ഞണ്ടുകളുടെ നാട്ടില്‍

വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…?

By പി.കെ. നിമേഷ്

വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…? കൊല്ലം മൈനാട് മുക്കം കായലില്‍ 22 വര്‍ഷമായി ഞണ്ട് വളര്‍ത്തുന്ന സിംസണ്‍ കര്‍ളിയന്‍ ഇക്കാര്യം വിശദീകരിച്ചു തരും.

കൂട്ടിലിട്ടു ഞണ്ട് വളര്‍ത്തല്‍

പ്രത്യേകം തയാറാക്കിയ കൂടുകളിലാണ് ഞണ്ടു വളര്‍ത്തുക. ഈ കൂടുകള്‍ കായലില്‍ സ്ഥാപിക്കുകയാണ് ആദ്യ നടപടി. തെങ്ങിന്‍ തടികൊണ്ടാണ് കൂടുകള്‍ നിര്‍മിക്കുകയെന്നു പറയുന്നു സിംസണ്‍. രണ്ടാഴ്ചയോളം സമയമെടുക്കും കൂട് നിര്‍മാണത്തിന്. തെങ്ങ് മുറിച്ചു തടി കടഞ്ഞെടുത്താണ് അഴികളുള്ള കൂട് നിര്‍മിക്കുക. 16 ദിവസമെടുക്കും ഒരു കൂടിന്റെ പണി പൂര്‍ത്തിയാകാന്‍. 14000 ത്തോളം രൂപയും ചെലവുവരും. അഴികളെല്ലാം പ്രത്യേക രീതിയില്‍ ഉറപ്പിച്ചാണ് കൂട് തയാറാക്കുന്നത്. കൃത്യമായി കണിശതയോടെ കൂട് നിര്‍മിച്ചില്ലെങ്കില്‍ ഞണ്ട് തുരന്നു രക്ഷപ്പെടും. രണ്ട് അടിയോളം താഴ്ചയിലാണ് കായലില്‍ കൂട് സ്ഥാപിക്കുക. പിന്നീടതില്‍ ഞണ്ടിന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.

കൂട്ടിലെ ഞണ്ടുകള്‍

വിവിധ പ്രായത്തിലുള്ള ഞണ്ടുകളെ കൂട്ടില്‍ നിക്ഷേപിക്കും. കാസര്‍കോട്ട് നിന്നുവരെ ഞണ്ട് കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ട്. ഇവിടെ കായലില്‍ നിന്നും പിടിക്കുന്ന കുട്ടികളെയും കൂടില്‍ നിക്ഷേപിക്കും. തോട് ഉറയ്ക്കുന്നതിന് മുമ്പ് ഞണ്ടില്‍ വെള്ളം മാത്രമേ ഉണ്ടാകൂ. ഇവയുടെ തോടൊക്കെ കട്ടിയായ ശേഷമാണ് വില്‍ക്കുക. 15 മുതല്‍ ഒരു മാസം വളര്‍ത്തിയ ശേഷമാണ് വില്‍ക്കുക. 350 ഗ്രാം മുതല്‍ അരക്കിലോ വരെയുള്ള ഞെണ്ടിന് കിലോയ്ക്ക് 800 രൂപ വരെ വിലകിട്ടും. അരകിലോ മുതല്‍ മുകളിലോട്ട് തൂക്കത്തിന് അനുസരിച്ച് 1200 മുതല്‍ 2000 രൂപവരെയാണ് വില.


ശ്രമകരം പരിപാലനം

ഞണ്ടുകളെ കറിവച്ചു കഴിക്കല്‍ നല്ല സുഖമുള്ള ഏര്‍പ്പാടാണ്. എന്നാല്‍ അവയെ വളര്‍ത്തുക ഏറെ ശ്രമകരമാണെന്നു പറയുന്നു സിംസണ്‍. വളരെ ശ്രദ്ധയോടെയുള്ള പരിചരണം ഞണ്ടുകള്‍ക്ക് ആവശ്യമാണ്. കൂട്ടിലിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുകളിലുള്ള തോട് പൊട്ടിയാല്‍ പിന്നെ വളര്‍ത്തിയിട്ടു കാര്യമില്ല, കാശു പോകും. തീറ്റ കൊടുക്കുന്ന കാര്യത്തിലും പ്രത്യേകതയുണ്ട്. പശുവിന്റെ പോട്ടിയാണ് പ്രധാന ഭക്ഷണം. മത്തിയാണ് പിന്നെ ഞണ്ടുകളുടെ പ്രിയപ്പെട്ട വിഭവം. അതും നല്ല ഫ്രഷ് മത്തി വേണം ഐസിട്ടു വച്ചു പഴക്കമുള്ള മത്തിയൊന്നും ഇവറ്റകള്‍ കഴിക്കില്ല. കായലിന്റെ തീരത്ത് നിന്നും ഒരു 200 മീറ്ററോളം മാറിയാണ് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടാകുക. ചെറിയ തോണിയില്‍ ഇവിടേക്കെത്തിയാണ് ഭക്ഷണം നല്‍കുക.

ഞണ്ടിനെ പിടിക്കല്‍

ഞണ്ടിനെ പിടിക്കല്‍ ഏറെ പ്രയാസകരമായ കാര്യമാണ്, നല്ല പരിചയമില്ലാത്തയാളുകള്‍ ഇതിനു തുനിഞ്ഞാല്‍ കടി ഉറപ്പാണ്. കൂര്‍ത്ത കൊമ്പു കൊണ്ടുള്ള കടിയേറ്റാല്‍ നല്ല മുറിവുണ്ടാകുമെന്ന് ഉറപ്പാണ്. വിരലുകളും കണ്ണുമൊക്കെ നഷ്ടപ്പെട്ടു പോയെന്നും വരാം. ഇതിനാല്‍ പ്രത്യേക രീതിയില്‍ പിടിച്ചു ചാക്കിന്‍ നൂലുകൊണ്ടു കൊമ്പൊക്കെ പിടിച്ചു കെട്ടണം. ഇങ്ങനെ കെട്ടിയെ ഞണ്ടുകളെ പാക്കറ്റിലാക്കിയാണ് ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് അയയ്ക്കുക. പ്ലാസ്റ്റിക്ക് ബക്കറ്റിലും കണ്ടെയ്‌നറുകളിലും വെള്ളം തളിച്ചു സൂക്ഷിച്ചാല്‍ ഒരാഴ്ചയോളം ഞണ്ടുകള്‍ ചാകാതെയിരിക്കും. ഇവയെ സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.

 ജീവനുള്ള ഞണ്ടുകള്‍ക്കാണ് ഡിമാന്റ്. ചൈനയിലെ കൊറോണ ബാധ വലിയ തിരിച്ചറിയുണ്ടാക്കിയെന്നാണ് സിംസണ്‍ പറയുന്നത്. കയറ്റുമതി തടസപ്പെട്ടതോടെ വലിയ നഷ്ടമാണ് ഞണ്ടു വളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായത്. ഇതിനോടൊപ്പം കാലാവസ്ഥ മാറ്റം സൃഷ്ടിക്കുന്ന രോഗങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ വേറെയും. എന്നാലും കുട്ടിക്കാലം മുതല്‍ താന്‍ ജനിച്ചു വളര്‍ന്ന കായലിന്റെ തീരത്തുള്ള ഞണ്ടു കൃഷിയുമായി മുന്നോട്ടു പോകാനാണ് സിംസണ്‍ കര്‍ളിയന്റെ തീരുമാനം. 

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs