ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ആടുവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തികനഷ്ടം വരുത്തിവെക്കുന്ന ആടുവസന്ത രോഗത്തെ തുടച്ചുനീക്കാന്‍ സമഗ്ര പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്.

By ഡോ. മുഹമ്മദ് ആസിഫ്. എം.
2024-10-23

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും ഉയര്‍ന്ന മരണസാധ്യതയുള്ള ഈ രോഗം കാരണം മൃഗസംരക്ഷണ കാര്‍ഷിക മേഖലയില്‍ ഉണ്ടാവുന്ന സാമ്പത്തികനഷ്ടവും തൊഴില്‍നഷ്ടവും വരുമാനനഷ്ടവും ചെറുതല്ല. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 28 ദശലക്ഷം യു.എസ്. ഡോളറിന്റെ സാമ്പത്തികനഷ്ടമാണ്ആടുവസന്തകാരണം ഉണ്ടാവുന്നത്. കാലിവസന്തയുമായി രോഗകാരണമായ വൈറസിലും രോഗലക്ഷണങ്ങളിലും വ്യാപനത്തിലും മരണനിരക്കിലും എല്ലാം ഏറെ സമാനതകള്‍ ഉള്ളതിനാല്‍ കാലിവസന്തയുടെ അപരന്‍ അഥവാ സ്യൂഡോ റിന്‍ഡര്‍പെസ്റ്റ് എന്ന് വിളിക്കുന്നതുംആടുവസന്തയെ തന്നെയാണ്. ആടുവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തികനഷ്ടം വരുത്തിവെക്കുന്ന ആടുവസന്ത രോഗത്തെ തുടച്ചുനീക്കാന്‍ സമഗ്ര പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഒക്ടോബര്‍ 18 മുതല്‍ വരുന്ന നവംബര്‍ അഞ്ച് വരെ പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകരുടെ വീടുകളില്‍ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് സൗജന്യമായാണ് അടുകള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നത്.

അറിയാം ആടുവസന്തയെ

പാരമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ സ്മാള്‍ റൂമിനന്റ്‌സ് മോര്‍ബില്ലി എന്നയിനം വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പി. പി. ആര്‍. അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്‌സ് റുമിനന്റ്‌സ് (Peste des petits Ruminants) എന്നാണ് ശാസ്ത്രീയമായി വിളിക്കപ്പെടുന്നത്. ചെമ്മരിയാടുകളേക്കാള്‍ ആടുകള്‍ക്കാണ് രോഗസാധ്യത. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണസാധ്യത 85 മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതുമാണ്. ഇന്ത്യയില്‍ ആദ്യമായി1 989- ല്‍ തമിഴ്നാട്ടിലെ വില്ലിപുരത്ത് ചെമ്മരിയാടുകളിലാണ് രോഗം കണ്ടെത്തിയത്. ഇന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ആടുവസന്തവ്യാപകമായി കാണപ്പെടുന്നു. മതിയായ ആരോഗ്യപരിശോധനകളോ ജൈവസുരക്ഷാനടപടികളോ സ്വീകരിക്കാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗവാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തില്‍ രോഗം വ്യാപകമാവുന്നതിന്റെ മുഖ്യകാരണം.

രോഗം ബാധിച്ച ആടുകള്‍ വിസര്‍ജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും രോഗാണുക്കളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍ എന്നിവ വഴി പരോക്ഷമായും രോഗവ്യാപനം നടക്കും. രോഗബാധയേറ്റ ആടുകളും ചെമ്മരിയാടുകളും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവന്ന് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ചെറുസ്രവകണികകള്‍ വഴി വായുവിലൂടെയും രോഗം എളുപ്പത്തില്‍ വ്യാപിക്കും. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒരാഴ്ചക്കകം ആടുകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ്ആടുവസന്തയുടെ ആരംഭലക്ഷണങ്ങള്‍. വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലര്‍ന്ന വയറിളക്കം, ശ്വസനതടസ്സം, മൂക്കില്‍ നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിന് ദുര്‍ഗന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. വായ്ക്കകത്തും പുറത്തും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും കണ്ണുകള്‍ ചുവന്ന് പഴുക്കുകയും ചെയ്യും. ഗര്‍ഭിണി ആടുകളുടെ ഗര്‍ഭമലസാനിടയുണ്ട്. ശരീരത്തിന്റെ സ്വാഭാവികരോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ പാര്‍ശ്വാണുബാധകള്‍ക്കും സാധ്യതയുണ്ട്. ശ്വസനതടസവും ന്യുമോണിയയും വയറിളക്കവും നിര്‍ജ്ജലീകരണവും മൂര്‍ച്ഛിച്ചാണ് ഒടുവില്‍ ആടുകളുടെ മരണം സംഭവിക്കുക. രോഗനിര്‍ണയത്തിനായി ലക്ഷണങ്ങളെയും പോസ്റ്റ് മോര്‍ട്ടം ലബോറട്ടറി പരിശോധനകളെയും ആശ്രയിക്കാവുന്നതാണ്.

പ്രതിരോധവഴി വാക്സിന്‍

മൃഗസംരക്ഷണവകുപ്പ്ആടുവസന്തനിര്‍മ്മാര്‍ജ്ജനപദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന പി.പി.ആര്‍. സെല്‍കള്‍ച്ചര്‍ വാക്‌സിന്‍ ( Sungri -96 strain -Live Attenuated Vaccine)ആടുവസന്തപ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. ആടുകള്‍ക്ക് നാലുമാസം പ്രായമെത്തുമ്പോള്‍ പി. പി. ആര്‍. തടയാനുള്ള വാക്സിന്‍ നല്‍കാം. വാക്സിന്‍ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്സിന്‍ കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയില്‍ കുത്തിവെയ്ക്കുന്നതാണ് വാക്സിന്‍ നല്‍കുന്ന രീതി. നാലാഴ്ചകള്‍ക്ക് ശേഷം സാധാരണ നല്‍കാറുള്ള ബൂസ്റ്റര്‍ ഡോസ് പി.പി.ആര്‍. വാക്സിന് ആവശ്യമില്ല. ഏകദേശം മൂന്ന് വര്‍ഷം വരെ പി. പി. ആര്‍. വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകള്‍ക്ക് നല്കാന്‍ ഒറ്റ ഡോസ് വാക്‌സിന് കഴിയും.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ആടുവസന്തഏറ്റവും വ്യാപകമായ രീതിയില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ ഫാമിലെ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തില്‍ ഉള്‍പ്പെട്ട (പേരന്റ് സ്റ്റോക്ക് ) ആടുകള്‍ക്ക് രണ്ടുവയസ്സ് വരെ വര്‍ഷത്തില്‍ ഒരിക്കലും, പിന്നീട് വാക്സിന്റെ പരമാവധി പ്രതിരോധ കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പും വാക്സിന്‍ ആവര്‍ത്തിയ്ക്കാന്‍ സംരംഭകര്‍ പ്രത്യേകം ശ്രദ്ധിക്കണം.വാക്സിന്‍ നല്‍കുന്നതിന് മുന്‍പായി ആടുകളെ വിരയിളക്കേണ്ടതും ഏറെ പ്രധാനം. മുതിര്‍ന്ന ആടുകള്‍ക്ക് പ്രജനനനത്തിന് മുന്‍പായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യം. ഗര്‍ഭിണി ആടുകള്‍ക്കും പി. പി. ആര്‍. വാക്സിന്‍ നല്‍കുന്നതിന് കുഴപ്പമില്ലെങ്കിലും നാലും അഞ്ചും മാസം ഗര്‍ഭിണികളായ, പ്രസവം ഏറെ അടുത്ത ആടുകളെ പി. പി. ആര്‍. വാക്സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാം.

ലക്ഷ്യം ആടുവസന്ത വിമുക്തലോകം

ആട്, ചെമ്മരിയാട് വളര്‍ത്തല്‍ മേഖലയില്‍ ഉപജീവനം നയിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വെല്ലുവിളിയാാണ് ലോകഭക്ഷ്യകാര്‍ഷികസംഘടനആടുവസന്തരോഗത്തെ വിലയിരുത്തുന്നത്.ലോകത്ത്ഇന്ന് ആകെയുള്ള ആടുകളിലും ചെമ്മരിയാടുകളിലും എണ്‍പത് ശതമാനവും പി. പി. ആര്‍. രോഗത്തിന്റെ വെല്ലുവിളി നേരിടുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ലോകത്തെ 2030- ഓട് കൂടിആടുവസന്തവിമുക്തമാക്കുക എന്നതാണ് ലോകഭക്ഷ്യകാര്‍ഷികസംഘടനയും മറ്റ് അന്തര്‍ദേശീയ സംഘടനകളും മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം. ഈ ലക്ഷ്യം നേടുന്നതിനായി ലോകമെമ്പാടും സമ്പൂര്‍ണ്ണആടുവസന്തനിര്‍മാര്‍ജ്ജന പദ്ധതിയ്ക്ക് (P.P.R. Global Control and Eradication Strategy -PPR GCES) ലോകഭക്ഷ്യകാര്‍ഷികസംഘടനയും ലോക മൃഗാരോഗ്യസംഘടനയും ചേര്‍ന്ന് 2015- ല്‍ തന്നെ തുടക്കമിട്ടിട്ടുണ്ട്. 15 വര്‍ഷം നീളുന്ന ഈ ബൃഹത്പദ്ധതി അഞ്ചുവര്‍ഷം നീളുന്ന മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. 

ഈ അന്തരാഷ്ട്രപദ്ധതിയോട് സഹകരിച്ചുകൊണ്ട് വിവിധ രാഷ്ട്രങ്ങള്‍ അവരുടേതായ തനത്ആടുവസന്തനിര്‍മ്മാര്‍ജ്ജനപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പദ്ധതിയുടെ (Livestock Health and Disease Control ) കീഴില്‍ ദേശീയആടുവസന്തനിയന്ത്രണ നിര്‍മാര്‍ജ്ജന പദ്ധതി (Peste des petits Ruminants Control Programme) നിലവില്‍ നടപ്പിലാക്കുന്നുണ്ട്. 2030  -ഓട് കൂടി ഇന്ത്യയെആടുവസന്തവിമുക്തരാജ്യമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കും സമഗ്ര വാക്‌സിനേഷന്‍ വഴിയുള്ള രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs