കുഞ്ഞന്‍ ഷിവാവയും ഭീകരന്‍ ഗ്രേറ്റ് ഡെയ്‌നും

കണ്ടാല്‍ പേടി തോന്നുന്ന ഭീകരന്‍മാര്‍, കൈയിലെടുത്ത് ഓമനിക്കാന്‍ ഇത്തിരിക്കുഞ്ഞന്‍മാര്‍... വിമലിന്റെ ശ്വാനന്‍മാര്‍ ഏറെ വ്യത്യസ്തരാണ്

By ശ്രുതി മോനിഷ
2023-09-19

കണ്ടാല്‍  പേടി തോന്നുന്ന ഭീകരന്‍മാര്‍, കൈയിലെടുത്ത് ഓമനിക്കാന്‍  ഇത്തിരിക്കുഞ്ഞന്‍മാര്‍... വിമലിന്റെ ശ്വാനന്‍മാര്‍ ഏറെ വ്യത്യസ്തരാണ്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത ഇനത്തിലുള്ള നായ്ക്കളെ വളര്‍ത്തുന്നയാളാണ് കോഴിക്കോട് പാറോപ്പടിയിലുള്ള വിമല്‍ കെ.ടി. നിലവില്‍ 15 ബ്രീഡുകളാണ് വിമലിന്റെ കെടി പെറ്റ്‌സിലുള്ളത്. ഗ്രേറ്റ് ഡെയ്ന്‍, ലാബ്രഡോര്‍, ഡാഷ് ഹണ്ട്, ഫ്രഞ്ച് ബുള്‍ഡോഗ്, ജാക്ക് റെസ്സല്‍, ചിഹുവാഹുവാ (ശിവാവ,), ഷിറ്റ്‌സു, ബീഗിള്‍, ഷിത്സു അങ്ങനെ പലതും.

കുഞ്ഞന്‍ താരം ഷിവാവ  

ഭീകരന്‍ ഗ്രേറ്റ് ഡെയ്ന്‍

കേരളത്തില്‍ വലിയ രീതിയില്‍ പ്രചാരം കിട്ടിയിട്ടില്ലാത്ത ഇനമാണ് ഷിവാവ. ചിഹുവാഹുവ അല്ലെങ്കില്‍ മലയാളികള്‍ കൂടുതലായും ഷിവാവ എന്നു പറയുന്ന ഇനം. മെക്‌സിക്കന്‍ സംസ്ഥാനമായ ചിഹുവാഹുവയുടെ പേരിലാണിത് അറിയപ്പെടുന്നത്. ഒരു പൂച്ചയുടെ വലിപ്പം മാത്രമേ ഈ നായ്കളുണ്ടാകൂ. ഈയിനത്തില്‍പ്പെട്ട രണ്ടു നായ്ക്കള്‍ വിമലിന്റെ കൈയിലുണ്ട്. കണ്ടാല്‍ ആരുമൊന്നു പേടിക്കുന്ന ഗ്രേറ്റ് ഡെയ്‌നാണ് കൂട്ടത്തില്‍ രാജാവ്. നല്ല ശരീരവലിപ്പമുളളതാണ് ഈയിനം. ഊട്ടിയിലെ ബ്രീഡറായ രാജേന്ദ്രന്‍ എന്നയാളുടെ കെന്നലില്‍ നിന്നാണ് ഇവനെ സ്വന്തമാക്കുന്നത്. പല വിഭാഗത്തിലുളള ഗ്രേറ്റ് ഡെയ്‌നുകളുണ്ട്, ഹാര്‍ലിക്വീന്‍, മെര്‍ലിക്വീന്‍ അങ്ങനെ പോകുന്നു അവ, ഇതില്‍ മികച്ച മൂന്നിനങ്ങള്‍ എന്റെ കൈവശമുണ്ട് - വിമല്‍ പറയുന്നു. ഫ്രഞ്ച് ബുള്‍ഡോഗിനാണെങ്കില്‍  മനുഷ്യരുമായി അടുത്ത ബന്ധം ആവശ്യമാണ്.  മറ്റൊന്ന് ജാക്ക് റെസ്സല്‍ എന്ന ബ്രിട്ടീഷ് ഇനമാണ്. ഇവയെ പ്രധാനമായും വെളുത്ത മിനുസമുള്ള രോമങ്ങളുള്ളതായിട്ടാണ് കാണപ്പെടുക. ഇനി മറ്റൊരാള്‍ ഡാഷ് ഹണ്ടാണ്, കുറിയ കാലുകളും നീളമുള്ള ശരീരവുമുള്ള  വേട്ടനായയാണ് ഡാഷ്. ജര്‍മനിയാണ് ഇവരുടെ സ്വദേശം കുട്ടികള്‍ക്ക് ഓമനിച്ചു വളര്‍ത്താനും ഗാര്‍ഡ് ഡോഗായും ഇവയെ ഉപയോഗിക്കാം. നല്ല നീളന്‍ രോമങ്ങളൊക്കെയായി ഓമനത്തമുള്ളവയാണ് ഷിത്സു എന്നയിനം, വീട്ടിനകത്തൊക്കെ ഓമനിച്ചു വളര്‍ത്താവുന്നവയാണിവ.

പരിചരണം

നമ്മുടെ സാമ്പത്തിക സ്ഥിതിക്കും സൗകര്യത്തിനും താത്പര്യത്തിനും അനുസരിച്ചാണ് ഏതിനം നായയെ വളര്‍ത്തണമെന്ന് തീരുമാനിക്കുന്നത്.  ഓരോ  ജനുസ്സിനും അതിന്റേതായ സ്വഭാവവിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും, ഗുണ-ദോഷങ്ങളുമുണ്ട്. ഇതെല്ലാം മനസിലാക്കി വേണം നായ്ക്കളെ വാങ്ങി വളര്‍ത്താന്‍. ജനിച്ചതു മുതല്‍ കൃത്യമായ സമയങ്ങളില്‍ വെറ്റിനറി പരിശോധനകള്‍ നടത്തുകയും കുത്തിവെയ്പ്പ് എടുക്കുകയും വേണം. രോമം കൂടുതലുള്ള ഇനങ്ങളെ കൃത്യമായി കുളിപ്പിക്കുകയും അവ വെട്ടിയൊതുക്കി വൃത്തിയാക്കുകയും വേണം.  അണുബാധയൊഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ ട്രിം ചെയ്യണം. കൂടും പരിസരവും , ചീര്‍പ്പ്, തോര്‍ത്ത്, ഷാംപൂ, തുടങ്ങിയവ എപ്പോഴും വൃത്തിയില്‍ സൂക്ഷിക്കുക. ചെള്ളു വരാതെ ശ്രദ്ധിക്കണം. ഇതിനുള്ള   മരുന്നുകള്‍ ലഭ്യമാണ്.

ഭക്ഷണം  വ്യായാമം

നായ്ക്കളുടെ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം കഴിവതും നായകള്‍ക്കു കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എരിവ്, ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി, ഒന്നും നായകള്‍ക്കു കൊടുക്കാന്‍ പാടില്ല. അതു പോലെ ചോക്ലേറ്റും ഒരിക്കലും കൊടുക്കരുത്, കുട്ടികള്‍ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കള്‍ക്ക് ചോക്ലേറ്റ് നല്‍കും. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുണ്ടാക്കും. മാര്‍ക്കറ്റില്‍ ധാരാളം കമ്പനികളുടെ നല്ല ഗുണനിലവാരമുളള ഡോഗ് ഫുഡ് വാങ്ങാന്‍ ലഭിക്കും. ഇടക്ക് ബീഫ്, ചിക്കന്‍, തുടങ്ങിയവ കൊടുക്കാം,  അതും ഉപ്പിടാതെ മഞ്ഞളിട്ട് വേവിച്ചു മാത്രം നല്‍കുക. ഭക്ഷണം പോലെ വ്യായാമവും നായ്ക്കള്‍ക്ക് ആവശ്യമാണ്. രാവിലെയും വൈകിട്ടും കുറച്ചു സമയമെങ്കിലും ഇവയെ തുറന്നു വിടണം. നമ്മുടെ വീടും സ്ഥലവും അനുസരിച്ച് വേണം നായ്ക്കളെയും തെരഞ്ഞെടുക്കാന്‍.

അധികം സ്ഥലമില്ലാത്തവര്‍ വലിയ വ്യായാമം ആവശ്യമില്ലാത്തയിനങ്ങളെ സ്വന്തമാക്കാന്‍ ശ്രദ്ധിക്കുക. ഞാന്‍ എല്ലാ  ഡോഗ്‌സിനെയും രാവിലെ 5.00 തുറന്നു വിടും,  ഓഫീസില്‍ പോകും മുന്‍പ് കൂട്ടിലാക്കും. വൈകിട്ട് വന്നു കഴിഞ്ഞാല്‍ 7.00 മുതല്‍ 12.30 വരെ എല്ലാരേയും തുറന്നു വിടും. കിടക്കാന്‍ നേരം ചെറുതിനെ എല്ലാം കൂട്ടിലാക്കി വലിയ ഇനത്തെ എല്ലാം തുറന്നു വിടും. അധികം വ്യായാമം ആവശ്യമില്ലാത്തയിനമാണെങ്കില്‍  കളിപ്പാട്ടങ്ങള്‍ നല്‍കി കളിക്കാന്‍ അവസരമൊരുക്കാം, അവര്‍ കൂടുതല്‍ എനെര്‍ജിറ്റിക്കായിരിക്കും.  

നായ്ക്കളോട് സ്‌നേഹം

നായ്ക്കളോട് സ്‌നേഹമില്ലാത്തവര്‍ അവയെ വാങ്ങി വളര്‍ത്താന്‍ നില്‍ക്കരുത്.  വീട്ടിലുള്ള ഒരാളുടെ മാത്രം താല്പര്യത്തിന് നായയെ വാങ്ങാതിരിക്കുക. അങ്ങനെ വാങ്ങി പിന്നീട് തെരുവില്‍ വലിച്ചെറിയുന്നവര്‍ ഏറെയാണ്. നല്ലൊരു നായ്ക്കുട്ടിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടുത്തപടി അവക്ക് ഒരു പേരിടുകയാണ്.  ഞാനിതൊരു ബിസിനസായി കാണുന്നില്ല,  ആവശ്യക്കാര്‍ വരുമ്പോള്‍ ഞാന്‍ ബ്രീഡിനെ കൊടുക്കാറുണ്ട്. ഞാനിതൊരു പാഷനായിട്ട് മാത്രമാണ് കാണുന്നത്. എനിക്കിവരെയെല്ലാം  പരിചരിച്ചു നടക്കാനിഷ്ട്ടമാണ് - വിമല്‍ തന്റെ നയം വ്യക്തമാക്കുന്നു.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs