ശാന്തം, പക്ഷേ ശൗര്യത്തില്‍ മുമ്പില്‍; ഇവര്‍ നമ്മുടെ തദ്ദേശീയ നായ ജനുസ്സുകള്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള രാജപാളയം നായ്ക്കള്‍, ചിപ്പിപ്പാറെ നായ്ക്കള്‍, കര്‍ണാടകയില്‍ നിന്നുള്ള മുധോള്‍ ഹൗണ്ട് എന്നീ ഇനങ്ങളാണ് ദേശീയ തലത്തില്‍ ബ്രീഡ് പദവി നേടിയിട്ടുള്ളത്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-03-20

പ്രാദേശികമായി അറിയപ്പെടുന്ന നായയിനങ്ങള്‍  ഇന്ത്യയില്‍ ഏറെയുണ്ടെങ്കിലും ഒരു ബ്രീഡ് എന്ന നിലയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തദ്ദേശീയ വളര്‍ത്തുനായ ജനുസ്സുകള്‍ നമുക്ക് മൂന്നെണ്ണം മാത്രമേയുള്ളൂ. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജപാളയം നായ്ക്കള്‍, ചിപ്പിപ്പാറെ നായ്ക്കള്‍, കര്‍ണാടകയില്‍ നിന്നുള്ള മുധോള്‍ ഹൗണ്ട് എന്നീ ഇനങ്ങളാണ് ദേശീയ തലത്തില്‍ ബ്രീഡ് പദവി നേടിയിട്ടുള്ളത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആര്‍.) കീഴില്‍ ഹരിയാണയിലെ കര്‍ണാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആനിമല്‍ ജനറ്റിക്‌സ് റിസോഴ്‌സസ് ബ്യൂറോയാണ് (എന്‍. ബി. എ. ജി. ആര്‍. ) രാജ്യത്തെ വളര്‍ത്തുമൃഗജനുസ്സുകള്‍ക്ക് ബ്രീഡ് പദവി നല്‍കുന്നത്.ബ്രീഡ്റജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ സ്ഥാപനം പുറത്തിറക്കുകയും പുതുക്കുകയും ചെയ്യുന്ന ദേശീയബ്രീഡ്രജിസ്റ്റര്‍ തദ്ദേശീയ ജനുസ്സുകളുടെ വൈവിധ്യം അടയാളപ്പെടുത്തുന്ന അംഗീകൃതവും ഔദ്യോഗികവുമായ രേഖയാണ്.

തമിഴ്‌നാടിന്റെ സ്വകാര്യ അഹങ്കാരമായ രാജപാളയം നായ്ക്കള്‍ അവയുടെ പേരുപോലെ വേട്ട നായ്ക്കള്‍ക്കിടയിലെ രാജാവാണ്. രണ്ട് മണിക്കൂര്‍ വരെ നിര്‍ത്താതെ ഓടാനുള്ള കായികക്ഷമത രാജപാളയത്തിനുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാണ് വേഗത. വിരുദുനഗര്‍, തിരുനെല്‍വേലി, മധുര ജില്ലകളാണ്  രാജപാളയം നായ്ക്കളുടെ ജന്മഭൂമിക. പേശീബലത്തിലും കായികശേഷിയിലും മികവേറെയുള്ള രാജപാളയത്തിന് വെളുപ്പഴകാണ്. പഴയകാലത്ത് യുദ്ധങ്ങള്‍ക്ക് പോലും ഈ നായജനുസ്സിന്റെ ശക്തി അന്നത്തെ രാജാക്കന്മാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ടിപ്പു സുല്‍ത്താന്‍ ധാരാളം രാജപാളയം നായ്കളെ സംരക്ഷിച്ചിരുന്നതായും അവയെ ചേര്‍ത്ത് വലിയ ഒരു  നായ്പട്ടാളം  ഉണ്ടാക്കിയതായും ചരിത്രരേഖകളുണ്ട്. ബ്രിട്ടീഷുകാരായിട്ടുള്ള യുദ്ധത്തില്‍ ബ്രിട്ടീഷ് കുതിരപ്പട്ടാളത്തെ ആക്രമിക്കാന്‍ രാജപാളയം നായ്ക്കള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്രേ. ഇന്ത്യന്‍ നായ ജനുസ്സുകള്‍ക്കിടയില്‍ ഏറ്റവും ബുദ്ധിശക്തിയും അനുസരണയുമുള്ള ഇനമെന്ന വിശേഷണമുള്ളവരാണ് ചിപ്പിപ്പാറെ നായ്ക്കള്‍. വിരുദുനഗര്‍, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി, മധുര എന്നീ പ്രദേശങ്ങളിലാണ് ചിപ്പിപ്പാറെ കൂടുതലായി കാണപ്പെടുന്നത്.

ലോകത്തെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ വേട്ടപ്പട്ടിയിനമായി കണക്കാക്കുന്ന അറേബ്യന്‍ ഭൂപ്രദേശത്തെ സലൂഖി ശ്വാനജനുസ്സിന്റെ പിന്മുറക്കാരാണ് ചിപ്പിപ്പാറെയെന്ന് കണക്കാക്കുന്നു.ഇന്ത്യന്‍ സായുധസേനയുടെ ശ്വാനപ്പടയിലേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ ജനുസ്സ് നായയാണ് മുധോള്‍ ഹൗണ്ട്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ മുധോളിലെ ഘോര്‍പഡെ രാജവംശം ഉരുത്തിരിച്ച ഇനമാണിത്. ഇംഗ്ലണ്ട്സന്ദര്‍ശന വേളയില്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന് ഈ നായ്ക്കളെ മുധോള്‍ രാജാവ് സമ്മാനിച്ചതോടെയാണ്മുധോള്‍ ഹൗണ്ട് എന്ന് പേര് ലഭിക്കുന്നത്. കാരവാന്‍ ഹൗണ്ട് എന്നും ഈ ജനുസ് അറിയപ്പെടുന്നു. വേട്ടയിലും വേഗത്തിലും കാഴ്ചശക്തിയിലും  കരുത്തിലും ബുദ്ധിശക്തിയിലും വിശ്വാസ്യതയിലുമെല്ലാം മുന്‍നിരക്കാരാണ് മുധോള്‍ ഹണ്ട് നായ്ക്കള്‍. ലാബ്രഡോര്‍ നായ്ക്കള്‍ 90 സെക്കന്‍ഡുകള്‍കൊണ്ട് പൂര്‍ത്തിയാക്കുന്ന ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് അതിന്റെ പകുതി സമയം മതി. പ്രധാനമന്ത്രിക്ക് സുരക്ഷാകവചം നല്‍കുന്നതിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സ്‌ക്വാഡില്‍2022ല്‍ മുധോള്‍ ഹൗണ്ട്‌സ് നായ്ക്കളെ ഉള്‍പ്പെടുത്തിയിരുന്നു.

ചെറുതല്ല, നാടന്‍ നായ്ക്കളുടെ പെരുമ

ഔദ്യോഗിക ബ്രീഡ് എന്ന പദവിയുടെ തിളക്കമൊന്നുമില്ലങ്കിലും നമ്മുടെ തദ്ദേശീയ നായജനുസ്സുകളില്‍ മികവും മേന്മയും ഏറെയുള്ള ഇനമാണ് ഇന്ത്യന്‍ പരിയാ നായ്ക്കള്‍. നമ്മള്‍ നാടന്‍ പട്ടികള്‍ എന്നും തെരുവുനായ്ക്കളെന്നുമെല്ലാം വിളിച്ചു വിലകുറച്ചു കാണുന്ന ഇനമാണെങ്കിലും ഇണക്കി വളര്‍ത്തിയാല്‍ അടുപ്പത്തിലും അനുസരണയിലും മറ്റേത് ശ്വാന ജനുസ്സിനേയും വെല്ലുന്ന സ്വഭാവ സവിശേതകളുള്ള ഇനമാണ് ഇന്ത്യന്‍ പരിയാ (Indian pariah dog) നായ്ക്കള്‍. മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ നായ വര്‍ഗ്ഗത്തിലാണ് നമ്മുടെ ഇന്ത്യന്‍ പരിയാ നായ്ക്കളുടെ സ്ഥാനമെന്നാണ് ഈ മേഖലയിലെ ഗവേഷണങ്ങള്‍ പറയുന്നത്. പല മേഖലകളില്‍ നിന്നും കണ്ടെത്തിയ പ്രാചീന നായ ഫോസിലുകള്‍ക്ക് ഇന്നത്തെ ഇന്ത്യന്‍ പരിയാ നായ്ക്കളുമായാണ് സാമ്യം എന്നാണ് ഗവേഷകരുടെ അഭിപ്രായം.

തെരുവില്‍ ജനിച്ച് മഴയെയും വെയിലിനെയും മറ്റെല്ലാ പ്രതികൂലതകളെയും നേരിട്ട് പലതലമുറകളായി ഉരുത്തിരിഞ്ഞ ജനുസ്സായതിനാല്‍ അതിജീവനത്തിന്റെ കരുത്ത് ഇന്ത്യന്‍ പരിയാ നായ്ക്കള്‍ക്ക് ഏറെയുണ്ട്. മറ്റ് ജനുസ്സുകളിലെന്നപോലെ മഴനനഞ്ഞാല്‍ പനിയോ ചുമയോ വെയിലേറ്റാല്‍ സൂര്യാഘാതമോ ഹീറ്റ്‌സ്‌ട്രോക്കോ ഇന്ത്യന്‍ പെരിയായെ ബാധിക്കില്ല. പാര്‍വോ, ബബീസിയ തുടങ്ങി നായ്ക്കളെ ബാധിക്കുന്ന സാംക്രമികരോഗാണുക്കള്‍ക്കും ഇന്ത്യന്‍ പരിയയെ എളുപ്പം കീഴടക്കാനാവില്ല. വിദേശ ജനുസ്സുകളായ ലാബ്രഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്  തുടങ്ങിയവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ നായ്ക്കളില്‍ പൊതുവെ കാണുന്ന രോഗങ്ങള്‍ ഇന്ത്യന്‍ പരിയാ നായ്ക്കളെ ബാധിക്കുന്നതും കുറവാണ്.  

അമിതവണ്ണം, പ്രമേഹം, ഹൃദയ രോഗങ്ങള്‍ തുടങ്ങി വിദേശജനുസ്സുകളുടെ കൂടെപ്പിറപ്പായ ലൈഫ് സ്‌റ്റൈല്‍ രോഗങ്ങള്‍ ഇന്ത്യന്‍ പെരിയായെ തേടിയെത്തുന്നതും അത്യപൂര്‍വ്വം. രോഗങ്ങള്‍ കുറയുന്നതോടെ വളര്‍ത്തുന്നവര്‍ക്ക് പരിപാലന ചിലവും കുറയും. തീറ്റയില്‍ റെഡി മെഡ് ഡോഗ് ഫുഡ്‌സ് തന്നെ വേണമെന്ന നിര്‍ബന്ധമൊന്നും ഇന്ത്യന്‍ പരിയാക്കില്ല. നമ്മള്‍ കഴിക്കുന്നതെന്തും കഴിക്കും. ബുദ്ധിശക്തിയിലും ഓര്‍മശക്തിയിലും കായികകരുത്തിലും ശരീരക്ഷമതയിലും ഇന്ത്യന്‍ പെരിയാ ഒരു പടി മുന്നില്‍ തന്നെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയുള്ള പ്രകൃതിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പ് വഴി രൂപം കൊണ്ടിട്ടുള്ളതാണ് പരിയായുടെ ഈ സ്വഭാവസവിശേഷതകളത്രയും. കുഞ്ഞു നാളില്‍ കൂടെ കൂട്ടിയാല്‍ പരമാവധി ആയുസ്സായ പതിമൂന്ന് പതിനഞ്ച് വയസ്സ് വരെ അവ നമുക്കൊപ്പമുണ്ടാവും. പ്രജനനത്തില്‍ താത്പര്യമില്ലങ്കില്‍ ആറുമാസം പ്രായമെത്തുമ്പോള്‍ വന്ധ്യംകരണം നടത്തണം. വന്ധ്യംകരണം നടത്തുന്നതോടെ ആണ്‍നായ്ക്കള്‍ കൂടുതല്‍ ശൗര്യമുള്ളവയായി മാറും. വര്‍ഷാവര്‍ഷം പേവിഷബാധ, എലിപ്പനി, പാര്‍വോ, ഡിസ്റ്റംബര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും തടയാനുള്ള വാക്‌സിനുകള്‍ എടുക്കേണ്ടതും പ്രധാനം.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs