കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച ആദായത്തിന് ടര്‍ക്കി കോഴി വളര്‍ത്തല്‍

കുറഞ്ഞ മുതല്‍ മുടക്ക്, കൂടിയ തീറ്റ പരിവര്‍ത്തന ശേഷി എന്നിവ ടര്‍ക്കിക്കോഴികളുടെ പ്രത്യേകതയാണ്

By Harithakeralam
2023-04-24

കോഴി, താറാവ് എന്നിവ കഴിഞ്ഞാല്‍ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവയില്‍ ഏറെ പ്രാധാന്യമുള്ളവയാണ് ടര്‍ക്കികള്‍. കുറഞ്ഞ മുതല്‍ മുടക്ക്, കൂടിയ തീറ്റ പരിവര്‍ത്തന ശേഷി എന്നിവ ടര്‍ക്കിക്കോഴികളുടെ പ്രത്യേകത, മാംസ്യത്തിന്റെ അളവ് കൂടുതലുമാണ്. കൂടാതെ ടര്‍ക്കി ഇറച്ചിക്ക് എല്ലായിപ്പോഴും നല്ല വില ലഭിക്കും, മാത്രമല്ല വലിപ്പമുള്ള മുട്ട, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഏതു കാലാവസ്ഥയിലും വളര്‍ത്താം എന്നിവയും അവയുടെ  പ്രത്യേകതകളാണ്. നമ്മുടെ വീട്ടുവളപ്പില്‍ അഴിച്ചുവിട്ടും വേലി കെട്ടിത്തിരിച്ച സ്ഥലത്തും കൂടുകളില്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും വളര്‍ത്താം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ സമീകൃതാഹാരം നല്‍കേണ്ടതുണ്ട്. ഉടമസ്ഥനുമായി നന്നായി ഇണങ്ങുന്നതോടൊപ്പം വീടിന് നല്ലൊരു കാവല്‍ക്കാരന്‍ കൂടിയാണ് ടര്‍ക്കി.


ടര്‍ക്കി പ്രധാന ഇനങ്ങള്‍


1. ബ്രോഡ്   ബ്രെസ്റ്റഡ് ബ്രോണ്‍സ്


ഇവയ്ക്ക് കറുത്ത നിറമാണ്. പിടക്കോഴികളുടെ നെഞ്ചിലെ തൂവല്‍ത്തുമ്പുകള്‍ക്ക് വെളുത്ത നിറമാണ്. നിറവ്യത്യാസം നോക്കി 12 ആഴ്ച പ്രായത്തില്‍ പൂവനെയും പിടയെയും തിരിച്ചറിയാം. 23-25 ആഴ്ച പ്രായത്തില്‍ ഇവ ഏകദേശം 9-10 കി.ഗ്രാം വരെ തൂക്കം വെയ്ക്കും. ഈ സമയത്ത് ഇറച്ചിക്കായി വില്‍ക്കാം.


2. ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ്


ബ്രോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സും വൈറ്റ് ഹോളണ്ട് എന്ന ഇനവും തമ്മില്‍ സങ്കരപ്രജനനം നടത്തി ഉണ്ടായതാണിത്. വെളുത്ത നിറമുള്ള ഇവയ്ക്ക് മറ്റുള്ള ടര്‍ക്കികളെക്കാളും ചൂടുള്ള കാലാവസ്ഥ തരണം ചെയ്യാന്‍ കഴിവുണ്ട്. പിടകളെ 18 - 20 ആഴ്ചയിലും പൂവനെ 28-30 ആഴ്ചയിലും വില്‍ക്കാം.


3. ബെല്‍സ് വില്‍ സ്മാള്‍ വൈറ്റ്


താരതമ്യേന ചെറിയ ടര്‍ക്കികളാണിവ. മുട്ടയുല്‍പ്പാദനത്തില്‍ മുന്നിലാണ്. വര്‍ഷത്തില്‍ 70-120 മുട്ടകള്‍ വരെ ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കുറവാണ്. മെച്ചപ്പെട്ട പരിചരണം നല്‍കിയാല്‍ പൂവനേയും പിടയേയും 15-16 ആഴ്ച പ്രായത്തില്‍ കമ്പോളത്തിലിറക്കാം.




വളര്‍ത്തല്‍ രീതികള്‍


കൂട്ടിലിട്ടും അഴിച്ചുവിട്ടും വളര്‍ത്താം. വീട്ടുപറമ്പില്‍ വേലികെട്ടി അഴിച്ചുവിട്ടു വളര്‍ത്തുന്നതാണ് ലാഭകരം. അഴിച്ചുവിട്ടു വളര്‍ത്തുമ്പോള്‍ തീറ്റച്ചെലവ് 20 മുതല്‍ 25 ശതമാനം വരെ കുറയ്ക്കാം. കുട്ടിലിട്ടു വളര്‍ത്തുമ്പോള്‍ ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും ലഭിക്കും. കശുമാവിന്‍തോപ്പിലും, തെങ്ങിന്‍തോട്ടത്തിലും അഴിച്ചുവിട്ടു വളര്‍ത്താം. ചുറ്റും വേലി കെട്ടണം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ രാത്രി സമയത്ത് പാര്‍പ്പിക്കാനായി ചെലവു കുറഞ്ഞ കൂട് ഉണ്ടാവണം. ഒരു ടര്‍ക്കിക്ക് 0.37 ച,മീറ്റര്‍ സ്ഥലലഭ്യത വേണം. തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങള്‍ കൂട്ടില്‍ മാത്രം വയ്ക്കണം.

പകല്‍സമയം അവയെ തുറന്നു വിടാം. നല്ല വൃത്തിയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ പ്രദേശത്തു മാത്രമേ ഈ രീതി നടപ്പിലാക്കാന്‍ സാധിക്കൂ. കൂടിനുള്ളിലായാലും തുറസായ സ്ഥലത്തായാലും ഇവയ്ക്ക് ഉയരത്തില്‍ പറന്നിരിക്കാനുള്ള സൗകര്യം ( റൂസ്റ്ററുകള്‍ ) നല്‍കണം. 2-3 ഇഞ്ച് വ്യാസമുള്ള തടികള്‍ ഇതിനായി സ്ഥാപിക്കണം. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും ടര്‍ക്കികളെ വളര്‍ത്താം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ ഇണ ചേരാന്‍ പാകത്തിനാണ് ടര്‍ക്കികളെ പാര്‍പ്പിക്കുന്നതെങ്കില്‍ ഒരെണ്ണത്തിന് 0.93 ച.മീറ്റര്‍ എന്ന നിരക്കില്‍ സ്ഥലം നല്‍കണം. പിടകളെ മാത്രമാണ് പാര്‍പ്പിക്കുന്നതെങ്കില്‍ 0.51 ച.മീറ്റര്‍ മതിയാകും. കൂടിനുള്ളില്‍ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം.

പ്രജനനം


പ്രജനനത്തിന് ഉപയോഗിക്കുന്ന ടര്‍ക്കികള്‍ നല്ല ആരോഗ്യമുള്ളവയും പരാദബാധയില്‍നിന്നും വിമുക്തമായവയുമായിരിക്കണം. പ്രജനനത്തിനായി ഒരാണ്‍ടര്‍ക്കിയുടെ കൂടെ 10-12 പിടകളെ വിടാവുന്നതാണ്. പ്രജനനത്തിനായുള്ള പിടകള്‍ക്ക് പകല്‍വെളിച്ചം ഉള്‍പ്പെടെ 16 മണിക്കൂര്‍ നേരത്തേക്ക് പ്രകാശം കൊടുക്കണം. ബ്രീഡിങ്ങ് സീസണു മുമ്പ് ഇണ ചേര്‍ക്കേണ്ടതും ലൈംഗികമായി ഉത്തേജനം ലഭിച്ച പൂവന്മാരെ മാത്രം പിടകളുടെ കൂടെ വിടേണ്ടതുമാണ്. പിടകള്‍ക്ക് 8 മാസം പ്രായമെത്തുമ്പോള്‍ പൂവന്മാരുടെ കൂടെ വിടാം. ഉയര്‍ന്ന ഉത്പാദനക്ഷമത ഉറപ്പുവരുത്തുവാന്‍ രണ്ട് ഷിഫ്റ്റ് പൂവന്മാര്‍ ഉണ്ടായാന്‍ നന്നായിരിക്കും. ഏറ്റവും പ്രായപൂര്‍ത്തി എത്തിയവയെ സീസന്റെ ഒന്നാം പാദത്തിലും കുറച്ചുകൂടി പ്രായം കുറഞ്ഞവയെ രണ്ടാം പാദത്തിലും ഉപയോഗിക്കാം.

തീറ്റയും തീറ്റക്രമവും

ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളതിനാല്‍ ടര്‍ക്കിത്തീറ്റയില്‍ മാംസ്യവും ജീവകങ്ങളും ധാതുലവണങ്ങളും കൂടുതല്‍ അടങ്ങിയിരിക്കണം. കുഞ്ഞുങ്ങള്‍, വളരുന്ന ടര്‍ക്കികള്‍, മുതിര്‍ന്നവ എന്നിവയ്ക്ക് പ്രത്യേക തീറ്റ നല്‍കേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക്:- 8 ആഴ്ച പ്രായം വരെ 29% മാംസ്യം, 1.1% കാല്‍സ്യം, 0.7% ഫോസ്ഫറസ് എന്നിവ അടങ്ങിയ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കണം. വളരുന്നവയ്ക്ക് - എട്ടാഴ്ച പ്രായം മുതല്‍ 20% മാംസ്യം, 1% കാല്‍സ്യം, 0.7% ഫോസ്ഫറസ് എന്നിവ അടങ്ങിയ ഗ്രോവര്‍ തീറ്റ നല്‍കണം. അരിയും ഗോതമ്പും 8 ആഴ്ച കഴിഞ്ഞാല്‍ തിന്നുതുടങ്ങും. പ്രജനനത്തിനുള്ള ശക്തികള്‍ക്കുള്ള തീറ്റ - പ്രജനനത്തിന് ഉപയോഗിക്കുന്ന ടര്‍ക്കികള്‍ക്ക് മുട്ടയിടുന്നതിന് ഒരു മാസത്തിനു മുമ്പേ പോഷകസമൃദ്ധമായ തീറ്റ കൊടുത്തു തുടങ്ങണം. ഇവയുടെ തീറ്റയില്‍ 16-18% മാംസ്യം, 2.3% കാല്‍സ്യം, 1% ഫോസ്ഫറസ് എന്നിവ ഉണ്ടായിരിക്കും.


മാതൃകാ തീറ്റ


കുഞ്ഞുങ്ങള്‍ക്ക് മിശ്രിതതീറ്റ കൂടാതെ കൊത്തിയരിഞ്ഞ പച്ചപ്പുല്ല്, ചീര, പുഴുങ്ങിയ മുട്ട, ധാന്യങ്ങള്‍ എന്നിവയും നല്‍കാം. നാലാഴ്ച പ്രായമായാല്‍ പയറുമണിയുടെ വലിപ്പമുള്ള ചരല്‍കല്ലുകള്‍ നല്‍കിത്തുടങ്ങാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. രോഗബാധയില്ലാത്ത സ്ഥലങ്ങളില്‍ നിന്നു മാത്രം ടര്‍ക്കികളെ കുഞ്ഞുങ്ങളെ വാങ്ങുക.
2. വാങ്ങിയശേഷം 2-3 ആഴ്ച മാറ്റിപ്പാര്‍പ്പിച്ചിട്ടു മാത്രം കൂട്ടത്തില്‍ വിടുക.
3. നല്ല നീര്‍വാര്‍ച്ചയുളളതും വൃത്തിയുള്ളതുമായ സ്ഥലങ്ങളില്‍ മാത്രം പാര്‍പ്പിക്കുക
4. കൂട്ടിനുളളില്‍ ആവശ്യത്തിനുളള സ്ഥലം നല്‍കുക . എലി, ഈച്ച, മറ്റു പക്ഷികള്‍ എന്നിവയുടെ ശല്യം ഒഴിവാക്കുക, ടര്‍ക്കിക്കുഞ്ഞുങ്ങള്‍ക്ക് സമീകൃതാഹാരം ഉറപ്പു വരുത്തുക.
5. ലിറ്റര്‍ എപ്പോഴും ഉണങ്ങിയതാകാന്‍ ശ്രദ്ധിക്കുക. 
6. തീറ്റപ്പാത്രം, വെളളപ്പാത്രം, കൂട്ടിനുളളിലെ മറ്റ് ഉപകരണങ്ങള്‍ എന്നിവ എപ്പോഴും ശുചിയായി സൂക്ഷിക്കുക. രോഗമുളളവയെ മാറ്റി പാര്‍പ്പിക്കുക.
7. രോഗബാധയുണ്ടായാല്‍ കൂട്ടില്‍ ഉടനെ ഫലപ്രദമായ അണുനശീകരണം നടത്തുക. ചത്തവയെ ദഹിപ്പിക്കുകയോ കുമ്മായം ചേര്‍ത്ത് ആഴത്തില്‍ കുഴിച്ചുമൂടുകയോ വേണം .
8. സന്ദര്‍ശകരെ ഒഴിവാക്കുക

പ്രതിരോധകുത്തിവയ്പ് 

ഒന്നാം ദിവസം           ആര്‍.ഡി.എഫ് 1
5 ആഴ്ച                     ഫൗള്‍ പോക്സ് വാക്സിന്‍
6 ആഴ്ച                      ആര്‍ 2 ബി

ടര്‍ക്കികളെ ലഭിക്കുന്ന സ്ഥലങ്ങള്‍


തികഞ്ഞ കൃത്യനിഷ്ഠയോടെ ശാസ്ത്രീയമായ പരിപാലനമുറകള്‍ അവലംബിച്ചാല്‍ ടര്‍ക്കിവളര്‍ത്തലിലൂടെ ലാഭം നേടാം. സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങളില്‍ ടര്‍ക്കി വളര്‍ത്തലില്‍ സൗജന്യ പരിശീലനം ലഭ്യമാണ്.

1. ടര്‍ക്കി ഫാം, കുരീപ്പുഴ : കൊല്ലം, ഫോണ്‍:     9446528390
2. യൂണിവേഴ്സിറ്റി പൗള്‍ട്രി ഫാം, മണ്ണുത്തി, തൃശൂര്‍    0487 23670344 (Extn 300)

Leave a comment

പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
കുളമ്പുരോഗവും ചര്‍മ മുഴരോഗവും തടയാന്‍ പശുക്കള്‍ക്ക് ഇരട്ട കുത്തിവെപ്പ്

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍…

By ഡോ. എം. മുഹമ്മദ് ആസിഫ്
മുകുന്ദയ്ക്ക് പൈക്കിടാവുമായി സുരേഷ് ഗോപിയെത്തി

കോട്ടയം: മുകുന്ദയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പൈക്കിടാവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കോട്ടയം  ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കിത് സുരേഷ് ഗോപിയുടെ രണ്ടാം വരവാണ്, ആദ്യ തവണയെത്തിയപ്പോള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs