സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും വിവിധ വര്‍ണ്ണങ്ങളിലുള്ള പൂവുകളും നിറഞ്ഞ കൃഷിത്തോട്ടം ആരുടെയും കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.

By ജിനേഷ് ദേവസ്യ
2023-07-12

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും വിവിധ വര്‍ണ്ണങ്ങളിലുള്ള പൂവുകളും നിറഞ്ഞ കൃഷിത്തോട്ടം ആരുടെയും കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാട്ടറ സ്വദേശി അനീഷ് മാത്യുവാണ് സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളില്‍ അത്ര സാധാരണമല്ലാത്ത ഈ കാഴ്ചയ്ക്ക് പിന്നില്‍. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച അനീഷിന്റെ കൃഷിയോടുള്ള പ്രേമമാണ് ഓഫീസ് മുറ്റത്ത് ചെടികളായും പൂവുകളായും ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഓഫീസ് പരിസരത്ത് പച്ചപ്പ്

 

ഫയര്‍ ഫോഴ്‌സ് ഓഫീസില്‍ കൃഷിക്ക് എന്താണ് കാര്യമെന്ന് ചോദിച്ചാല്‍ ചില കാര്യങ്ങളുണ്ടെന്നാണ് അനീഷ് കൃഷിത്തോട്ടത്തിലൂടെ തെളിയിക്കുന്നത്. പേരാവൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു വന്നപ്പോഴാണ് ഓഫീസ് മുറ്റത്തെ വരണ്ടുണങ്ങിയ സ്ഥലം എന്തുകൊണ്ട് കൃഷിക്ക് ഉപയോഗിച്ചു കൂടെന്ന ചിന്ത അനീഷിന് തോന്നിയത്. ഓഫീസിനെയും വീട് പോലെ തന്നെ കാണുന്നതിനാല്‍ ഓഫീസ് പരിസരവും പച്ചപ്പു നിറഞ്ഞതാക്കാനുള്ള ആഗഹമാണ് കൃഷിത്തോട്ടം എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് അനീഷ് പറയുന്നു.ആശയം സഹപ്രവര്‍ത്തകരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പങ്ക് വെച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നെയൊന്നും ആലോചിച്ചില്ല അനീഷും സഹപ്രവര്‍ത്തകരും ജോലിയുടെ ഇടവേളകളില്‍ തൂമ്പയും കൊട്ടയുമെടുത്ത് മുറ്റത്തേക്കിറങ്ങി.

മാവിന്‍ തൈകളും ചെടികളും

കിളച്ച് കൃഷിയോഗ്യമായ സ്ഥലത്ത് അനീഷ് സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകളും വിവിധ ചെടികളും നട്ടു. ഫയര്‍ സ്‌റ്റേഷന് പുതുതായി സര്‍ക്കാര്‍ അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ചുകഴിഞ്ഞാല്‍ അങ്ങോട്ട് മാറേണ്ടതിനാല്‍ മാവുകള്‍ അടക്കം എല്ലാ ഇനങ്ങളും ഇപ്പോള്‍ ടിന്നുകളിലാണ് നട്ടിരിക്കുന്നത്. ഉണങ്ങിപ്പോകാതെയും കേടാകാതെയും കൃത്യസമയത്ത് വെള്ളമൊഴിച്ചും വളമിട്ടും അനീഷും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അവയ്ക്ക് കൃത്യമായ പരിചരണം നല്‍കി. ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മാവുകള്‍ പൂവിട്ട് നില്‍ക്കുകയാണ്. ചെടികളാകട്ടെ കാഴ്ചക്കാര്‍ക്ക് ആനന്ദം പകര്‍ന്ന് വിവിധ നിറങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.

സ്‌റ്റേഷന്‍ മുറ്റത്തെ അപൂര്‍വ കൃഷിയുടെ നേട്ടം സഹപ്രവര്‍ത്തകരുമായി പങ്കിടാനാണ് അനീഷിനിഷ്ടം. ''കാര്‍ഷിക കുടുബത്തില്‍ ജനിച്ച എന്നെ സംബന്ധിച്ച് കൃഷി ജീനിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് സ്ഥലം മാറ്റം കിട്ടി ഇരിട്ടിയിലെത്തിയപ്പോള്‍ മുറ്റത്തൊരു കൃഷിത്തോട്ടം തുടങ്ങിയാലോ എന്ന ആലോചന വന്നത്. മുന്‍കൈ എടുത്തത് ഞാനാണെങ്കിലും കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ പിന്തുണയും സഹായവുമായി കൂടെ നിന്നതിനാലാണ് ഇന്ന് കാണുന്ന നേട്ടം സ്വന്തമാക്കാനായത്'' അനീഷ് പറയുന്നു.  

 ഒറ്റ മാവ് 15 ഇനങ്ങള്‍

15 ഇനങ്ങള്‍ ഗ്രാഫ്റ്റ് ചെയ്ത ഒറ്റ മാവാണ് കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്ന്. മൂവാണ്ടന്‍, മാല്‍ഗോവ, കുറ്റിയാട്ടൂര്‍, അല്‍ഫോന്‍സ, വെങ്കലപ്പള്ളി, ആപ്പിള്‍ റുമാനിയ, പേരക്ക മാവ്, കോശേരി തുടങ്ങി 15 ഇനങ്ങളാണ് ഇതിലുള്ളത്. ഇത്രയധികം ഇനങ്ങള്‍ ഒരു മാവില്‍ ഒരുമിച്ച് ഗ്രാഫ്റ്റ് ചെയ്യുന്നത് ഇതാദ്യമാണെന്ന് അനീഷ് പറയുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന മാവിനങ്ങളാണ് ഇവ. സ്‌റ്റേഷന്‍ കൃഷിക്ക് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

സ്‌റ്റേഷന്‍ ഓഫീസര്‍ രാജീവന്‍ സാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായവും പിന്തുണയുമായി കൂടെയുണ്ടെന്ന് അനീഷ് പറയുന്നു. പിതാവ് മാത്യുവിന്റെ ശിക്ഷണത്തില്‍ ഗ്രാഫ്റ്റിംഗ് പഠിച്ചെടുത്ത അനീഷിന് വീട്ടില്‍ സ്വന്തമായി നഴ്‌സറിയുണ്ട്. മാവ്, കശുമാവ് ഇനങ്ങളാണ് കൂടുതലായും ഗ്രാഫ്റ്റ് ചെയ്യുന്നത്. മട്ടന്നൂര്‍ പി ആര്‍ എന്‍ എസ് കോളേജില്‍ നിന്ന് ബിരുദം നേടിയ 38കാരനായ അനീഷ് കൃഷിക്ക് പുറമേ കലാസാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെക്കുറിച്ച് പറയുന്ന ബാക് ടു ലൈഫ് എന്ന ടെലിഫിലിമിന്റെ സംവിധാനം നിര്‍വഹിച്ചത് അനീഷാണ്. രസ്‌നയാണ് ഭാര്യ. രണ്ട് മക്കളുണ്ട്‌.

Leave a comment

ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍…

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന…

By നൗഫിയ സുലൈമാന്‍
സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും…

By ജിനേഷ് ദേവസ്യ
Leave a comment

© All rights reserved | Powered by Otwo Designs