മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ തിരിനന

സ്ഥലമില്ലാത്തവര്‍ക്കും വെള്ളത്തിന്റെ ക്ഷാമം കാരണം കൃഷി ചെയ്യാനാകാത്തവര്‍ക്കും ആശ്രയമാകുകയാണ് സിബി ജോസഫിന്റെ തിരിനന കൃഷി രീതി.

By Harithakeralam

സ്ഥലമില്ലാത്തവര്‍ക്കും വെള്ളത്തിന്റെ ക്ഷാമം കാരണം കൃഷി ചെയ്യാനാകാത്തവര്‍ക്കും ആശ്രയമാകുകയാണ് സിബി ജോസഫിന്റെ തിരിനന കൃഷി രീതി. വീടിന്റെ ടെറസില്‍ തിരിനനയിലുടെ പച്ചക്കറിക്കൃഷിയില്‍ മികച്ച വിളവ് സ്വന്തമാക്കാനാകുമെന്ന് ഈ പരമ്പരാഗത കര്‍ഷകന്‍ തെളിയിച്ചു കഴിഞ്ഞു. തിരിനന സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ തിരക്കേറിയ ജീവിതത്തില്‍ നനയ്ക്കായി പ്രത്യേക സമയം തന്നെ മാറ്റിവെയ്‌ക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. തിരിനനയിലൂടെ നല്‍കുന്ന വളങ്ങള്‍ ഒരു തരത്തിലും നഷ്ടപ്പെടാതെ പൂര്‍ണ്ണമായും ചെടിക്ക് തന്നെ ലഭിക്കുന്നതോടെ ഉത്പാദന വര്‍ധനവും ഉണ്ടാകുന്നു. ചെടിക്ക് ആവശ്യമുള്ള വെള്ളം മാത്രം വലിച്ചെടുക്കുന്നതോടെ വെള്ളം തീരെ പാഴാകുകയുമില്ല. 

പിവിസി പൈപ്പുകള്‍

സിഡബ്യൂആര്‍ഡിഎം വികസിപ്പിച്ചെടുത്ത തിരിനനയ്ക്ക് (WICK IRRIGATION) സംവിധാനം ഏര്‍പ്പെടുത്തുന്നത് പിവിസി പൈപ്പുകള്‍ മുഖേനയാണ്. പിവിസി പൈപ്പില്‍ നിന്നും ചെടി നട്ട ഓരോ ഗ്രോ ബാഗിലേക്കും നിശ്ചിത അളവില്‍ വെള്ളം കിനിഞ്ഞിറക്കുന്നതാണ് തിരി നന സംവിധാനം. 50 ഗ്രോ ബാഗുകളിലെ കൃഷിക്കായി തിരിനന സംവിധാനം പതിമൂവായിരം രൂപയുടെ അടുത്ത് ചെലവ് വരുമെന്ന് സിബി പറയുന്നു. പത്ത് ഗ്രോ ബാഗുകള്‍ക്കായും ഈ സംവിധാനം ഏര്‍പ്പെടുത്താനാകും. ഒരു തവണ ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വര്‍ഷങ്ങള്‍ കൃഷി ചെയ്യാനാകും. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഗ്രോ ബാഗ് മാത്രം മാറ്റേണ്ടി വരും. ഓരോ സീസണിലും വിളവെടുപ്പ് കഴിഞ്ഞാല്‍ അതേ ഗ്രോ ബാഗില്‍ തന്നെ അടുത്ത കൃഷിയിറക്കാം. ഇതിലൂടെ വളം അശേഷം നഷ്ടപ്പെടില്ല. നഗരജീവിതത്തിന്റെയും ജോലിയുടെയും തിരക്കിലമര്‍ന്ന് പോയവര്‍ക്ക് ഏറെ ആശ്വാസമാണ് തിരിനന കൃഷി. ഒരാഴ്ച കാലമൊന്നും വെള്ളം നനച്ചില്ലെങ്കിലും ചെടിക്ക് ഈ സംവിധാനത്തിലൂടെ വെള്ളം ലഭിച്ചിരിക്കും. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, പയര്‍, പടവലം തുടങ്ങിയ പച്ചക്കറികളെല്ലാം ടെറസില്‍ തിരി നനയിലൂടെ മികച്ച വിളവ് സ്വന്തമാക്കാനാകുമെന്ന് സിബി അനുഭവസാക്ഷ്യം വിവരിക്കുന്നു. നൂറില്‍ പരം ഗ്രോ ബാഗുകളിലാണ് ഇദ്ദേഹം തിരി നനയെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷി ചെയ്യുന്നത്.

മൂന്നു വര്‍ഷമായി തിരിനന കൃഷി

ചെറുപ്പം മുതല്‍ കൃഷി ചെയ്യുന്ന സിബി മൂന്ന് വര്‍ഷമായി തിരിനന കൃഷിയില്‍ സജീവമായിട്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി നിഷ്പ്രയാസം ഇത്തരത്തില്‍ ഉണ്ടാക്കാനാകുമെന്ന് ഇദ്ദേഹം പറയുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞ ശേഷം അയല്‍വാസികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും പച്ചക്കറി നല്‍കാന്‍ ഉണ്ടാകാറുണ്ടെന്നും സിബി. പെരുവണ്ണാമൂഴിയിലെ ഇടപാടിയില്‍ പരമ്പരാഗത കര്‍ഷക കുടുംബാംഗമായ ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഉമ്മളത്തൂരിലാണ് താമസം. സ്വകാര്യ പ്രിന്റിങ് പ്രസിലെ മെഷീന്‍ ഓപ്പറേറ്റര്‍ കൂടിയായ സിബി ജോലിയുടെ ഇടവേളകളാണ് കൃഷിയ്ക്കായി മാറ്റി വയ്ക്കുന്നത്. ഭാര്യയായ ദേവഗിരി സേവിയോ എല്‍.പി. സ്‌കൂളിലെ അധ്യാപിക ജോസിയും മക്കളായ ലിയയും ജൂഡിനും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. 

ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനും മുന്നില്‍

തിരിനന കൃഷി വിജയിച്ചതോടെ വീടുകളിലും ഫ്‌ളാറ്റുകളിലും സ്‌കൂളുകളിലും തിരിനനയിലൂടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സിബിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. പന്തീരാങ്കാവ് ഗവ. സ്‌കൂള്‍, ദേവഗിരി സേവിയോ എല്‍.പി. സ്‌കൂള്‍, മാളിക്കടവ് എം.എസ്.എസ്. സ്‌കൂള്‍ ഉള്‍പ്പെടെ മുപ്പതില്‍ പരം സ്ഥലങ്ങളില്‍ സിബിയുടെ നേതൃത്വത്തില്‍ തിരി നന ജൈവകൃഷി ഒരുക്കി നല്‍കിയിട്ടുണ്ട്. വിഷമില്ലാത്ത പച്ചക്കറി എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. തിരി നന കൃഷി വിളവ് ലഭിക്കുന്നത് വരെ സിബിയുടെ സേവനം ലഭ്യമാണെന്നത് നഗരവാസികളെ പോലും കൃഷിയുടെ ആരാധകരാക്കുന്നുണ്ട്. ചട്ടിയില്‍ കുറ്റി കുരുമുളക് ഉണ്ടാക്കി നല്‍കിയും ഇദ്ദേഹം ശ്രദ്ധേയനാണ്. തിരിനന സംവിധാനത്തിനൊപ്പം ഗ്രോ ബാഗുകളില്‍ പച്ചക്കറിതൈകള്‍ സെറ്റ് ചെയ്തും സിബി വിതരണം ചെയ്യുന്നുണ്ട്. സിബി ജോസഫിന്റെ ഫോണ്‍: 9048207355

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs