ഞണ്ടുകളുടെ നാട്ടില്‍

വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…?

By പി.കെ. നിമേഷ്

വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…? കൊല്ലം മൈനാട് മുക്കം കായലില്‍ 22 വര്‍ഷമായി ഞണ്ട് വളര്‍ത്തുന്ന സിംസണ്‍ കര്‍ളിയന്‍ ഇക്കാര്യം വിശദീകരിച്ചു തരും.

കൂട്ടിലിട്ടു ഞണ്ട് വളര്‍ത്തല്‍

പ്രത്യേകം തയാറാക്കിയ കൂടുകളിലാണ് ഞണ്ടു വളര്‍ത്തുക. ഈ കൂടുകള്‍ കായലില്‍ സ്ഥാപിക്കുകയാണ് ആദ്യ നടപടി. തെങ്ങിന്‍ തടികൊണ്ടാണ് കൂടുകള്‍ നിര്‍മിക്കുകയെന്നു പറയുന്നു സിംസണ്‍. രണ്ടാഴ്ചയോളം സമയമെടുക്കും കൂട് നിര്‍മാണത്തിന്. തെങ്ങ് മുറിച്ചു തടി കടഞ്ഞെടുത്താണ് അഴികളുള്ള കൂട് നിര്‍മിക്കുക. 16 ദിവസമെടുക്കും ഒരു കൂടിന്റെ പണി പൂര്‍ത്തിയാകാന്‍. 14000 ത്തോളം രൂപയും ചെലവുവരും. അഴികളെല്ലാം പ്രത്യേക രീതിയില്‍ ഉറപ്പിച്ചാണ് കൂട് തയാറാക്കുന്നത്. കൃത്യമായി കണിശതയോടെ കൂട് നിര്‍മിച്ചില്ലെങ്കില്‍ ഞണ്ട് തുരന്നു രക്ഷപ്പെടും. രണ്ട് അടിയോളം താഴ്ചയിലാണ് കായലില്‍ കൂട് സ്ഥാപിക്കുക. പിന്നീടതില്‍ ഞണ്ടിന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.

കൂട്ടിലെ ഞണ്ടുകള്‍

വിവിധ പ്രായത്തിലുള്ള ഞണ്ടുകളെ കൂട്ടില്‍ നിക്ഷേപിക്കും. കാസര്‍കോട്ട് നിന്നുവരെ ഞണ്ട് കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ട്. ഇവിടെ കായലില്‍ നിന്നും പിടിക്കുന്ന കുട്ടികളെയും കൂടില്‍ നിക്ഷേപിക്കും. തോട് ഉറയ്ക്കുന്നതിന് മുമ്പ് ഞണ്ടില്‍ വെള്ളം മാത്രമേ ഉണ്ടാകൂ. ഇവയുടെ തോടൊക്കെ കട്ടിയായ ശേഷമാണ് വില്‍ക്കുക. 15 മുതല്‍ ഒരു മാസം വളര്‍ത്തിയ ശേഷമാണ് വില്‍ക്കുക. 350 ഗ്രാം മുതല്‍ അരക്കിലോ വരെയുള്ള ഞെണ്ടിന് കിലോയ്ക്ക് 800 രൂപ വരെ വിലകിട്ടും. അരകിലോ മുതല്‍ മുകളിലോട്ട് തൂക്കത്തിന് അനുസരിച്ച് 1200 മുതല്‍ 2000 രൂപവരെയാണ് വില.


ശ്രമകരം പരിപാലനം

ഞണ്ടുകളെ കറിവച്ചു കഴിക്കല്‍ നല്ല സുഖമുള്ള ഏര്‍പ്പാടാണ്. എന്നാല്‍ അവയെ വളര്‍ത്തുക ഏറെ ശ്രമകരമാണെന്നു പറയുന്നു സിംസണ്‍. വളരെ ശ്രദ്ധയോടെയുള്ള പരിചരണം ഞണ്ടുകള്‍ക്ക് ആവശ്യമാണ്. കൂട്ടിലിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുകളിലുള്ള തോട് പൊട്ടിയാല്‍ പിന്നെ വളര്‍ത്തിയിട്ടു കാര്യമില്ല, കാശു പോകും. തീറ്റ കൊടുക്കുന്ന കാര്യത്തിലും പ്രത്യേകതയുണ്ട്. പശുവിന്റെ പോട്ടിയാണ് പ്രധാന ഭക്ഷണം. മത്തിയാണ് പിന്നെ ഞണ്ടുകളുടെ പ്രിയപ്പെട്ട വിഭവം. അതും നല്ല ഫ്രഷ് മത്തി വേണം ഐസിട്ടു വച്ചു പഴക്കമുള്ള മത്തിയൊന്നും ഇവറ്റകള്‍ കഴിക്കില്ല. കായലിന്റെ തീരത്ത് നിന്നും ഒരു 200 മീറ്ററോളം മാറിയാണ് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടാകുക. ചെറിയ തോണിയില്‍ ഇവിടേക്കെത്തിയാണ് ഭക്ഷണം നല്‍കുക.

ഞണ്ടിനെ പിടിക്കല്‍

ഞണ്ടിനെ പിടിക്കല്‍ ഏറെ പ്രയാസകരമായ കാര്യമാണ്, നല്ല പരിചയമില്ലാത്തയാളുകള്‍ ഇതിനു തുനിഞ്ഞാല്‍ കടി ഉറപ്പാണ്. കൂര്‍ത്ത കൊമ്പു കൊണ്ടുള്ള കടിയേറ്റാല്‍ നല്ല മുറിവുണ്ടാകുമെന്ന് ഉറപ്പാണ്. വിരലുകളും കണ്ണുമൊക്കെ നഷ്ടപ്പെട്ടു പോയെന്നും വരാം. ഇതിനാല്‍ പ്രത്യേക രീതിയില്‍ പിടിച്ചു ചാക്കിന്‍ നൂലുകൊണ്ടു കൊമ്പൊക്കെ പിടിച്ചു കെട്ടണം. ഇങ്ങനെ കെട്ടിയെ ഞണ്ടുകളെ പാക്കറ്റിലാക്കിയാണ് ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് അയയ്ക്കുക. പ്ലാസ്റ്റിക്ക് ബക്കറ്റിലും കണ്ടെയ്‌നറുകളിലും വെള്ളം തളിച്ചു സൂക്ഷിച്ചാല്‍ ഒരാഴ്ചയോളം ഞണ്ടുകള്‍ ചാകാതെയിരിക്കും. ഇവയെ സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.

 ജീവനുള്ള ഞണ്ടുകള്‍ക്കാണ് ഡിമാന്റ്. ചൈനയിലെ കൊറോണ ബാധ വലിയ തിരിച്ചറിയുണ്ടാക്കിയെന്നാണ് സിംസണ്‍ പറയുന്നത്. കയറ്റുമതി തടസപ്പെട്ടതോടെ വലിയ നഷ്ടമാണ് ഞണ്ടു വളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായത്. ഇതിനോടൊപ്പം കാലാവസ്ഥ മാറ്റം സൃഷ്ടിക്കുന്ന രോഗങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ വേറെയും. എന്നാലും കുട്ടിക്കാലം മുതല്‍ താന്‍ ജനിച്ചു വളര്‍ന്ന കായലിന്റെ തീരത്തുള്ള ഞണ്ടു കൃഷിയുമായി മുന്നോട്ടു പോകാനാണ് സിംസണ്‍ കര്‍ളിയന്റെ തീരുമാനം. 

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യം: ഈ മാര്‍ഗങ്ങള്‍ പിന്തുടരാം

കോഴികള്‍ക്ക് പലതരം അസുഖങ്ങള്‍ പിടിപെടുന്ന കാലമാണിപ്പോള്‍. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് പല തരം രോഗങ്ങള്‍ ഇവയെ പിടികൂടുക.  ചുമ, കഫകെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന…

By Harithakeralam
കരുതിയിരിക്കണം ബ്രൂസെല്ലോസിസിനെ; രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാംപെയ്‌ന് തുടക്കം

കന്നുകാലികളുടെ പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ഇത് മനുഷ്യരെ ബാധിക്കുന്ന ഒരു ജന്തുജന്യ രോഗമായതിനാല്‍  നിയന്ത്രണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.  കന്നുകാലികളില്‍…

By Harithakeralam
വെള്ളമൊഴികെ മനുഷ്യര്‍ കഴിക്കുന്നൊരു ഭക്ഷണവും വേണ്ട; കന്നുകാലിക്ക് തീറ്റയൊരുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പൊറോട്ടയും ചക്കയും അമിതമായി നല്‍കിയതു മൂലം അഞ്ച് പശുക്കള്‍ ചാവുകയും ഒമ്പത് എണ്ണം അവശനിലയിലായ വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കള്‍ക്കാണ് ദുരന്തമുണ്ടായത്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
അമിതമായി പൊറോട്ട കഴിച്ചു, 5 പശുക്കള്‍ ചത്തു; 9 എണ്ണം അവശനിലയില്‍

പൊറോട്ടയും ചക്കയും അമിതമായി നല്‍കിയതു മൂലം അഞ്ച് പശുക്കള്‍ ചത്തു. ഒമ്പത് എണ്ണം അവശനിലയിലാണ്. കൊല്ലം  വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കള്‍ക്കാണ് ദരന്തമുണ്ടായത്. പൊറോട്ടയും ചക്കയും…

By Harithakeralam
വീട്ടിലൊരു ' പുലിക്കുട്ടി ' യെ വളര്‍ത്താം

പുലിയെ ഓമനിച്ചു വീട്ടില്‍ വളര്‍ത്തിയാലോ...? ഇക്കാര്യം ആലോചിച്ചാല്‍ തന്നെ ജയിലില്‍ പോകാനുള്ള നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്.  പുലിക്കുട്ടിയെപ്പോലൊരു പൂച്ചയെ നമുക്ക് ഓമനിച്ചു വളര്‍ത്താം. അതാണ് ബംഗാള്‍…

By Harithakeralam
ഇറച്ചിയും മുട്ടയും; നല്ലൊരു കാവല്‍ക്കാരനും

കോഴി, താറാവ് എന്നിവ കഴിഞ്ഞാല്‍ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവയില്‍ ഏറെ പ്രാധാന്യമുള്ളവയാണ് ടര്‍ക്കികള്‍. കുറഞ്ഞ മുതല്‍ മുടക്ക്, കൂടിയ തീറ്റ പരിവര്‍ത്തന ശേഷി എന്നിവ ടര്‍ക്കിക്കോഴികളുടെ പ്രത്യേകത, മാംസ്യത്തിന്റെ…

By Harithakeralam
ശ്രദ്ധയോടെ വേണം മഴക്കാല പശുപരിപാലനം

തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്തു…

By ഡോ. എം. മുഹമ്മദ് ആസിഫ്
മഴയും വെയിലും ഒപ്പത്തിനൊപ്പം ; ഓമന മൃഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം

നല്ല മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയാണ് കേരളത്തിലിപ്പോള്‍. പലതരം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നുമുണ്ട്. ഓമനമൃഗങ്ങള്‍ക്കും ഈ സമയത്ത് പ്രത്യേക പരിചരണം ആവശ്യമാണ്.  കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs