പൈങ്ങോട്ടൂരിലെ ചക്കപ്പെരുമ

ഇടുക്കി ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ പൈങ്ങോട്ടൂരിലെ ദീപക് മാത്യൂ പിട്ടാപ്പിളിയിലിന്റെ പ്ലാവിന്‍ തോട്ടം. കേരളത്തിലെ ഏറ്റവും വലിയ പ്ലാവിന്‍ തോട്ടത്തിന്റെ വിശേഷങ്ങള്‍

By Harithakeralam

തെങ്ങ്, കവുങ്ങ്, റബര്‍ തോട്ടങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്, നമ്മുടെ കാര്‍ഷിക മേഖലയിലെ പ്രധാന വരുമാന മാര്‍ഗങ്ങളുമാണിവ. എന്നാല്‍ ചക്കത്തോട്ടം കണ്ടിട്ടുണ്ടോ…? ഒന്നും രണ്ടുമല്ല എട്ട് ഏക്കറില്‍ നിറയെ പ്ലാവുകള്‍. നമ്മുടെ മാറുന്ന കാര്‍ഷിക രീതിയുടെ ഉത്തമ ഉദാഹരമാണ് ഏറണാകുളം – ഇടുക്കി ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ പൈങ്ങോട്ടൂരിലെ ദീപക് മാത്യൂ പിട്ടാപ്പിളിയിലിന്റെ പ്ലാവിന്‍ തോട്ടം. കേരളത്തിലെ ഏറ്റവും വലിയ പ്ലാവിന്‍ തോട്ടത്തിന്റെ വിശേഷങ്ങള്‍.

റബര്‍ മാറി പ്ലാവ്

മധ്യകേരളത്തിലെ മറ്റു കര്‍ഷകരെപ്പോലെ റബര്‍ തന്നെയായിരുന്നു ദീപുവിന്റെ എട്ടരയേക്കര്‍ സ്ഥലത്തും. പിന്നീട് ഇവയുടെ ഉത്പാദനം കഴിഞ്ഞു പുതിയ തൈകള്‍ നടാന്‍ സമയമായപ്പോഴാണ് ഒന്നു വേറിട്ടു ചിന്തിച്ചത്. റബറിന്റെ വിലയിടിവും ഉയര്‍ന്ന കൂലിയും മറ്റു ചെലവും കൂടിയായപ്പോള്‍ നമ്മുടെ സ്വന്തം ചക്കയിലേക്ക് തന്നെ ശ്രദ്ധയെത്തി. എന്നാല്‍ ഇത്രയും കൂടുതല്‍ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് നട്ട ആരുമില്ലായിരുന്നു ദീപുവിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍. രണ്ടും കല്‍പ്പിച്ച് പ്ലാവ് നടാന്‍ തന്നെ തീരുമാനിച്ചു. മണ്ടത്തരമെന്നു പറഞ്ഞു നിരാശപ്പെടുത്താന്‍ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ വിട്ടു കൊടുക്കാന്‍ ദീപുവും തയാറായില്ല. എട്ടരയേക്കര്‍ സ്ഥലം ജെസിബിയും മറ്റും ഉപയോഗിച്ച് പാകപ്പെടുത്തി കുഴിയെടുത്ത് ചക്ക നട്ടു.

വേഗം കായ്ക്കുന്ന
വിയറ്റ്‌നാം ഏര്‍ലി

രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന വിയറ്റ്‌നാം ഏര്‍ലി എന്ന ഇനമാണ് നട്ടിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ നഴ്‌സറി ഗ്രൂപ്പായ ഹോംഗ്രൗണില്‍ നിന്നാണു തൈകള്‍ വാങ്ങിയത്. ഇവരുടെ പ്രധാന കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിലെ മദര്‍ നഴ്‌സറിയില്‍ നിന്നും തൈകള്‍ എത്തിച്ചു നല്‍കി. 3000 തൈകളാണ് എട്ടരയേക്കര്‍ സ്ഥലത്ത് നട്ടത്. ഇതില്‍ 250 തോളം തൈകള്‍ പലകാരണങ്ങള്‍ കൊണ്ടു നശിച്ചു പോയി. ഇതിനൊപ്പം ആയിരത്തോളം തേക്കും തോട്ടത്തിലുണ്ട്. 10×10 അടി ആഴത്തിലും അകലത്തിലും വീതിയിലും കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച ശേഷമാണ് തൈകള്‍ നട്ടത്. പ്രമുഖ ജൈവവളം നിര്‍മാതാക്കളായ എസ്പിസിയുടെ വളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മുട്ടക്കോഴിക്കാഷ്ടവും ഇടയ്ക്കിട്ടു കൊടുക്കും. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമാണ് പ്രധാന ശത്രു. മറ്റു രോഗങ്ങളുമൊന്നും അത്ര പ്രശ്‌നം തോട്ടത്തിലുണ്ടാക്കാറില്ലെന്നു പറയുന്നു ദീപു. 

നനയും പരിചരണവും

കൃത്യമായ ജലസേചനം ആവശ്യമുള്ള മരമാണ് പ്ലാവ്. ഇതോടൊപ്പം നല്ല നീര്‍വാഴ്ചയും ആവശ്യമാണ്. ഇതിനാല്‍ തുള്ളി നന സംവിധാനമാണ് തോട്ടത്തിലൊരുക്കിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് തുള്ളി നന സംവിധാനമൊരുക്കിയത്. വേനല്‍ക്കാലത്ത് നന കൃത്യമായി ചെയ്യും. കേരളത്തിന് മാതൃകയായ തോട്ടമൊരുക്കിയിട്ടും കൃഷി വകുപ്പ് അടക്കമുള്ള അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് പറയുന്നു ദീപു. ആറ് പണിക്കാര്‍ സ്ഥിരമായി തോട്ടത്തിലുണ്ടാകും. കാട് വെട്ടലും ചുവട്ടിലെ കളകള്‍ പറിച്ചു മാറ്റലുമാണ് പ്രധാന പണി. 15 അടി മുകൡലേക്ക് പ്ലാവിനെ വളരാന്‍ അനുവദിക്കാറില്ല, കോമ്പ് കോതി നിര്‍ത്തും. നന്നായി കായ്ക്കാനും പരിചരണത്തിനുമിതാണ് എളുപ്പം. നിലവില്‍ ചക്ക പറിച്ച് വില്‍പ്പന തുടങ്ങി. ഇടിച്ചക്കയ്ക്ക വിദേശത്തേക്ക് കയറ്റി അയക്കുന്നു. എന്നാല്‍ കാലം തെറ്റിയെത്തിയ ശക്തമായ മഴ വലിയ നഷ്ടമാണിപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. പറിക്കാന്‍ തയാറായ നിരവധി ചക്കകള്‍ മഴയത്ത് നശിച്ചു പോയി. 

ഫാം ടൂറിസവും ലക്ഷ്യം

ലോകത്ത് തന്നെ ഏറ്റവും നന്നായി പഴങ്ങള്‍ വിളയാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്. സഹ്യപര്‍വത്തിന്റെ താഴ് വരകളില്‍ മിക്കവാറും എല്ലാ പഴങ്ങളും നല്ല വിളവ് തരുമെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്. ഇതു പരമാവധി മുതലെടുത്ത് നല്ല ഭക്ഷണ സംസ്‌കാരം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യമാണ് പ്ലാവിന്‍ തോട്ടം ഒരുക്കിയതിന് പിന്നിലെന്ന് പറയുന്നു ദീപു. വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ കൂടി നേടിയെടുക്കാന്‍ കോട്ടേജും തോട്ടത്തിലുണ്ട്. ഇവിടെ വന്നു താമസിച്ച് പ്ലാവ് തോട്ടത്തിന്റെ വിശേഷങ്ങള്‍ അറിയാം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനക്കമ്പനിയില്‍ കാര്‍ഗോ വിഭാഗത്തിലാണ് ദീപു ജോലി ചെയ്യുന്നത്. ഒഴിവു ദിവസമായ ശനിയും ഞായറും മുഴുവന്‍ സമയവും തോട്ടത്തിലുണ്ടാകും. 

Leave a comment

800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
മികച്ച വരുമാനത്തിനും ആരോഗ്യത്തിനും അവൊക്കാഡോ

ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…

By Harithakeralam
മത്തനില്‍ പൂകൊഴിയുന്നുണ്ടോ...? നിഷ്പ്രയാസം പരിഹാരം കാണാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…

By Harithakeralam
കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ വിപണിയില്‍ ; കഴിച്ചാല്‍ അന്നനാളത്തിനും കരളിനും കാന്‍സര്‍

മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…

By Harithakeralam
പപ്പായ ഇല മഞ്ഞളിക്കുന്നു: പരിഹാരം കാണാം

ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…

By Harithakeralam
തണ്ണിമത്തന്‍ കായ്ച്ചു തുടങ്ങിയോ...? ചൂടിനെ ചെറുക്കാന്‍ പരിചരണമിങ്ങനെ

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…

By Harithakeralam
നല്ല കുല വെട്ടിയാലേ വില കിട്ടൂ: വാഴത്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs