പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും പശുക്കളുമെല്ലാം ചേര്‍ന്നുള്ള സമ്മിശ്ര കൃഷിക്ക് ഉത്തമ ഉദാഹരണമാണിവിടെ

By പി.കെ. നിമേഷ്
2024-09-17

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും പശുക്കളുമെല്ലാം ചേര്‍ന്നുള്ള സമ്മിശ്ര കൃഷിക്ക് ഉത്തമ ഉദാഹരണമാണിവിടെ. 2020 ല്‍ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച യുവ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ശ്രീവിദ്യക്കായിരുന്നു. ആറേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനൊപ്പം  ട്രാവല്‍ ഏജന്‍സിയുമിവര്‍ നടത്തുന്നു.

ചെങ്കല്ല് പാറയിലെ കൃഷി

കേരളത്തിലെ മറ്റിടങ്ങളെപ്പോലെയുള്ള ഭൂപ്രകൃതിയല്ല കാസര്‍കോഡിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍. ചെങ്കല്ല് പാറയും നല്ല വെയിലുമെല്ലാമുള്ള ഇവിടെ പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യുക വലിയ വെല്ലുവിളിയാണ്. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണിവര്‍. പാറപ്രദേശത്ത് മണ്ണിട്ട് ഉയര്‍ത്തിയും ഭൂമി തട്ടുകളായി  തിരിച്ചുമെല്ലാമാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. സൂര്യകാന്തി, വിവിധയിനം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം വിളയുന്നത് ഇത്തരം മണ്ണിലാണ്. ഇതിനൊപ്പം കോഴിയും പശുവും മീനുമെല്ലാമുണ്ട്. കൃത്യതാ കൃഷി രീതിയാണ് പിന്തുടരുന്നത്. ഇതിനാല്‍ തുടര്‍ച്ചയായി കൃഷി ചെയ്യാന്‍ സൗകര്യമാണ്. നിരവധി അംഗീകാരങ്ങളും ശ്രീവിദ്യയുടെ അധ്വാനത്തിന് ലഭിച്ചിട്ടുണ്ട്. 2020 മികച്ച യുവ കര്‍ഷകയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. കേരള കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു.

സൂര്യകാന്തിപ്പാടത്ത് തണ്ണിമത്തന്‍

പൂത്ത് നില്‍ക്കുന്ന സൂര്യകാന്തിപാടത്ത് മധുരമൂറുന്ന തണ്ണിമത്തന്‍. ശ്രീവിദ്യയുടെ ഈ കൃഷി രീതി കേരളത്തിലൊന്നടങ്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തണ്ണിമത്തന്‍ നട്ടിരുന്ന ചാലുകൡലാണ് സൂര്യകാന്തിയുടെ വിത്തിട്ടത്. ഇതില്‍ പൂക്കള്‍ വന്നു തുടങ്ങിയതിനൊപ്പം തണ്ണിമത്തന്‍ പഴുത്ത് തുടങ്ങി. ധാരാളം പേര്‍ തണ്ണിമത്തന്‍ വാങ്ങാനും പൂക്കള്‍ കാണാനുമൊക്കെയായി കൃഷിത്തോട്ടത്തിലെത്തി. ചുവപ്പ് നിറത്തിലുള്ള സാധാരണ തണ്ണിമത്തനൊപ്പം ഓറഞ്ച്, മഞ്ഞ ഇനങ്ങളും കൃഷി ചെയ്തിരുന്നു. പാഷന്‍ ഫ്രൂട്ട് കൃഷിയാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരിനം. മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി വിളവ് ഒരു തോട്ടത്തില്‍ നിന്നു ലഭിച്ചു. പഴത്തിനു നല്ല വില ലഭിച്ചതിനൊപ്പം ജാം, അച്ചാര്‍ പോലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇതില്‍ നിന്നുണ്ടാക്കുകയും ചെയ്തു.

പച്ചക്കറികള്‍ പലവിധം

ഏതാണ്ടെല്ലായിനം പച്ചക്കറികളും സീസണ്‍ അനുസരിച്ച് ശ്രീവിദ്യ കൃഷി ചെയ്യാറുണ്ട്. പയര്‍, വെള്ളരി, ചിരങ്ങ, വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ നല്ല പോലെ വിളവ് ലഭിക്കും. ശീതകാല പച്ചക്കറികളും കൃത്യമായി വിളയിക്കാറുണ്ട്. ജൈവ രീതിയില്‍ മാത്രമാണ് കൃഷി ചെയ്യുക. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കാരണം രാസകീടനാശിനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സ്ഥലമാണ് ഇവിടെ. ചാണകം, കോഴിക്കാഷ്ടം പോലുളളവയാണ് വളമായി ഉപയോഗിക്കുന്നത്. കൃഷിഭവനുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സൂക്ഷ്മമൂലകങ്ങള്‍ ഉപയോഗിക്കും. വേപ്പെണ്ണ, ബ്യൂവേറിയ പോലുള്ളവയാണ് കീടങ്ങളുടെ ആക്രമണം രൂക്ഷമാകുമ്പോള്‍ പ്രയോഗിക്കുക. കീടങ്ങളുടെ ആക്രമണമിപ്പോള്‍ വലിയ രീതിയിലുണ്ടെന്നാണ് ശ്രീവിദ്യ പറുന്നത്.

പശുവും കോഴിയും

കാസര്‍കോഡിന്റെ സ്വന്തം ഇനമായ കുള്ളന്‍ പശുവാണ് ശ്രീവിദ്യയുടെ കാര്‍ഷിക ജീവിതത്തിന്റെ പ്രധാന കരുത്ത്. പാല്‍ വളരെകുറച്ചുള്ള ഇനമാണെങ്കിലും ചാണകം ജൈവകൃഷിക്ക് ഏറെ നല്ലതാണ്. ഇതിനൊപ്പം കോഴി, മുട്ടക്കോഴി, മീന്‍ വളര്‍ത്തല്‍ എന്നിവയെല്ലാമുണ്ട്. പടുതാകുളത്തില്‍ നടത്തിയിരുന്ന മീന്‍ വളര്‍ത്തല്‍ തത്ക്കാലം നിര്‍ത്തിവച്ചിരിക്കുന്നു. വളര്‍ത്ത് മീനുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് കാരണം. കടല്‍ മീന്‍ നല്ല പോലെ ലഭിക്കാന്‍ തുടങ്ങിയതോടെ വളര്‍ത്ത് മീനുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. അക്വാപോണിക്‌സ്, ബയോഫഌക്‌സ് രീതിയിലെല്ലാം മീന്‍ വളര്‍ത്തിയിരുന്നു. ഇപ്പോള്‍ കുറച്ച് ഗൗരാമികളെ മാത്രമാണ് വളര്‍ത്തുന്നത്. ഫിഷറീസ് വകുപ്പില്‍ നിന്ന് ഇതിനെല്ലാം നല്ല സഹായമാണ് ലഭിച്ചത്. മുട്ടക്കോഴി വളര്‍ത്തലിലും തീറ്റവില വലിയ പ്രതിസന്ധിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നു പറയുന്നു ശ്രീവിദ്യ.

പഴങ്ങളുടെ പറുദീസ

വിവിധ തരത്തിലുള്ള ഫലവൃക്ഷങ്ങളാണ് പൂങ്കാവനത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ചാമ്പ, ഞാവല്‍, പപ്പായ, അബിയു, ലോംഗന്‍,  ചെറി, ഡ്രാഗണ്‍ ഫ്രൂട്ട്, ജംബോട്ടിക്കാബ തുടങ്ങിയ പലതരം ഫലവൃക്ഷങ്ങള്‍ പരിപാലിക്കുന്നുണ്ട്. പപ്പായയുടെ പലതരം ഇനങ്ങള്‍ കൃഷി ചെയ്തിട്ടുണ്ട്. എന്നാല്‍ ജലക്ഷാമം ഫലവൃക്ഷങ്ങളുടെ വളര്‍ച്ച് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ചെങ്കല്‍പ്പാറയായി കിടന്നിരുന്ന സ്ഥലത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴച്ചെടികള്‍ ഇവര്‍ വളര്‍ത്തുന്നത്. മരുഭൂമി പോലെ കിടന്നിരുന്ന സ്ഥലത്ത് പുതിയ പഴച്ചെടികള്‍ നടാനുള്ള ഒരുക്കത്തിലാണിവര്‍.

വില്‍പ്പന പ്രശ്‌നമല്ല,  

പിന്തുണയായി കുടുംബവും

പച്ചക്കറികളും പഴങ്ങളുമൊന്നും വില്‍പ്പന നടത്താന്‍ ഒട്ടും ബുദ്ധിമുട്ട് വരാറില്ലെന്നു പറയുന്നു ശ്രീവിദ്യ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് വലിയൊരു വില്‍പ്പന നടക്കുന്നത്. ശുദ്ധമായ പച്ചക്കറികള്‍ നല്ല വില നല്‍കി വാങ്ങാന്‍ ധാരാളം പേരുണ്ട്. കാര്‍ഷിക കൂട്ടായ്മകളിലൂടെയും വില്‍പ്പന നടക്കുന്നു. കോവിഡ് കാലത്താണ് ഇത്തരം കൂട്ടായ്മകള്‍ സജീവമായത്. സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം നടന്ന് പച്ചക്കറി വില്‍പ്പന നടത്തിയിരുന്നു. ഒരിക്കല്‍ വാങ്ങിയവര്‍ പിന്നെ സ്ഥിരം കസ്റ്റമേഴ്‌സായി മാറും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് രാധാകൃഷ്ണനും മക്കളായ രേവതി കൃഷ്ണയും ശിവനന്ദും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

Leave a comment

പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
പഴച്ചെടികളും മൃഗ-പക്ഷി പരിപാലനവും: സമ്മിശ്ര കൃഷിയുമായി മൃദുല ഹരി

നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…

By നൗഫിയ സുലൈമാന്‍
മട്ടുപ്പാവ് കൃഷിയിലെ ' വിജയ 'സ്പര്‍ശം

വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…

By നൗഫിയ സുലൈമാന്‍
ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs