വെച്ചൂര്‍ പശുക്കളുടെ സംരക്ഷകന്‍

കറവയുള്ളതും കുട്ടികളും കാളയുമടക്കം 20 തോളം വെച്ചൂര്‍ ഇനത്തിലുള്ള പശുക്കളാണ് ബ്രഹ്മദത്തന്റെ തൊഴുത്തിലുള്ളത്. നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനു നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

By പി.കെ. നിമേഷ്

മനയുടെ ഗെയ്റ്റ് ഒരിക്കലും അടയ്ക്കാറില്ല… പശുക്കളെ കാണാനും അവയെക്കുറിച്ച് അറിയാനും ആര്‍ക്കും ഏതു സമയത്തും ഇവിടേക്ക് വരാം – പട്ടാമ്പി ഞങ്ങാട്ടിരി മൂഴിക്കുന്നത് മനയ്ക്കല്‍ ബ്രഹ്മദത്തന്റെ വാക്കുകളാണിത്. നാടന്‍ പശുക്കളെ സംരക്ഷകരില്‍ കേരളത്തില്‍ പ്രധാനിയാണ് ബ്രഹ്മദത്തന്‍. ഇപ്പോള്‍ കറവയുള്ളതും കുട്ടികളും കാളയുമടക്കം 20 തോളം വെച്ചൂര്‍ ഇനത്തിലുള്ള പശുക്കളാണ് ബ്രഹ്മദത്തന്റെ തൊഴുത്തിലുള്ളത്. നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനു നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പാല്‍ കച്ചവടം
നഷ്ടമായപ്പോള്‍ നാടനിലേക്ക്

അത്യുദ്പാദന ശേഷിയുള്ള പശുക്കളെ വളര്‍ത്തി നഷ്ടമായപ്പോഴാണ് ബ്രഹ്മദത്തന്‍ നാടന്‍ ഇനങ്ങളിലേക്ക് തിരിയുന്നത്. വിദേശ ജനുസുക്കളില്‍ നിന്ന് ധാരാളം പാല്‍ ലഭിച്ചു തുടങ്ങി. അക്കാലത്ത് നാട്ടില്‍ പാല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമൊന്നും തുടങ്ങിയിട്ടില്ലായിരുന്നു. പാല്‍ വില്‍ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ. ഇതോടെയാണ് കുറച്ചു പാല്‍ ലഭിക്കുന്ന നാടന്‍ ഇനങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്. തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ നിന്നൊരു നാടന്‍ പശുവിനെ വാങ്ങി. ഏതാണ് ഇനം എന്നൊന്നും അറിയില്ലായിരുന്നു. ഇതിനിടെയാണ് വെച്ചൂര്‍ പശുക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വായിക്കുന്നത്. വെച്ചൂര്‍ പശുക്കളെക്കുറിച്ച് കൂടുതല്‍ അറിയാനായി ചെന്നു പ്പെട്ടത് ശോശാമ്മ ഐപ്പ് മാഡത്തിന്റെ അടുത്താണ്. ഇവയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കാളിയായി. 

വെച്ചൂരിനോട് പ്രണയം

വെച്ചൂര്‍ ഗ്രാമത്തിലെത്തിയാണ് 1997ല്‍ പശുവിനെ വാങ്ങുന്നത്. ആറുമാസം പ്രായമായ പശുക്കുട്ടിയെയാണ് വാങ്ങിയത്, 3000 രൂപയാണ് വിലയായി അന്നു നല്‍കിയത്. 23 വയസായ ഈ പശു ഇപ്പോഴും ബ്രഹ്മദത്തന്റെ കൈയിലുണ്ട്. 13 തവണ ഈ പശു പ്രസവിക്കുകയും ചെയ്തു. ഇപ്പോഴും നല്ല ആരോഗ്യത്തോടെയാണ് ഈ പശു കഴിയുന്നത്. ഈ പശുവടക്കം അഞ്ചു തലമുറ ഇവിടെയുണ്ട്. വെറ്റിനറി യൂനിവേഴ്‌സിറ്റിയുടെ കൈയില്‍ പോലും ഇങ്ങനെ തലമുറകളില്ല, കേരളത്തില്‍ ചുരുക്കം ചിലരുടെ കൈയില്‍ മാത്രമേ ഇങ്ങനെ പശുക്കളുടെ തലമുറകള്‍ സ്വന്തമായിട്ടുള്ളൂ. ഇതിന്റെ കുട്ടികളും അവയുടെ കുട്ടികളുമാണ് ഇപ്പോള്‍ തൊഴുത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി, നല്ല പോഷക സമ്പുഷ്ടമായ പാല്‍, പരിചരിക്കാനുള്ള സൗകര്യം, ചാണകം, ഗോമൂത്രം എന്നിവയുടെ ഗുണങ്ങള്‍ – ഇതൊക്കെയാണ് തന്നെ വെച്ചൂരിന്റെ ആരാധകനാക്കിയതെന്ന് പറയുന്നു ബ്രഹ്മദത്തന്‍.

പരിചരണം സ്വന്തം രീതിയില്‍

വീട്ടില്‍ മുറ്റത്തും പരിസരങ്ങളിലും അഴിച്ചു വിട്ടാണ് പശുക്കളെ വളര്‍ത്തുന്നത്. പുല്ലുള്ള സമയത്ത് സമീപത്തുള്ള തൊടിയില്‍ തീറ്റയ്ക്കായി അഴിച്ചു വിടും. വൈക്കോല്‍, പരുത്തിപ്പിണ്ണാക്ക്, ഉഴുന്ന് വെയിസ്റ്റ്, കടല തൊലി എന്നിവയാണ് തീറ്റയായി നല്‍കുക. പരുത്തിപ്പിണ്ണാക്ക് കറവയുള്ള പശുക്കള്‍ക്കാണ് നല്‍കുക. നെയ്യ് നന്നായി ലഭിക്കാന്‍ പരുത്തിപ്പിണ്ണാക്ക് നല്‍കുന്നതു നല്ലതാണ്. കറവയ്ക്കും ബ്രഹ്മദത്തന് തന്റേതായ രീതികളുണ്ട്. നാടന്‍ പശുക്കളായതിനാല്‍ കുട്ടികളെ സമീപത്ത് കെട്ടിയേ കറവ നടക്കൂ. രാവിലെ 5.30 മുതല്‍ പണികള്‍ ആരംഭിക്കും. കൃത്യമായ സമയമൊന്നുമില്ല, രാവിലെ 5.30 മുതല്‍ ഏതു സമയത്തും കറക്കും. ബ്രഹ്മദത്തന്‍ തന്നെയാണ് കറയ്ക്കുക, പശുക്കളുടെ ആരോഗ്യപ്രശ്‌നങ്ങളറിയാന്‍ കറക്കുന്ന ആള്‍ക്ക് മാത്രമേ കഴിയൂ. ഇതിനാല്‍ ഫാം നടത്തിപ്പുകാരന്‍ തന്നെ ഇതെല്ലാം ചെയ്യുന്നതാണ് നല്ലതെന്നാണ് ബ്രഹ്മദത്തന്റെ പക്ഷം.

പാല്‍ ഇല്ല, നെയ്യും മോരും വില്‍പ്പന

ഏറെ ഔഷധ ഗുണമുള്ളതാണ് വെച്ചൂര്‍ പശുവിന്റെ പാലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ബ്രഹ്മദത്തന്‍ തന്റെ പശുക്കളുടെ പാല്‍ വില്‍ക്കാറില്ല. നെയ്യും മോരുമാക്കിയാണ് വില്‍പ്പന. ഒരു കിലോ നെയ്യിന് 4000 രൂപയാണ് വില, ഒരു ലിറ്റര്‍ മോരിന് 50 രൂപയും. ഔഷധങ്ങള്‍ തയാറാക്കാനും കുട്ടികള്‍ക്ക് നല്‍കാനുമാണ് നെയ്യിന് ആവശ്യക്കാര്‍ എത്തുന്നത്. വിദേശത്തേക്കും മറ്റും നെയ്യ് കൊണ്ടു പോകുന്നുണ്ട്. വെണ്ണയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ചാണകവും ഗോമൂത്രവും സ്വന്തം പറമ്പിലെ കൃഷിക്ക് തന്നെ ഉപയോഗിക്കുന്നു. സൂക്ഷ്മ ജീവികളുടെ എണ്ണം വെച്ചൂര്‍ പശുക്കളുടെ ചാണകത്തില്‍ ഏറെയാണ്. ഇതിനാല്‍ വിളകള്‍ക്കും ഇവയേറെ നല്ലതാണെന്ന് പറയുന്നു ബ്രഹ്മദത്തന്‍.

അംഗീകാരമായി പുരസ്‌കാരങ്ങളും

വെച്ചൂര്‍ പശുപരിപാലനത്തിന് രാഷ്ട്രീയ ഗോകുല്‍ വിഷന്റെ കാമധേനു പുരസ്‌കാരം 2017 ല്‍ ബ്രഹ്മദത്തനെ തേടിയെത്തി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കാമധേനു പുരസ്‌കാരം കേരളത്തില്‍ ബ്രഹ്മദത്തനുമാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 2010ല്‍ നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ബ്രീഡ് സേവ് ഇയര്‍ അവാര്‍ഡ്, 2013ല്‍ സ്‌റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ജൈവവൈവിധ്യ പുരസ്‌കാരം, 2015ല്‍ കാസര്‍കോട് ഡാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവാര്‍ഡ് എന്നിവയും ബ്രഹ്മാനന്തനെ തേടിയെത്തിയിട്ടുണ്ട്. അമ്മ ശ്രീദേവി അന്തര്‍ജനം, ഭാര്യ അധ്യാപികയായ മഞ്ജു, മക്കളായ ശ്രീദേവി, നേത്രനാരായണന്‍ എന്നിവരും ഒപ്പമുണ്ട്.ഫോണ്‍:9447306635  

Leave a comment

രോഗ നിര്‍ണയം മരണ ശേഷം മാത്രം, പേവിഷബാധയെ കരുതിയിരിക്കാം - വളര്‍ത്ത് മൃഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ

പേവിഷബാധ കാരണം കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ആറു വയസുകാരിക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. പ്രതിരോധ വാക്‌സിന് എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേറ്റത് ഞെട്ടലോടെയാണ് നാം കേട്ടത്. എന്നാല്‍ തലയ്ക്ക് കടിയേറ്റതിനാല്‍…

By Harithakeralam
കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
Leave a comment

©2025 All rights reserved | Powered by Otwo Designs