എല്ല് പൊടി അത്ര 'പൊടി'യല്ല; എന്‍ജിനീയറിങ് കഴിഞ്ഞ് എല്ല് പൊടി വില്‍പ്പന, എവര്‍ഗാനിക് ബോണ്‍മീലിന്റെ വിജയഗാഥ

എന്‍ജിനീയറിങ് കഴിഞ്ഞ് എല്ല് പൊടി വില്‍ക്കാനിറങ്ങിയ രണ്ടു സുഹൃത്തുക്കള്‍... അല്‍പ്പം വ്യത്യസ്തമായ വിജയകഥയാണ് ഷിയാസ് ബക്കറിനും അതുല്‍ രാജിനും പറയാനുള്ളത്.

By പി.കെ. നിമേഷ്
2023-04-26

എന്‍ജിനീയറിങ് കഴിഞ്ഞ് എല്ല് പൊടി വില്‍ക്കാനിറങ്ങിയ രണ്ടു സുഹൃത്തുക്കള്‍... അല്‍പ്പം വ്യത്യസ്തമായ വിജയകഥയാണ് ഷിയാസ് ബക്കറിനും  അതുല്‍ രാജിനും  പറയാനുള്ളത്. കേരളത്തിലെ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാനും ആരോഗ്യമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാനും വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇവര്‍. എവര്‍ഗാനിക് ബോണ്‍മീല്‍ എന്ന  ബ്രാന്‍ഡില്‍ നൂറു ശതമാനം ശുദ്ധമായ എല്ലു പൊടിയാണിവര്‍ വിപണിയിലെത്തിക്കുന്നത്.


എന്‍ജിനീയറിങ് ടു
എല്ലു പൊടി

സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞു ചുരുങ്ങിയ ശമ്പളത്തിനു ജോലി ചെയ്തു വരികയായിരുന്നു കോഴിക്കോട് സ്വദേശികളായ ഷിയാസ് ബക്കറും അതുല്‍ രാജും. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് എല്ല് പൊടി ബിസിനസിലേക്ക് എത്തിക്കുന്നത്. ഷിയാസിന്റെ സഹോദരി ഭര്‍ത്താവിന്റെ കുടുംബം വര്‍ഷങ്ങളായി ഈ മേഖയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. തുടര്‍ന്നു രണ്ടു പേരും സ്വന്തമായി എല്ല് പൊടി ഉത്പാദിപ്പിച്ചു വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.  മലപ്പുറം, പാലക്കാട്, ചെന്നൈ എന്നിവിടങ്ങളില്‍ എല്ല് പൊടി നിര്‍മിക്കുന്ന ഫാക്റ്ററികളുമുണ്ട്.

മണലും മണ്ണും 

കേരളത്തിലിപ്പോള്‍ വലിയ തട്ടിപ്പ് നടക്കുന്ന മേഖലയാണ് ജൈവകൃഷി. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളോടും പഴവര്‍ഗങ്ങളോടും മലയാളിക്ക് പ്രിയമേറി വരുന്നതു കണ്ട് തട്ടിപ്പ് സംഘങ്ങള്‍ വിലസുകയാണ്. ജൈവവള-കീടനാശിനി രംഗത്താണ് ഈ മേഖലയില്‍ വലിയ തോതില്‍ പറ്റിക്കല്‍ നടക്കുന്നത്. ജൈവവളമെന്ന ലേബലില്‍ ഗുണനിലവാരം കുറഞ്ഞവ വിറ്റ് കര്‍ഷകരെ വഞ്ചിക്കുന്നു. നിരവധി പേരാണ് ഇത്തരം വളങ്ങള്‍ വാങ്ങി കൃഷി നശിച്ചു കഷ്ടത്തിലാകുന്നത്. എല്ല് പൊടിയുടെ കാര്യത്തിലുമിതു തന്നെയാണ് കാര്യം. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ല് പൊടിക്കും ആവശ്യക്കാര്‍ ഏറി. ഇതു മുതലെടുത്ത് മണലും ക്വാറിപ്പൊടിയും പാക്കറ്റിലാക്കി എല്ല് പൊടിയെന്ന പേരില്‍ വിറ്റഴിക്കുന്നവരുണ്ട്. ഒരു കിലോ എല്ല് പൊടി വാങ്ങിയാല്‍ അതില്‍ 100 ഗ്രാം പോലും എല്ല് പൊടിഞ്ഞതുണ്ടാകില്ല, മണലും മണ്ണും ക്വാറിപ്പൊടിയുമായിരിക്കും ഭൂരിഭാഗവും. ഇതു പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കുമിട്ട് കൊടുത്തിട്ട് കായ്ഫലമുണ്ടാകുന്നതും കാത്തിരുന്നാല്‍ നിരാശയായിരിക്കും ഫലം. ഇതിനൊരു മാറ്റം വേണമെന്ന ശക്തമായ നിലപാടിലാണ് ഷിയാസിനും അതുലിനും. അമിത ലാഭത്തിനു വേണ്ടി കര്‍ഷകരേയും പ്രകൃതിയേയും നശിപ്പിക്കാന്‍ ഈ യുവാക്കള്‍ തയാറല്ല. കൃഷി വകുപ്പ്, സഹകരണ ബാങ്കുകള്‍, റീട്ടെയ്ല്‍ ഷോപ്പുകള്‍ തുടങ്ങിയവയില്‍ നിന്നുമെല്ലാം വിലകുറച്ചു ഗുണനിലവാരമില്ലാത്ത എല്ല് പൊടി നല്‍കാനുള്ള പ്രലോഭനമേറെയാണ്. എത്ര പണം ലാഭമായി ലഭിച്ചാലും തട്ടിപ്പിനു തയാറല്ലെന്നാണ് ഈ യുവാക്കള്‍ പറയുന്നത്.

എല്ല് പൊടി 
അത്ര ' പൊടി 'യല്ല 

പഴയൊരു പരസ്യവാചകമുണ്ട് പൊടിപോലുമില്ല കണ്ടു പിടിക്കാന്‍, നാം വാങ്ങുന്ന എല്ലുപൊടിയെല്ലാം പാക്കറ്റില്‍ നല്ല നൈസായി പൊടിഞ്ഞാണുണ്ടാകുക. എന്നാല്‍ യഥാര്‍ഥ എല്ല് പൊടി ഇത്ര പൊടിഞ്ഞതല്ല. എല്ലിന്‍ കഷ്ണങ്ങള്‍ അങ്ങിങ് കാണുന്നതാണ് നല്ല എല്ല് പൊടി. എവര്‍ഗാനിക് ബോണ്‍മീല്‍ പാക്കറ്റ്  വാങ്ങിയാലതു മനസിലാകും. എവര്‍ഗാനിക് ബോണ്‍മീല്‍ ഒരുതവണ വാങ്ങിയാല്‍ പിന്നെ മറ്റൊരു കമ്പനിയുടേത് ഉപയോഗിക്കല്ല ആ കര്‍ഷകര്‍. പ്രമുഖ വളക്കടകളിലൂടെയും ഓണ്‍ലൈനിലും എവര്‍ഗാനിക് ബോണ്‍മീല്‍ ലഭ്യമാണ്.  നാല് വര്‍ഷമായി എല്ല് പൊടി നിര്‍മാണം തുടങ്ങിയിട്ട്. റീട്ടൈയ്‌ലായി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാന്‍ തുടങ്ങിയിട്ട് ആറുമാസമായിട്ടേയുള്ളൂ.

എല്ലാണല്ലോ എല്ലാം


ഒരു ചെടി വളര്‍ന്ന് കായ്ഫലം നല്‍കാന്‍ എല്ല് പൊടി നല്‍കിയേ പറ്റൂ. ഫോസ്ഫറസിന്റെ അളവ് എല്ല് പൊടിയില്‍ ധാരാളമുണ്ട്. നന്നായി പൂക്കാനും കായ്ക്കാനും ഇലകള്‍ നല്ല പച്ചപ്പോടെ വളരാനുമെല്ലാം ഇതു നിര്‍ബന്ധമാണ്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയാണ് എവര്‍ഗാനിക് ബോണ്‍മീല്‍ കര്‍ഷകരുടെ അടുത്തേക്ക് എത്തിക്കുന്നത്. ഫോസ്ഫറസ്, നൈട്രജന്‍ തുടങ്ങിയ മൂലകങ്ങളുടെ അളവ് കൃത്യമായി ഉണ്ടെന്ന് ഓരോ തവണയും ഉറപ്പാക്കും. എല്ലില്‍ കുമ്മായമിട്ട് ഒരു മാസം ഉണക്കിയ ശേഷമാണ് അത്യാധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചു പൊടിക്കുന്നത്. മറ്റുള്ള യാതൊരു വസ്തുക്കളുമിതില്‍ ചേര്‍ക്കുന്നില്ല. വെല്ലുവിളികളും പ്രലോഭനങ്ങളും എന്തിന് ഭീഷണി വരെയുണ്ട് ഷിയാസിനും അതുലിനും. ഒന്നു കണ്ണടച്ചാല്‍ കൈയിലെത്തുന്നതു വലിയ ലാഭം. എന്നാല്‍ ഇവയ്ക്കുമുന്നിലൊന്നും വഴങ്ങാന്‍ ഈ യുവാക്കള്‍ തയാറല്ല.  ആരോഗ്യമുള്ള പ്രകൃതിയും മനുഷ്യനും ഉണ്ടെങ്കില്‍ മാത്രമേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ,  ഇതിനു വേണ്ടി ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്നു പറയുന്നു ഷിയാസ് ബക്കറും  അതുല്‍ രാജും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം -96564 81800


Leave a comment

ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍…

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന…

By നൗഫിയ സുലൈമാന്‍
സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും…

By ജിനേഷ് ദേവസ്യ
Leave a comment

© All rights reserved | Powered by Otwo Designs