ഓണവിപണിയില്‍ സമഗ്ര ഇടപെടലുമായി കൃഷി വകുപ്പ് : സംസ്ഥാനത്തുടനീളം 2000 കര്‍ഷക ചന്തകള്‍

കൃഷി വകുപ്പ് ഇത്തരത്തില്‍ നടപ്പിലാക്കുന്ന 2000 കര്‍ഷക ചന്തകളിലൂടെ പൊതുജനത്തിന് ഓണക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു പരിഹാരം കാണാന്‍ കഴിയും.

By Harithakeralam
2024-09-10

തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. എന്നിവ കേന്ദ്രീകരിച്ച് 2000 കര്‍ഷക ചന്തകളാണ് ഇന്ന് മുതല്‍ അടുത്ത നാലു ദിവസങ്ങളായി സജ്ജീകരിച്ചിരിക്കുന്നതെന്ന് ആന്റണി രാജു എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു കൃഷി മന്ത്രി അറിയിച്ചു.

ഓണം വിപണികളെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ കര്‍ഷകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയിലാണ് കര്‍ഷക ചന്തകളുടെ നടത്തിപ്പ് എന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പഴം പച്ചക്കറികള്‍ക്ക് പൊതു വിപണിയില്‍ ലഭിക്കുന്ന വിലയുടെ 10 ശതമാനം അധികം നല്‍കിയാണ് കൃഷി വകുപ്പ് സംഭരിക്കുന്നത്. അത്തരത്തില്‍ സംഭരിക്കുന്ന നാടന്‍ ഉല്‍പ്പന്നങ്ങള്‍ വിപണി വിലയുടെ 30 ശതമാനം വരെ വില കുറച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയാണ് കൃഷി വകുപ്പ് സമഗ്ര വിപണി ഇടപെടല്‍ നടത്തുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി വകുപ്പ് ഇത്തരത്തില്‍ നടപ്പിലാക്കുന്ന 2000 കര്‍ഷക ചന്തകളിലൂടെ പൊതുജനത്തിന് ഓണക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു പരിഹാരം കാണാന്‍ കഴിയും.

മലയാളികളുടെ പ്രൗഢഗംഭീരമായ ഓണം ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ആഘോഷിക്കുന്നതെങ്കിലും, ഓണസദ്യ ഒരിക്കലും ഒഴിച്ചുക്കൂടാനാകാത്ത ഘടകമാണ്. സദ്യ വിഭവങ്ങള്‍ ഒരുക്കുക എന്നുള്ളതും ഒഴിച്ചുകൂടാനാകില്ല. ഈ സാഹചര്യത്തിലാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും കര്‍ഷക ചന്തകള്‍ അനുചിതമായി നടത്താന്‍ വകുപ്പ് തീരുമാനിച്ചത്. വയനാട് ദുരന്തം നമ്മുക്കെല്ലാം തീരാത്ത വേദനയാണ്. ഈ വര്‍ഷം നമ്മുടെ കാര്‍ഷിക മേഖല അഭിമുഖീകരിച്ച കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ പതിസന്ധികളും ഏറെയാണ്. ഹൈറേഞ്ച് ജില്ലകളായ ഇടുക്കിയിലും വായനാടിലുമെല്ലാം നമ്മള്‍ വരള്‍ച്ച മൂലം ഉണ്ടാകുന്ന കൃഷിനാശത്തെ കുറിച്ച് ചര്‍ച്ചചെയ്യേണ്ട അവസ്ഥ ഉണ്ടായി.  

ഏലം കൃഷിയും വലിയ തോതില്‍ കരിഞ്ഞുണങ്ങി. അതിതീവ്ര മഴ അതെ തുടര്‍ന്ന് നമ്മുടെ സംസ്ഥാനത്തില്‍ അങ്ങോളം ഇങ്ങോളം നാശം വിതച്ചു. ഇത്തരത്തില്‍ ഓണകൃഷിയിലും കുറവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനത്തെ കര്‍ഷക ഉല്പാദന കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയും കേരളത്തില്‍ പ്രായോഗികമായി കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സമാഹരിച്ച് വിതരണം ചെയ്യാനും ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറിയിലെ വിഷാംശം നമ്മുടെ മുന്നിലുള്ള പ്രതിസന്ധിയാണ്. ശാശ്വതമായ പരിഹാരം വിഷരഹിതമായ പഴം പച്ചക്കറികള്‍ നമ്മള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്നുള്ളതാണ്. നമ്മുടെ നാട്ടില്‍ മണ്ണ് ഉണ്ട്, എന്നാല്‍ നമുക്ക് മനസും കൂടെ ഉണ്ടായാല്‍ പഴം പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്ക് കഴിയും.

സാധ്യമായ എല്ലാ ഇടങ്ങളിലും കൃഷി ചെയ്യാന്‍ മലയാളി തയ്യാറാകണം. അതിനുള്ള സമഗ്രമായ ഒരു ബൃഹത് പദ്ധതിക്ക് വരും നാളില്‍ കൃഷി വകുപ്പ് തുടക്കം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓണം വര്‍ണ്ണാഭവും വിഭവ സമൃദ്ധമാക്കുന്ന വേളയില്‍ വിഷരഹിതകമായ പച്ചക്കറികളാണ് നമ്മള്‍ വിനിയോഗിക്കുന്നത് എന്നത് നമ്മള്‍ ഉറപ്പ് വരുത്തണം. കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, സര്‍വീസ് സംഘടനകള്‍ എന്നിവരും 'ഞങ്ങളും കൃഷിയുലേക്ക്' പദ്ധതിയുടെ ഭാഗമായി കൃഷിയുമായി മുന്നിട്ട് വരുന്നത് വളരെ സന്തോഷം പകരുന്ന ഒന്നാണ്. ദ്വിതീയ കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ആവും കൃഷി വകുപ്പ് തുടര്‍ന്ന് നടപ്പിലാക്കുക എന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്, വി.എഫ്.പി.സി.കെ. എന്നിവയുടെയും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന കര്‍ഷക ചന്ത പദ്ധതി ഒരു വിജയമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വേദിയില്‍ മുതിര്‍ന്ന കര്‍ഷകനായ അബ്ദുള്‍ റഹിം, കര്‍ഷക തൊഴിലാളിയായ നെല്‍സണ്‍ എന്നിവരെ കൃഷി മന്ത്രി ആദരിച്ചു. തദവസരത്തില്‍ ഹോര്‍ട്ടിക്കോര്‍പ്പിന്റെ സഞ്ചരിക്കുന്ന വില്‍പ്പനശാലയുടെ ഫ്‌ലാഗ് ഓഫ് എം എല്‍ എ ആന്റണി രാജു നിര്‍വ്വഹിച്ചു. കൃഷി ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങില്‍, കൃഷി അഡിഷണല്‍ ഡയറക്ടര്‍ സുനില്‍ എ ജെ പദ്ധതി വിശദീകരണവും, കൃഷി അഡിഷണല്‍ ഡയറക്ടര്‍ തോമസ് സാമുവല്‍ നന്ദി പ്രകാശനവും നടത്തി.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs