കുളമ്പുരോഗം തടയാന്‍ പശുക്കള്‍ക്ക് വാക്സിന്‍ സുരക്ഷ

ഡിസംബര്‍ 1 മുതല്‍ 27 വരെ ഇരുപത്തിയൊന്ന് പ്രവര്‍ത്തിദിനങ്ങളിലായാണ് സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി. കര്‍ഷകരുടെ വീടുകളില്‍ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ ടീം പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-12-17

ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഡിസംബര്‍ 1 മുതല്‍ 27 വരെ ഇരുപത്തിയൊന്ന് പ്രവര്‍ത്തിദിനങ്ങളിലായാണ് സൗജന്യ പ്രതിരോധകുത്തിവെയ്പ് പരിപാടി. കര്‍ഷകരുടെ വീടുകളില്‍ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ ടീം പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.  സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീരസംരംഭങ്ങളില്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കര്‍ഷകര്‍ തങ്ങളുടെ ഉരുക്കള്‍ക്ക് കുത്തിവെയ്പ് എടുക്കേണ്ടത് നിര്‍ബന്ധവുമാണ്.

കുളമ്പുരോഗം മാരകം

കുളമ്പുരോഗത്തോളം ക്ഷീരകര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു പകര്‍ച്ചവ്യാധി ക്ഷീരമേഖലയില്‍ ഇല്ല എന്ന് തന്നെ പറയാം. ഈ രോഗം കാരണം രാജ്യത്തെ കാര്‍ഷികമേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നേരിട്ടുള്ള സാമ്പത്തികനഷ്ടം പ്രതിവര്‍ഷം 20,000 കോടി രൂപയോളമാണ്.പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടകുളമ്പുള്ള വളര്‍ത്തുമൃഗങ്ങളെയെല്ലാം പികോര്‍ണ വൈറസ് കുടുംബത്തിലെ ആഫ്തോ വൈറസ് കാരണം ഉണ്ടാവുന്ന ഈ രോഗം ബാധിക്കും.ഓരോ മൃഗങ്ങളിലുംകുളമ്പുരോഗം ബാധിക്കുന്നതിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ട്. ആടുകളെ രോഗം ബാധിക്കാമെങ്കിലും പശുക്കളിലേത് പോലെ ഗുരുതരമായ ലക്ഷണങ്ങള്‍ കാണാറില്ല.  മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പന്നികളില്‍ വൈറസ് പതിന്മടങ്ങായി പെരുകുകയും പുറത്തുവരുകയും ചെയ്യുന്നതിനാല്‍ പന്നികള്‍ക്ക് രോഗബാധയേറ്റാല്‍ നിയന്ത്രണം ദുഷ്‌ക്കരമാവാറുണ്ട്. എന്നാല്‍കുളമ്പുരോഗം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല.

വായുവിലൂടെ അറുപത് കിലോമീറ്റര്‍ വരെ വൈറസ് പകര്‍ച്ച

രോഗം ബാധിച്ചതോ രോഗവാഹകരോ ആയ കാലികള്‍ അവയുടെ നിശ്വാസവായുവിലൂടെയും ഉമിനീര്‍, പാല്‍ തുടങ്ങി മുഴുവന്‍ ശരീരസ്രവങ്ങളിലൂടെയും ചാണകത്തിലൂടെയും മൂത്രത്തിലൂടെയും വൈറസിനെ ധാരാളമായി പുറംതള്ളും. വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെയുമാണ്കുളമ്പുരോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും മൂത്രവും ശരീരസ്രവങ്ങളും കലര്‍ന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാം.രോഗബാധയേറ്റ കന്നുകാലികളുമായി  രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും വായുവിലൂടെ അറുപത് കിലോമീറ്റര്‍ വരെ ദൂരത്തേക്ക് വ്യാപിക്കാന്‍ വൈറസിന് ശേഷിയുണ്ട്.  

വൈറസ് പശുക്കളിലെത്തി രണ്ട് മുതല്‍ പതിനാല് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തമായ പനി, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് പുറത്തേക്ക് ഒലിച്ചിറങ്ങല്‍, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങള്‍. കറവയുള്ള പശുക്കളില്‍ പാലുല്‍പ്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്ക്കുമ്പോള്‍ ഉമിനീര്‍ പതഞ്ഞ് 'ചപ്, ചപ്' എന്ന ശബ്ദം കേള്‍ക്കാം. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകള്‍ക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ പോളകളും തിണര്‍പ്പുകളും കണ്ടുതുടങ്ങും. ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. രോഗബാധയേറ്റ പശുക്കളുടെ വായ് പുളര്‍ന്ന് നാവും മോണയും പരിശോധിച്ചാല്‍ പുറംതൊലി പല ഭാഗങ്ങളിലായി അടര്‍ന്ന് മുറിവായതായി കാണാം.  രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. പകര്‍ച്ചാനിരക്കും കൂടുതലാണ്.പാലുല്‍പ്പാദനം കുറയുമെന്ന് മാത്രമല്ല, രോഗം ഗുരുതരമായാല്‍  അനുബന്ധ അണുബാധകള്‍ പിടിപെടാനും ഗര്‍ഭിണി പശുക്കളുടെ ഗര്‍ഭമലസാനും സാധ്യത കൂടുതലാണ്.രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാലും പശുക്കള്‍ പഴയ ഉല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം.

വാക്സിന്‍ സുരക്ഷ

പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. പശുക്കിടാങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ ആദ്യത്തെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പ് നല്‍കണം. ആദ്യ കുത്തിവെയ്പ് നല്‍കി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെയ്പ് ആവര്‍ത്തിയ്ക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവെയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്.  ഏഴുമാസത്തിന് മുകളില്‍ ഗര്‍ഭിണികളായ പശുക്കളെ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്‌സിന്‍ നല്‍കണം. ഒരു മേഖലയിലെ എണ്‍പത് ശതമാനം കന്നുകാലികള്‍ എങ്കിലും മതിയായ പ്രതിരോധം / കൂട്ടപ്രതിരോധം കൈവരിച്ചാല്‍ മാത്രമേ കുളമ്പുരോഗത്തെ പൂര്‍ണമായും അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

പാല്‍ കുറയാന്‍ ഇടയുണ്ട് എന്ന് കരുതി ചില കര്‍ഷകര്‍ കുത്തിവെപ്പിന് വിമുഖത കാണിക്കാറുണ്ട്. ചില പശുക്കളില്‍ കുത്തിവെപ്പെടുത്താല്‍ ഒന്നോ രണ്ടോ ദിവസം പാലിന്റെ അളവില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാറുണ്ടെങ്കിലും വേഗം പഴയ ഉത്പാദനക്ഷമത വീണ്ടെടുക്കും. പ്രതിരോധ കുത്തിവെയ്പ് എടുത്ത ഉരുക്കള്‍ക്ക് ധാതുജീവക മിശ്രിതങ്ങള്‍ നല്‍കുന്നതും ഒരല്പം തീറ്റ അധികം നല്‍കുന്നതും വെയിലത്ത് കെട്ടുന്നത് ഒഴിവാക്കുന്നതും പാലില്‍ താല്കാലികമായുണ്ടാവുന്ന കുറവ് എളുപ്പത്തില്‍ പരിഹരിക്കാന്‍ സഹായിക്കും . എന്നാല്‍ വാക്‌സിനെടുക്കാതെ ഒടുവില്‍കുളമ്പുരോഗംപശുക്കള്‍ക്ക് പിടിപെട്ടാല്‍ പാലുത്പാദനം മാത്രമല്ല പശുവിന്റെ ആരോഗ്യം തന്നെ മൊത്തത്തില്‍ കഷ്ടത്തിലാവുമെന്ന കാര്യം മനസിലാക്കണം.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs