മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗ്ഗങ്ങളില്‍ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികള്‍ പറയുന്നു.

By Harithakeralam
2024-04-30

കൊച്ചി:  അന്താരാഷ്ട്ര  കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ടിന്റെ അവക്കാഡോയുടെ കേരളത്തിലെ ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അജയ് ടി. ജെ. നിര്‍വഹിച്ചു. മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗ്ഗങ്ങളില്‍ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികള്‍ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവില്‍ കേരളത്തില്‍ 300-400 രൂപക്ക് ലഭിക്കാന്‍ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിംഗ് ആന്റ് ട്രേഡിംഗ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡന്‍ ഫ്രൂട്ട്സ് ഇന്റര്‍നാഷണലുമായി സഹകരിച്ചു കൊണ്ടാണ് വിദേശ അവക്കാഡോ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കൊച്ചി തുറമുഖം വഴി അവക്കാഡോ എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

യൂറോപ്പ് , മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് അവക്കാഡോ കേരളീയര്‍ക്ക് പരിചിതമായ പഴമാണെന്ന് ഈഡന്‍ ഫ്രൂട്ട്സ് മാനേജിംഗ് ഡയറക്ടര്‍ കമറുദ്ധീന്‍ സിഎച്ച് പറഞ്ഞു. ലോകവിപണിയില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് അവക്കാഡോ ഉപഭോഗം. എന്നാല്‍ ഇന്ത്യയില്‍ ഇത് 100 ശതമാനമാണ്. ഈ വര്‍ഷവും അവക്കാഡോ വില്പനയില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ജനറല്‍ മാനേജര്‍ അജയ് ടിജി പറഞ്ഞു. ഇന്ത്യയിലേക്കുള്ള അവക്കാഡോ ഇറക്കുമതിയുടെ 50 ശതമാനവും വെസ്റ്റ്ഫാലിയയില്‍ നിന്നാണ്. 2021-ല്‍ ഇന്ത്യയിലേക്ക്  1,000 ടണ്‍ അവോക്കാഡോയാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍  2,000,  4,000 ടണ്ണായും ഇറക്കുമതി ഇരട്ടിയായി. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 8,000 ടണ്ണായി ഇറക്കുമതി ഉയരുമെന്നുമാണ്.

പെറു, ചിലി, ന്യൂസിലാന്‍ഡ്, കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഓസ്ട്രേലിയ, യുഗാണ്ട എന്നിവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗം ഇന്ത്യയിലേക്ക് അവക്കാഡോ പഴങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, കുത്തനെയുള്ള വിമാന ചിലവും 35 ശതമാനത്തോളം നികുതിയും കാരണം വലിയ വില വര്‍ധനവാണ് കേരളത്തിലെ മാര്‍ക്കറ്റില്‍ ഈ പഴങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. നിലവില്‍ ടാന്‍സാനിയയും, ഓസ്ട്രേലിയയും  അവക്കാഡോ ഇറക്കുമതി നികുതി പൂര്‍ണ്ണമായും ഒഴിവാക്കി. കടല്‍ വഴിയുള്ള ഇറക്കുമതി റീട്ടെയില്‍ പോയിന്റില്‍ വില കുറയാന്‍ സഹായിച്ചിട്ടുണ്ട്.  കേരളത്തിലേത് മികച്ച മാര്‍ക്കറ്റാണ്. മലയാളിയുടെ ദിനചര്യയില്‍ പഴവര്‍ഗ്ഗങ്ങളുടെ ഉപഭോഗം കൂടിയിട്ടുണ്ട്. 300 രൂപക്ക് മുകളില്‍ വില വരുന്ന അവക്കാഡോയുടെ ഉപഭോഗം കേരളത്തില്‍ സമീപകാലത്ത് വര്‍ധിച്ചത്  കേരളത്തിന്റെ വാങ്ങല്‍ ശേഷിയുടെ പ്രതിഫലനമാണെന്ന് അജയ് ടിജി പറഞ്ഞു.

കേരളത്തില്‍ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കന്‍ മേഖലകള്‍ തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് അവക്കാഡോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവക്കാഡോ ധാരാളമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും അതൊക്കെ പ്രാദേശിക ഉപഭോഗത്തിന് മാത്രമേ തികയുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.  ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള പഴവര്‍ഗ്ഗമാണ് അവക്കാഡോ പഴം. വെണ്ണപ്പഴം എന്നാണ് മലയാളത്തില്‍ ഇതിന്റെ നാമം. ലോറേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഒരു അംഗമാണ് ഈ പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരക്ഷിക്കും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, ബി -6, ഫോളേറ്റ് എന്നിവയുള്‍പ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.

ദൈനംദിന ഭക്ഷണത്തില്‍ അവക്കാഡോ ഭാഗമാക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാരണം, അവയിലെ നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ദഹനനാളത്തിലെ സൂക്ഷ്മാണുക്കളെ ബാധിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ സാന്ദ്രത കുറയ്ക്കാനും പിത്തരസം കുറയ്ക്കാനും ഷോര്‍ട്ട്-ചെയിന്‍ ഫാറ്റി ആസിഡുകള്‍ വര്‍ദ്ധിപ്പിക്കാനും അവകാഡോ സഹായിക്കും. ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യവും നാരുകളും അടങ്ങിയ ഇവ ഊര്‍ജസാന്ദ്രവും പോഷക സാന്ദ്രവുമായ പഴമാണ്. ഇന്ത്യന്‍ വിപണിയില്‍ ഐസ്‌ക്രീം, ജ്യൂസുകള്‍ മുതല്‍ ചാറ്റുകള്‍, പാനി പൂരി വരെയുള്ള ഭക്ഷണങ്ങളുടെ ശ്രേണിയില്‍ ഈ പഴം ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ വേള്‍ഡ് അവക്കാഡോ ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് സുമിത് സരണ്‍ പറഞ്ഞു.

Leave a comment

തെങ്ങിന് ഇടവിളയായി മാങ്കോസ്റ്റിന്‍

ഭാഗികമായി തണല്‍ ലഭ്യമാകുന്ന സ്ഥലങ്ങളില്‍ നടാന്‍ അനുയോജ്യമായ വിളയാണ് മാങ്കോസ്റ്റിന്‍. 800 മുതല്‍ 2500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് മാങ്കേസ്റ്റിന്‍ കൃഷി ചെയ്യുന്നത്. കേരളത്തില്‍ വയനാട്, പത്തനംത്തിട്ട,…

By Harithakeralam
സുഗന്ധം പരത്തുന്ന ചുളകള്‍: കംബോഡിയന്‍ ഓറഞ്ച് ജാക്ക്

വീട്ട്മുറ്റത്ത് ഏതു സീസണിലും രുചിയുളള ചക്ക ലഭിക്കാന്‍ നട്ടുവളര്‍ത്തേണ്ട ഇനമാണ് കംബോഡിയന്‍ ഓറഞ്ച് ജാക്ക്. വലിയ മരമായി പടര്‍ന്നു പന്തലിക്കാത്ത ഇവയുടെ താഴ്ഭാഗത്ത് തന്നെ ധാരാളം ചക്കയുണ്ടാകും. നല്ല വെയിലുള്ള…

By Harithakeralam
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

കൊച്ചി:  അന്താരാഷ്ട്ര  കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ടിന്റെ അവക്കാഡോയുടെ കേരളത്തിലെ ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അജയ് ടി. ജെ. നിര്‍വഹിച്ചു. മലയാളികളുടെ…

By Harithakeralam
പപ്പായ ചെടികള്‍ക്ക് നല്ല വളര്‍ച്ച നേടിയോ...? പരിചരണം ഈ വിധത്തില്‍ വേണം

ജനുവരി -ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു…

By Harithakeralam
തൊലിയോടെ കഴിക്കാം, ചട്ടിയിലും വളരും: ഇസ്രയേല്‍ ഓറഞ്ച്

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
മാങ്ങ വീണ്ടു കീറി പൊഴിയുന്നു ; ജൈവ രീതിയില്‍ പരിഹരിക്കാം

സമ്പന്നമായൊരു മാമ്പഴക്കാലമാണ് കേരളത്തിലുണ്ടായിരുന്നത്. തൊടിയും റോഡരികിലുമെല്ലാം പേരറിയാത്ത എത്രയോ മാവുകള്‍ തല ഉയര്‍ത്തി നിന്നകാലം, അവയില്‍ നിന്നെല്ലാം രുചികരമായ മാമ്പഴം പെറുക്കി കഴിച്ച ഭൂതകാലം നമ്മുടെ…

By Harithakeralam
വേനല്‍ച്ചൂടില്‍ നടുവൊടിഞ്ഞ് വാഴത്തോട്ടം

ക്രമാതീതമായി ഉയര്‍ന്ന വേനല്‍ച്ചൂട് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് വാഴക്കൃഷിയിലാണ്. ചൂട് ശക്തമായതോടെ വാഴകള്‍ നടുവൊടിഞ്ഞ് വീഴുന്നതു കര്‍ഷകന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയാണ്. സാമ്പത്തികമായി വലിയ…

By Harithakeralam
ഫല വൃക്ഷങ്ങള്‍ക്ക് പ്രത്യേക പരിചരണം

വേനല്‍ച്ചൂടിന്റെ ശക്തി ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ മഴ പേരിനു പോലും ലഭിച്ചിട്ടില്ല. ഏപ്രില്‍-മേയ് മാസങ്ങളിലെ കൊടും ചൂട് നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ മഴക്കാലത്ത് നട്ട ഫല വൃക്ഷ തൈകള്‍ക്ക്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs