ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

എസ്എന്‍ജി കമാന്‍ഡോയായി വിരമിച്ച ശേഷമാണ് മുകേഷ് ഈന്തപ്പഴക്കൃഷി ആരംഭിക്കുന്നത്

By Harithakeralam
2024-06-11

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ ഇതു കൃഷി ചെയ്ത ലക്ഷങ്ങള്‍ സംമ്പാദിക്കുകയാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് മന്‍ജോ. എസ്എന്‍ജി കമാന്‍ഡോയായി വിരമിച്ച ശേഷമാണ് മുകേഷ് കൃഷിയിലേക്ക് ഇറങ്ങുന്നത്.

മരുഭൂമിയിലെ കൃഷി

അറേബ്യന്‍ മരുഭൂമിയെന്ന് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് എത്തുന്ന ചിത്രമാണ് ഈന്തപ്പനയും ഒട്ടകവും. ഏകദേശം സമാന കാലാവസ്ഥയുള്ള രാജസ്ഥാനില്‍ എന്ത് കൊണ്ടു ഈന്തപ്പഴം വളര്‍ത്തിക്കൂടായെന്ന ചിന്തയില്‍ നിന്നാണ് മുകേഷിന്റെ കൃഷി ആരംഭിക്കുന്നത്. ലോകത്ത് ഉത്പാദിപ്പിക്കുന്ന 38 ശതമാനം ഈന്തപ്പഴവും ഇന്ത്യയാണ് വാങ്ങുന്നത്. എന്നാല്‍  അനുകൂല കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ പോലും കൃഷി ചെയ്യുന്നില്ല. രാജാസ്ഥാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ക്ലാസില്‍ പങ്കെടുത്ത് കാര്യങ്ങള്‍ പഠിച്ച ശേഷമാണ് കൃഷി തുടങ്ങിയത്. പാക്കിസ്ഥാനിലെ സമാന കാലാവസ്ഥയുള്ള പലാനിയിലാണ് കൃഷിത്തോട്ടം.

കാര്‍ഷിക കുടംബത്തിലെ

വേറിട്ട ചിന്ത

കാര്‍ഷിക കുടുംബത്തിലാണ് മുകേഷ് ജനിക്കുന്നത്. അച്ഛനും മുത്തച്ഛനുമെല്ലാം കര്‍ഷകര്‍. പാരമ്പര്യമായി ഈ പ്രദേശത്ത് കടുക്, ഗോതമ്പ് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. എസ്എന്‍ജി കമാന്‍ഡോ ആയിരുന്ന കാലത്ത് പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ സാങ്കേതിക മാറ്റമെല്ലാം ശ്രദ്ധിക്കുമായിരുന്നു. കാരണം എന്റെ ഡിഎന്‍എയില്‍ കൃഷി തന്നെയായിരുന്നു. 2018 ല്‍ അച്ഛന് ക്യാന്‍സര്‍ പിടിപെട്ടു. ഇതോടെ ജോലിയില്‍ നിന്നു സ്വയം വിരമിച്ച് നാട്ടിലെത്തി, കുറച്ചു നാളത്തെ ചികിത്സയ്ക്ക് ഒടുവില്‍ അച്ഛന്‍ മരിച്ചു. ഇതോടെ കാര്‍ഷിക മേഖലയില്‍ സജീവമായെന്നു പറയുന്നു മുകേഷ്. സര്‍വീസിലായിരുന്ന കാലത്ത് രഹസ്യഓപ്പറേഷനുകള്‍ നടത്തുന്നതിലും വിഐപികള്‍ക്ക് സെക്യൂരിറ്റി ഒരുക്കുന്നതിലുമെല്ലാം വിദഗ്ധനായിരുന്നു.

100 എണ്ണത്തില്‍ തുടക്കം

ഇതിനിടെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈന്തപ്പഴക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടായിരുന്നു. ഇങ്ങനെ ലഭിച്ച 100 തൈകള്‍ നട്ടാണ് തുടക്കം. ഇതില്‍ രണ്ടെണ്ണം മാത്രമാണ് നശിച്ചു പോയത്. ബാക്കിയെല്ലാം ഇപ്പോഴും നല്ല ആരോഗ്യത്തോടെ തോട്ടത്തിലുണ്ട്. ബര്‍ഹി, കുനേജി എന്നീ ഇനങ്ങളാണ് ഏറെയും, കുറഞ്ഞ പരിപാലന ചെലവാണ് ഈയിനങ്ങളുടെ പ്രത്യേകത. 80 വര്‍ഷം വരെ വിളവ് ഒരു മരത്തില്‍ നിന്നും ലഭിക്കും. ജൈവവളം മാത്രമാണ് നല്‍കുന്നത്, ചാണകം, ആട്ടിന്‍കാഷ്ടം എന്നിവ വര്‍ഷത്തിലൊരിക്കല്‍ നല്‍കും. തുള്ളി നന രീതിയൊരുക്കിയിട്ടുണ്ട് തോട്ടത്തിലാകെ. മഴ കുറവുള്ള പ്രദേശമായതിനാല്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കുളം നിര്‍മിച്ചു വെള്ളം സംഭരിക്കുന്നു.

ഒരു മരത്തില്‍ നിന്ന്  

ആറ് ലക്ഷം വരുമാനം

ആണ്‍-പെണ്‍ വ്യത്യാസമുള്ള ചെടികളാണ് ഈന്തപ്പനയിലുണ്ടാകുക. 100 പെണ്‍മരങ്ങള്‍ക്ക് നാലോ മുതല്‍ പത്ത് വരെ ആണ്‍ മരങ്ങളുടെ ആവശ്യം മാത്രമാണുള്ളത്. ഫെബ്രുവരി മാസത്തിലാണ് പൂവിട്ട് തുടങ്ങുക, ജൂണ്‍ - ജൂലൈ മാസത്തില്‍ വിളവെടുക്കാം. ഒരേക്കറില്‍ 60 ഈന്തപ്പന മരം നടാം,  250 കിലോ വരെ പഴം ഒരു മരത്തില്‍ നിന്നു ലഭിക്കും, ഇതില്‍ നിന്നും ആറ് ലക്ഷം വരെ വരുമാനം നേടാം. നോയിഡ, ഡല്‍ഹി, ഗുര്‍ഹാം തുടങ്ങിയ സ്ഥലങ്ങളിലാണ് മുകേഷ് പഴം വില്‍പ്പന നടത്തുന്നത്. നിലവില്‍ 250 തോളം മരങ്ങളാണ് തോട്ടത്തിലുള്ളത്. കഴിഞ്ഞ സീസണില്‍ 12 ലക്ഷമാണ് ഈന്തപ്പഴ കൃഷിയില്‍ നിന്നുള്ള ലാഭം.

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs