ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

ഭോപ്പാലിലെ കൊടും ചൂടില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് ഹര്‍ഷിദ് അവാക്കാഡോ നട്ടു കഴിഞ്ഞു, ഒപ്പം തൈകള്‍ ഉത്പാദിപ്പിച്ച് രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു.

By Harithakeralam
2024-05-27

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍ അധികം കൃഷി ചെയ്യുന്നില്ല. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഹൈറേഞ്ച് മേഖലകളില്‍ മാത്രമാണ് കുറച്ചെങ്കിലും കൃഷിയുളളത്.  ഇന്ത്യയില്‍ അവാക്കാഡായുടെ ആവശ്യം കൂടി വരികയും ചെയ്യുന്നു. ഇസ്രയേലില്‍ നിന്നും  യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണിപ്പോള്‍ നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി. ഇതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ ഹര്‍ഷിത് ഗോദ എന്ന ചെറുപ്പക്കാരന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഭോപ്പാലിലെ കൊടും ചൂടില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് ഹര്‍ഷിദ് അവാക്കാഡോ നട്ടു കഴിഞ്ഞു, ഒപ്പം തൈകള്‍ ഉത്പാദിപ്പിച്ച് രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇസ്രയേല്‍ മാതൃകയിലാണ് കൃഷി.

കൃഷിയിലെ മാര്‍ക്കറ്റിങ്

മാര്‍ക്കറ്റിങ് മേഖലയില്‍ പഠനം നടത്താനാണ് ഹര്‍ഷിദ് ഇംഗ്ലണ്ടിലെത്തുന്നത്. ബിബിഎ പഠനം തുടരുന്നതിനിടെയാണ് അവാക്കാഡോ പഴം ശ്രദ്ധയിലെത്തുന്നത്. ഇംഗ്ലണ്ടില്‍ മിക്കവരും ദിവസവും ഈ പഴം കഴിക്കുന്നുണ്ട്. ഗുണങ്ങള്‍ മനസിലാക്കിയതോട ഹര്‍ഷിതും ഇടയ്ക്ക് വെണ്ണപ്പഴത്തിന്റെ രുചി തേടി. തണുപ്പുള്ള കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴം മനുഷ്യന് ഏറെ നല്ലതാണെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന് വലിയ മാര്‍ക്കറ്റാണുള്ളതെന്നും കണ്ടെത്തി. പക്ഷേ ഒരിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ പഴത്തിന്റെ പാക്കറ്റ് ശ്രദ്ധിച്ചപ്പോഴാണ് ഹര്‍ഷിദ് ഞെട്ടിയത്, ഇന്ത്യയേക്കാള്‍ ചൂട് കൂടിയ മിക്കപ്രദേശങ്ങളും മരുഭൂമിയായ ഇസ്രയേലില്‍ നിന്നാണ് അവാക്കാഡോ വിപണിയിലേക്കുന്നത്. ഈ സത്യം മനസിലായതോടെയാണ് എന്തു കൊണ്ട് ഇന്ത്യ എന്ന ചോദ്യം മനസിലേക്ക് എത്തിയതെന്നു പറയുന്നു ഹര്‍ഷിദ്.

അവാക്കാഡോ  

എന്നെ കൃഷിക്കാരനാക്കി

പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തി കൃഷിയെക്കുറിച്ചു മനസിലാക്കാനായി യാത്രകള്‍ തുടങ്ങി. കുടുംബത്തില്‍ ഒരാള്‍ പോലും കാര്‍ഷിക മേഖലയിലില്ല. സുഹൃത്തുക്കളായ കര്‍ഷകരെയും പരിസരങ്ങളിലുള്ള മാമ്പഴത്തോട്ടമുടമകളെയും സന്ദര്‍ശിച്ച് കൃഷിയുടെ ബാലപാഠങ്ങള്‍ മനസിലാക്കി. ഇസ്രയേലില്‍ പോയി ഹൈടെക് മാതൃകയിലുള്ള തോട്ടങ്ങളില്‍ പഠനം നടത്തി. ചൂടുള്ള കാലാവസ്ഥയിലും അവാക്കാഡോ നല്ല വിളവ് തരുന്നത് ഇസ്രയേലിന്റെ സാങ്കേതിക വിദ്യയുടേയും ശാസ്ത്രീയമായ പരിപാലനത്തിന്റെയും മികവാണെന്ന് മനസിലാക്കി അവ ഭോപ്പാലിലെ തന്റെ കൃഷിയിടത്തിലേക്കെത്തിച്ചു. ചൂടുള്ള കാലാവസ്ഥയിലും മികച്ച വിളവ് നല്‍കുന്ന ഇനം തൈകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഓര്‍ഡര്‍ നല്‍കി. എന്നാല്‍ കൊറോണ മൂലം ലോക്ഡൗണായതോടെ ശ്രമം വൈകി. 2019 ല്‍ തൈകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും 2021ലാണ് ഇവ ഇന്ത്യയിലെത്തുന്നത്. ഇതിനു ശേഷം ഭോപ്പാലില്‍ 10 ഏക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങി. പോളിഹൗസ് നഴ്‌സറി തുടങ്ങി തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നു. പഴങ്ങളുണ്ടായാല്‍ തിരികെ വാങ്ങാമെന്ന ഉറപ്പിലാണ് തൈ വില്‍പ്പന.

ഇസ്രയേല്‍ ടെക്‌നോളജി

കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് ഇനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ തുടങ്ങുന്നു ശാസ്ത്രീയത. ഇസ്രയേല്‍ അത്തരത്തില്‍ ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. മഴ കുറഞ്ഞ പ്രദേശങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ വെള്ളത്തിന്റെ ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണം. തുള്ള നന സമ്പ്രദായമാണ് ഒരുക്കിയിരിക്കുന്നത്. 

മഴ വെള്ളം സംഭരിക്കാനുള്ള സംവിധാനവും കൃഷിയിടത്തിലൊരുക്കിയിട്ടുണ്ട്. രാവിലെ 5 മണിമുതല്‍ 10 മണിവരെ ഹര്‍ഷിദ് തോട്ടത്തിലായിരിക്കും. പല ചെടികളിലും പൂമൊട്ടുകള്‍ വന്നു തുടങ്ങി, അടുത്ത വര്‍ഷങ്ങളില്‍ വിളവെടുപ്പു തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. ഇതിനൊപ്പം നഴ്‌സറിയുടെ മാര്‍ക്കറ്റിങ്ങിലും ശ്രദ്ധ ചെലുത്തുന്നു. കര്‍ഷകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ നിരന്തരം ബന്ധം പുലര്‍ത്തുന്നു. ശാസ്ത്രീയ രീതിയില്‍ വിപണിയറിഞ്ഞ് കൃഷി ചെയ്താല്‍ മാത്രമേ കര്‍ഷകര്‍ക്ക് രക്ഷയുള്ളൂവെന്നാണ് ഹര്‍ഷിദ് പറയുന്നത്.

Leave a comment

ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
Leave a comment

© All rights reserved | Powered by Otwo Designs