ഇടവിളക്കൃഷിക്കായി റോയീസ് സെലക്ഷന്‍ കാപ്പി

റബറിന് ഇടവിളയായി കാപ്പി കൃഷി ചെയ്താണ് യുവ കര്‍ഷകനായ റോയ് ആന്റണി ശ്രദ്ധേയനാകുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ റബര്‍ തോട്ടങ്ങളില്‍ റോയീസ് സെലക്ഷന്‍ കാപ്പി കൃഷി കര്‍ഷകര്‍ പരീക്ഷിച്ചു കഴിഞ്ഞു.

By Harithakeralam

റബറിന്റെ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തിലാണിന്ന്, ഇതിനു പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വയനാട് പുല്‍പ്പള്ളി ആലുത്തൂരിലെ കാപ്പി കര്‍ഷകനായ റോയ് ആന്റണി. റബറിന് ഇടവിളയായി കാപ്പി കൃഷി ചെയ്താണ് യുവ കര്‍ഷകനായ റോയ് ആന്റണി ശ്രദ്ധേയനാകുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ റബര്‍ തോട്ടങ്ങളില്‍ റോയീസ് സെലക്ഷന്‍ കാപ്പി കൃഷി കര്‍ഷകര്‍ പരീക്ഷിച്ചു കഴിഞ്ഞു. റബറിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം കാപ്പിയില്‍ നിന്നു നല്ല വരുമാനം ലഭിക്കുന്നതിനാല്‍ കേരളത്തില്‍ എവിടെയും ഈ കൃഷി രീതി പരീക്ഷിക്കാം. തൈകള്‍ എത്തിച്ച് കാപ്പി നട്ടു നല്‍കാന്‍ റോയിയും സംഘവും റെഡിയാണ്. കവുങ്ങ്, തെങ്ങ് എന്നിവയ്ക്കും ഇടവിളയായി കാപ്പി കൃഷി ചെയ്യാം.

വലിപ്പം കൂടിയ കാപ്പി

റോബസ്റ്റ, അറബിക്ക ഇനങ്ങളിലുള്ള കാപ്പിയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതില്‍ അറബിക്ക കാപ്പിയില്‍ നിന്നാണ് റോയി തന്റെ ഇനം കണ്ടെത്തിയിരിക്കുന്നത്. 18 മാസം കൊണ്ടു വിളവ് എടുക്കാനുള്ള ഒരുക്കം തുടങ്ങാമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നു വര്‍ഷം കൊണ്ടു പൂര്‍ണായും ചെടി സജ്ജമാകും. സാധാരണ കാപ്പികള്‍ക്ക് പരന്നു കിടക്കുന്ന വേരുകളാണ് ഉള്ളത്. എന്നാല്‍ റോയീസ് സെലക്ഷന്‍ കാപ്പിയുടെ വേരുകള്‍ താഴോട്ട് വളരുന്നത്. ഇതിനാല്‍ റബറിന്റെ വളര്‍ച്ചയെ ബാധിക്കില്ല. ഉയരം കുറഞ്ഞ ഇനമായതിനാല്‍ റബര്‍ വെട്ടാനും പാലെടുക്കാനും ബുദ്ധിമുട്ടുമുണ്ടാകില്ല. വേനല്‍ക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ലെന്നതും കര്‍ഷകര്‍ക്ക് ഗുണകരമാണ്, റബറിന് ഇടയില്‍ കാടുവളരുകയുമില്ല. തണല്‍ ആവശ്യമുള്ള ഇനമായതിനാല്‍ റബര്‍ തോട്ടങ്ങള്‍ക്ക് ഏറെ അനുയോജ്യമാണെന്നു റോയി പറയുന്നു.

വില കൂടി കാപ്പി

വയനാട്ടില്‍ ഏറ്റവും മഴ കുറച്ച് കിട്ടുന്ന സ്ഥലമാണ് പുല്‍പ്പള്ളി. കേരളം മുഴുവന്‍ മികച്ച മഴ ലഭിക്കുമ്പോഴും ഇവിടെ അത്ര വലിയ അളവില്‍ മഴ പെയ്യാറില്ല. കാപ്പി കൃഷിക്ക് നന ആവശ്യമായതില്‍ കാപ്പിയുടെ വിളവ് കുറയാന്‍ തുടങ്ങി. ഇതിനിടയില്‍ ഒരിനം കാപ്പി നന്നായി വളരുന്നത് റോയിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു നടത്തിയ പരീക്ഷണ-നിരീക്ഷണങ്ങളിലാണ് റോയീസ് കാപ്പി ജനിക്കുന്നത്. മറ്റ് ഇനങ്ങളേക്കാള്‍ അറബിക്ക കാപ്പിക്ക് വിലയും കൂടുതല്‍ ലഭിക്കും. സാധാരണ റോബസ്റ്റ കാപ്പിക്ക് 80 രൂപയാണ് കിലോയ്ക്ക് വില ലഭിക്കുകയെങ്കില്‍ അറബിക്ക കാപ്പിക്ക് 120 രൂപ കിട്ടും. ഒരേക്കറില്‍ നിന്നു രണ്ടു ലക്ഷത്തോളം രൂപ ഒരു വര്‍ഷം കര്‍ഷകന് സ്വന്തമാക്കാം. കാര്യമായ രീതിയില്‍ പ്രൂണിങ്ങും നടത്തേണ്ട കാര്യമില്ല. മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്നും ഒരു കിലോ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും. ഇലപ്പുള്ളി രോഗമാണ് കാപ്പിച്ചെടിയുടെ പ്രധാന ശത്രു. എന്നാല്‍ റോയീസ് അറബിക്ക കാപ്പിക്ക് ഇലപ്പുള്ളി രോഗം ബാധിക്കാറില്ല.

കാപ്പിത്തോട്ടം തയാറാക്കല്‍

കേരളത്തിലും പുറത്തും റോയീസ് സെലക്ഷന്‍ കാപ്പിയുടെ ചെടികള്‍ എത്തിച്ച് തോട്ടം തയാറാക്കി കൊടുക്കാന്‍ റോയിയും സംഘവും റെഡിയാണ്. തൈകള്‍ കൊണ്ടു പോകാനായി പ്രത്യേകം തയാറാക്കിയ ലോറികളും റോയിയുടെ കൈവശമുണ്ട്. ഒരേക്കറില്‍ 1800 കാപ്പി ചെടികള്‍ വരെ നടാമെന്നും റോയി പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ റോയ് തയാറാക്കി കൊടുത്ത കാപ്പി തോട്ടങ്ങള്‍ ഇപ്പോള്‍ വിളവെടുപ്പിന് തയാറായി നില്‍ക്കുകയാണ്. റബര്‍ ബോര്‍ഡ്, കോഫീ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റോയിയുടെ തോട്ടത്തിലെത്തി കാപ്പി ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് പഠനം നടത്തി ഫുള്‍മാര്‍ക്ക് നല്‍കി. അടുത്തിടെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും റോയിയുടെ തോട്ടത്തിലെത്തിയിരുന്നു. പല സ്ഥലങ്ങളിലും വിവിധ നഴ്‌സറികളും വ്യക്തികളും റോയീസ് കാപ്പിയെന്ന പേരില്‍ കര്‍ഷകര്‍ക്ക് തൈകള്‍ വിതരണം ചെയ്യുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്വന്തമായി നഴ്‌സറി തുടങ്ങി തോട്ടം ഒരുക്കി നല്‍കാന്‍ തുടങ്ങിയതെന്നു പറയുന്നു റോയ് ആന്റണി. റബ്ബറിന് പുറമേ കവുങ്ങ്, തെങ്ങ് തോട്ടങ്ങളിലും കാപ്പി ഇടവിളയായി കൃഷി ചെയ്യാം. കവുങ്ങിന്‍ തോട്ടത്തില്‍ കൃഷി ചെയ്യാന്‍ റബറില്‍ നടുന്ന റോയീസ് സെലക്ഷന്‍ കാപ്പി തന്നെയാണ് അനുയോജ്യം. എന്നാല്‍ തണല്‍ കുറവായതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നടാന്‍ മറ്റൊരിനമാണ് ഉപയോഗിക്കുന്നത്. ഈ ഇനവും റോയി കര്‍ഷകര്‍ക്കായി തയാറാക്കി നല്‍കുന്നുണ്ട്. മഹാരാഷ്ട്ര, മംഗലാപുരം, ഗോവ എന്നിവിടങ്ങളിലും റോയീസ് സെലക്ഷന്‍ കാപ്പിത്തോട്ടങ്ങള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്.

ഗ്രാഫിക് ഡിസൈനറില്‍
നിന്ന് കൃഷിയിലേക്ക്

പരമ്പരാഗതമായ കാര്‍ഷിക കുടുംബത്തിലാണ് റോയ് ആന്റണി ജനിച്ചത്. ഗ്രാഫിക് ഡിസൈനിങ് പഠിച്ചു കൊണ്ടിരിക്കേയാണ് കൃഷിയിലേക്ക് ഇറങ്ങിയത്. വയനാട്ടിനു പുറമേ നീലഗിരിയിലും തോട്ടമുണ്ട്. ഇവിടെ നിന്നുള്ള വിത്ത് ഉപയോഗിച്ചാണ് കാപ്പി തൈകള്‍ തയാറാക്കുന്നത്. വര്‍ഷം തോറും രണ്ടു ലക്ഷത്തോളം തൈകള്‍ ഇദ്ദേഹം വിവിധ സ്ഥലങ്ങളിലെ കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. റബറിനും കാപ്പിക്കും പുറമേ പശുക്കളും മുട്ടക്കോഴികളും താറാവും വാത്തയുമെല്ലാം റോയിയുടെ വീട്ടിലുണ്ട്. കൃഷികൊണ്ടു ജീവിക്കാമെന്ന് പുതുതലമുറയ്ക്ക് കാണിച്ചു കൊടുക്കണമെന്നാണ് റോയിയുടെ പക്ഷം. മാന്യമായി ജീവിക്കാനുള്ള വരുമാനം കൃഷിയില്‍ നിന്നു ലഭിക്കുമെന്നു മനസിലായാല്‍ യുവാക്കള്‍ കൃഷി പ്രൊഫഷനായി തെരഞ്ഞെടുക്കും, ഇതിനുള്ള മാതൃക കാണിച്ചു കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. ബിഎഡ് ബിരുദദാരിയായ ഭാര്യ അന്നയും മക്കളായ റീറ്റ, റൊസാന്‍, ക്ലാര മറിയ എന്നിവരും കൃഷിക്ക് പിന്തുണയുമായി റോയിക്ക് ഒപ്പമുണ്ട്. phone: 9447907464, 8078177464.

Leave a comment

ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍…

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന…

By നൗഫിയ സുലൈമാന്‍
സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും…

By ജിനേഷ് ദേവസ്യ
Leave a comment

© All rights reserved | Powered by Otwo Designs