കൃഷിയില്‍ മാതൃക തീര്‍ത്ത് ഡോക്‌റ്റേഴ്‌സ് ഫാമിലി

സ്വന്തമായി അടുക്കളത്തോട്ടമൊരുക്കി ജൈവരീതിയില്‍ കൃഷി ചെയ്തു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ ഡോ. ശിവനും കുടുംബവും.

By Harithakeralam

മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ച് ഏറ്റവും അറിവുള്ളവരാണ് ഡോക്റ്റര്‍മാര്‍. ആരോഗ്യ സംരക്ഷണത്തിന് സംശുദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയാണ് കോഴിക്കോട്ടെ ഈ ഡോക്‌റ്റേഴ്‌സ് ഫാമിലി. സ്വന്തമായി അടുക്കളത്തോട്ടമൊരുക്കി ജൈവരീതിയില്‍ കൃഷി ചെയ്തു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ ഡോ. ശിവനും കുടുംബവും. ഭാര്യ ഡോ. രജനി ശിവനും മക്കളായ ഡോ. ശിശിരയും ഡോ.ശരതും അടങ്ങുന്നതാണ് ഡോ. ശിവന്റെ കുടുംബം. ഡോക്റ്റര്‍മാരുടെ തിരക്കേറിയ ജോലിക്കിടയിലും പച്ചക്കറിക്കൃഷി നടത്താന്‍ സമയം കണ്ടെത്തുകയാണ് ഇവര്‍. പൊറ്റമ്മല്‍ പാലാഴി റോഡിലുള്ള വീടിന്റെ ടെറസിലാണ് വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നത്. വീടിന്റെ അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റിലെ ടെറസിലാണ് അടുക്കളത്തോട്ടം ഒരുക്കിയിരിക്കുന്നത്.

തക്കാളി മുതല്‍
ആഫ്രിക്കന്‍ മല്ലി വരെ

തക്കാളി, വെണ്ട, പയര്‍, പടവലം, വെള്ളരി, പാവയ്ക്ക, വഴുതന, കോവയ്ക്ക, ഇളവന്‍, കാബേജ്, കോളിങ് ഫ്‌ളവര്‍, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍, ആഫ്രിക്കന്‍ മല്ലി, വിവിധ തരം ചീരകള്‍, പൊതീന, കുറ്റിക്കുരുമുളക് തുടങ്ങിയവയെല്ലാം ഡോ. ശിവന്‍ ടെറസില്‍ കൃഷി ചെയ്യുന്നുണ്ട്. 

വീട്ടിലേക്ക് പച്ചക്കറിയായി ഉള്ളിയും കിഴങ്ങും മാത്രമെ വിപണിയില്‍ നിന്നും വാങ്ങാറുള്ളുവെന്ന് ഡോ. ശിവന്‍ പറയുന്നു. ദിവസവും രാവിലെ അര മണിക്കൂര്‍ സമയമാണ് കൃഷിക്കായി മാറ്റി വയ്ക്കുന്നത്. വിഷമയമില്ലാത്ത പച്ചക്കറി കഴിക്കുന്നതിനൊപ്പം മനസിന് സന്തോഷ നല്‍കുന്നതുമാണ് പച്ചക്കറിക്കൃഷിയെന്ന് ഡോ. ശിവന്‍.


മൂന്നു വര്‍ഷമായി
അടുക്കളത്തോട്ടം

മൂന്നു വര്‍ഷമായി വീട്ടിലെ ടെറസില്‍ ഡോക്റ്റര്‍ പച്ചക്കറിക്കൃഷി തുടങ്ങിയിട്ട്. ആദ്യം കുറച്ച് ഗ്രോ ബാഗുകളിലും ചട്ടികളിലുമായി തുടങ്ങിയ കൃഷി ഇപ്പോള്‍ വിപുലീകരിച്ചു. ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കുമ്മായമിട്ട് മണ്ണൊരുക്കും. ചാണകപ്പൊടി, ഫിഷ് അമിനോ ആസിഡ്, ബയോഗ്യാസ്സ്ലറി, കടലപിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. രണ്ട് വര്‍ഷമായി തിരി നന ഉപയോഗിച്ചാണ് പച്ചക്കറിക്ക് നനയ്ക്കുന്നത്. തിരി നന ആയതിനാല്‍ ഇതിനായി പ്രത്യേകം സമയം മാറ്റിവയ്‌ക്കേണ്ടതില്ല. കൂടുതല്‍ വെള്ളവും ചെലവാകില്ലെന്നും ഡോക്റ്റര്‍. വീട്ടിലെ പച്ചക്കറിക്കൃഷി കണ്ടിട്ട് സമീപവാസികളും ചില ഡോക്റ്റര്‍മാരും ഇപ്പോള്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. 

കുട്ടിക്കാലം
മുതല്‍ കൃഷി കൂട്ടിന്

ചേമഞ്ചേരി പൂക്കാട് സ്വദേശിയായ ഡോ. ശിവന്‍ ചെറുപ്പം മുതല്‍ കൃഷിയെ ഇഷ്ടപ്പെട്ടിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം വരെ പഠനത്തിന്റെ അവധിക്കാലത്ത് കൊയ്ത്ത് കഴിഞ്ഞ വയലില്‍ പച്ചക്കറിക്കൃഷി ചെയ്യുമായിരുന്നു. പിന്നീട് പഠനത്തിന്റെയും ജോലിയുടെയും തിരക്കായതോടെ കൃഷിക്കായി സമയം ലഭിച്ചില്ല. കോഴിക്കോട് നഗരത്തില്‍ വീട് നിര്‍മിച്ചതോടെയാണ് വീണ്ടും പച്ചക്കറിക്കൃഷി ചെയ്യാന്‍ തുടങ്ങുന്നത്. നല്ല മാനസിക സന്തോഷം കൃഷിയിലൂടെ ലഭിക്കുന്നതാണ് പ്രധാനമെന്നും ഡോ. ശിവന്‍. ഭാര്യയും മക്കളും ജോലി തിരക്കിനിടയിലിലും കൃഷി പരിപാലനത്തിനായി സമയം കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ഡോ. ശ്രീകാന്ത് ഐകെയറിലെ ഐ സ്‌പെഷ്യലിസ്റ്റാണ് ഡോ. ശിവന്‍. ഭാര്യ ഡോ. രജനി ശിവന്‍ നാഷണല്‍ ഹോസ്പിറ്റലിലെ ഗൈനോക്കോളജിസ്റ്റാണ്. മക്കളായ ഡോ. ശിശിര, പുത്തലത്ത് ഐ ഹോസ്പിറ്റലിലും ഡോ. ശരത്, മഞ്ചേരി ന്യൂ വിഷന്‍ ഐ ഹോസ്പിറ്റലിലും ഐ സ്‌പെഷ്യലിസ്റ്റുകളാണ്.

Leave a comment

ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍…

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന…

By നൗഫിയ സുലൈമാന്‍
സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും…

By ജിനേഷ് ദേവസ്യ
Leave a comment

© All rights reserved | Powered by Otwo Designs