നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കാണുന്ന 17 ഇനങ്ങളിലായി 45 ഓളം പശുക്കള്‍ മഹാലക്ഷ്മി ഗോശാലയിലുണ്ട്.

By പി.കെ. നിമേഷ്
2024-10-22

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കാണുന്ന 17  ഇനങ്ങളിലായി 45 ഓളം പശുക്കള്‍ മഹാലക്ഷ്മി ഗോശാലയിലുണ്ട്. പാല്‍, ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്നെല്ലാം വിവിധ തരം ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കുകയും ചെയ്യുന്നു.

പഴമയുടെ  സൗന്ദര്യത്തില്‍ ഗോശാല

ഹരിയുടെ വീട്ട്മുറ്റത്ത് തന്നെയാണ് ഗോശാല. പണ്ടൊക്കെ വീടുകള്‍ക്ക് മുന്നില്‍ മുറ്റത്ത് തന്നെയാണ് പശുക്കള്‍ക്ക് ഗോശാലയുണ്ടാക്കിയിരുന്നത്. അതേ സമ്പ്രദായം പിന്തുടര്‍ന്ന് പഴയ രീതിയില്‍ മനോഹരമായിട്ടാണ് ആലയുടെ നിര്‍മാണം. സദാസമയം പാട്ടും കേട്ട് മൂക്ക് കയറില്ലാതെ സര്‍വസ്വതന്ത്രമായിട്ടാണ് ഇവിടെ പശുക്കളെ വളര്‍ത്തുന്നത്. വൃന്ദാവനത്തിലെ കാഴ്ചകള്‍ ചുവരുകളിലെല്ലാം വരച്ചു ചേര്‍ത്തിട്ടുണ്ട്.  വീടിനകത്ത് കയറിയും മുറ്റത്ത് തുള്ളിച്ചാടി നടന്നുമാണ് പശുക്കുട്ടികള്‍ വളരുന്നത്. ഏതു സമയത്തും വെള്ളം ലഭിക്കാനുള്ള സംവിധാനവുമുണ്ട്. ചാണകമെല്ലാം ഉടന്‍ തന്നെ നീക്കം ചെയ്യും.  

റെഡ് സിന്ധി മുതല്‍  

കാസര്‍കോഡന്‍ വരെ

പരമ്പരാഗതമായി ഭാരതത്തിലുള്ള പശുക്കള്‍ മാത്രമാണിവിടെയുള്ളത്. റെഡ് സിന്ധി ഇനത്തില്‍പ്പെട്ട പശുവുമായിട്ടാണ് തുടക്കം, ഇതിനെ കാറില്‍ കയറ്റി കൊണ്ടുവരുകയായിരുന്നു. മഹാലക്ഷ്മിയെന്നു പേരുമിട്ടു, തുടര്‍ന്ന് അന്തേവാസികള്‍ കൂടിയതോടെ ഗോശാലയ്ക്കും അതേ പേരു നല്‍കി. രാധ, നന്ദ, താര, നന്ദിനി തുടങ്ങി പശുക്കള്‍ക്കും കിടാങ്ങള്‍ക്കുമെല്ലാം പ്രത്യേകം പേരുമുണ്ട്. വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍, വില്വാദ്രി, ചെറുവള്ളി, തഞ്ചാവൂര്‍ കൃഷ്ണ, കാംഗ്രേജ്, താര്‍പാര്‍ക്കര്‍, കാങ്കയം, ഗീര്‍ തുടങ്ങിയ ഇനങ്ങളിലുള്ള പശുക്കള്‍ ഇവിടുണ്ട്. ഇവയുടെ കാളകളെയും സംരക്ഷിക്കുന്നു. അറവുശാലകളില്‍ നിന്നു രക്ഷപ്പെടുത്തി കൊണ്ടു വന്നതു മുതല്‍ സമാന ചിന്താഗതിക്കാര്‍ സൗജന്യമായി നല്‍കിയവ വരെ ഇവിടെയുണ്ട്. പ്രകൃതി ദത്തമായ ഭക്ഷണം മാത്രമാണ് പശുക്കള്‍ക്ക് നല്‍കുക. വൈക്കോല്‍, പുല്ല്, ധാന്യപ്പൊടികള്‍ എന്നിവയെല്ലാം നല്‍കും. ആറു മണിക്കാണ് മഹാലക്ഷ്മി ഗോശാലയിലെ ദിനചര്യകള്‍ക്ക് തുടക്കമാവുക. നല്ല മുറുക്കമുള്ള ചാണകമായിരിക്കും ഇവയ്ക്ക്, തൊഴുത്ത് വൃത്തിയാക്കാന്‍ എളുപ്പമാണ്, ദുര്‍ഗന്ധം ഒട്ടും തന്നെയില്ല. പശുക്കളെയും കിടാങ്ങളെയും വില്‍ക്കില്ലെന്നു പ്രത്യേകം ബോര്‍ഡുമുണ്ട്.

പാല്‍ ഇല്ല ചാണകമാണ് വരുമാനം

പാല്‍ വില്‍പ്പന മഹാലക്ഷ്മി ഗോശാലയിലില്ല,  നല്ല കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വംശം നിലനിര്‍ത്തുകയാണ് ലക്ഷ്യം.  അമ്മപ്പശുവിന്റെ പാല്‍ കുട്ടികള്‍ ആവശ്യമുള്ളത്ര കുടിക്കും ഇതിനു ശേഷം മാത്രമാണ് കറവ. അവയുടെ ചിലവിനായി ചാണകത്തില്‍ നിന്നും മറ്റും ധാരാളം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നുണ്ട്. കുട്ടികള്‍ കുടിച്ചു ശേഷം വരുന്ന പാല്‍ മാത്രമേ കറന്നെടുക്കുകയുള്ളൂ. ഗിര്‍, കാംഗ്രേജ് പോലുള്ള ഇനങ്ങള്‍ക്ക് നല്ല പോലെ പാലുണ്ടാകും. ഇവ കറന്നെടുക്കും, പാക്കറ്റിലാക്കി വില്‍പ്പന നടത്തുന്നുണ്ട്. സമീപത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് വില്‍ക്കുന്നത്. ആവശ്യത്തിനു സാധനം നല്‍കാന്‍ കഴിയാത്ത പ്രശ്‌നമേയുള്ളൂ. സിപ്പപ്പ്, ഐസ്‌ക്രീം, തൈര്, നെയ്യ്, ലെസി, പനീര്‍ തുടങ്ങിയ ഉത്പന്നങ്ങളും തയാറാക്കുന്നു. വേനല്‍ക്കാലത്തെല്ലാം ഇവയ്ക്ക് വലിയ തോതില്‍ ആവശ്യക്കാരെത്തും. ചാണകത്തില്‍ നിന്ന് 30 തോളം വളങ്ങളാണ് നിര്‍മിക്കുന്നത്. ചാണകപ്പൊടി, ജീവാമൃതം പോലുള്ളവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കസ്തൂരി മഞ്ഞള്‍, ഇഞ്ചി എന്നിവയെല്ലാം കൃഷി ചെയ്യുന്നു. ഇവയെല്ലാം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കിയാണ് വില്‍പ്പന. സോപ്പ്, കണ്‍മഷി, ചന്ദനത്തിരി, ഭസ്മം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയെല്ലാം ഇവിടെയുള്ള ഔട്ട്‌ലറ്റിലൂടെയും ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു.

സുരേഷ് ഗോപി നല്‍കിയ പശു

സമൂഹമാധ്യമങ്ങളിലൂടെ മഹാലക്ഷ്മി ഗോശാലയുടെ വിശേഷങ്ങള്‍ അറിഞ്ഞാണ് സിനിമ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇവിടേക്കെത്തുന്നത്. ഹരിയുടെ മകള്‍ മുകുന്ദയ്ക്ക് ഒരു പശുക്കിടാവിനെ സമ്മാനമായി നല്‍കുകയും ചെയ്തു. വില്വാദ്രി ഇനത്തില്‍പ്പെട്ട ഇതിന് രമണിയെന്നാണ് പേരു നല്‍കിയിരിക്കുന്നത്. മുകുന്ദയുമായി നല്ല കൂട്ടാണിപ്പോള്‍ രമണി. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദിവസവും ഗോശാല സന്ദര്‍ശിക്കാന്‍ എത്തുന്നത്.

 നാട്ട് പശുക്കളെ സംരക്ഷിക്കേണ്ട ആവശ്യത്തെക്കുറിച്ചും അവയുടെ ചാണകത്തിന്റെ പ്രത്യേകതകളെപ്പറ്റിയുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെയോ മറ്റു സംഘടനകളുടേയോ ഭാഗത്ത് നിന്നും തന്റെ ഉദ്യമത്തിന് ഒരു പ്രോത്സാഹനവും ലഭിച്ചിട്ടില്ലെന്നു പറയുന്നു ഹരി. പ്രകൃതിയുടെ സന്തുലിതമായ നിലനില്‍പ്പിന് തദ്ദേശീയമായ ഇനം പശുക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അധികൃതരുടെ ഭാഗത്ത് നിന്നും സഹായങ്ങള്‍ ലഭിക്കുകയണെങ്കില്‍ തന്റെ ഉദ്യമം ഇനിയും വിപുലീകരിക്കാമെന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്. വിശേഷങ്ങള്‍ അറിയാന്‍ ഹരിയെ വിളിക്കാം - 9745107911.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs