ഗിന്നസ് പെരുമയില്‍ കാമധേനു നാച്ചുറല്‍ ഫാം

ഇന്ത്യാമഹാരാജ്യത്തെ വിവിധ ജനുസിലുള്ള നാടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്ന ഉദ്യാനം…. കോഴിക്കോട് ജില്ലയിലെ അത്തോളി വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ വീടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

By പി.കെ. നിമേഷ്

ഇന്ത്യാമഹാരാജ്യത്തെ വിവിധ ജനുസിലുള്ള നാടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്ന ഉദ്യാനം…. കോഴിക്കോട് ജില്ലയിലെ അത്തോളി വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ വീടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും ചെറിയ പശു ഉള്‍പ്പടെ ബാലകൃഷ്ണന്റെ കാമധേനു നാച്ചുറല്‍ ഫാമിലുള്ളത് 18 ഇനത്തില്‍പ്പെട്ട 65 ഓളം പശുക്കള്‍. നാടന്‍ പശുക്കളുടെ ശുദ്ധമായ എ2 മില്‍ക്ക് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന ബാലകൃഷ്ണന്‍ സീറോ ബജറ്റ് ഫാമിങ് രീതി പിന്തുടര്‍ന്ന് വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

രണ്ടു കോടി വിലയുള്ള
ഗിന്നസ് മാണിക്യം

125 വര്‍ഷം പഴക്കമുള്ള വീടും ആലയും ഇന്നും വലിയ മാറ്റമില്ലാതെയാണ് ബാലകൃഷ്ണന്‍ പരിപാലിക്കുന്നത്. ഈ വീട്ടുമുറ്റത്തേക്ക് ആദ്യമെത്തിയാല്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുക മണിയും കിലുക്കി നില്‍ക്കുന്ന മാണിക്യമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ഖ്യാതിയോടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച മാണിക്യത്തിന് ഇപ്പോള്‍ 13 വയസായി, 61.1 സെന്റി മീറ്ററാണ് ഉയരം. ബാലകൃഷ്ണനും കുടുംബാംഗങ്ങളും എന്തു പറഞ്ഞാലും മാണിക്യം അനുസരിക്കും, അത്ര ഇണക്കത്തോടെയാണ് മാണിക്യത്തെ വളര്‍ത്തുന്നത്. എന്നാല്‍ അപരിചിതരെ കണ്ടാല്‍ മാണിക്യത്തിന്റെ സ്വഭാവം മാറും. വെച്ചൂര്‍ ഇനത്തില്‍പ്പെട്ട മാണിക്യത്തിനെ അതിന്റെ അമ്മയോട് ഒപ്പമാണ് ബാലകൃഷ്ണനു ലഭിക്കുന്നത്. വലിപ്പം കുറവാണെന്ന് കണ്ടതോടെ ഗിന്നസ് ബുക്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ഒടുവില്‍ അവര്‍ കോഴിക്കോട് എത്തി മാണിക്യത്തെ പരിശോധിച്ചു, പല്ല് നോക്കി പ്രായം മനസിലാക്കി, സ്‌കാന്‍ ചെയ്തു വലിപ്പക്കുറവ് വികലാംഗത്വമല്ലെന്നും ഉറപ്പിച്ചു. തുടര്‍ന്നാണ് ലോകത്തെ ഏറ്റവും ചെറിയ പശുവെന്ന ഗിന്നസ് റെക്കോര്‍ഡ് മാണിക്യത്തിന് നല്‍കിയത്. ഇപ്പോള്‍ പ്രത്യേക സംരക്ഷണത്തിലാണ് മാണിക്യം കഴിയുന്നത്. രണ്ടു കോടി രൂപവരെ വില പറഞ്ഞവരുണ്ട്. വിവിധ പ്രദര്‍ശനങ്ങള്‍ക്കും താരമായി മാണിക്യം പോകാറുണ്ട്. എവിടെ ചെന്നാലും ലോകത്തിലെ ഏറ്റവും ചെറിയ പശുവിന്റെ കൂടെ നിന്നു ഫോട്ടോയെടുക്കാന്‍ ആളുകള്‍ തിക്കും തിരക്കുമാണെന്ന് ബാലകൃഷ്ണന്റെ മകന്‍ അക്ഷയ് പറയുന്നു.

നാടന്‍ പശുക്കളുടെ ഫാം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ പശുക്കളെ മാത്രമാണ് കാമധേനു നാച്ചുറല്‍ ഫാമില്‍ വളര്‍ത്തുന്നത്. കേരളത്തിന്റെ നാടന്‍ ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍, ചെറുവള്ളി, വടകര ഡാര്‍ഫ്, കുട്ടന്‍മ്പുഴ എന്നിവയും മലനാട് ഗിഡ, കൃഷ്ണവാലി പശു, പൊന്‍വാര്‍, മോട്ടു, ജവാരി, പൊങ്കന്നൂര്‍, കിലാരി, ഗീര്‍, റെഡ് സിന്ധി, ബരാഗൂര്‍, കപില, സഹിവാള്‍, കാങ്കരാജ്, നാത്തി തുടങ്ങിയ ഇനങ്ങളായി 65 ഓളം പശുക്കളെയാണ് ഫാമില്‍ വളര്‍ത്തുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കിയാണ് പശുക്കളെ കോഴിക്കോട് എത്തിച്ചത്. ഇവയുടെ ശുദ്ധമായ പാല്‍ കുപ്പിയിലാക്കി കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നു. ഒരു ലിറ്റര്‍ പാല്‍ 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. എന്നിട്ടും ആവശ്യക്കാര്‍ ഏറെയാണ്, ആവശ്യത്തിന് അനുസരിച്ചു പാല്‍ നല്‍കാനില്ല എന്നതാണ് സത്യമെന്നു പറയുന്നു ബാലകൃഷ്ണന്‍. പാല്‍ വിതരണം ചെയ്യാനായി പ്രത്യേകം വാഹനവുമുണ്ട്. 

നാച്ചുറലായ പശുവളര്‍ത്തല്‍

പ്രകൃതിയോട് ഇണങ്ങിയാണ് ബാലകൃഷ്ണന്‍ പശുക്കളെ വളര്‍ത്തുന്നത്. കൃത്രിമ തീറ്റകളോ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ മരുന്നുകളോ നല്‍കുന്നില്ല. പാല്‍ ഉത്പാദനം കൂട്ടാനുള്ള ഒരു മാര്‍ഗവും സ്വീകരിക്കില്ല. കറവയുള്ള പശുക്കള്‍മാത്രമാണ് വീടിനോട് ചേര്‍ന്നുള്ള ഫാമിലുള്ളത്. മറ്റുള്ളവയെ പറമ്പില്‍ മേയാന്‍ വിട്ടിരിക്കുന്നു. മഴയിലും വെയിലുമെല്ലാം കൊണ്ടു പ്രകൃതിയോട് ഇണങ്ങിയാണ് പശുക്കളുടെ ജീവിതം. ഇതിനാല്‍ നല്ല രോഗപ്രതിരോധ ശേഷിയാണ് പശുക്കള്‍ക്ക്. കുളമ്പുരോഗത്തിനുള്ള കുത്തിവയ്പ്പുപോലും പശുക്കള്‍ക്ക് നല്‍കിയിട്ടില്ല. രോഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ പ്രകൃതി തന്നെ പശുക്കള്‍ക്ക് ശക്തി നല്‍കിയിട്ടുണ്ട്. നമ്മള്‍ കൃത്രിമ പരിചരണം നല്‍കുന്നതോടെ ഇത്തരം സംവിധാനങ്ങള്‍ പശുവിന്റെ ദേഹത്ത് നിന്നും നശിച്ചു പോകും, ഇതോടെ രോഗങ്ങള്‍ ബാധിക്കാന്‍ തുടങ്ങുമെന്നും ബാലകൃഷ്ണന്‍ പറയുന്നു. അതിനാല്‍ പശുക്കളെ കുളിപ്പിക്കുകയോ മറ്റോ ചെയ്യാറില്ല. അവില്‍ നുറുക്ക്, തേങ്ങാപ്പിണ്ണാക്ക്, മക്കച്ചോളം തുടങ്ങിയ തീറ്റകളാണ് പശുക്കള്‍ക്ക് പുല്ലിന് പുറമേ നല്‍കുക. പറമ്പിലും കാട്ടിലുമെല്ലാം മേഞ്ഞു നടക്കുന്ന പശുക്കള്‍ ഔഷധ ഗുണമുള്ളതടക്കം നിരവധി സസ്യങ്ങളാണ് കഴിക്കുന്നത്. ഇതിന്റെ ഗുണമെല്ലാം പാലിലും അടങ്ങിയിരിക്കും. 

സീറോ ബജറ്റ് ഫാമിങ്

സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് ഫാമിങ് രീതിയാണ് ബാലകൃഷ്ണന്‍ പിന്തുടരുന്നത്. ഒരു നാടന്‍ പശുവുണ്ടെങ്കില്‍ 30 ഏക്കര്‍ സ്ഥലത്ത് കൃഷി നടത്താമെന്നാണ് ഈ രീതി. പയര്‍, വെണ്ട, വഴുതന, ചീര, മഞ്ഞള്‍, ചേന, കപ്പ തുടങ്ങിയവ പറമ്പില്‍ കൃഷി ചെയ്യുന്നു. അടതാപ്പ്, നാരില്ലാപ്പയര്‍, പുളിവെണ്ട, കസ്തൂരി വെണ്ട തുടങ്ങിയ അപൂര്‍വ ഇനങ്ങളും ബാലകൃഷ്ണന്റെ കൃഷിത്തോട്ടത്തില്‍ വളരുന്നുണ്ട്. ജീവാമൃതം പോലുള്ള ജൈവവളങ്ങളും കീടനാശിനികളും മാത്രമാണ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ക്കിടയില്‍ വളരുന്ന കളകള്‍ പറിച്ചു കളയുകയുമില്ല, ഇവയെല്ലാം പ്രകൃതിയില്‍ ആവശ്യമുള്ളതാണെന്നു പറയുന്നു ബാലകൃഷ്ണന്‍. ഡ്രിപ്പ് ഇറിഗേഷന്‍ രീതിയിലാണ് നന. നല്ല വില നല്‍കി പച്ചക്കറികള്‍ വാങ്ങാന്‍ നിരവധി പേരാണ് എത്തുക. പാല്‍ വാങ്ങുന്നവര്‍ തന്നെയാണു പച്ചക്കറികളുടെ ആവശ്യക്കാരും. നാടന്‍ പശുക്കളെ വളര്‍ത്താനും കൃഷി ചെയ്യാനും താത്പര്യമുള്ള നിരവധി പേര്‍ അറിവുകള്‍ക്കായി ബാലകൃഷ്ണനെ തേടിയെത്തും. ഇവര്‍ക്ക് കൃഷി ചെയ്യാനും പരിചരിക്കാനും കുറച്ചു മാസത്തിന് പശുക്കളെ വിട്ടു നല്‍കാനും ബാലകൃഷ്ണന്‍ തയാറാണ്.
ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരോട് മത്സരിക്കാനുള്ള സാമ്പത്തിക ഭദ്രത കൃഷിക്കാരനുണ്ടാകണമെങ്കില്‍ പുതുരീതികള്‍ പരീക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ് ബാലകൃഷ്ണന്‍. വിവിധ ജനുസിലുള്ള നാടന്‍ പശുക്കളെ ഇനിയും സ്വന്തമാക്കാനുണ്ട്, ഇവയ്ക്കായുള്ള ശ്രമങ്ങള്‍ നടക്കുന്നു. പശുവളര്‍ത്തലിനു പിന്തുണയായി ഭാര്യ ഭാഷയും മകന്‍ അക്ഷയ്‌യും മകള്‍ തേജസ്വയും കൂടെയുണ്ട്.

Leave a comment

പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
കുളമ്പുരോഗവും ചര്‍മ മുഴരോഗവും തടയാന്‍ പശുക്കള്‍ക്ക് ഇരട്ട കുത്തിവെപ്പ്

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍…

By ഡോ. എം. മുഹമ്മദ് ആസിഫ്
മുകുന്ദയ്ക്ക് പൈക്കിടാവുമായി സുരേഷ് ഗോപിയെത്തി

കോട്ടയം: മുകുന്ദയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പൈക്കിടാവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കോട്ടയം  ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കിത് സുരേഷ് ഗോപിയുടെ രണ്ടാം വരവാണ്, ആദ്യ തവണയെത്തിയപ്പോള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs