ഗിന്നസ് പെരുമയില്‍ കാമധേനു നാച്ചുറല്‍ ഫാം

ഇന്ത്യാമഹാരാജ്യത്തെ വിവിധ ജനുസിലുള്ള നാടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്ന ഉദ്യാനം…. കോഴിക്കോട് ജില്ലയിലെ അത്തോളി വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ വീടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

By പി.കെ. നിമേഷ്

ഇന്ത്യാമഹാരാജ്യത്തെ വിവിധ ജനുസിലുള്ള നാടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്ന ഉദ്യാനം…. കോഴിക്കോട് ജില്ലയിലെ അത്തോളി വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ വീടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും ചെറിയ പശു ഉള്‍പ്പടെ ബാലകൃഷ്ണന്റെ കാമധേനു നാച്ചുറല്‍ ഫാമിലുള്ളത് 18 ഇനത്തില്‍പ്പെട്ട 65 ഓളം പശുക്കള്‍. നാടന്‍ പശുക്കളുടെ ശുദ്ധമായ എ2 മില്‍ക്ക് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന ബാലകൃഷ്ണന്‍ സീറോ ബജറ്റ് ഫാമിങ് രീതി പിന്തുടര്‍ന്ന് വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

രണ്ടു കോടി വിലയുള്ള
ഗിന്നസ് മാണിക്യം

125 വര്‍ഷം പഴക്കമുള്ള വീടും ആലയും ഇന്നും വലിയ മാറ്റമില്ലാതെയാണ് ബാലകൃഷ്ണന്‍ പരിപാലിക്കുന്നത്. ഈ വീട്ടുമുറ്റത്തേക്ക് ആദ്യമെത്തിയാല്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുക മണിയും കിലുക്കി നില്‍ക്കുന്ന മാണിക്യമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ഖ്യാതിയോടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച മാണിക്യത്തിന് ഇപ്പോള്‍ 13 വയസായി, 61.1 സെന്റി മീറ്ററാണ് ഉയരം. ബാലകൃഷ്ണനും കുടുംബാംഗങ്ങളും എന്തു പറഞ്ഞാലും മാണിക്യം അനുസരിക്കും, അത്ര ഇണക്കത്തോടെയാണ് മാണിക്യത്തെ വളര്‍ത്തുന്നത്. എന്നാല്‍ അപരിചിതരെ കണ്ടാല്‍ മാണിക്യത്തിന്റെ സ്വഭാവം മാറും. വെച്ചൂര്‍ ഇനത്തില്‍പ്പെട്ട മാണിക്യത്തിനെ അതിന്റെ അമ്മയോട് ഒപ്പമാണ് ബാലകൃഷ്ണനു ലഭിക്കുന്നത്. വലിപ്പം കുറവാണെന്ന് കണ്ടതോടെ ഗിന്നസ് ബുക്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ഒടുവില്‍ അവര്‍ കോഴിക്കോട് എത്തി മാണിക്യത്തെ പരിശോധിച്ചു, പല്ല് നോക്കി പ്രായം മനസിലാക്കി, സ്‌കാന്‍ ചെയ്തു വലിപ്പക്കുറവ് വികലാംഗത്വമല്ലെന്നും ഉറപ്പിച്ചു. തുടര്‍ന്നാണ് ലോകത്തെ ഏറ്റവും ചെറിയ പശുവെന്ന ഗിന്നസ് റെക്കോര്‍ഡ് മാണിക്യത്തിന് നല്‍കിയത്. ഇപ്പോള്‍ പ്രത്യേക സംരക്ഷണത്തിലാണ് മാണിക്യം കഴിയുന്നത്. രണ്ടു കോടി രൂപവരെ വില പറഞ്ഞവരുണ്ട്. വിവിധ പ്രദര്‍ശനങ്ങള്‍ക്കും താരമായി മാണിക്യം പോകാറുണ്ട്. എവിടെ ചെന്നാലും ലോകത്തിലെ ഏറ്റവും ചെറിയ പശുവിന്റെ കൂടെ നിന്നു ഫോട്ടോയെടുക്കാന്‍ ആളുകള്‍ തിക്കും തിരക്കുമാണെന്ന് ബാലകൃഷ്ണന്റെ മകന്‍ അക്ഷയ് പറയുന്നു.

നാടന്‍ പശുക്കളുടെ ഫാം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ പശുക്കളെ മാത്രമാണ് കാമധേനു നാച്ചുറല്‍ ഫാമില്‍ വളര്‍ത്തുന്നത്. കേരളത്തിന്റെ നാടന്‍ ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍, ചെറുവള്ളി, വടകര ഡാര്‍ഫ്, കുട്ടന്‍മ്പുഴ എന്നിവയും മലനാട് ഗിഡ, കൃഷ്ണവാലി പശു, പൊന്‍വാര്‍, മോട്ടു, ജവാരി, പൊങ്കന്നൂര്‍, കിലാരി, ഗീര്‍, റെഡ് സിന്ധി, ബരാഗൂര്‍, കപില, സഹിവാള്‍, കാങ്കരാജ്, നാത്തി തുടങ്ങിയ ഇനങ്ങളായി 65 ഓളം പശുക്കളെയാണ് ഫാമില്‍ വളര്‍ത്തുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കിയാണ് പശുക്കളെ കോഴിക്കോട് എത്തിച്ചത്. ഇവയുടെ ശുദ്ധമായ പാല്‍ കുപ്പിയിലാക്കി കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നു. ഒരു ലിറ്റര്‍ പാല്‍ 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. എന്നിട്ടും ആവശ്യക്കാര്‍ ഏറെയാണ്, ആവശ്യത്തിന് അനുസരിച്ചു പാല്‍ നല്‍കാനില്ല എന്നതാണ് സത്യമെന്നു പറയുന്നു ബാലകൃഷ്ണന്‍. പാല്‍ വിതരണം ചെയ്യാനായി പ്രത്യേകം വാഹനവുമുണ്ട്. 

നാച്ചുറലായ പശുവളര്‍ത്തല്‍

പ്രകൃതിയോട് ഇണങ്ങിയാണ് ബാലകൃഷ്ണന്‍ പശുക്കളെ വളര്‍ത്തുന്നത്. കൃത്രിമ തീറ്റകളോ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ മരുന്നുകളോ നല്‍കുന്നില്ല. പാല്‍ ഉത്പാദനം കൂട്ടാനുള്ള ഒരു മാര്‍ഗവും സ്വീകരിക്കില്ല. കറവയുള്ള പശുക്കള്‍മാത്രമാണ് വീടിനോട് ചേര്‍ന്നുള്ള ഫാമിലുള്ളത്. മറ്റുള്ളവയെ പറമ്പില്‍ മേയാന്‍ വിട്ടിരിക്കുന്നു. മഴയിലും വെയിലുമെല്ലാം കൊണ്ടു പ്രകൃതിയോട് ഇണങ്ങിയാണ് പശുക്കളുടെ ജീവിതം. ഇതിനാല്‍ നല്ല രോഗപ്രതിരോധ ശേഷിയാണ് പശുക്കള്‍ക്ക്. കുളമ്പുരോഗത്തിനുള്ള കുത്തിവയ്പ്പുപോലും പശുക്കള്‍ക്ക് നല്‍കിയിട്ടില്ല. രോഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ പ്രകൃതി തന്നെ പശുക്കള്‍ക്ക് ശക്തി നല്‍കിയിട്ടുണ്ട്. നമ്മള്‍ കൃത്രിമ പരിചരണം നല്‍കുന്നതോടെ ഇത്തരം സംവിധാനങ്ങള്‍ പശുവിന്റെ ദേഹത്ത് നിന്നും നശിച്ചു പോകും, ഇതോടെ രോഗങ്ങള്‍ ബാധിക്കാന്‍ തുടങ്ങുമെന്നും ബാലകൃഷ്ണന്‍ പറയുന്നു. അതിനാല്‍ പശുക്കളെ കുളിപ്പിക്കുകയോ മറ്റോ ചെയ്യാറില്ല. അവില്‍ നുറുക്ക്, തേങ്ങാപ്പിണ്ണാക്ക്, മക്കച്ചോളം തുടങ്ങിയ തീറ്റകളാണ് പശുക്കള്‍ക്ക് പുല്ലിന് പുറമേ നല്‍കുക. പറമ്പിലും കാട്ടിലുമെല്ലാം മേഞ്ഞു നടക്കുന്ന പശുക്കള്‍ ഔഷധ ഗുണമുള്ളതടക്കം നിരവധി സസ്യങ്ങളാണ് കഴിക്കുന്നത്. ഇതിന്റെ ഗുണമെല്ലാം പാലിലും അടങ്ങിയിരിക്കും. 

സീറോ ബജറ്റ് ഫാമിങ്

സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് ഫാമിങ് രീതിയാണ് ബാലകൃഷ്ണന്‍ പിന്തുടരുന്നത്. ഒരു നാടന്‍ പശുവുണ്ടെങ്കില്‍ 30 ഏക്കര്‍ സ്ഥലത്ത് കൃഷി നടത്താമെന്നാണ് ഈ രീതി. പയര്‍, വെണ്ട, വഴുതന, ചീര, മഞ്ഞള്‍, ചേന, കപ്പ തുടങ്ങിയവ പറമ്പില്‍ കൃഷി ചെയ്യുന്നു. അടതാപ്പ്, നാരില്ലാപ്പയര്‍, പുളിവെണ്ട, കസ്തൂരി വെണ്ട തുടങ്ങിയ അപൂര്‍വ ഇനങ്ങളും ബാലകൃഷ്ണന്റെ കൃഷിത്തോട്ടത്തില്‍ വളരുന്നുണ്ട്. ജീവാമൃതം പോലുള്ള ജൈവവളങ്ങളും കീടനാശിനികളും മാത്രമാണ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ക്കിടയില്‍ വളരുന്ന കളകള്‍ പറിച്ചു കളയുകയുമില്ല, ഇവയെല്ലാം പ്രകൃതിയില്‍ ആവശ്യമുള്ളതാണെന്നു പറയുന്നു ബാലകൃഷ്ണന്‍. ഡ്രിപ്പ് ഇറിഗേഷന്‍ രീതിയിലാണ് നന. നല്ല വില നല്‍കി പച്ചക്കറികള്‍ വാങ്ങാന്‍ നിരവധി പേരാണ് എത്തുക. പാല്‍ വാങ്ങുന്നവര്‍ തന്നെയാണു പച്ചക്കറികളുടെ ആവശ്യക്കാരും. നാടന്‍ പശുക്കളെ വളര്‍ത്താനും കൃഷി ചെയ്യാനും താത്പര്യമുള്ള നിരവധി പേര്‍ അറിവുകള്‍ക്കായി ബാലകൃഷ്ണനെ തേടിയെത്തും. ഇവര്‍ക്ക് കൃഷി ചെയ്യാനും പരിചരിക്കാനും കുറച്ചു മാസത്തിന് പശുക്കളെ വിട്ടു നല്‍കാനും ബാലകൃഷ്ണന്‍ തയാറാണ്.
ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരോട് മത്സരിക്കാനുള്ള സാമ്പത്തിക ഭദ്രത കൃഷിക്കാരനുണ്ടാകണമെങ്കില്‍ പുതുരീതികള്‍ പരീക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ് ബാലകൃഷ്ണന്‍. വിവിധ ജനുസിലുള്ള നാടന്‍ പശുക്കളെ ഇനിയും സ്വന്തമാക്കാനുണ്ട്, ഇവയ്ക്കായുള്ള ശ്രമങ്ങള്‍ നടക്കുന്നു. പശുവളര്‍ത്തലിനു പിന്തുണയായി ഭാര്യ ഭാഷയും മകന്‍ അക്ഷയ്‌യും മകള്‍ തേജസ്വയും കൂടെയുണ്ട്.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs