കര്‍ഷക ഗ്രാമത്തിലെ വനിതാ രത്‌നം

പച്ചമുളക് മുതല്‍ ബ്രോക്കോളി വരെ കൃഷി ചെയ്തു വിപണിയിലെത്തിക്കുന്ന ആഷയ്ക്കാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ യുവ കര്‍ഷക പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

By നൗഫിയ സുലൈമാന്‍

കഞ്ഞിക്കുഴി… കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജൈവകൃഷിയും കര്‍ഷകരുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇടമാണിത്. ചൊരിമണലില്‍ കൃഷിയുടെ വസന്തം തന്നെ തീര്‍ത്തവരാണ് ഇന്നാട്ടിലെ കര്‍ഷകര്‍. അക്കൂട്ടത്തില്‍ സ്ത്രീ – പുരുഷ വ്യത്യാസങ്ങളൊന്നുമില്ല. കഞ്ഞിക്കുഴിയില്‍ കൃഷിഗാഥ തീര്‍ത്തവര്‍ക്കിടയില്‍ ബ്രോക്കോളിയും ക്യാബേജും ക്വാളിഫ്‌ലവറുമൊക്കെ കൃഷി ചെയ്തു വിജയം കൊയ്ത സ്ത്രീയാണ് ആഷാ ഷൈജു. പച്ചമുളക് മുതല്‍ ബ്രോക്കോളി വരെ കൃഷി ചെയ്തു വിപണിയിലെത്തിക്കുന്ന ആഷയ്ക്കാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ യുവ കര്‍ഷക പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കാര്‍ഷിക പാരമ്പര്യമുള്ള കുടുംബമാണെങ്കിലും വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആശ കൃഷിയില്‍ സജീവമാകുന്നത്.

അധ്യാപികയില്‍ നിന്ന് കൃഷിക്കാരി

അധ്യാപികയാകണമെന്ന് സ്വപ്നം കണ്ടിരുന്ന ടിടിസിക്കാരി, ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇങ്ങനെയായിരുന്നു ആഷ. പണ്ടും കൃഷിയോട് എനിക്ക് താത്പ്പര്യമുണ്ടായിരുന്നു. ഞങ്ങളുടേതും കര്‍ഷക കുടുംബമാണ്. അമ്മയും അച്ഛനും മുത്തച്ഛനുമെല്ലാം കര്‍ഷകരായിരുന്നു. പക്ഷേ ടീച്ചറാകണമെന്നായിരുന്നു ആഗ്രഹിച്ചത്. ആ സ്വപ്നം സഫലമായില്ല. അന്നൊന്നും കൃഷിയായിരിക്കുമെന്റെ ഇടമെന്നു ചിന്തിച്ചിരുന്നില്ല. വീട്ടില്‍ കൃഷിയുണ്ടെന്നല്ലാതെ കൃഷിപ്പണികളൊന്നും ചെയ്ത പരിചയവുമില്ലായിരുന്നു. ആലപ്പുഴയിലെ പള്ളാത്തുരുത്തിലാണ് എന്റെ വീട്, ഭര്‍ത്താവ് ഷൈജു കഞ്ഞിക്കുഴിക്കാരനും. പന്തല്‍ ഡെക്കറേഷന്‍ ബിസിനസുകാരനാണ് ഭര്‍ത്താവ്. അടുക്കളത്തോട്ടം നിര്‍മിച്ചുകൊണ്ടാണ് ആശ കൃഷിയില്‍ സജീവമാകുന്നത്, 11 വര്‍ഷം മുന്‍പാണിത്. കൃഷിക്കാര്യങ്ങളില്‍ പേരുകേട്ട നാടാണല്ലോ കഞ്ഞിക്കുഴി. ഇവിടെ കൃഷി ചെയ്തു തുടങ്ങിയതോടെ പച്ചക്കറി നടാനും വളമിടാനും വിളവെടുക്കലുമൊക്കെയായി കൃഷിയോട് എനിക്കൊരു ആവേശം തോന്നിയെന്നാണ് ആഷ പറയുന്നത്.

കീടങ്ങളെ അകറ്റാന്‍ പൂക്കൃഷി

കീടങ്ങളെ അകറ്റാന്‍ പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നു. തോട്ടത്തില്‍ അവിടെവിടയെയായി ചെണ്ടുമല്ലി നട്ടിട്ടുണ്ട്. കീടങ്ങളെ അകറ്റി നിറുത്തുന്നതിനൊപ്പം മികച്ച വരുമാന മാര്‍ഗം കൂടിയാണ് ചെണ്ടുമല്ലി കൃഷി. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിലാണ് ചെടി നട്ടിരിക്കുന്നത്. മുന്‍പും ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. എന്നാല്‍ ആദ്യമായാണ് ഇത്രയും അളവില്‍ പൂകൃഷി ചെയ്യുന്നത്. പൂക്കൃഷിക്ക് കലാവസ്ഥ വില്ലനാണെങ്കിലും എല്ലാത്തരം കൃഷി ചെയ്യണമെന്നാണ് ആഷയുടെ ആഗ്രഹം. തോട്ടത്തില്‍ തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടിവളമിട്ടു കൊടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ മതി. കോഴിക്കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം ഇത്രയുമാണ് പ്രധാനമായും അടിവളമായി നല്‍കുന്നത്. വഴുതന, മുളക് തുടങ്ങിയ ഈട് നില്‍ക്കുന്ന ഇനങ്ങള്‍ക്ക് എല്ലുപ്പൊടിയും കൂടി നല്‍കും. കോഴിവളം മാത്രമായി നല്‍കണമെന്നില്ല, വേണമെങ്കില്‍ ചാണകവും ആട്ടിന്‍ക്കാട്ടവുമൊക്കെ ചേര്‍ത്തും അടിവളമിടാറുണ്ട്.

കീടങ്ങളെ അകറ്റാന്‍ പൂക്കൃഷി

കീടങ്ങളെ അകറ്റാന്‍ പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നു. തോട്ടത്തില്‍ അവിടെവിടയെയായി ചെണ്ടുമല്ലി നട്ടിട്ടുണ്ട്. കീടങ്ങളെ അകറ്റി നിറുത്തുന്നതിനൊപ്പം മികച്ച വരുമാന മാര്‍ഗം കൂടിയാണ് ചെണ്ടുമല്ലി കൃഷി. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിലാണ് ചെടി നട്ടിരിക്കുന്നത്. മുന്‍പും ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. എന്നാല്‍ ആദ്യമായാണ് ഇത്രയും അളവില്‍ പൂകൃഷി ചെയ്യുന്നത്. പൂക്കൃഷിക്ക് കലാവസ്ഥ വില്ലനാണെങ്കിലും എല്ലാത്തരം കൃഷി ചെയ്യണമെന്നാണ് ആഷയുടെ ആഗ്രഹം. തോട്ടത്തില്‍ തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടിവളമിട്ടു കൊടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ മതി. കോഴിക്കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം ഇത്രയുമാണ് പ്രധാനമായും അടിവളമായി നല്‍കുന്നത്. വഴുതന, മുളക് തുടങ്ങിയ ഈട് നില്‍ക്കുന്ന ഇനങ്ങള്‍ക്ക് എല്ലുപ്പൊടിയും കൂടി നല്‍കും. കോഴിവളം മാത്രമായി നല്‍കണമെന്നില്ല, വേണമെങ്കില്‍ ചാണകവും ആട്ടിന്‍ക്കാട്ടവുമൊക്കെ ചേര്‍ത്തും അടിവളമിടാറുണ്ട്.

വിപണി പ്രശ്‌നമല്ല

കഞ്ഞിക്കുഴിയിലെ ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് പച്ചക്കറികള്‍ നല്‍കുന്നത്. അതിനൊപ്പം ആവശ്യക്കാര്‍ വീട്ടിലേക്കും വരാറുണ്ട്. പതിവായി പച്ചക്കറികള്‍ വാങ്ങുന്ന സ്ത്രീകളുണ്ട്. പച്ചക്കറികള്‍ വിറ്റഴിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളുടെ തോട്ടത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും പച്ചക്കറികള്‍ വിളവെടുക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും എല്ലാത്തരം പച്ചക്കറികളും വിളഞ്ഞു നില്‍പ്പുണ്ടാകും. വെണ്ടയൊക്കെ ഒരുവിധം പാകമായാല്‍ പറിച്ചെടുക്കും. പച്ചമുളകും ദിവസവും ലഭ്യമാണ്. എങ്കിലും ആവശ്യക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നത് അനുസരിച്ചാണ് വിളവെടുപ്പ്. 40 കിലോ വരെയൊക്കെ ഒരു ദിവസം ഓര്‍ഡര്‍ ലഭിക്കാറുണ്ട്. ഓരോ ദിവസവും ലഭിക്കുന്ന പച്ചക്കറിയുടെ അളവ് വ്യത്യസ്തമായിരിക്കും. വിളവെടുപ്പിന്റെ ആദ്യ ദിവസം കുറവായിരിക്കും, പിന്നീടുള്ള ദിവസങ്ങളില്‍ കൂടിക്കൊണ്ടിരിക്കും. ആദ്യ ദിവസം എട്ട് കിലോ ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം 12 കിലോ ലഭിച്ചേക്കാം. അങ്ങനെ ഒരു ദിവസം 80 കിലോ വെണ്ടയൊക്കെ കിട്ടിയ ദിവസങ്ങളുണ്ട്. 25 സെന്റില്‍ നിന്ന് 60 കിലോയൊക്കെ കിട്ടിയ ദിവസവുമുണ്ട്. രണ്ടു കുളങ്ങളിലായി റോഹു, ചെമ്പല്ലി. തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെയും വളര്‍ത്തുന്നു. 200 ഓളം റെഡ് ലേഡി പപ്പായകളും നട്ടിട്ടുണ്ട്. 

വിപണി പ്രശ്‌നമല്ല

കഞ്ഞിക്കുഴിയിലെ ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് പച്ചക്കറികള്‍ നല്‍കുന്നത്. അതിനൊപ്പം ആവശ്യക്കാര്‍ വീട്ടിലേക്കും വരാറുണ്ട്. പതിവായി പച്ചക്കറികള്‍ വാങ്ങുന്ന സ്ത്രീകളുണ്ട്. പച്ചക്കറികള്‍ വിറ്റഴിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളുടെ തോട്ടത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും പച്ചക്കറികള്‍ വിളവെടുക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും എല്ലാത്തരം പച്ചക്കറികളും വിളഞ്ഞു നില്‍പ്പുണ്ടാകും. വെണ്ടയൊക്കെ ഒരുവിധം പാകമായാല്‍ പറിച്ചെടുക്കും. പച്ചമുളകും ദിവസവും ലഭ്യമാണ്. എങ്കിലും ആവശ്യക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നത് അനുസരിച്ചാണ് വിളവെടുപ്പ്. 40 കിലോ വരെയൊക്കെ ഒരു ദിവസം ഓര്‍ഡര്‍ ലഭിക്കാറുണ്ട്. ഓരോ ദിവസവും ലഭിക്കുന്ന പച്ചക്കറിയുടെ അളവ് വ്യത്യസ്തമായിരിക്കും. വിളവെടുപ്പിന്റെ ആദ്യ ദിവസം കുറവായിരിക്കും, പിന്നീടുള്ള ദിവസങ്ങളില്‍ കൂടിക്കൊണ്ടിരിക്കും. ആദ്യ ദിവസം എട്ട് കിലോ ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം 12 കിലോ ലഭിച്ചേക്കാം. അങ്ങനെ ഒരു ദിവസം 80 കിലോ വെണ്ടയൊക്കെ കിട്ടിയ ദിവസങ്ങളുണ്ട്. 25 സെന്റില്‍ നിന്ന് 60 കിലോയൊക്കെ കിട്ടിയ ദിവസവുമുണ്ട്. രണ്ടു കുളങ്ങളിലായി റോഹു, ചെമ്പല്ലി. തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെയും വളര്‍ത്തുന്നു. 200 ഓളം റെഡ് ലേഡി പപ്പായകളും നട്ടിട്ടുണ്ട്. 

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs