ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

എസ്എന്‍ജി കമാന്‍ഡോയായി വിരമിച്ച ശേഷമാണ് മുകേഷ് ഈന്തപ്പഴക്കൃഷി ആരംഭിക്കുന്നത്

By Harithakeralam
2024-06-11

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ ഇതു കൃഷി ചെയ്ത ലക്ഷങ്ങള്‍ സംമ്പാദിക്കുകയാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് മന്‍ജോ. എസ്എന്‍ജി കമാന്‍ഡോയായി വിരമിച്ച ശേഷമാണ് മുകേഷ് കൃഷിയിലേക്ക് ഇറങ്ങുന്നത്.

മരുഭൂമിയിലെ കൃഷി

അറേബ്യന്‍ മരുഭൂമിയെന്ന് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് എത്തുന്ന ചിത്രമാണ് ഈന്തപ്പനയും ഒട്ടകവും. ഏകദേശം സമാന കാലാവസ്ഥയുള്ള രാജസ്ഥാനില്‍ എന്ത് കൊണ്ടു ഈന്തപ്പഴം വളര്‍ത്തിക്കൂടായെന്ന ചിന്തയില്‍ നിന്നാണ് മുകേഷിന്റെ കൃഷി ആരംഭിക്കുന്നത്. ലോകത്ത് ഉത്പാദിപ്പിക്കുന്ന 38 ശതമാനം ഈന്തപ്പഴവും ഇന്ത്യയാണ് വാങ്ങുന്നത്. എന്നാല്‍  അനുകൂല കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ പോലും കൃഷി ചെയ്യുന്നില്ല. രാജാസ്ഥാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ക്ലാസില്‍ പങ്കെടുത്ത് കാര്യങ്ങള്‍ പഠിച്ച ശേഷമാണ് കൃഷി തുടങ്ങിയത്. പാക്കിസ്ഥാനിലെ സമാന കാലാവസ്ഥയുള്ള പലാനിയിലാണ് കൃഷിത്തോട്ടം.

കാര്‍ഷിക കുടംബത്തിലെ

വേറിട്ട ചിന്ത

കാര്‍ഷിക കുടുംബത്തിലാണ് മുകേഷ് ജനിക്കുന്നത്. അച്ഛനും മുത്തച്ഛനുമെല്ലാം കര്‍ഷകര്‍. പാരമ്പര്യമായി ഈ പ്രദേശത്ത് കടുക്, ഗോതമ്പ് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. എസ്എന്‍ജി കമാന്‍ഡോ ആയിരുന്ന കാലത്ത് പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ സാങ്കേതിക മാറ്റമെല്ലാം ശ്രദ്ധിക്കുമായിരുന്നു. കാരണം എന്റെ ഡിഎന്‍എയില്‍ കൃഷി തന്നെയായിരുന്നു. 2018 ല്‍ അച്ഛന് ക്യാന്‍സര്‍ പിടിപെട്ടു. ഇതോടെ ജോലിയില്‍ നിന്നു സ്വയം വിരമിച്ച് നാട്ടിലെത്തി, കുറച്ചു നാളത്തെ ചികിത്സയ്ക്ക് ഒടുവില്‍ അച്ഛന്‍ മരിച്ചു. ഇതോടെ കാര്‍ഷിക മേഖലയില്‍ സജീവമായെന്നു പറയുന്നു മുകേഷ്. സര്‍വീസിലായിരുന്ന കാലത്ത് രഹസ്യഓപ്പറേഷനുകള്‍ നടത്തുന്നതിലും വിഐപികള്‍ക്ക് സെക്യൂരിറ്റി ഒരുക്കുന്നതിലുമെല്ലാം വിദഗ്ധനായിരുന്നു.

100 എണ്ണത്തില്‍ തുടക്കം

ഇതിനിടെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈന്തപ്പഴക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടായിരുന്നു. ഇങ്ങനെ ലഭിച്ച 100 തൈകള്‍ നട്ടാണ് തുടക്കം. ഇതില്‍ രണ്ടെണ്ണം മാത്രമാണ് നശിച്ചു പോയത്. ബാക്കിയെല്ലാം ഇപ്പോഴും നല്ല ആരോഗ്യത്തോടെ തോട്ടത്തിലുണ്ട്. ബര്‍ഹി, കുനേജി എന്നീ ഇനങ്ങളാണ് ഏറെയും, കുറഞ്ഞ പരിപാലന ചെലവാണ് ഈയിനങ്ങളുടെ പ്രത്യേകത. 80 വര്‍ഷം വരെ വിളവ് ഒരു മരത്തില്‍ നിന്നും ലഭിക്കും. ജൈവവളം മാത്രമാണ് നല്‍കുന്നത്, ചാണകം, ആട്ടിന്‍കാഷ്ടം എന്നിവ വര്‍ഷത്തിലൊരിക്കല്‍ നല്‍കും. തുള്ളി നന രീതിയൊരുക്കിയിട്ടുണ്ട് തോട്ടത്തിലാകെ. മഴ കുറവുള്ള പ്രദേശമായതിനാല്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കുളം നിര്‍മിച്ചു വെള്ളം സംഭരിക്കുന്നു.

ഒരു മരത്തില്‍ നിന്ന്  

ആറ് ലക്ഷം വരുമാനം

ആണ്‍-പെണ്‍ വ്യത്യാസമുള്ള ചെടികളാണ് ഈന്തപ്പനയിലുണ്ടാകുക. 100 പെണ്‍മരങ്ങള്‍ക്ക് നാലോ മുതല്‍ പത്ത് വരെ ആണ്‍ മരങ്ങളുടെ ആവശ്യം മാത്രമാണുള്ളത്. ഫെബ്രുവരി മാസത്തിലാണ് പൂവിട്ട് തുടങ്ങുക, ജൂണ്‍ - ജൂലൈ മാസത്തില്‍ വിളവെടുക്കാം. ഒരേക്കറില്‍ 60 ഈന്തപ്പന മരം നടാം,  250 കിലോ വരെ പഴം ഒരു മരത്തില്‍ നിന്നു ലഭിക്കും, ഇതില്‍ നിന്നും ആറ് ലക്ഷം വരെ വരുമാനം നേടാം. നോയിഡ, ഡല്‍ഹി, ഗുര്‍ഹാം തുടങ്ങിയ സ്ഥലങ്ങളിലാണ് മുകേഷ് പഴം വില്‍പ്പന നടത്തുന്നത്. നിലവില്‍ 250 തോളം മരങ്ങളാണ് തോട്ടത്തിലുള്ളത്. കഴിഞ്ഞ സീസണില്‍ 12 ലക്ഷമാണ് ഈന്തപ്പഴ കൃഷിയില്‍ നിന്നുള്ള ലാഭം.

Leave a comment

ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
Leave a comment

© All rights reserved | Powered by Otwo Designs