ഓണവിപണിയില്‍ സമഗ്ര ഇടപെടലുമായി കൃഷി വകുപ്പ് : സംസ്ഥാനത്തുടനീളം 2000 കര്‍ഷക ചന്തകള്‍

കൃഷി വകുപ്പ് ഇത്തരത്തില്‍ നടപ്പിലാക്കുന്ന 2000 കര്‍ഷക ചന്തകളിലൂടെ പൊതുജനത്തിന് ഓണക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു പരിഹാരം കാണാന്‍ കഴിയും.

By Harithakeralam
2024-09-10

തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. എന്നിവ കേന്ദ്രീകരിച്ച് 2000 കര്‍ഷക ചന്തകളാണ് ഇന്ന് മുതല്‍ അടുത്ത നാലു ദിവസങ്ങളായി സജ്ജീകരിച്ചിരിക്കുന്നതെന്ന് ആന്റണി രാജു എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു കൃഷി മന്ത്രി അറിയിച്ചു.

ഓണം വിപണികളെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ കര്‍ഷകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയിലാണ് കര്‍ഷക ചന്തകളുടെ നടത്തിപ്പ് എന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പഴം പച്ചക്കറികള്‍ക്ക് പൊതു വിപണിയില്‍ ലഭിക്കുന്ന വിലയുടെ 10 ശതമാനം അധികം നല്‍കിയാണ് കൃഷി വകുപ്പ് സംഭരിക്കുന്നത്. അത്തരത്തില്‍ സംഭരിക്കുന്ന നാടന്‍ ഉല്‍പ്പന്നങ്ങള്‍ വിപണി വിലയുടെ 30 ശതമാനം വരെ വില കുറച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയാണ് കൃഷി വകുപ്പ് സമഗ്ര വിപണി ഇടപെടല്‍ നടത്തുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി വകുപ്പ് ഇത്തരത്തില്‍ നടപ്പിലാക്കുന്ന 2000 കര്‍ഷക ചന്തകളിലൂടെ പൊതുജനത്തിന് ഓണക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു പരിഹാരം കാണാന്‍ കഴിയും.

മലയാളികളുടെ പ്രൗഢഗംഭീരമായ ഓണം ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ആഘോഷിക്കുന്നതെങ്കിലും, ഓണസദ്യ ഒരിക്കലും ഒഴിച്ചുക്കൂടാനാകാത്ത ഘടകമാണ്. സദ്യ വിഭവങ്ങള്‍ ഒരുക്കുക എന്നുള്ളതും ഒഴിച്ചുകൂടാനാകില്ല. ഈ സാഹചര്യത്തിലാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും കര്‍ഷക ചന്തകള്‍ അനുചിതമായി നടത്താന്‍ വകുപ്പ് തീരുമാനിച്ചത്. വയനാട് ദുരന്തം നമ്മുക്കെല്ലാം തീരാത്ത വേദനയാണ്. ഈ വര്‍ഷം നമ്മുടെ കാര്‍ഷിക മേഖല അഭിമുഖീകരിച്ച കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ പതിസന്ധികളും ഏറെയാണ്. ഹൈറേഞ്ച് ജില്ലകളായ ഇടുക്കിയിലും വായനാടിലുമെല്ലാം നമ്മള്‍ വരള്‍ച്ച മൂലം ഉണ്ടാകുന്ന കൃഷിനാശത്തെ കുറിച്ച് ചര്‍ച്ചചെയ്യേണ്ട അവസ്ഥ ഉണ്ടായി.  

ഏലം കൃഷിയും വലിയ തോതില്‍ കരിഞ്ഞുണങ്ങി. അതിതീവ്ര മഴ അതെ തുടര്‍ന്ന് നമ്മുടെ സംസ്ഥാനത്തില്‍ അങ്ങോളം ഇങ്ങോളം നാശം വിതച്ചു. ഇത്തരത്തില്‍ ഓണകൃഷിയിലും കുറവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനത്തെ കര്‍ഷക ഉല്പാദന കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയും കേരളത്തില്‍ പ്രായോഗികമായി കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സമാഹരിച്ച് വിതരണം ചെയ്യാനും ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറിയിലെ വിഷാംശം നമ്മുടെ മുന്നിലുള്ള പ്രതിസന്ധിയാണ്. ശാശ്വതമായ പരിഹാരം വിഷരഹിതമായ പഴം പച്ചക്കറികള്‍ നമ്മള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്നുള്ളതാണ്. നമ്മുടെ നാട്ടില്‍ മണ്ണ് ഉണ്ട്, എന്നാല്‍ നമുക്ക് മനസും കൂടെ ഉണ്ടായാല്‍ പഴം പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്ക് കഴിയും.

സാധ്യമായ എല്ലാ ഇടങ്ങളിലും കൃഷി ചെയ്യാന്‍ മലയാളി തയ്യാറാകണം. അതിനുള്ള സമഗ്രമായ ഒരു ബൃഹത് പദ്ധതിക്ക് വരും നാളില്‍ കൃഷി വകുപ്പ് തുടക്കം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓണം വര്‍ണ്ണാഭവും വിഭവ സമൃദ്ധമാക്കുന്ന വേളയില്‍ വിഷരഹിതകമായ പച്ചക്കറികളാണ് നമ്മള്‍ വിനിയോഗിക്കുന്നത് എന്നത് നമ്മള്‍ ഉറപ്പ് വരുത്തണം. കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, സര്‍വീസ് സംഘടനകള്‍ എന്നിവരും 'ഞങ്ങളും കൃഷിയുലേക്ക്' പദ്ധതിയുടെ ഭാഗമായി കൃഷിയുമായി മുന്നിട്ട് വരുന്നത് വളരെ സന്തോഷം പകരുന്ന ഒന്നാണ്. ദ്വിതീയ കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ആവും കൃഷി വകുപ്പ് തുടര്‍ന്ന് നടപ്പിലാക്കുക എന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്, വി.എഫ്.പി.സി.കെ. എന്നിവയുടെയും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന കര്‍ഷക ചന്ത പദ്ധതി ഒരു വിജയമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വേദിയില്‍ മുതിര്‍ന്ന കര്‍ഷകനായ അബ്ദുള്‍ റഹിം, കര്‍ഷക തൊഴിലാളിയായ നെല്‍സണ്‍ എന്നിവരെ കൃഷി മന്ത്രി ആദരിച്ചു. തദവസരത്തില്‍ ഹോര്‍ട്ടിക്കോര്‍പ്പിന്റെ സഞ്ചരിക്കുന്ന വില്‍പ്പനശാലയുടെ ഫ്‌ലാഗ് ഓഫ് എം എല്‍ എ ആന്റണി രാജു നിര്‍വ്വഹിച്ചു. കൃഷി ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങില്‍, കൃഷി അഡിഷണല്‍ ഡയറക്ടര്‍ സുനില്‍ എ ജെ പദ്ധതി വിശദീകരണവും, കൃഷി അഡിഷണല്‍ ഡയറക്ടര്‍ തോമസ് സാമുവല്‍ നന്ദി പ്രകാശനവും നടത്തി.

Leave a comment

വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
ഓണവിപണിയില്‍ സമഗ്ര ഇടപെടലുമായി കൃഷി വകുപ്പ് : സംസ്ഥാനത്തുടനീളം 2000 കര്‍ഷക ചന്തകള്‍

തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്,…

By Harithakeralam
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത ലക്ഷ്യം : മന്ത്രി പി. പ്രസാദ്

അങ്കമാലി: കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയില്‍ കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം…

By Harithakeralam
സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ കൃഷി വകുപ്പിന്റെ 2000 ഓണവിപണികള്‍

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികള്‍  ഈ ഓണക്കാലത്തു സംഘടിപ്പിക്കുന്നു.  2024 സെപ്തംബര്‍ 11, 12, 13, 14 തീയതികളിലാണ് ഓണവിപണികള്‍…

By Harithakeralam
കര്‍ഷകര്‍ക്ക് കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ആശയങ്ങളുമായി ജൈവഗ്രാമം പദ്ധതി

കൊച്ചി: സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ രണ്ടാം ഘട്ട ഉത്ഘാടനവും…

By Harithakeralam
എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും ശിലാസ്ഥാപനം

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ കാബികോ (കേരള അഗ്രോ ബിസിനസ് കമ്പനി) എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs