മുയല്‍ വളര്‍ത്തല്‍; വീട്ടമ്മമാര്‍ക്കൊരു വരുമാനമാര്‍ഗം

കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഗസാധ്യത ഒഴിവാക്കുന്നവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

By Harithakeralam

വീട്ടമ്മമാര്‍ക്ക് വലിയ അധ്വാനമില്ലാതെ പണം സംമ്പാഗിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഗസാധ്യത ഒഴിവാക്കുന്നവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അനുദിനം വര്‍ധിച്ചുവരുന്ന തീറ്റച്ചെലവ്, മുയലിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ തുടങ്ങിയവ മുയല്‍വളര്‍ത്തല്‍ മേഖലയെ തളര്‍ത്തിയിട്ടുണ്ടെങ്കിലും തീന്‍മേശയില്‍ മുയലിറച്ചി ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വീടുകളില്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും അനായാസം വളര്‍ത്താവുന്ന ഒരു വളര്‍ത്തുമൃഗമാണ് മുയല്‍. രോമക്കെട്ടുകളുള്ള മേനിയും നീണ്ട ചെവിയും ചാടിച്ചാടിയുള്ള നടത്തവുമെല്ലാം കൗതുകമുളര്‍ത്തുന്നവയാണ്.

കൂടൊരുക്കുമ്പോള്‍

കാലാവസ്ഥയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ മുയലുകള്‍ക്ക് കഴിവുണ്ടെങ്കിലും വസിക്കുന്ന സ്ഥലം വൃത്തിഹീനമാണെങ്കില്‍ പലവിധ രോഗങ്ങളും മുയലുകളെ ബാധിക്കാറുണ്ട്. അതിനാല്‍, മുയലുകളെ പാര്‍പ്പിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം. പ്രായപൂര്‍ത്തിയായ ഒരു മുയലിന് ശരാശരി രണ്ട് അടി വീതി, രണ്ട് അടി നീളം, ഒന്നര അടി ഉയരവും ഉള്ള കൂടാണ് വേണ്ടത്. തറനിരപ്പില്‍നിന്ന് രണ്ടര അടിയെങ്കിലും ഉയരത്തില്‍ വേണം കൂട് ഉറപ്പിക്കാന്‍. മാത്രമല്ല വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്ന തരത്തിലായിരിക്കണം കൂട്. കൂടിനുള്ളില്‍ വായൂ സഞ്ചാരം ഉറപ്പാക്കണം. അല്ലാത്തപക്ഷം ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം മുയലുകളെ ബാധിക്കാനിടയുണ്ട്.

ഭക്ഷണം

സസ്യഭുക്കുകളാണ് മുയലുകള്‍. തൊടിയിലും മറ്റുമുള്ള പുല്ല്, പച്ചിലകള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. എന്നാല്‍, കീടനാശിനിയോ കളനാശിനിയോ തളിച്ച സ്ഥലത്തെ വിഷമയമുള്ള പുല്ലുകളും ഇലകളും നല്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫെബറിന്റെ അളവ് കൂടിയ ഭക്ഷണമാണ് മുയലുകള്‍ക്കാവശ്യം. ഇത് അവയുടെ ദഹനപ്രക്രിയ സുഗമമാക്കുന്നു. കൂടുകളില്‍ 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കുക. കൂടുതല്‍ വെള്ളം നല്കുന്നത് മുയലുകളുടെ മൂത്രത്തിലെ രൂക്ഷഗന്ധം ഇല്ലാതാക്കും. ചിലര്‍ മുയലുകള്‍ക്ക് കഞ്ഞിവെള്ളം നല്‍കാറുണ്ട്. ഇതുകാരണം മൂത്രത്തിനു കൊഴുപ്പു കൂടി ദുര്‍ഗന്ധം വര്‍ധിക്കും. കഞ്ഞിവെള്ളം നല്‍കണമെന്നുണ്ടെങ്കില്‍ വളരെ നേര്‍പ്പിച്ച് മാത്രം നല്‍കുക. മാര്‍ക്കറ്റില്‍നിന്നു ലഭിക്കുന്ന റാബിറ്റ് ഫീഡ് നല്കുകയാണെങ്കില്‍ വളര്‍ച്ചാത്തോത് കൂടും. എന്നാല്‍, മുയലിറച്ചിയില്‍ രുചിമാറ്റമുണ്ടാകുമെന്ന് പറയപ്പെടുന്നു. സ്വാഭാവിക ഭക്ഷണങ്ങള്‍ നല്‍കുന്നതാണ് എപ്പോഴും ഉത്തമം. അപ്പോള്‍ വളര്‍ച്ച കുറഞ്ഞെന്നു വരാം.

പ്രജനനം

6-8 മാസത്തിനുള്ളിലാണ് മുയലുകള്‍ പ്രായപൂര്‍ത്തിയാവുക. പ്രായപൂര്‍ത്തിയായ മുയലുകളെ വെവ്വേറെ പാര്‍പ്പിക്കുന്നതാണ് ആരോഗ്യകരമായ പരിചരണത്തിന് നല്ലത്. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കും. ആണ്‍ മുയലുകളെ നാലാം മാസം മുതല്‍ പ്രത്യേകം പാര്‍പ്പിക്കുന്നതാണ് നല്ലത്. ഇണചേരാല്‍ കാലമായാല്‍ പെണ്‍മുയലുകള്‍ അസ്വസ്തരായി കാണപ്പെടും. കൂടിനുള്ളില്‍ ഓടി നടക്കുക, ശരീരം വശങ്ങളിലോ തീറ്റപ്പാത്രത്തിലോ ഉരയ്ക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. ഈ സമയത്ത് പെണ്‍മുയലിലെ ആണ്‍മുയലിന്റെ കൂട്ടിലേക്ക് മാറ്റി ഇണചേര്‍ക്കാം. ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലേക്ക് മാറ്റിയാല്‍ ആണ്‍മുയലിനെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല. ആണ്‍ മേധാവിത്വ സാഹചര്യമുണ്ടായാലേ ഇവയുടെ കാര്യത്തില്‍ ഇണചേരല്‍ സാധ്യമാകു. അതിനാണ് ആണ്‍മുയലുകളുടെ കൂട്ടിലേക്ക് പെണ്‍മുയലുകളെ മാറ്റേണ്ടിവരുന്നത്. ഇണചേരല്‍ വിജയകരമാണെങ്കില്‍ ആണ്‍മുയല്‍ ഒരു വശത്തേക്ക് മറിഞ്ഞു വീഴും. ആദ്യ ഇണചേരലിനു ശേഷം അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് ഒരു തവണകൂടി ഇണചേര്‍ത്താല്‍ കുഞ്ഞുങ്ങളുടെ എണ്ണം കൂടും. ഇണചേര്‍ന്നതിനുശേഷം ആണ്‍-പെണ്‍ മുയലുകളെ ഒന്നിച്ച് ഇടാന്‍ പാടില്ല. അന്തര്‍പ്രജനനം ഒരിക്കലും പാടില്ല. രക്തബന്ധംമുള്ള മുയലുകള്‍ തമ്മില്‍ ഇണ ചേര്‍ത്താല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷി, വളര്‍ച്ചാനിരക്ക് തുടങ്ങിയവ കുറവായിരിക്കും. 31 ദിവസമാണ് പ്രവസകാലം. ഇണചേര്‍ത്ത് 25-28 ദിവസമാകുമ്പോഴേക്കും പ്രവസപ്പെട്ടി നല്കാം. പ്രസവമയത്ത് പെണ്‍മുയല്‍ ശരീരത്തിലെ രോമങ്ങല്‍ പിഴുത് കുഞ്ഞുങ്ങള്‍ക്കായി മെത്ത തയാക്കാും. ഒരു പ്രസവത്തില്‍ ശരാശരി 4-8 കുഞ്ഞുങ്ങള്‍ ഉണ്ടാവാം. സാധാണ പലര്‍കാലങ്ങളിലാണ് മുയലുകള്‍ പാലൂട്ടുക. അതിനാല്‍ മതിയായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ ലഭിക്കുന്നുണ്ടോയെന്ന് ദിവസേന പരിശോധിക്കണം. പ്രസവിച്ച് രണ്ടു ദിവസമായിട്ടും കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞ് കണ്ടാല്‍ പാല്‍ ലഭിക്കുന്നില്ലെന്നു മനസിലാക്കാം. അത്തരം സാഹചര്യത്തില്‍ തള്ളമുയലിനെ പ്രസവപ്പെട്ടിയില്‍ കയറ്റി മറ്റൊരു പെട്ടി ഉപയോഗിച്ച് അടച്ച് വച്ചാല്‍ മതി. അഞ്ചു മിനിറ്റിനു ശേഷം തുറന്നുവിടാം.

കുഞ്ഞുങ്ങളുടെ പരിചരണം

പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുന്നവയാണ് മുയല്‍ കുഞ്ഞുങ്ങള്‍. ശരീരത്തില്‍ രോമങ്ങളിലാത്ത വെറും ഇറച്ചിക്കഷ്ണത്തിനു സമാനം. കണ്ണുകള്‍ തുറന്നിട്ടുണ്ടാവില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ രോമങ്ങള്‍ വന്നു കണ്ണു തുറക്കും. 15 ദിവസത്തിനുശേഷം പ്രസവപ്പെട്ടിയില്‍നിന്നു പുറത്തിറങ്ങിത്തുടങ്ങുന്ന കുഞ്ഞുങ്ങള്‍ ചെറുതായി ഖരാഹാരം കഴിച്ചുതുടങ്ങും. ഒരു മാസത്തിനുശേഷം തള്ളയില്‍നിന്നു കുഞ്ഞുങ്ങളെ പിരിക്കാം. കുഞ്ഞുങ്ങള്‍ മാറി ഒരാഴ്ചയ്ക്കുള്ളില്‍ തള്ളമുയല്‍ അടുത്ത ഇണചേരലിനു തയാറാകും. ശരാശരി 5-10 വര്‍ഷമാണ് മുയലുകളുടെ ആയുസ്. ആരോഗ്യമുള്ള പെണ്‍മുയല്‍ വര്‍ഷത്തില്‍ ശരാശരി എട്ടു തവണ പ്രസവിക്കും.ആണ്‍മുയലുതള്‍ പെണ്‍മുയലുകള്‍ കഴിക്കുന്നതിന്റെ പകുതി അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ.രണ്ടു ആണ്‍മുയലുകളെ ഒരുമിച്ച് പാര്‍പ്പിക്കരുത്. ആക്രമിച്ച് പരസ്പരം മുറിവേല്‍പ്പിക്കും.

കേരളത്തിലുള്ള പ്രധാന മുയല്‍ ഇനങ്ങള്‍

കേരളത്തില്‍ പ്രധാനമായും നാലിനം മുയലുകളും അവയുടെ ക്രോസ് ബ്രീഡുകളുമാണ് വളര്‍ത്തിവരുന്നത്. കൂടാതെ ഡച്ച്, അങ്കോറ തുടങ്ങിയ ഇനങ്ങളും കേരളത്തിലുണ്ട്.

1. ന്യൂസിലാന്‍ഡ് വൈറ്റ്

1912ല്‍ ന്യൂസിലന്‍ഡില്‍നിന്ന് അമേരിക്കയില്‍ എത്തിച്ച ന്യൂസിലന്‍ഡ് റെഡ് എന്ന ഇനം മുയലിനെ ഫ്ളെമിഷ് ജയന്റ്, അമേരിക്കന്‍ വൈറ്റ്, അങ്കോറ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്ത് വികസിപ്പിച്ചു. വെളുത്ത രോമങ്ങള്‍, ചുവന്ന കണ്ണുകള്‍ എന്നിവ പ്രത്യേതകള്‍.

2. സോവിയറ്റ് ചിഞ്ചില

സോവിയറ്റ് റഷ്യയില്‍ ഉത്ഭവം. ചാര നിറം (കറുപ്പും വെളുപ്പും ചേര്‍ന്ന് ഏകദേശം നില നിറത്തിനു സമം). കറുത്ത കണ്ണുകള്‍.

3. വൈറ്റ് ജയന്റ്

സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. വെള്ള നിറം, ചുവന്ന കണ്ണുകള്‍. ന്യൂസിലന്‍ഡ് വൈറ്റിനോട് സാമ്യമുണ്ടെങ്കിലും ന്യൂസിലന്‍ഡ് വൈറ്റിനെ അപേക്ഷിച്ച വൈറ്റ് ജയന്റിന്റെ ശരീരവലുപ്പം കൂടുതലും പിന്‍കാലുകള്‍ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും.

4. ഗ്രേ ജയന്റ്

സോവയറ്റ് യൂണിയന്‍ ഉത്ഭവം. ചാര നിറം.

മുയല്‍ ഇറച്ചിയുടെ ഗുണങ്ങള്‍

1. പ്രോട്ടീന്‍ ശതമാനം കൂടുതല്‍.

2. കൊഴുപ്പിന്റെ അളവ് കുറവ്.

3. 63 ശതമാനം അപൂരിത ഫാറ്റി ആസിഡുകള്‍.

4. കൊളസ്ട്രോളിന്റെ അളവ് വളരെ കുറവ്.

5. കുറഞ്ഞ അളവില്‍ സോഡിയം.

6. ഇറച്ചിയെ അപേക്ഷിച്ച് അസ്ഥികളുടെ അളവ് കുറവ്.

7. വളരേവേഗം ദഹിക്കും

Leave a comment

പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
കുളമ്പുരോഗവും ചര്‍മ മുഴരോഗവും തടയാന്‍ പശുക്കള്‍ക്ക് ഇരട്ട കുത്തിവെപ്പ്

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍…

By ഡോ. എം. മുഹമ്മദ് ആസിഫ്
മുകുന്ദയ്ക്ക് പൈക്കിടാവുമായി സുരേഷ് ഗോപിയെത്തി

കോട്ടയം: മുകുന്ദയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പൈക്കിടാവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കോട്ടയം  ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കിത് സുരേഷ് ഗോപിയുടെ രണ്ടാം വരവാണ്, ആദ്യ തവണയെത്തിയപ്പോള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs