്കലും കുടുംബവും. കോഴിക്കോട് നഗരത്തിലെ പ്രമുഖ ജ്വല്ലറിയുടെ ഉടമയായ വിജയന്‍ വീടിനോട് ചേര്‍ന്ന 25 സെന്റ് സ്ഥലത്ത് വിവിധ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ സമീപത്തെ ഷോപ്പില്‍ വില്‍ക്കുന്നുമുണ്ട്.

വീഡ് മാറ്റ് വിരിച്ച് കൃഷി

വീടിനോട് ചേര്‍ന്ന 25 സെന്റിലാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. പയര്‍, വെണ്ട,വഴുതന, തക്കാളി, ചിരങ്ങ, കുമ്പളം, കോവല്‍, പാവയ്ക്ക, കുക്കുമ്പര്‍, വെള്ളരി തുടങ്ങി ഏതാണ്ടെല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വീഡ് മാറ്റ് വിരിച്ചാണ് കൃഷി, മള്‍ച്ചിങ് പോലെയുള്ളയൊരു സംവിധാനമാണിത്. എന്നാല്‍ പരമ്പരാഗത മള്‍ച്ചിങ് രീതിയില്‍ നിന്ന് ഏറെ മാറ്റമുണ്ട്. കൃഷിയിടത്തില്‍ മുഴുവനായി വീഡ് മാറ്റ് വിരിക്കും. തുടര്‍ന്ന് തൈ നടേണ്ട സ്ഥലങ്ങള്‍ ചെറുതായി മുറിച്ചെടുത്ത് കുഴിയുണ്ടാക്കും. ഈ കുഴിയില്‍ ചാണകപ്പൊടി, എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്ക്, ചകിരിച്ചോര്‍ എന്നിവ നിറയ്ക്കും, ശേഷം തൈ നടും. സാധാരണ രീതിയിലുള്ള മള്‍ച്ചിങ്ങിനേക്കാള്‍ നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്. വളങ്ങള്‍ ഉപയോഗിച്ച് തിട്ടയുണ്ടാക്കിയാണ് സാധാരണ മള്‍ച്ചിങ്. ഇങ്ങനെ ചെയ്താല്‍ വെള്ളത്തിലൂടെ മാത്രമേ വളങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂ.

മഴവെള്ളം കൃഷി സ്ഥലത്തേക്ക് ആഴ്ന്നിറങ്ങുകയുമില്ല. ഒരു തവണ കൃഷി കഴിഞ്ഞാല്‍ ഈ ഷീറ്റ് മാറ്റുകയും വേണം. വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യം ഇതുമൂലമുണ്ടാകും. എന്നാല്‍ വീഡ് മാറ്റ് ഒരിക്കല്‍ വിരിച്ചാല്‍ മൂന്നോ നാലോ കൊല്ലം ഉപയോഗിക്കാം. കുഴിയെടുത്ത് മണ്ണില്‍ തന്നെയാണ് തൈകള്‍ നടുന്നത്, ഇതിനാല്‍ മഴവെള്ളം മണ്ണിലേക്കിറങ്ങും. ആവശ്യമുള്ള വളങ്ങള്‍ ചുവട്ടില്‍ തന്നെ നല്‍കുകയും ചെയ്യാം. കോവല്‍, പാവല്‍ പോലുള്ള പന്തല്‍ വിളകളും ഇതുവഴി കൃഷി ചെയ്യാം. തിരുവണ്ണൂര്‍ തന്നെയുള്ള പ്രമുഖ ജൈവകര്‍ഷകനായ സിദ്ധിക്കാണ് ഇതിനുള്ള സഹായവും സാങ്കേതിക പിന്തുണയും നല്‍കിയത്. ഇദ്ദേഹം ഇടയ്ക്കിടെ കൃഷിയിടത്തിലെത്തി വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. സിദ്ധിക്കിന്റെ കടയിലൂടെ പച്ചക്കറികള്‍ വില്‍ക്കുകയും ചെയ്യും.  

ജൈവ ഉത്പന്നങ്ങള്‍ക്ക്  

നിരവധി ആവശ്യക്കാര്‍

ജ്വല്ലറി വ്യാപാരത്തിലെ തിരക്കുകളില്‍ നിന്നൊരു മാറ്റം, കുടുംബത്തിന് നല്ല ഭക്ഷണം - കൃഷി ആരംഭിക്കാനുള്ള കാരണം ഇതായിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തായതിനാല്‍ പരിചരണം എളുപ്പമാണ്. രാവിലെ തോട്ടത്തിലെത്തി ഇവയെ പരിചരിക്കും. നല്ല വിളവ് കിട്ടിത്തുടങ്ങിയതോടെ സ്വന്തം ആവശ്യത്തിന് എടുത്ത് ബാക്കിയുള്ളവ വില്‍പ്പന നടത്തുന്നുണ്ട്. ധാരാളം പേര്‍ ശുദ്ധമായ പച്ചക്കറി തേടിയെത്തുന്നു. ജൈവരീതിയില്‍ മാത്രമാണ് കൃഷി. എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകം എന്നിവയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ഇവ പുളിപ്പിച്ച് വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കും. ഫിഷ് അമിനോ ആസിഡ്, വേപ്പെണ്ണ, സ്യൂഡോമോണസ് തുടങ്ങിയവയാണ് കീടനാശിനികളായി ഉപയോഗിക്കുന്നത്.

കൂട്ടിന് കുടുംബവും

കുടുംബവും കൃഷി ചെയ്യാന്‍ ഏറെ ഉത്സാഹത്തോടെ മുന്നോട്ടുവരുന്നുണ്ടെന്ന് പറയുന്നു വിജയന്‍. ഭാര്യയ്ക്കാണ് കൃഷിയില്‍ താത്പര്യം കൂടുതല്‍. ഇവരുടെ കുടുംബവീട്ടില്‍ പണ്ട് വിവിധ കൃഷിയുണ്ടായിരുന്നു. ഭാര്യയുടെ നാടായ വളാഞ്ചേരിയില്‍ ഞങ്ങള്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്രയും ദൂരം സഞ്ചരിച്ച് കൃഷി ചെയ്യാന്‍ സാധിക്കുന്നില്ല. കോഴിക്കോട് എന്റെ പേരിലുള്ള ഭൂമിയിലും കൃഷി സജീവമായി ചെയ്തിരുന്നു. ജ്വല്ലറിയിലെ തിരക്കു കാരണം യാത്ര ചെയ്യാനും കൃഷിയില്‍ ശ്രദ്ധിക്കാനും സമയം കിട്ടുന്നില്ല. ഇതിനു പരിഹാരമായിട്ടാണ് വീടിനോട് ചേര്‍ന്ന സ്ഥലത്ത് കൃഷി തുടങ്ങിയത്. ഭാര്യയും മകനും മരുമകളും പേരക്കുട്ടികളുമെല്ലാം കൃഷിയിടത്തിലെത്തും വിളവെടുക്കാനും പരിചരണത്തിലുമൊക്കെ പങ്കു കൊള്ളും. പേരക്കുട്ടികള്‍ രണ്ടു പേര്‍ക്കും കൃഷിയില്‍ നല്ല താത്പര്യമാണ്. ലാഭം പ്രതീക്ഷിച്ച പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. എന്നിട്ടും കൃഷി നഷ്ടമാണെന്ന് പറയാന്‍ പറ്റില്ല. പയര്‍, വഴുതന, വെണ്ട എന്നിവയെല്ലാം ധാരാളം വില്‍ക്കാനുണ്ടായിരുന്നു. വലിയ ലാഭമൊന്നും ലഭിച്ചില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചു കിട്ടിയെന്നു പറയുന്നു വിജയന്‍.

Leave a comment

ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍…

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന…

By നൗഫിയ സുലൈമാന്‍
സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും…

By ജിനേഷ് ദേവസ്യ
Leave a comment

© All rights reserved | Powered by Otwo Designs