കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

പിതാവിന്റെ പാത പിന്തുടര്‍ന്ന് തേന്‍ വളര്‍ത്തി സ്വന്തമായൊരു ബ്രാന്‍ഡ് സ്ഥാപിച്ച് തേന്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സാനിയ സെഹ്‌റ

By Harithakeralam
2024-12-16

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍ തേനിന്റെ മധുരമാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച തേന്‍ ഉത്പാദിപ്പിക്കുന്നത് ജമ്മു കശ്മീരിലാണ്. ഇവിടെയുള്ളൊരു യുവ സംരംഭകയുടെ വാര്‍ത്തയാണിന്നു രാജ്യമാകെ ചര്‍ച്ചയാകുന്നത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് തേന്‍ വളര്‍ത്തി സ്വന്തമായൊരു ബ്രാന്‍ഡ് സ്ഥാപിച്ച് തേന്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സാനിയ സെഹ്‌റ.

തേന്‍ കര്‍ഷകരായ കുടുംബം

തേന്‍ കര്‍ഷകനായ പിതാവ് ഗുല്‍സാര്‍ അഹമ്മദ് മിറിനൊപ്പം കുട്ടിക്കാലത്ത് സഹായിക്കാന്‍ കൂടിയാണ് സാനിയ ഈ മേഖലയിലേക്ക് ഇറങ്ങുന്നത്. കശ്മീരില്‍  മഞ്ഞുകാലം ശക്തമാകുമ്പോള്‍ ഗുല്‍സാര്‍ അഹമ്മദ് തന്റെ തേനീച്ച കോളനികള്‍ പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും കൊണ്ടുപോകും, ഈസമയം  സാനിയ സെഹ്റയും കൂടെയുണ്ടാകും. തടി പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്ന തേനീച്ചകളെ ജീവനോടെ നിലനിര്‍ത്താന്‍  അതിശൈത്യകാലമായ  ഡിസംബര്‍ - ഏപ്രില്‍ മാസങ്ങളില്‍  ചൂടുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകണം. എന്നാലേ തേന്‍ ഉത്പാദനവുമുണ്ടാകൂ. 180 തേനീച്ച കോളനികളാണ് അക്കാലത്ത് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പിതാവിന്റെ കഠിനാധ്വാനം എന്നാല്‍ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതും സാനിയയ്ക്ക് കണ്ടു നില്‍ക്കേണ്ടി വന്നു.  '' ശുദ്ധമായ ജൈവ തേനാണ് ഞങ്ങള്‍ വിളവെടുത്തിരുന്നത്. മൊത്തമായി വാങ്ങുന്നവര്‍ ഞങ്ങള്‍ക്ക് തുച്ഛമായ തുക നല്‍കി, നാലിരട്ടി ഉയര്‍ന്ന നിരക്കില്‍ തേന്‍ വിറ്റു. കൂടാതെ, കൂടുതല്‍ പണം സമ്പാദിക്കുന്നതിനായി അവര്‍ തേനില്‍ മായം ചേര്‍ത്തു. ഇതിലൊരു മാറ്റം വേണ്ടമെന്ന്  മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു,'' - സാനിയ പറയുന്നു. ഉപഭോക്താക്കള്‍ക്ക് നേരിട്ട് തേന്‍ വില്‍ക്കാനായി  കശ്മീര്‍ പ്യുവര്‍ ഓര്‍ഗാനിക്സ് എന്ന ബ്രാന്‍ഡിന്റെ പിറവി ഇങ്ങനെയാണ്.

പിതാവിന്റെ പിന്തുണ;  

സര്‍ക്കാറിന്റെ സഹായം

കശ്മീരിലെ യാഥാസ്ഥിതിക സമൂഹത്തിന് ഒരു സ്ത്രീ സ്വന്തമായി തേനീച്ച വളര്‍ത്തുന്നതും ബിസിനസ് ചെയ്യുന്നതുമൊന്നും ആലോചിക്കാനേ പറ്റിയില്ല. പത്താം ക്ലാസ് കഴിഞ്ഞതോടെ മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമയ്ക്ക് ചേര്‍ന്നു. പക്ഷേ സാനിയയുടെ മനസ് തേനീച്ചകള്‍ക്കൊപ്പമായിരുന്നു. ബന്ധുക്കളും മറ്റും എതിര്‍ത്തെങ്കിലും പിതാവ് പിന്തുണ നല്‍കി. ഇതോടെ തേനീച്ച വളര്‍ത്താന്‍ തുടങ്ങി. കാര്‍ഷിക സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിടുന്ന ജമ്മു കശ്മീരിന്റെ ഹോളിസ്റ്റിക് അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന് (എച്ച്എഡിപി) കീഴില്‍  സബ്സിഡിക്ക് അപേക്ഷിച്ചു. 35 തേനീച്ച കോളനികള്‍ (ഒരു കോളനിക്ക് ഏകദേശം 4500 രൂപ) വാങ്ങാന്‍ 1.5 ലക്ഷം രൂപയായിരുന്നു എന്റെ പ്രാരംഭ നിക്ഷേപം. തുടര്‍ന്ന് എനിക്ക് 1.12 ലക്ഷം രൂപ (80 ശതമാനം) സബ്സിഡി ലഭിച്ചു, അത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ എന്നെ സഹായിച്ചു - അവര്‍ പറയുന്നു. നിലവില്‍ 650 തേനീച്ച കോളനികള്‍ സ്വന്തമാക്കുകയും ചെയ്തു. ഇത് അവളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കോളനികളുടെ മൂന്നിരട്ടിയിലധികമാണ്.  ഈ  കോളനികളില്‍ നിന്ന് ഓരോ സീസണിലും 5,500 കിലോ തേന്‍ ലഭിക്കും. ഒരു വര്‍ഷത്തില്‍ അഞ്ച് സീസണുകളില്‍ ഞങ്ങള്‍ തേന്‍ വിളവെടുക്കും. കാലാവസ്ഥയും പൂക്കളുമൊക്കെ അനുസരിച്ച് രാജസ്ഥാനിലേക്കും പഞ്ചാബിലേക്കും കശ്മീരിലുട നീളവും തേനീച്ചകളെ മാറ്റും.  തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോര്‍ ടൗണ്‍ഷിപ്പിലെ കുങ്കുമപ്പാടങ്ങളിലാണ് ഇവ ഇപ്പോള്‍ ഉള്ളത്.

സ്വന്തം ബ്രാന്‍ഡ് , നേരിട്ട് വില്‍പ്പന

ഇടനിലക്കാര്‍ തന്റെ പിതാവിനെ ചൂഷണം ചെയ്യുന്നതു കണ്ടു വളര്‍ന്നതിനാല്‍ സ്വന്തം ബ്രാന്‍ഡ് എന്നത് സാനിയയുടെ സ്വപ്‌നമായിരുന്നു. അടുത്തിടെ ഇതിനും തുടക്കമിട്ടു. ഉപഭോക്താക്കള്‍ക്ക് നേരിട്ട് തേന്‍ വില്‍ക്കാന്‍  തന്റെ ബ്രാന്‍ഡായ 'കശ്മീര്‍ പ്യുവര്‍ ഓര്‍ഗാനിക്സ്' പുറത്തിറക്കി.  ജൈവവും മായം ചേര്‍ക്കാത്തതുമായ തേന്‍ ആവശ്യക്കാര്‍ക്ക് നേരിട്ടു വാങ്ങാം. അക്കേഷ്യ പൂക്കളുടെ അമൃതില്‍ നിന്ന് തേനീച്ചകള്‍ നിര്‍മ്മിക്കുന്ന ലോകപ്രശസ്തമായ കശ്മീരി അക്കേഷ്യ തേന്‍ കിലോയ്ക്ക് 1200 രൂപയ്ക്കും മള്‍ട്ടിഫ്‌ലോറല്‍ തേന്‍ കിലോയ്ക്ക് 1400 രൂപയ്ക്കും മോണോഫ്‌ലോറല്‍ കിലോയ്ക്ക് 1000 രൂപയ്ക്കും വില്‍ക്കുന്നു. കാട്ടുതേന്‍ കിലോയ്ക്ക് 1200 രൂപയ്ക്കും തേന്‍ 1600 രൂപയ്ക്കും വില്‍ക്കുന്നു. സോപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എണ്ണ വില്‍ക്കുന്നതിനൊപ്പം തേനീച്ച പൂമ്പൊടിയും റോയല്‍ ജെല്ലിയും (തേനീച്ചകളുടെ പാല്‍ സ്രവണം) ഉപയോഗിച്ച് ഞാന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഉണ്ടാക്കുന്നു,'' അവള്‍ പറയുന്നു.  

 

''ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ, ഞങ്ങള്‍ ഒന്നിലധികം വരുമാന സ്ട്രീമുകള്‍ സൃഷ്ടിക്കുകയും ഞങ്ങളുടെ കോളനികളില്‍ നിന്ന് ഒന്നും പാഴാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. സുസ്ഥിരമായ രീതികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ശക്തമായ വിപണി സാന്നിധ്യം സ്ഥാപിക്കാന്‍ ഈ സമീപനം ഞങ്ങളെ സഹായിച്ചു,'' അവര്‍ വിശദീകരിക്കുന്നു നിലവില്‍ സാനിയയുടെ പ്രതിമാസ വിറ്റുവരവ് 2 ലക്ഷം രൂപയുടേതാണ്, 2025-ല്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ബ്രാന്‍ഡ് ചെയ്യാനും വിപണനം ചെയ്യാനും തുടങ്ങുന്നതോടെ ഇത് ഉയരും.

കടുകു പാടങ്ങളും മാന്തോപ്പുകളും;  

തേനീച്ചകള്‍ക്കൊപ്പം ദേശാടനം

തേന്‍ പോലെ മധുരിക്കുന്നതല്ല തേനീച്ച വളര്‍ത്തല്‍. നവംബറില്‍, കശ്മീരില്‍ നിന്ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് കോളനികള്‍ കൊണ്ടുപോകണം. ഇതിനായി ട്രക്കുകള്‍ വാടകയ്‌ക്കെടുക്കണം. ഒരു ട്രക്കിന് 65,000 രൂപ വരെ വാടക നല്‍കണം. രാജസ്ഥാനിലെ കടുകു പാടങ്ങളില്‍ തേനീച്ചകോളനികള്‍ സ്ഥാപിക്കും. കടുക് പൂത്ത് തുടങ്ങുമ്പോള്‍ മികച്ച രീതിയില്‍ തേന്‍ ലഭിക്കും. ഇത് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും സന്തോഷമാണ്, ഫെബ്രുവരി വരെ അവിടെ തുടരും. മാര്‍ച്ചില്‍ പഞ്ചാബിലെ മാന്തോപ്പിലും ലിച്ചി തോട്ടങ്ങളിലുമായിരിക്കും. തേനീച്ചകള്‍ ധാരാളമുള്ളതിനാല്‍ മാമ്പഴങ്ങളുടെ ഉത്പാദനം വര്‍ധിക്കും, ഗുണനിലവാരമുള്ള തേന്‍ ലഭിക്കുകയും ചെയ്യും. ഏപ്രില്‍ അവസാനത്തോടെ, കശ്മീരില്‍ തിരിച്ചെത്തും. പുല്‍വാമയ്ക്ക് സമീപമുള്ള ഒരു പ്ലം ഗാര്‍ഡനില്‍ നിന്ന് ജൂണില്‍ സാംഗ്രിയിലേക്കും തുടര്‍ന്ന് സോനാമാര്‍ഗിലേക്കും ലെതപോറയിലേക്കും മികച്ച ഗുണനിലവാരമുള്ള ജൈവ തേന്‍ നേടുന്നതിനായി യാത്ര തുടരും. ട്രക്കുകളില്‍ ഇറക്കുകയും കയറ്റുകയും ചെയ്യുമ്പോള്‍ കോളനികള്‍ക്കും പലതിനും കേടു പാടുകള്‍ സംഭവിക്കും, ചിലത് നശിക്കും. പിതാവോ സഹോദരനോ തേനീച്ച കോളനികള്‍ക്ക് ഏതു സമയവും കാവല്‍ നില്‍ക്കും. രോഗങ്ങള്‍ വന്നാല്‍ മൃഗഡോക്റ്ററെ വിളിക്കും. എന്നാല്‍ വെല്ലുവിളികളെ നേരിട്ട് തന്റെ സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് ഈ 19 കാരിയുടെ തീരുമാനം.  

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs