കുഞ്ഞന്‍ ഷിവാവയും ഭീകരന്‍ ഗ്രേറ്റ് ഡെയ്‌നും

കണ്ടാല്‍ പേടി തോന്നുന്ന ഭീകരന്‍മാര്‍, കൈയിലെടുത്ത് ഓമനിക്കാന്‍ ഇത്തിരിക്കുഞ്ഞന്‍മാര്‍... വിമലിന്റെ ശ്വാനന്‍മാര്‍ ഏറെ വ്യത്യസ്തരാണ്

By ശ്രുതി മോനിഷ
2023-09-19

കണ്ടാല്‍  പേടി തോന്നുന്ന ഭീകരന്‍മാര്‍, കൈയിലെടുത്ത് ഓമനിക്കാന്‍  ഇത്തിരിക്കുഞ്ഞന്‍മാര്‍... വിമലിന്റെ ശ്വാനന്‍മാര്‍ ഏറെ വ്യത്യസ്തരാണ്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത ഇനത്തിലുള്ള നായ്ക്കളെ വളര്‍ത്തുന്നയാളാണ് കോഴിക്കോട് പാറോപ്പടിയിലുള്ള വിമല്‍ കെ.ടി. നിലവില്‍ 15 ബ്രീഡുകളാണ് വിമലിന്റെ കെടി പെറ്റ്‌സിലുള്ളത്. ഗ്രേറ്റ് ഡെയ്ന്‍, ലാബ്രഡോര്‍, ഡാഷ് ഹണ്ട്, ഫ്രഞ്ച് ബുള്‍ഡോഗ്, ജാക്ക് റെസ്സല്‍, ചിഹുവാഹുവാ (ശിവാവ,), ഷിറ്റ്‌സു, ബീഗിള്‍, ഷിത്സു അങ്ങനെ പലതും.

കുഞ്ഞന്‍ താരം ഷിവാവ  

ഭീകരന്‍ ഗ്രേറ്റ് ഡെയ്ന്‍

കേരളത്തില്‍ വലിയ രീതിയില്‍ പ്രചാരം കിട്ടിയിട്ടില്ലാത്ത ഇനമാണ് ഷിവാവ. ചിഹുവാഹുവ അല്ലെങ്കില്‍ മലയാളികള്‍ കൂടുതലായും ഷിവാവ എന്നു പറയുന്ന ഇനം. മെക്‌സിക്കന്‍ സംസ്ഥാനമായ ചിഹുവാഹുവയുടെ പേരിലാണിത് അറിയപ്പെടുന്നത്. ഒരു പൂച്ചയുടെ വലിപ്പം മാത്രമേ ഈ നായ്കളുണ്ടാകൂ. ഈയിനത്തില്‍പ്പെട്ട രണ്ടു നായ്ക്കള്‍ വിമലിന്റെ കൈയിലുണ്ട്. കണ്ടാല്‍ ആരുമൊന്നു പേടിക്കുന്ന ഗ്രേറ്റ് ഡെയ്‌നാണ് കൂട്ടത്തില്‍ രാജാവ്. നല്ല ശരീരവലിപ്പമുളളതാണ് ഈയിനം. ഊട്ടിയിലെ ബ്രീഡറായ രാജേന്ദ്രന്‍ എന്നയാളുടെ കെന്നലില്‍ നിന്നാണ് ഇവനെ സ്വന്തമാക്കുന്നത്. പല വിഭാഗത്തിലുളള ഗ്രേറ്റ് ഡെയ്‌നുകളുണ്ട്, ഹാര്‍ലിക്വീന്‍, മെര്‍ലിക്വീന്‍ അങ്ങനെ പോകുന്നു അവ, ഇതില്‍ മികച്ച മൂന്നിനങ്ങള്‍ എന്റെ കൈവശമുണ്ട് - വിമല്‍ പറയുന്നു. ഫ്രഞ്ച് ബുള്‍ഡോഗിനാണെങ്കില്‍  മനുഷ്യരുമായി അടുത്ത ബന്ധം ആവശ്യമാണ്.  മറ്റൊന്ന് ജാക്ക് റെസ്സല്‍ എന്ന ബ്രിട്ടീഷ് ഇനമാണ്. ഇവയെ പ്രധാനമായും വെളുത്ത മിനുസമുള്ള രോമങ്ങളുള്ളതായിട്ടാണ് കാണപ്പെടുക. ഇനി മറ്റൊരാള്‍ ഡാഷ് ഹണ്ടാണ്, കുറിയ കാലുകളും നീളമുള്ള ശരീരവുമുള്ള  വേട്ടനായയാണ് ഡാഷ്. ജര്‍മനിയാണ് ഇവരുടെ സ്വദേശം കുട്ടികള്‍ക്ക് ഓമനിച്ചു വളര്‍ത്താനും ഗാര്‍ഡ് ഡോഗായും ഇവയെ ഉപയോഗിക്കാം. നല്ല നീളന്‍ രോമങ്ങളൊക്കെയായി ഓമനത്തമുള്ളവയാണ് ഷിത്സു എന്നയിനം, വീട്ടിനകത്തൊക്കെ ഓമനിച്ചു വളര്‍ത്താവുന്നവയാണിവ.

പരിചരണം

നമ്മുടെ സാമ്പത്തിക സ്ഥിതിക്കും സൗകര്യത്തിനും താത്പര്യത്തിനും അനുസരിച്ചാണ് ഏതിനം നായയെ വളര്‍ത്തണമെന്ന് തീരുമാനിക്കുന്നത്.  ഓരോ  ജനുസ്സിനും അതിന്റേതായ സ്വഭാവവിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും, ഗുണ-ദോഷങ്ങളുമുണ്ട്. ഇതെല്ലാം മനസിലാക്കി വേണം നായ്ക്കളെ വാങ്ങി വളര്‍ത്താന്‍. ജനിച്ചതു മുതല്‍ കൃത്യമായ സമയങ്ങളില്‍ വെറ്റിനറി പരിശോധനകള്‍ നടത്തുകയും കുത്തിവെയ്പ്പ് എടുക്കുകയും വേണം. രോമം കൂടുതലുള്ള ഇനങ്ങളെ കൃത്യമായി കുളിപ്പിക്കുകയും അവ വെട്ടിയൊതുക്കി വൃത്തിയാക്കുകയും വേണം.  അണുബാധയൊഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ ട്രിം ചെയ്യണം. കൂടും പരിസരവും , ചീര്‍പ്പ്, തോര്‍ത്ത്, ഷാംപൂ, തുടങ്ങിയവ എപ്പോഴും വൃത്തിയില്‍ സൂക്ഷിക്കുക. ചെള്ളു വരാതെ ശ്രദ്ധിക്കണം. ഇതിനുള്ള   മരുന്നുകള്‍ ലഭ്യമാണ്.

ഭക്ഷണം  വ്യായാമം

നായ്ക്കളുടെ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം കഴിവതും നായകള്‍ക്കു കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എരിവ്, ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി, ഒന്നും നായകള്‍ക്കു കൊടുക്കാന്‍ പാടില്ല. അതു പോലെ ചോക്ലേറ്റും ഒരിക്കലും കൊടുക്കരുത്, കുട്ടികള്‍ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കള്‍ക്ക് ചോക്ലേറ്റ് നല്‍കും. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുണ്ടാക്കും. മാര്‍ക്കറ്റില്‍ ധാരാളം കമ്പനികളുടെ നല്ല ഗുണനിലവാരമുളള ഡോഗ് ഫുഡ് വാങ്ങാന്‍ ലഭിക്കും. ഇടക്ക് ബീഫ്, ചിക്കന്‍, തുടങ്ങിയവ കൊടുക്കാം,  അതും ഉപ്പിടാതെ മഞ്ഞളിട്ട് വേവിച്ചു മാത്രം നല്‍കുക. ഭക്ഷണം പോലെ വ്യായാമവും നായ്ക്കള്‍ക്ക് ആവശ്യമാണ്. രാവിലെയും വൈകിട്ടും കുറച്ചു സമയമെങ്കിലും ഇവയെ തുറന്നു വിടണം. നമ്മുടെ വീടും സ്ഥലവും അനുസരിച്ച് വേണം നായ്ക്കളെയും തെരഞ്ഞെടുക്കാന്‍.

അധികം സ്ഥലമില്ലാത്തവര്‍ വലിയ വ്യായാമം ആവശ്യമില്ലാത്തയിനങ്ങളെ സ്വന്തമാക്കാന്‍ ശ്രദ്ധിക്കുക. ഞാന്‍ എല്ലാ  ഡോഗ്‌സിനെയും രാവിലെ 5.00 തുറന്നു വിടും,  ഓഫീസില്‍ പോകും മുന്‍പ് കൂട്ടിലാക്കും. വൈകിട്ട് വന്നു കഴിഞ്ഞാല്‍ 7.00 മുതല്‍ 12.30 വരെ എല്ലാരേയും തുറന്നു വിടും. കിടക്കാന്‍ നേരം ചെറുതിനെ എല്ലാം കൂട്ടിലാക്കി വലിയ ഇനത്തെ എല്ലാം തുറന്നു വിടും. അധികം വ്യായാമം ആവശ്യമില്ലാത്തയിനമാണെങ്കില്‍  കളിപ്പാട്ടങ്ങള്‍ നല്‍കി കളിക്കാന്‍ അവസരമൊരുക്കാം, അവര്‍ കൂടുതല്‍ എനെര്‍ജിറ്റിക്കായിരിക്കും.  

നായ്ക്കളോട് സ്‌നേഹം

നായ്ക്കളോട് സ്‌നേഹമില്ലാത്തവര്‍ അവയെ വാങ്ങി വളര്‍ത്താന്‍ നില്‍ക്കരുത്.  വീട്ടിലുള്ള ഒരാളുടെ മാത്രം താല്പര്യത്തിന് നായയെ വാങ്ങാതിരിക്കുക. അങ്ങനെ വാങ്ങി പിന്നീട് തെരുവില്‍ വലിച്ചെറിയുന്നവര്‍ ഏറെയാണ്. നല്ലൊരു നായ്ക്കുട്ടിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടുത്തപടി അവക്ക് ഒരു പേരിടുകയാണ്.  ഞാനിതൊരു ബിസിനസായി കാണുന്നില്ല,  ആവശ്യക്കാര്‍ വരുമ്പോള്‍ ഞാന്‍ ബ്രീഡിനെ കൊടുക്കാറുണ്ട്. ഞാനിതൊരു പാഷനായിട്ട് മാത്രമാണ് കാണുന്നത്. എനിക്കിവരെയെല്ലാം  പരിചരിച്ചു നടക്കാനിഷ്ട്ടമാണ് - വിമല്‍ തന്റെ നയം വ്യക്തമാക്കുന്നു.

Leave a comment

പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
കുളമ്പുരോഗവും ചര്‍മ മുഴരോഗവും തടയാന്‍ പശുക്കള്‍ക്ക് ഇരട്ട കുത്തിവെപ്പ്

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍…

By ഡോ. എം. മുഹമ്മദ് ആസിഫ്
മുകുന്ദയ്ക്ക് പൈക്കിടാവുമായി സുരേഷ് ഗോപിയെത്തി

കോട്ടയം: മുകുന്ദയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പൈക്കിടാവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കോട്ടയം  ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കിത് സുരേഷ് ഗോപിയുടെ രണ്ടാം വരവാണ്, ആദ്യ തവണയെത്തിയപ്പോള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs