ഞണ്ടുകളുടെ നാട്ടില്‍

വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…?

By പി.കെ. നിമേഷ്

വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…? കൊല്ലം മൈനാട് മുക്കം കായലില്‍ 22 വര്‍ഷമായി ഞണ്ട് വളര്‍ത്തുന്ന സിംസണ്‍ കര്‍ളിയന്‍ ഇക്കാര്യം വിശദീകരിച്ചു തരും.

കൂട്ടിലിട്ടു ഞണ്ട് വളര്‍ത്തല്‍

പ്രത്യേകം തയാറാക്കിയ കൂടുകളിലാണ് ഞണ്ടു വളര്‍ത്തുക. ഈ കൂടുകള്‍ കായലില്‍ സ്ഥാപിക്കുകയാണ് ആദ്യ നടപടി. തെങ്ങിന്‍ തടികൊണ്ടാണ് കൂടുകള്‍ നിര്‍മിക്കുകയെന്നു പറയുന്നു സിംസണ്‍. രണ്ടാഴ്ചയോളം സമയമെടുക്കും കൂട് നിര്‍മാണത്തിന്. തെങ്ങ് മുറിച്ചു തടി കടഞ്ഞെടുത്താണ് അഴികളുള്ള കൂട് നിര്‍മിക്കുക. 16 ദിവസമെടുക്കും ഒരു കൂടിന്റെ പണി പൂര്‍ത്തിയാകാന്‍. 14000 ത്തോളം രൂപയും ചെലവുവരും. അഴികളെല്ലാം പ്രത്യേക രീതിയില്‍ ഉറപ്പിച്ചാണ് കൂട് തയാറാക്കുന്നത്. കൃത്യമായി കണിശതയോടെ കൂട് നിര്‍മിച്ചില്ലെങ്കില്‍ ഞണ്ട് തുരന്നു രക്ഷപ്പെടും. രണ്ട് അടിയോളം താഴ്ചയിലാണ് കായലില്‍ കൂട് സ്ഥാപിക്കുക. പിന്നീടതില്‍ ഞണ്ടിന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.

കൂട്ടിലെ ഞണ്ടുകള്‍

വിവിധ പ്രായത്തിലുള്ള ഞണ്ടുകളെ കൂട്ടില്‍ നിക്ഷേപിക്കും. കാസര്‍കോട്ട് നിന്നുവരെ ഞണ്ട് കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ട്. ഇവിടെ കായലില്‍ നിന്നും പിടിക്കുന്ന കുട്ടികളെയും കൂടില്‍ നിക്ഷേപിക്കും. തോട് ഉറയ്ക്കുന്നതിന് മുമ്പ് ഞണ്ടില്‍ വെള്ളം മാത്രമേ ഉണ്ടാകൂ. ഇവയുടെ തോടൊക്കെ കട്ടിയായ ശേഷമാണ് വില്‍ക്കുക. 15 മുതല്‍ ഒരു മാസം വളര്‍ത്തിയ ശേഷമാണ് വില്‍ക്കുക. 350 ഗ്രാം മുതല്‍ അരക്കിലോ വരെയുള്ള ഞെണ്ടിന് കിലോയ്ക്ക് 800 രൂപ വരെ വിലകിട്ടും. അരകിലോ മുതല്‍ മുകളിലോട്ട് തൂക്കത്തിന് അനുസരിച്ച് 1200 മുതല്‍ 2000 രൂപവരെയാണ് വില.


ശ്രമകരം പരിപാലനം

ഞണ്ടുകളെ കറിവച്ചു കഴിക്കല്‍ നല്ല സുഖമുള്ള ഏര്‍പ്പാടാണ്. എന്നാല്‍ അവയെ വളര്‍ത്തുക ഏറെ ശ്രമകരമാണെന്നു പറയുന്നു സിംസണ്‍. വളരെ ശ്രദ്ധയോടെയുള്ള പരിചരണം ഞണ്ടുകള്‍ക്ക് ആവശ്യമാണ്. കൂട്ടിലിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുകളിലുള്ള തോട് പൊട്ടിയാല്‍ പിന്നെ വളര്‍ത്തിയിട്ടു കാര്യമില്ല, കാശു പോകും. തീറ്റ കൊടുക്കുന്ന കാര്യത്തിലും പ്രത്യേകതയുണ്ട്. പശുവിന്റെ പോട്ടിയാണ് പ്രധാന ഭക്ഷണം. മത്തിയാണ് പിന്നെ ഞണ്ടുകളുടെ പ്രിയപ്പെട്ട വിഭവം. അതും നല്ല ഫ്രഷ് മത്തി വേണം ഐസിട്ടു വച്ചു പഴക്കമുള്ള മത്തിയൊന്നും ഇവറ്റകള്‍ കഴിക്കില്ല. കായലിന്റെ തീരത്ത് നിന്നും ഒരു 200 മീറ്ററോളം മാറിയാണ് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടാകുക. ചെറിയ തോണിയില്‍ ഇവിടേക്കെത്തിയാണ് ഭക്ഷണം നല്‍കുക.

ഞണ്ടിനെ പിടിക്കല്‍

ഞണ്ടിനെ പിടിക്കല്‍ ഏറെ പ്രയാസകരമായ കാര്യമാണ്, നല്ല പരിചയമില്ലാത്തയാളുകള്‍ ഇതിനു തുനിഞ്ഞാല്‍ കടി ഉറപ്പാണ്. കൂര്‍ത്ത കൊമ്പു കൊണ്ടുള്ള കടിയേറ്റാല്‍ നല്ല മുറിവുണ്ടാകുമെന്ന് ഉറപ്പാണ്. വിരലുകളും കണ്ണുമൊക്കെ നഷ്ടപ്പെട്ടു പോയെന്നും വരാം. ഇതിനാല്‍ പ്രത്യേക രീതിയില്‍ പിടിച്ചു ചാക്കിന്‍ നൂലുകൊണ്ടു കൊമ്പൊക്കെ പിടിച്ചു കെട്ടണം. ഇങ്ങനെ കെട്ടിയെ ഞണ്ടുകളെ പാക്കറ്റിലാക്കിയാണ് ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് അയയ്ക്കുക. പ്ലാസ്റ്റിക്ക് ബക്കറ്റിലും കണ്ടെയ്‌നറുകളിലും വെള്ളം തളിച്ചു സൂക്ഷിച്ചാല്‍ ഒരാഴ്ചയോളം ഞണ്ടുകള്‍ ചാകാതെയിരിക്കും. ഇവയെ സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.

 ജീവനുള്ള ഞണ്ടുകള്‍ക്കാണ് ഡിമാന്റ്. ചൈനയിലെ കൊറോണ ബാധ വലിയ തിരിച്ചറിയുണ്ടാക്കിയെന്നാണ് സിംസണ്‍ പറയുന്നത്. കയറ്റുമതി തടസപ്പെട്ടതോടെ വലിയ നഷ്ടമാണ് ഞണ്ടു വളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായത്. ഇതിനോടൊപ്പം കാലാവസ്ഥ മാറ്റം സൃഷ്ടിക്കുന്ന രോഗങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ വേറെയും. എന്നാലും കുട്ടിക്കാലം മുതല്‍ താന്‍ ജനിച്ചു വളര്‍ന്ന കായലിന്റെ തീരത്തുള്ള ഞണ്ടു കൃഷിയുമായി മുന്നോട്ടു പോകാനാണ് സിംസണ്‍ കര്‍ളിയന്റെ തീരുമാനം. 

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs