വെച്ചൂര്‍ പശുക്കളുടെ സംരക്ഷകന്‍

കറവയുള്ളതും കുട്ടികളും കാളയുമടക്കം 20 തോളം വെച്ചൂര്‍ ഇനത്തിലുള്ള പശുക്കളാണ് ബ്രഹ്മദത്തന്റെ തൊഴുത്തിലുള്ളത്. നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനു നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

By പി.കെ. നിമേഷ്

മനയുടെ ഗെയ്റ്റ് ഒരിക്കലും അടയ്ക്കാറില്ല… പശുക്കളെ കാണാനും അവയെക്കുറിച്ച് അറിയാനും ആര്‍ക്കും ഏതു സമയത്തും ഇവിടേക്ക് വരാം – പട്ടാമ്പി ഞങ്ങാട്ടിരി മൂഴിക്കുന്നത് മനയ്ക്കല്‍ ബ്രഹ്മദത്തന്റെ വാക്കുകളാണിത്. നാടന്‍ പശുക്കളെ സംരക്ഷകരില്‍ കേരളത്തില്‍ പ്രധാനിയാണ് ബ്രഹ്മദത്തന്‍. ഇപ്പോള്‍ കറവയുള്ളതും കുട്ടികളും കാളയുമടക്കം 20 തോളം വെച്ചൂര്‍ ഇനത്തിലുള്ള പശുക്കളാണ് ബ്രഹ്മദത്തന്റെ തൊഴുത്തിലുള്ളത്. നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനു നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പാല്‍ കച്ചവടം
നഷ്ടമായപ്പോള്‍ നാടനിലേക്ക്

അത്യുദ്പാദന ശേഷിയുള്ള പശുക്കളെ വളര്‍ത്തി നഷ്ടമായപ്പോഴാണ് ബ്രഹ്മദത്തന്‍ നാടന്‍ ഇനങ്ങളിലേക്ക് തിരിയുന്നത്. വിദേശ ജനുസുക്കളില്‍ നിന്ന് ധാരാളം പാല്‍ ലഭിച്ചു തുടങ്ങി. അക്കാലത്ത് നാട്ടില്‍ പാല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമൊന്നും തുടങ്ങിയിട്ടില്ലായിരുന്നു. പാല്‍ വില്‍ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ. ഇതോടെയാണ് കുറച്ചു പാല്‍ ലഭിക്കുന്ന നാടന്‍ ഇനങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്. തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ നിന്നൊരു നാടന്‍ പശുവിനെ വാങ്ങി. ഏതാണ് ഇനം എന്നൊന്നും അറിയില്ലായിരുന്നു. ഇതിനിടെയാണ് വെച്ചൂര്‍ പശുക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വായിക്കുന്നത്. വെച്ചൂര്‍ പശുക്കളെക്കുറിച്ച് കൂടുതല്‍ അറിയാനായി ചെന്നു പ്പെട്ടത് ശോശാമ്മ ഐപ്പ് മാഡത്തിന്റെ അടുത്താണ്. ഇവയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കാളിയായി. 

വെച്ചൂരിനോട് പ്രണയം

വെച്ചൂര്‍ ഗ്രാമത്തിലെത്തിയാണ് 1997ല്‍ പശുവിനെ വാങ്ങുന്നത്. ആറുമാസം പ്രായമായ പശുക്കുട്ടിയെയാണ് വാങ്ങിയത്, 3000 രൂപയാണ് വിലയായി അന്നു നല്‍കിയത്. 23 വയസായ ഈ പശു ഇപ്പോഴും ബ്രഹ്മദത്തന്റെ കൈയിലുണ്ട്. 13 തവണ ഈ പശു പ്രസവിക്കുകയും ചെയ്തു. ഇപ്പോഴും നല്ല ആരോഗ്യത്തോടെയാണ് ഈ പശു കഴിയുന്നത്. ഈ പശുവടക്കം അഞ്ചു തലമുറ ഇവിടെയുണ്ട്. വെറ്റിനറി യൂനിവേഴ്‌സിറ്റിയുടെ കൈയില്‍ പോലും ഇങ്ങനെ തലമുറകളില്ല, കേരളത്തില്‍ ചുരുക്കം ചിലരുടെ കൈയില്‍ മാത്രമേ ഇങ്ങനെ പശുക്കളുടെ തലമുറകള്‍ സ്വന്തമായിട്ടുള്ളൂ. ഇതിന്റെ കുട്ടികളും അവയുടെ കുട്ടികളുമാണ് ഇപ്പോള്‍ തൊഴുത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി, നല്ല പോഷക സമ്പുഷ്ടമായ പാല്‍, പരിചരിക്കാനുള്ള സൗകര്യം, ചാണകം, ഗോമൂത്രം എന്നിവയുടെ ഗുണങ്ങള്‍ – ഇതൊക്കെയാണ് തന്നെ വെച്ചൂരിന്റെ ആരാധകനാക്കിയതെന്ന് പറയുന്നു ബ്രഹ്മദത്തന്‍.

പരിചരണം സ്വന്തം രീതിയില്‍

വീട്ടില്‍ മുറ്റത്തും പരിസരങ്ങളിലും അഴിച്ചു വിട്ടാണ് പശുക്കളെ വളര്‍ത്തുന്നത്. പുല്ലുള്ള സമയത്ത് സമീപത്തുള്ള തൊടിയില്‍ തീറ്റയ്ക്കായി അഴിച്ചു വിടും. വൈക്കോല്‍, പരുത്തിപ്പിണ്ണാക്ക്, ഉഴുന്ന് വെയിസ്റ്റ്, കടല തൊലി എന്നിവയാണ് തീറ്റയായി നല്‍കുക. പരുത്തിപ്പിണ്ണാക്ക് കറവയുള്ള പശുക്കള്‍ക്കാണ് നല്‍കുക. നെയ്യ് നന്നായി ലഭിക്കാന്‍ പരുത്തിപ്പിണ്ണാക്ക് നല്‍കുന്നതു നല്ലതാണ്. കറവയ്ക്കും ബ്രഹ്മദത്തന് തന്റേതായ രീതികളുണ്ട്. നാടന്‍ പശുക്കളായതിനാല്‍ കുട്ടികളെ സമീപത്ത് കെട്ടിയേ കറവ നടക്കൂ. രാവിലെ 5.30 മുതല്‍ പണികള്‍ ആരംഭിക്കും. കൃത്യമായ സമയമൊന്നുമില്ല, രാവിലെ 5.30 മുതല്‍ ഏതു സമയത്തും കറക്കും. ബ്രഹ്മദത്തന്‍ തന്നെയാണ് കറയ്ക്കുക, പശുക്കളുടെ ആരോഗ്യപ്രശ്‌നങ്ങളറിയാന്‍ കറക്കുന്ന ആള്‍ക്ക് മാത്രമേ കഴിയൂ. ഇതിനാല്‍ ഫാം നടത്തിപ്പുകാരന്‍ തന്നെ ഇതെല്ലാം ചെയ്യുന്നതാണ് നല്ലതെന്നാണ് ബ്രഹ്മദത്തന്റെ പക്ഷം.

പാല്‍ ഇല്ല, നെയ്യും മോരും വില്‍പ്പന

ഏറെ ഔഷധ ഗുണമുള്ളതാണ് വെച്ചൂര്‍ പശുവിന്റെ പാലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ബ്രഹ്മദത്തന്‍ തന്റെ പശുക്കളുടെ പാല്‍ വില്‍ക്കാറില്ല. നെയ്യും മോരുമാക്കിയാണ് വില്‍പ്പന. ഒരു കിലോ നെയ്യിന് 4000 രൂപയാണ് വില, ഒരു ലിറ്റര്‍ മോരിന് 50 രൂപയും. ഔഷധങ്ങള്‍ തയാറാക്കാനും കുട്ടികള്‍ക്ക് നല്‍കാനുമാണ് നെയ്യിന് ആവശ്യക്കാര്‍ എത്തുന്നത്. വിദേശത്തേക്കും മറ്റും നെയ്യ് കൊണ്ടു പോകുന്നുണ്ട്. വെണ്ണയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ചാണകവും ഗോമൂത്രവും സ്വന്തം പറമ്പിലെ കൃഷിക്ക് തന്നെ ഉപയോഗിക്കുന്നു. സൂക്ഷ്മ ജീവികളുടെ എണ്ണം വെച്ചൂര്‍ പശുക്കളുടെ ചാണകത്തില്‍ ഏറെയാണ്. ഇതിനാല്‍ വിളകള്‍ക്കും ഇവയേറെ നല്ലതാണെന്ന് പറയുന്നു ബ്രഹ്മദത്തന്‍.

അംഗീകാരമായി പുരസ്‌കാരങ്ങളും

വെച്ചൂര്‍ പശുപരിപാലനത്തിന് രാഷ്ട്രീയ ഗോകുല്‍ വിഷന്റെ കാമധേനു പുരസ്‌കാരം 2017 ല്‍ ബ്രഹ്മദത്തനെ തേടിയെത്തി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കാമധേനു പുരസ്‌കാരം കേരളത്തില്‍ ബ്രഹ്മദത്തനുമാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 2010ല്‍ നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ബ്രീഡ് സേവ് ഇയര്‍ അവാര്‍ഡ്, 2013ല്‍ സ്‌റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ജൈവവൈവിധ്യ പുരസ്‌കാരം, 2015ല്‍ കാസര്‍കോട് ഡാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവാര്‍ഡ് എന്നിവയും ബ്രഹ്മാനന്തനെ തേടിയെത്തിയിട്ടുണ്ട്. അമ്മ ശ്രീദേവി അന്തര്‍ജനം, ഭാര്യ അധ്യാപികയായ മഞ്ജു, മക്കളായ ശ്രീദേവി, നേത്രനാരായണന്‍ എന്നിവരും ഒപ്പമുണ്ട്.ഫോണ്‍:9447306635  

Leave a comment

ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
കുളമ്പുരോഗവും ചര്‍മ മുഴരോഗവും തടയാന്‍ പശുക്കള്‍ക്ക് ഇരട്ട കുത്തിവെപ്പ്

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍…

By ഡോ. എം. മുഹമ്മദ് ആസിഫ്
മുകുന്ദയ്ക്ക് പൈക്കിടാവുമായി സുരേഷ് ഗോപിയെത്തി

കോട്ടയം: മുകുന്ദയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പൈക്കിടാവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കോട്ടയം  ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കിത് സുരേഷ് ഗോപിയുടെ രണ്ടാം വരവാണ്, ആദ്യ തവണയെത്തിയപ്പോള്‍…

By Harithakeralam
കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യം: ഈ മാര്‍ഗങ്ങള്‍ പിന്തുടരാം

കോഴികള്‍ക്ക് പലതരം അസുഖങ്ങള്‍ പിടിപെടുന്ന കാലമാണിപ്പോള്‍. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് പല തരം രോഗങ്ങള്‍ ഇവയെ പിടികൂടുക.  ചുമ, കഫകെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs