മികവില്‍ മുന്നില്‍ മലബാറി ആടുകള്‍

അറേബ്യന്‍, മെസപൊട്ടോമിയന്‍, ജമുനാപാരി, സുര്‍ത്തി തുടങ്ങിയ സ്വദേശിയും വിദേശിയുമായ ആടു ജനുസ്സുകളുടെ നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗ്ഗസങ്കരണ പ്രജനനപ്രക്രിയയിലൂടെ രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്ന് വിശേഷിപ്പിക്കാം.

By ഡോ. എം.മുഹമ്മദ് ആസിഫ്

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍ വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളില്‍പ്പെട്ട അവരുടെ തദ്ദേശീയ ആടുകളുമുണ്ടായിരുന്നു. ഈ മറുനാടന്‍ ആടുകളും വ്യാപാരികള്‍ വഴി തന്നെ കേരളത്തിലെത്തിയ ജമുനാപാരി, സുര്‍ത്തി തുടങ്ങിയ ഉത്തരേന്ത്യന്‍ ആടുജനുസ്സുകളും നമ്മുടെ നാട്ടിലുണ്ടായിരുന്ന നാടന്‍ ആടുകളുമായി പല തലമുറകളായി വര്‍ഗ്ഗസങ്കരണത്തിന് വിധേയമായി ഉരുത്തിരിഞ്ഞ കേരളത്തിന്റെ തനത് ജനുസ്സ് ആടുകളാണ് മലബാറി ആടുകള്‍ . അറേബ്യന്‍, മെസപൊട്ടോമിയന്‍, ജമുനാപാരി, സുര്‍ത്തി തുടങ്ങിയ സ്വദേശിയും വിദേശിയുമായ ആടു ജനുസ്സുകളുടെ നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗ്ഗസങ്കരണ പ്രജനനപ്രക്രിയയിലൂടെ രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്ന് വിശേഷിപ്പിക്കാം. വടകര ആടുകള്‍ , തലശ്ശേരി ആടുകള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നതും മലബാറി ആടുകള്‍ തന്നെ . ഒരു കാലത്ത് കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തുമെല്ലാമാണ് മലബാറി ആടുകള്‍ വ്യാപകമായി കാണപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് കേരളമൊട്ടാകെയും എന്തിന് തമിഴ് നാട്ടിലേക്ക് വരെ മലബാറി ആടുകള്‍ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.

എങ്ങനെ തിരിച്ചറിയാം

ഇടത്തരം ശരീര വലിപ്പവും വളര്‍ച്ചയുമുള്ളവയാണ് മലബാറി ആടുകള്‍ . വര്‍ണ്ണവൈവിധ്യമാണ് ഒരു സവിശേഷത . വെളുപ്പാണ് പ്രധാനനിറം, എങ്കിലും വെളുപ്പില്‍ കറുപ്പ് ,വെളുപ്പില്‍ തവിട്ട് , പൂര്‍ണ്ണമായും കറുപ്പ്, തവിട്ട് തുടങ്ങിയ വര്‍ണങ്ങളിലെല്ലാം മലബാറി ആടുകളെ കാണാം . ഈ വര്‍ണ്ണവൈവിധ്യം ഒരു പക്ഷെ തലമുറകളായി വിവിധ ജനുസ്സുകള്‍ തമ്മിലുള്ള ജനിതകമിശ്രണത്തിന്റെ ഫലമായിരിക്കാം . ഭൂരിഭാഗം ആണാടുകളിലും ചെറിയ ശതമാനം പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം ആടുകളില്‍ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകള്‍ അഥവാ ആടകള്‍ കാണാം. പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകളും ഏഴ് എന്ന അക്കത്തിന്റെ മാതൃകയില്‍ മധ്യഭാഗം വരെ നിവര്‍ന്നതും ബാക്കി ഭാഗം തൂങ്ങികിടക്കുന്നതുമായ അരയടി മാത്രം നീളമുള്ള ചെവികളും മലബാറിയുടെ സവിശേഷതയാണ്. കൊമ്പുള്ള ആടുകളും കൊമ്പില്ലാത്ത ആടുകളും മലബാറി ജനുസ്സിലുണ്ട് .വളരെ നീണ്ട കൊമ്പുകളും ഇഴകളും പിരിവുകളുമുള്ള നീണ്ട ചെവികളും തനത് മലബാറി ആടുകളുടെ ശരീര സവിശേഷതയല്ല .

മലബാറി ആടുകളുടെ മികവ്

പ്രത്യുല്‍പ്പാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. കൂടുതല്‍ എണ്ണം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും മാസോത്പാദനത്തിനുമാണ് മലബാറി ആടുകള്‍ ഏറ്റവും അനിയോജ്യം. ആട് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ വാങ്ങി വളര്‍ത്താന്‍ ഏറ്റവും ഉത്തമമായ ഇനം കാലാവസ്ഥയോടും നമ്മുടെ സാഹചര്യത്തോടും പരിപാലനരീതികളോടും വേഗത്തില്‍ ഇണങ്ങുന്ന മലബാറി ആടുകള്‍ തന്നെയാണ്. മലബാറി പെണ്ണാടുകളെ ബീറ്റല്‍, സിരോഹി, ജമുനാപാരി തുടങ്ങിയ ഉത്തേരേന്ത്യന്‍ ജനുസ്സുകളില്‍പ്പെട്ട മുട്ടനാടുകളുമായി പ്രജനനം നടത്തിയുണ്ടാവുന്ന ഒന്നാം തലമുറയിലെ സങ്കരയിനം ആട്ടിന്‍കുട്ടികളും വളര്‍ച്ചാനിരക്കിലും മാംസോല്‍പ്പാദനത്തിലും രോഗപ്രതിരോധഗുണത്തിലും എറെ മികച്ചവയാണ് . മാത്രമല്ല, ജനിതകമേന്മ കുറഞ്ഞ നാടന്‍ ആടുകളുടെ വര്‍ഗ്ഗമേന്മ ഉയര്‍ത്താന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം മലബാറി മുട്ടനാടുകളുമായുള്ള പ്രജനനമാണ് .

മലബാറി ആടുസംരംഭം തുടങ്ങുമ്പോള്‍

പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനനയൂണിറ്റായി ( ബ്രീഡിങ് യൂണിറ്റ് ) മലബാറി ആട് വളര്‍ത്തല്‍ സംരംഭം തുടങ്ങുന്നതാണ് ഉത്തമം. ഇരുപത് പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് അഭികാമ്യമായ ലിംഗാനുപാതം. ഇത് പരമാവധി 25 – 30 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ലിംഗാനുപാതം വരെയാവാം. 8 – 9 മാസം പ്രായമെത്തുമ്പോള്‍ അല്ലെങ്കില്‍ 15 – 20 കിലോഗ്രാം ശരീരതൂക്കം കൈവരിക്കുമ്പോള്‍ മലബാറി പെണ്ണാടുകളെ ആദ്യമായി ഇണ ചേര്‍ക്കാം. പെണ്ണാടുകളുമായി രക്തബന്ധം ഇല്ലാത്ത, 12 മാസമെങ്കിലും പ്രായമെത്തിയ മുട്ടനാടുകളെ പ്രജനനത്തിന് വേണ്ടി ഉപയോഗിക്കാം . കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലഭ്യമാക്കുന്ന മേല്‍ത്തരം മലബാറി ആടുകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യവും തിരഞ്ഞെടുത്ത മൃഗാശുപത്രികളിലുണ്ട് . ഈ സേവനം കര്‍ഷകര്‍ക്ക് തീര്‍ത്തും സൗജന്യമാണ്. 

മലബാറി പെണ്ണാടുകളില്‍ 13 – 14 മാസം പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും. ഒരു പ്രസവം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോള്‍ വീണ്ടും ഇണ ചേര്‍ക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി 7 – 8 മാസമാണ്. ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയുള്ള മലബാറി ആടുകള്‍ക്ക് ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 50 ശതമാനം വരെയാണ് . മൂന്ന് കുഞ്ഞുങ്ങള്‍ക്കുള്ള സാധ്യത 25 ശതമാനവും നാല് കുഞ്ഞുങ്ങള്‍ പ്രസവിക്കാനുള്ള സാധ്യത 5 ശതമാനം വരെയുമാണ് . ശാസ്ത്രീയമായി പരിപാലിച്ച് വളര്‍ത്തിയാല്‍ ഓരോ രണ്ട് വര്‍ഷത്തിലും മൂന്ന് പ്രസവങ്ങള്‍ ലഭിക്കും . പകുതിയിലധികം പ്രസവങ്ങളിലും രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ വീതം ലഭിക്കും എന്നതാണ് മേന്മ . ഇപ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് മുതല്‍ ഒന്‍പത്- പത്ത് വരെ കുഞ്ഞുങ്ങളെ ഒരു മലബാറി ആടില്‍ നിന്നുമാത്രം ലഭിക്കും.

ആദായം മലബാറി ആടുകള്‍

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്ണാടുകള്‍ക്ക് ശരാശരി 35 – 40 കിലോഗ്രാം വരെയും മുട്ടനാടുകള്‍ക്ക് ശരാശരി 55 – 60 കിലോഗ്രാം വരെയും ശരീരത്തൂക്കമുണ്ടാകും. ഒരു മലബാറി പെണ്ണാടില്‍ നിന്നും ദിവസം ശരാശരി 750 മുതല്‍ 900 മില്ലിലിറ്റര്‍ വരെ പാല്‍ ലഭിക്കും . പാലുല്പാദനദൈര്‍ഘ്യം പരമാവധി നാല് മാസമാണ്. മറ്റ് ജനുസ്സ് ആടുകളുമായും സങ്കരയിനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ ശരീരതൂക്കവും പാലുത്പാദനവും അല്‍പ്പം കുറവാണെങ്കിലും ചുരുങ്ങിയ കാലയളവില്‍ കിട്ടുന്ന കൂടുതല്‍ കുട്ടികളാണ് മലബാറി ആടുകളുടെ മികവ്. വളര്‍ച്ച നിരക്കില്‍ ഈ കുഞ്ഞുങ്ങള്‍ ഒട്ടും പിന്നിലല്ല . മൂന്ന് മാസം പ്രായമെത്തുമ്പോള്‍ പത്തുകിലോഗ്രാം വരെ ശരീരതൂക്കം കുഞ്ഞുങ്ങള്‍ കൈവരിക്കും. മലബാറി ആടുകളില്‍ ഓരോ പ്രസവത്തിലെയും പാലുല്പാദനദൈര്‍ഘ്യം കുറവാണെങ്കിലും കുറഞ്ഞ കാലയളവിലെ മികച്ച പാലുത്പാദനം കൊണ്ടും അടുത്ത പ്രസവ പ്രക്രിയകള്‍ പെട്ടന്ന് തന്നെ ആരംഭിക്കുന്നത് കൊണ്ടും ഈ കുറവിനെ മലബാറി ആടുകള്‍ മറികടക്കുന്നതായി മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തിയ പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. മലബാറി ആടുകളില്‍ നിന്നും ചുരുങ്ങിയ കാലയളവില്‍ കിട്ടുന്ന കൂടുതല്‍ ആട്ടിന്‍കുട്ടികളും സാമാന്യം നല്ല വളര്‍ച്ചാനിരക്കും തീറ്റ പരിവര്‍ത്തനശേഷിയും ഉയര്‍ന്ന രോഗപ്രതിരോധഗുണവും പ്രതികൂല കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവും സംരംഭകന് ആദായം നേടിത്തരും.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs