ആടുകള്‍'വടിയാകുന്ന'രോഗം; എങ്ങനെ തടയാം ടെറ്റനസ് ?

ആടുകളുടെ ശരീരത്തിലേല്‍ക്കുന്ന പോറലുകളും മുറിവുകളും ചികിത്സ നല്‍കാതെ നിസ്സാരമായി അവഗണിച്ചാല്‍ ടെറ്റനസ് ബാധിച്ച് വലിയ ആടുകളുടെ ജീവനും നഷ്ടപ്പെടാം.

By ഡോ. എം.മുഹമ്മദ് ആസിഫ്
2023-07-17

നല്ല ആരോഗ്യമുള്ളആടുകള്‍ പെട്ടെന്നൊരുദിവസം ഒരു മരക്കുതിരയെ പോലെ ശരീരം ദൃഢമായി, ചെവികളും വാലും കുത്തനെ എടുത്തുപിടിച്ച്,കൈകാലുകള്‍ വടി പോലെ കനത്ത് ,നില്‍ക്കാനോ നടക്കാനോ എന്തിന് വാ തുറക്കാന്‍ പോലും കഴിയാതെ തറയില്‍ വീണ് കിടക്കുകയും ഇടക്കിടെ വിറയ്ക്കുകയും തുടര്‍ന്ന് ചത്തുപോവുകയും ചെയ്ത വേദനിപ്പിക്കുന്ന അനുഭവം ആടുകര്‍ഷകരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവാം. ആടുകളെ ബാധിക്കുന്നവില്ലുവാതംഅഥവാടെറ്റനസ്എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണിതെല്ലാം. ആഴത്തിലുള്ള മുറിവുകളിലൂടെ ശരീരത്തിനുള്ളില്‍ കയറുന്ന ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് രോഗകാരി. മറ്റ് വളര്‍ത്തുമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ആടുകളില്‍ടെറ്റനസ് കൂടുതലായി കണ്ടുവരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ചികിത്സ നല്‍കിയാലും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. രോഗാണുക്കള്‍മണ്ണില്‍ നിന്നുംപൊക്കിള്‍ക്കൊടി വഴിശരീരത്തിലേക്ക് എളുപ്പം കടന്ന് കയറാനിടയുള്ളതിനാല്‍ ഒന്നുരണ്ടാഴ്ച പ്രായമുള്ള ആട്ടിന്‍കുഞ്ഞുങ്ങളില്‍ രോഗസാധ്യത ഉയര്‍ന്നതാണ്. ആടുകളുടെ ശരീരത്തിലേല്‍ക്കുന്ന പോറലുകളും മുറിവുകളും ചികിത്സ നല്‍കാതെ നിസ്സാരമായി അവഗണിച്ചാല്‍ ടെറ്റനസ് ബാധിച്ച് വലിയ ആടുകളുടെ ജീവനും നഷ്ടപ്പെടാം.

പ്രതിരോധകുത്തിവെയ്പ്

ആട്ടിന്‍ കുഞ്ഞുങ്ങളില്‍ ടെറ്റനസ് വരുന്നത് തടയാന്‍ ഗര്‍ഭിണികളായ ആടുകള്‍ക്ക് അവയുടെ അഞ്ചുമാസം നീളുന്ന ഗര്‍ഭകാലത്തിന്റെ മൂന്ന്, നാല് മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റനസ് പ്രതിരോധകുത്തിവെയ്പ് നല്‍കണം. കൃത്യമായി വാക്‌സിന്‍ നല്‍കിയ തള്ളയാടില്‍ നിന്നും കന്നിപ്പാല്‍ വഴി കുഞ്ഞുങ്ങളിലേക്ക് പകരുന്ന ടെറ്റനസ് പ്രതിരോധശേഷി മൂന്ന് മാസം പ്രായമെത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുവില്‍ നിന്ന് സംരക്ഷിക്കും. അതിനാല്‍ പ്രതിരോധകുത്തിവെയ്പ് നല്‍കിയ തള്ളയാടുകളില്‍ നിന്ന് ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് മൂന്ന് മാസം പ്രായമെത്തുമ്പോള്‍ മാത്രം അടുത്ത ടെറ്റനസ് പ്രതിരോധകുത്തിവെയ്പ് നല്‍കിയാല്‍ മതി. ആദ്യ കുത്തിവെയ്‌പ്പെടുത്തതിന് നാലാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കണം. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം ഒരു ബുസ്റ്റര്‍ വാക്‌സിന്‍ കൂടെ നല്‍കുന്നത് ഉചിതമാണ്. ഗര്‍ഭകാലത്ത് തള്ളയാടിന്വാക്‌സിന്‍ നല്കിയില്ലെങ്കില്‍ ജനിച്ച്1 - 2ആഴ്ചകള്‍ക്കകം കുഞ്ഞിന് വാക്‌സിന്‍ നല്‍കണം. തുടര്‍ന്ന് ബൂസ്റ്റര്‍ കുത്തിവെയ്പുകളും നല്‍കണം. മുതിര്‍ന്ന ആടുകള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ബുസ്റ്റര്‍ കുത്തിവെയ്പ് നല്‍കിയാല്‍ മതി. ടെറ്റനസ് രോഗം ആടുകളില്‍ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാല്‍ രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവായതിനാലുമാണ് ഇത്രയും മുന്‍കരുതല്‍.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. രോഗം തടയുന്നതിനായി വാക്‌സിനേഷന്‍ ക്രമം പാലിക്കുന്നതിനൊപ്പം ജനിച്ചയുടന്‍ ആട്ടിന്‍കുട്ടികളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയിട്ട് കഴുകി അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. പ്രസവ മുറിയില്‍ വൈക്കോല്‍ വിരിച്ച് ശുചിത്വമുറപ്പാക്കേണ്ടതും പ്രധാനം. ആട്ടിന്‍കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്ന് പൊക്കിള്‍കൊടി പൂര്‍ണ്ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന് ഒരിഞ്ച് താഴെ അയഡിന്‍ ലായനിയില്‍ ഇട്ട് അണുവിമുക്തമാക്കിയ ഒരു നൂല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ച് മാറ്റണം. പൊക്കിള്‍ കൊടിയിലെ മുറിവ് ഉണങ്ങുന്നത് വരെ ദിവസവും രണ്ടോ മൂന്നോ തവണ അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കി പരിപാലിക്കണം.

2. ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന മൃതസഞ്ജീവനിയാണ് കന്നിപ്പാല്‍. തള്ളയാടിന്റെ ശരീരത്തില്‍ നിന്നും കന്നിപ്പാല്‍ വഴി പുറത്തുവരുന്ന പ്രതിരോധ ഘടകങ്ങള്‍ ടെറ്റനസ് ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്ന് കുഞ്ഞിന് പ്രതിരോധകവചം തീര്‍ക്കും. ജനിച്ചതിന് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10- % എന്ന അളവില്‍ കന്നിപ്പാല്‍ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കണം. ഉദാഹരണത്തിന് രണ്ടര കിലോഗ്രാം ശരീരതൂക്കത്തോടെ ജനിച്ച ആട്ടിന്‍കുട്ടിക്ക് 250 - 300 മില്ലിലിറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ഉറപ്പാക്കണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘടു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ഉറപ്പാക്കണം. തള്ളയാടില്‍ നിന്ന് കന്നിപ്പാല്‍ പരമാവധി കുടിക്കാന്‍ കിടാക്കളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. കുഞ്ഞുങ്ങളെ പാല്‍ കുടിപ്പിക്കാന്‍ തള്ളയാട് മടിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭാശയത്തില്‍ നിന്നും പ്രസവസമയത്ത് പുറംതള്ളുന്ന ദ്രാവകം ഒരല്പം കുഞ്ഞിന്റെ മേനിയില്‍ പുരട്ടി തള്ളയാടിനെ ആകര്‍ഷിക്കാം. അല്ലെങ്കില്‍ ആവശ്യമായ കന്നിപ്പാല്‍ കറന്നെടുത്ത് ഒരു മില്‍ക്ക് ഫീഡിംഗ് ബോട്ടിലിലോ നിപ്പിളിലോ നിറച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കാം.

3. മേയുന്നതിനിടെ കമ്പിയില്‍ കോറി മുറിവേല്‍ക്കുക, പ്രസവവേളയില്‍ ജനനേന്ദ്രിയത്തില്‍ മുറിവേല്‍ക്കുക, കാതില്‍ കമ്മലടിക്കുന്നതിനിടെ മുറിവേല്‍ക്കുക, തെരുവ് നായയുടെ കടിയേല്‍ക്കുക തുടങ്ങി ആടുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ മറ്റ് ചികിത്സകള്‍ക്കൊപ്പം നിര്‍ബന്ധമായും ടെറ്റനസ് പ്രതിരോധകുത്തിവെയ്പ് നല്‍കണം.

Leave a comment

മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

ഒരു പിടിയും തരാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി ഓണം കഴിഞ്ഞിട്ടും പൊള്ളുന്ന വെയില്‍. കൃഷിയിലുമീ കാലാവസ്ഥമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി കീടങ്ങളും…

By Harithakeralam
ജൈവ വളങ്ങളുടെ പ്രാധാന്യം കൃഷിയില്‍

പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.…

By പി. വിക്രമന്‍ കൃഷി ജോയന്റ് ഡയറക്റ്റര്‍ ( റിട്ട )
തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു

തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs