പൈങ്ങോട്ടൂരിലെ ചക്കപ്പെരുമ

ഇടുക്കി ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ പൈങ്ങോട്ടൂരിലെ ദീപക് മാത്യൂ പിട്ടാപ്പിളിയിലിന്റെ പ്ലാവിന്‍ തോട്ടം. കേരളത്തിലെ ഏറ്റവും വലിയ പ്ലാവിന്‍ തോട്ടത്തിന്റെ വിശേഷങ്ങള്‍

By Harithakeralam

തെങ്ങ്, കവുങ്ങ്, റബര്‍ തോട്ടങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്, നമ്മുടെ കാര്‍ഷിക മേഖലയിലെ പ്രധാന വരുമാന മാര്‍ഗങ്ങളുമാണിവ. എന്നാല്‍ ചക്കത്തോട്ടം കണ്ടിട്ടുണ്ടോ…? ഒന്നും രണ്ടുമല്ല എട്ട് ഏക്കറില്‍ നിറയെ പ്ലാവുകള്‍. നമ്മുടെ മാറുന്ന കാര്‍ഷിക രീതിയുടെ ഉത്തമ ഉദാഹരമാണ് ഏറണാകുളം – ഇടുക്കി ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ പൈങ്ങോട്ടൂരിലെ ദീപക് മാത്യൂ പിട്ടാപ്പിളിയിലിന്റെ പ്ലാവിന്‍ തോട്ടം. കേരളത്തിലെ ഏറ്റവും വലിയ പ്ലാവിന്‍ തോട്ടത്തിന്റെ വിശേഷങ്ങള്‍.

റബര്‍ മാറി പ്ലാവ്

മധ്യകേരളത്തിലെ മറ്റു കര്‍ഷകരെപ്പോലെ റബര്‍ തന്നെയായിരുന്നു ദീപുവിന്റെ എട്ടരയേക്കര്‍ സ്ഥലത്തും. പിന്നീട് ഇവയുടെ ഉത്പാദനം കഴിഞ്ഞു പുതിയ തൈകള്‍ നടാന്‍ സമയമായപ്പോഴാണ് ഒന്നു വേറിട്ടു ചിന്തിച്ചത്. റബറിന്റെ വിലയിടിവും ഉയര്‍ന്ന കൂലിയും മറ്റു ചെലവും കൂടിയായപ്പോള്‍ നമ്മുടെ സ്വന്തം ചക്കയിലേക്ക് തന്നെ ശ്രദ്ധയെത്തി. എന്നാല്‍ ഇത്രയും കൂടുതല്‍ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് നട്ട ആരുമില്ലായിരുന്നു ദീപുവിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍. രണ്ടും കല്‍പ്പിച്ച് പ്ലാവ് നടാന്‍ തന്നെ തീരുമാനിച്ചു. മണ്ടത്തരമെന്നു പറഞ്ഞു നിരാശപ്പെടുത്താന്‍ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ വിട്ടു കൊടുക്കാന്‍ ദീപുവും തയാറായില്ല. എട്ടരയേക്കര്‍ സ്ഥലം ജെസിബിയും മറ്റും ഉപയോഗിച്ച് പാകപ്പെടുത്തി കുഴിയെടുത്ത് ചക്ക നട്ടു.

വേഗം കായ്ക്കുന്ന
വിയറ്റ്‌നാം ഏര്‍ലി

രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന വിയറ്റ്‌നാം ഏര്‍ലി എന്ന ഇനമാണ് നട്ടിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ നഴ്‌സറി ഗ്രൂപ്പായ ഹോംഗ്രൗണില്‍ നിന്നാണു തൈകള്‍ വാങ്ങിയത്. ഇവരുടെ പ്രധാന കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിലെ മദര്‍ നഴ്‌സറിയില്‍ നിന്നും തൈകള്‍ എത്തിച്ചു നല്‍കി. 3000 തൈകളാണ് എട്ടരയേക്കര്‍ സ്ഥലത്ത് നട്ടത്. ഇതില്‍ 250 തോളം തൈകള്‍ പലകാരണങ്ങള്‍ കൊണ്ടു നശിച്ചു പോയി. ഇതിനൊപ്പം ആയിരത്തോളം തേക്കും തോട്ടത്തിലുണ്ട്. 10×10 അടി ആഴത്തിലും അകലത്തിലും വീതിയിലും കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച ശേഷമാണ് തൈകള്‍ നട്ടത്. പ്രമുഖ ജൈവവളം നിര്‍മാതാക്കളായ എസ്പിസിയുടെ വളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മുട്ടക്കോഴിക്കാഷ്ടവും ഇടയ്ക്കിട്ടു കൊടുക്കും. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമാണ് പ്രധാന ശത്രു. മറ്റു രോഗങ്ങളുമൊന്നും അത്ര പ്രശ്‌നം തോട്ടത്തിലുണ്ടാക്കാറില്ലെന്നു പറയുന്നു ദീപു. 

നനയും പരിചരണവും

കൃത്യമായ ജലസേചനം ആവശ്യമുള്ള മരമാണ് പ്ലാവ്. ഇതോടൊപ്പം നല്ല നീര്‍വാഴ്ചയും ആവശ്യമാണ്. ഇതിനാല്‍ തുള്ളി നന സംവിധാനമാണ് തോട്ടത്തിലൊരുക്കിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് തുള്ളി നന സംവിധാനമൊരുക്കിയത്. വേനല്‍ക്കാലത്ത് നന കൃത്യമായി ചെയ്യും. കേരളത്തിന് മാതൃകയായ തോട്ടമൊരുക്കിയിട്ടും കൃഷി വകുപ്പ് അടക്കമുള്ള അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് പറയുന്നു ദീപു. ആറ് പണിക്കാര്‍ സ്ഥിരമായി തോട്ടത്തിലുണ്ടാകും. കാട് വെട്ടലും ചുവട്ടിലെ കളകള്‍ പറിച്ചു മാറ്റലുമാണ് പ്രധാന പണി. 15 അടി മുകൡലേക്ക് പ്ലാവിനെ വളരാന്‍ അനുവദിക്കാറില്ല, കോമ്പ് കോതി നിര്‍ത്തും. നന്നായി കായ്ക്കാനും പരിചരണത്തിനുമിതാണ് എളുപ്പം. നിലവില്‍ ചക്ക പറിച്ച് വില്‍പ്പന തുടങ്ങി. ഇടിച്ചക്കയ്ക്ക വിദേശത്തേക്ക് കയറ്റി അയക്കുന്നു. എന്നാല്‍ കാലം തെറ്റിയെത്തിയ ശക്തമായ മഴ വലിയ നഷ്ടമാണിപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. പറിക്കാന്‍ തയാറായ നിരവധി ചക്കകള്‍ മഴയത്ത് നശിച്ചു പോയി. 

ഫാം ടൂറിസവും ലക്ഷ്യം

ലോകത്ത് തന്നെ ഏറ്റവും നന്നായി പഴങ്ങള്‍ വിളയാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്. സഹ്യപര്‍വത്തിന്റെ താഴ് വരകളില്‍ മിക്കവാറും എല്ലാ പഴങ്ങളും നല്ല വിളവ് തരുമെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്. ഇതു പരമാവധി മുതലെടുത്ത് നല്ല ഭക്ഷണ സംസ്‌കാരം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യമാണ് പ്ലാവിന്‍ തോട്ടം ഒരുക്കിയതിന് പിന്നിലെന്ന് പറയുന്നു ദീപു. വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ കൂടി നേടിയെടുക്കാന്‍ കോട്ടേജും തോട്ടത്തിലുണ്ട്. ഇവിടെ വന്നു താമസിച്ച് പ്ലാവ് തോട്ടത്തിന്റെ വിശേഷങ്ങള്‍ അറിയാം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനക്കമ്പനിയില്‍ കാര്‍ഗോ വിഭാഗത്തിലാണ് ദീപു ജോലി ചെയ്യുന്നത്. ഒഴിവു ദിവസമായ ശനിയും ഞായറും മുഴുവന്‍ സമയവും തോട്ടത്തിലുണ്ടാകും. 

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs