ചെങ്കല്‍കുന്നില്‍ സ്‌നേഹം വിളയുമ്പോള്‍

താമരശേരി രൂപതയ്ക്ക് കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന കരുണ ഭവനില്‍ അന്തേവാസികളുടെ നേതൃത്വത്തില്‍ മികച്ചൊരു കൃഷിത്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്.

By പി.കെ. നിമേഷ്

ഇവിടെ വിളയുന്ന പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും അല്‍പ്പം സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പശം കൂടിയുണ്ട്. ചെങ്കല്‍ കുന്നില്‍ വിളഞ്ഞു നില്‍ക്കുന്ന പപ്പായയും പയറും പച്ചമുളകും തക്കാളിയുമെല്ലാം ആ സ്‌നേഹം അനുഭവിച്ചരാണ്. ജീവിതയാത്രയില്‍ ഒറ്റക്കായിപ്പോയ ഒരുകൂട്ടമാളുകളുടെ അധ്വാനത്തിന്റെ ബാക്കിപത്രമാണീ ഏദന്‍തോട്ടം. താമരശേരി രൂപതയ്ക്ക് കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന ്കരുണ ഭവനില്‍ അന്തേവാസികളുടെ നേതൃത്വത്തില്‍ മികച്ചൊരു കൃഷിത്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. 

നിലമൊരുക്കി
ശാസ്ത്രീയ കൃഷി

ചെങ്കല്‍ ക്വാറിയായിരുന്ന സ്ഥലം കൃത്യവും ശാസ്ത്രീയവുമായാണ് കൃഷിക്കായി മാറ്റിയെടുത്തത്. ജെസിബി ഉപയോഗിച്ച് മണ്ണെല്ലാം നിരപ്പാക്കി പിഎച്ച് പരിശോധിച്ചു ആവശ്യമായ അടിവളമെല്ലാം ചേര്‍ത്ത ശേഷമാണ് തൈകള്‍ നടുന്നത്. ഇതിനു വേണ്ട സാമ്പത്തിക സഹായം കൃഷി ഭവനില്‍ നിന്നു ലഭിച്ചു. കുരുവട്ടൂര്‍ കൃഷി അസിസ്റ്റന്റ് ടി.എ. ബീനയുടെ നേതൃത്വത്തിലാണിതെല്ലാം നടത്തിയത്. വിത്ത് ട്രേകളില്‍ പാകിയും തൈകള്‍ വാങ്ങിയും നട്ടു. ഗ്രോബാഗിലാണ് ആദ്യം കൃഷി തുടങ്ങിയത്. 2000 ത്തോളം ഗ്രോബാഗുകളില്‍ ആരംഭിച്ച കൃഷി പിന്നീട് വിപുലമാക്കി. പയര്‍. വെണ്ട, പച്ചമുളക്, കാന്താരി, തക്കാളി, പടവലം, പാവയ്ക്ക, കാബേജ്, കോളിഫഌവര്‍, കുക്കുംബര്‍, പപ്പായ തുടങ്ങി 15 ഇനങ്ങളോളം ഇവിടെ കൃഷി ചെയ്യുന്നു. റെഡ് ലേഡി ഇനത്തില്‍പ്പെട്ട ആയിരത്തോളം ഓളം പപ്പായകളാണ് വളര്‍ത്തുന്നത്.

അന്തേവാസികളുടെ പരിചരണം

ജീവിത യാത്രയില്‍ ഒറ്റയ്ക്കായിപ്പോയവരെ സംരക്ഷിക്കാനാണ് താമരശേരി രൂപതയുടെ കീഴില്‍ കരുണ ഭവന്‍ എന്ന സ്ഥാപനം തുടങ്ങിയിരിക്കുന്നത്. പറോപ്പടി സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാദര്‍ ജോസഫ് കളരിക്കലാണ് കരുണാഭവന്റെ ഡയറക്റ്റര്‍. സ്ത്രീകളും പുരുഷന്‍മാരുമടക്കം 35 ഓളം പേരാണ് ഇവിടെ അന്തേവാസികളായിട്ടുള്ളത്. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് ഇവരില്‍ ഏറെയും. ഇവരുടെ മാനസികമായ ഉല്ലാസം ലക്ഷ്യമിട്ടാണ് കരുണ ഭവനില്‍ കൃഷി ആരംഭിക്കുന്നത്. ഇവിടെയുള്ളവര്‍ ചേര്‍ന്നാണ് വളമിടലും നനയും വിളവെടുപ്പുമെല്ലാം നടത്തുന്നത്. രാവിലെയും വൈകിട്ടും കൃഷിയിടത്തില്‍ കുറെ സമയം ചെലവഴിക്കുന്നത് വലിയ ഊര്‍ജ്ജമാണിവര്‍ക്ക് നല്‍കുന്നതെന്ന് പറയുന്നു ഫാദര്‍ ജോസഫ് കളരിക്കല്‍. വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും കാണുന്നതു തന്നെ മനസിന് കുളിര്‍മ നല്‍കുന്ന കാര്യമാണ്. അവരുടെ ജീവിതത്തിലുമിതു വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. രാവിലെ എട്ട് മണി മുതല്‍ ഒമ്പത് വരെ മിക്കവരും കൃഷിയിടത്തില്‍ സജീവമാണ്, വൈകിട്ട് വീണ്ടുമെത്തുകയും ചെയ്യും. 

മത്സ്യക്കൃഷിയും

പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നതിനൊപ്പം കൃത്രിമ കുളങ്ങള്‍ നിര്‍മിച്ച് മത്സ്യങ്ങളെ വളര്‍ത്തുന്നുമുണ്ട്. രണ്ടു കുളങ്ങളിലായി 3000 മീനുകളെയാണ് വളര്‍ത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റെഡ് തിലാപ്പിയ, ആസാം വാള എന്നീ മീനുകളെയാണ് വളര്‍ത്തുന്നത്. മത്സ്യക്കുളത്തില്‍ ഒരു വിളവെടുപ്പ് നടന്നു കഴിഞ്ഞു. അടുത്തതിനുള്ള ഒരുക്കത്തിലാണിവര്‍. മീനുകള്‍ക്ക് തീറ്റ കൊടുക്കാനും മറ്റും വലിയ ഉല്‍സാഹമാണ് ഇവിടെയുള്ളവര്‍ക്ക്.

പരിശുദ്ധം, ജൈവം

നൂറു ശതമാനം ജൈവകൃഷിയാണ് ഭവനില്‍ നടത്തുന്നതെന്ന് പറയുന്നു കൃഷി അസിസ്റ്റന്റ് ടി.എ. ബീന. കോഴിക്കാഷ്ടം, ചാണകപ്പൊടി, ഹരിത കഷായം, ചാണകസ്ലറി തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. വലിയ രീതിയിലുള്ള കീടങ്ങളും രോഗങ്ങളുമൊന്നും ആക്രമിക്കാനെത്തിയിട്ടില്ല. അടുത്ത സീസണിലും കൃഷി വ്യാപിക്കാന്‍ തന്നെയാണ് കരുണാഭവന്റെയും ഇതിന് നേതൃത്വം നല്‍കുന്നവരുടേയും തീരുമാനം. വഴുതന, പച്ചമുളക് എന്നിവ നടാനുള്ള ഒരുക്കങ്ങളിപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. താമരശേരി രൂപത മെത്രാന്‍ മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍ കരുണാഭവന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പിന്തുണയാണ് നല്‍കുന്നത്. സമയം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം കൃഷിത്തോട്ടത്തിലെത്തി ഇവിടുത്ത അന്തേവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. 

പ്രചോദനമാകട്ടെ കൃഷി

നല്ല വെയിലുള്ള വെട്ട് പാറയായിരുന്ന പ്രദേശം ഇന്ന് പല തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും വിളയുന്ന ഹരിത ഭൂമിയാണ്. ഇവിടെയുള്ള അന്തേവാസികളുടെയും മറ്റും കഠിനാധ്വാനം തന്നെയാണീ മാറ്റത്തിന് പിന്നില്‍. നിരവധി പേരാണ് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനും കൃഷിത്തോട്ടം കാണാനുമിവിടെയെത്തുന്നത്. ആഴ്ചയില്‍ 10,000 രൂപയ്ക്ക് റെഡ് ലേഡി പപ്പായ മാത്രമിവിടെ വിറ്റു പോകുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തുന്നവര്‍ ഇവിടെയെത്തി പച്ചക്കറികള്‍ വാങ്ങിയാണ് മടങ്ങുക. ബാക്കി വരുന്നവ വേങ്ങേരി മാര്‍ക്കറ്റില്‍ എത്തിച്ച് നല്‍കും. സ്വന്തമായി കൃഷി ചെയ്യാന്‍ ചിലര്‍ക്കെങ്കിലുമിതൊരു പ്രചോദനമാകുകയാണെങ്കില്‍ ഏറെ സന്തോഷമുണ്ടെന്നാണ് കരുണാഭവന്റെ പക്ഷം. ഈ പദ്ധതിയുടെ ചുവടുപിടിച്ച് പാറോപ്പടി ഇടവകയിലെ എല്ലാ ഭവനങ്ങളിലും കൃഷി ആരംഭിക്കാനുള്ള പദ്ധതികള്‍ക്കും ഇവിടെ രൂപം നല്‍കുന്നുണ്ട്. 

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs