ഇനിയും കുളമ്പുരോഗ വാക്‌സിന്‍ എടുത്തില്ലേ...? ഓര്‍ക്കുക രോഗം ബാധിച്ചാല്‍ പശുക്കള്‍ വെറും മാംസപിണ്ഡം

കഴിഞ്ഞ ഡിസംബര്‍ 1 മുതല്‍ ആരംഭിച്ച സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി വരുന്ന ജനുവരി 20 ന് പൂര്‍ത്തിയാവും.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-01-18

ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 1 മുതല്‍ ആരംഭിച്ച  സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി വരുന്ന ജനുവരി 20 ന് പൂര്‍ത്തിയാവും. മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ ടീമുകള്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി  ഇതുവരെ പത്തുലക്ഷത്തോളം പശുക്കള്‍ക്കും എരുമകള്‍ക്കുമാണ് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കിയത്.

പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ കുളമ്പുരോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. പശുക്കിടാങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ ആദ്യത്തെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പ് നല്‍കണം. ഏഴുമാസത്തിന് മുകളില്‍ ഗര്‍ഭിണികളായ പശുക്കളെ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്‌സിന്‍ നല്‍കണം. ഒരു മേഖലയിലെ എണ്‍പത് ശതമാനം കന്നുകാലികള്‍ എങ്കിലും മതിയായ പ്രതിരോധം / കൂട്ടപ്രതിരോധം കൈവരിച്ചാല്‍ മാത്രമേ കുളമ്പുരോഗത്തെ പൂര്‍ണമായും അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീരസംരംഭങ്ങളില്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും നിയന്ത്രണവും നിയമം, 2009 പ്രകാരം കര്‍ഷകര്‍ തങ്ങളുടെ ഉരുക്കള്‍ക്ക് കുത്തിവെയ്പ് എടുക്കേണ്ടത് നിര്‍ബന്ധവുമാണ്. ഇനിയും കാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ ബാക്കിയുള്ള കര്‍ഷകരുണ്ടെങ്കില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സൗജന്യ കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് സേവനം പ്രയോജനപ്പെടുത്തണം.

രോഗം ബാധിച്ചാല്‍ പശുക്കള്‍ വെറും മാംസപിണ്ഡം  

കുളമ്പുരോഗത്തോളം ക്ഷീരകര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു പകര്‍ച്ചവ്യാധി ക്ഷീരമേഖലയില്‍ ഇല്ലല്ലെന്നു തന്നെ പറയാം. ഈ രോഗം കാരണം രാജ്യത്തെ കാര്‍ഷികമേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നേരിട്ടുള്ള സാമ്പത്തികനഷ്ടം പ്രതിവര്‍ഷം 20,000 കോടി രൂപയോളമാണ്. രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും വായുവിലൂടെ അറുപത് കിലോമീറ്റര്‍ വരെ ദൂരത്തേക്ക് വ്യാപിക്കാന്‍ വൈറസിന് ശേഷിയുണ്ട്. രോഗബാധയേറ്റ പശുക്കളുടെ വായ് പുളര്‍ന്ന് നാവും മോണയും പരിശോധിച്ചാല്‍ പുറംതൊലി പല ഭാഗങ്ങളിലായി അടര്‍ന്ന് മുറിവായതായി കാണാം.

 രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. പകര്‍ച്ചാനിരക്കും കൂടുതലാണ്.പാലുല്‍പ്പാദനം കുറയുമെന്ന് മാത്രമല്ല, രോഗം ഗുരുതരമായാല്‍  അനുബന്ധ അണുബാധകള്‍ പിടിപെടാനും ഗര്‍ഭിണി പശുക്കളുടെ ഗര്‍ഭമലസാനും സാധ്യത കൂടുതലാണ്.രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാലും പശുക്കള്‍ പഴയ ഉല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം. അതായത് കറവപ്പശുക്കള്‍ക്ക് കുളമ്പുരോഗ ബാധയേറ്റാല്‍ അവ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാലും ഉല്‍പ്പാദനവും പ്രത്യുല്‍പാദനവും മുരടിച്ചു വെറും മാംസപിണ്ഡങ്ങളായി മാറുമെന്ന് ചുരുക്കം.പിന്നെ അവയെ വളര്‍ത്തുന്നത് ക്ഷീരകര്‍ഷകന് ഒട്ടും ആദായകരമാവില്ല.

ലോകത്തെ ഏറ്റവും  വലിയ വാക്‌സിനേഷന്‍ യജ്ഞം

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന കുളമ്പുരോഗം, ബ്രൂസല്ലോസിസ് എന്നീ രോഗങ്ങള്‍ തടയാനുള്ള വാക്‌സിനേഷന്‍ പദ്ധതി ലോകത്ത് തന്നെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ് പരിപാടിയാണ്. കേരളത്തിലെന്നതു പോലെ മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി പുരോഗമിക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ തലത്തില്‍ മൃഗചികിത്സാസേവനങ്ങള്‍ ലഭ്യമായതിനാല്‍ കേരളത്തില്‍ കുളമ്പുരോഗ പ്രതിരോധ പരിപാടിയുടെ കാര്യക്ഷമത എപ്പോഴും ഉയര്‍ന്നതാണ്. കുളമ്പുരോഗം പ്രതിരോധ കുത്തിവെയ്പിനായി ഉപയോഗപ്പെടുത്തുന്ന വാക്‌സിനും ചില പ്രത്യേകതകളുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് (ഐ.ഐ.എല്‍) എന്ന പൊതുമേഖല സ്ഥാപനം നിര്‍മിച്ച രക്ഷ ഒവാക് എന്ന വാക്‌സിനാണ് പ്രതിരോധ കുത്തിവെയ്പ്പിന് രാജ്യമെങ്ങും ഉപയോഗിക്കുന്നത്.  നാഷണല്‍ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ കീഴില്‍ 1982-ലാണ് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് സ്ഥാപിച്ചത്. രാജ്യത്ത് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന

കുളമ്പുരോഗ വൈറസിന്റെ മൂന്ന് വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി പശുക്കള്‍ക്ക് ഉറപ്പാക്കാന്‍ രക്ഷ ഒവാക് വാക്‌സിന് കഴിയും. പ്രത്യേകം രാസഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി നിര്‍ത്തിയിരിക്കുന്ന വൈറസുകള്‍ തന്നെയാണ് ഈ വാക്‌സിനിലുള്ളത്. ഇത് കുത്തിവെയ്ക്കുമ്പോള്‍ ക്രമേണ പശുക്കളില്‍ കുളമ്പുരോഗ വൈറസിനെതിരെ പ്രതിരോധം രൂപപ്പെടും. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും വിപണിമൂല്യമുള്ളതുമായ വെറ്ററിനറി മരുന്നും ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ  

രക്ഷ ഒവാക് എന്ന കുളമ്പുരോഗ പ്രതിരോധ വാക്‌സിനാണ്. ലോകത്ത് ഡ്രോണ്‍ വഴി വിതരണം ചെയ്ത ആദ്യത്തെ മൃഗ വാക്സിനും രക്ഷ ഒവാക് തന്നെയാണ്. അരുണാചല്‍ പ്രദേശില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പിനായി നടപ്പിലാക്കിയ ഈ വാക്‌സിന്‍ വിതരണ പദ്ധതിയുടെ പേര് 'മെഡിസിന്‍ ഫ്രം ദി സ്‌കൈ' എന്നായിരുന്നു.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs