എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും ശിലാസ്ഥാപനം

ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്ന തരത്തില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണ് കൃഷി വകുപ്പ് സ്വീകരിക്കുന്നത്.

By Harithakeralam
2024-08-18

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ കാബികോ (കേരള അഗ്രോ ബിസിനസ് കമ്പനി) എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  കൃഷി വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു. കേരളത്തിലെ കാര്‍ഷിക ഉത്പാദന മേഖലയുടെ ഉന്നമനത്തോടൊപ്പം തന്നെ ദ്വിതീയ കാര്‍ഷിക മേഖലയായ മൂല്യ വര്‍ദ്ധനവിലൂടെ കര്‍ഷകരെ ശക്തിപ്പെടുത്തണമെന്നും ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ നാന്ദി കുറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാബകോ അഗ്രി പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന് കൈവരിക്കാന്‍ ആകുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു.

ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്ന തരത്തില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണ് കൃഷി വകുപ്പ് സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് അനുസൃതമായ വില നിശ്ചയിക്കാനുള്ള അവകാശം ഉണ്ടാവുന്ന സാഹചര്യം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാവണമെന്നും എന്നാല്‍ മാത്രമേ കര്‍ഷകനെ ന്യായമായ വില അവന്റെ ഉല്‍പ്പന്നത്തിന് ലഭിക്കുകയുള്ളൂ എന്നുംമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന മൂല്യ വര്‍ദ്ധിത  ഉല്‍പ്പന്നങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങുമായി സഹകരിച്ച് കേരള ഗ്രോ ബ്രാന്‍ഡിംഗില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാക്കിങ് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും നമുക്ക് കഴിയണം. സിയാല്‍ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വകുപ്പിലും നടപ്പിലാക്കാനും രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ്    ഉദ്ദേശിക്കുന്നത്.

കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍  365 ദിവസവും പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനുമുള്ള സൗകര്യം ഉറപ്പിക്കും. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ഒരു സംവിധാനം ആദ്യമാണെന്ന് പറയുന്നതില്‍ അഭിമാനമാണ് കൃഷി മന്ത്രി പറഞ്ഞു. 65,000 ചതുരശ്ര അടി വിസ്തൃതിയുള്ള അത്യാധുനിക എക്‌സ്‌പോ സെന്ററും ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പൊതു ആസ്ഥാന മന്ദിരവും നിര്‍മ്മാണനത്തിനായി ഒരുങ്ങുകയാണ്. കാര്‍ഷിക സാങ്കേതികവിദ്യകള്‍, വിള പരിപാലനം, സുസ്ഥിര രീതികള്‍ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രദര്‍ശനങ്ങള്‍, ശില്‍പശാലകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനു ഇവിടം ഏറ്റവും അനുയോജ്യമാണ്. വിജ്ഞാന കൈമാറ്റം സുഗമമാക്കുന്നതിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെയും, ഇന്നത്തെ മത്സരാധിഷ്ഠിത സാഹചര്യങ്ങളില്‍ മുന്നേറുന്നതിനു ആവശ്യമായ തയാറെടുപ്പിലൂടെ കര്‍ഷകരെയും കാര്‍ഷിക ബിസിനസുകളെയും ശാക്തീകരിക്കാനാണ് എക്‌സ്‌പോ സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കര്‍ഷകരുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്‍പ്പെടെ എല്ലാ ഏജന്‍സികള്‍ക്കും പ്രയോജനം ലഭിക്കുന്ന  പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുന്ന രീതിയില്‍ ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

ഇതിനു പുറമേ,  ഒരു സാംസ്‌കാരിക, സാമൂഹിക കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കേന്ദ്രം സാംസ്‌കാരിക പ്രകടനങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും വേദിയാകുന്നതാണ് . കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കി സാംസ്‌കാരിക ചൈതന്യത്തിനും സൃഷ്ടിപരമായ ആവിഷ്‌കാരത്തിനും സംഭാവന നല്‍കുന്നതിനും ഇവിടം വേദിയാകും. രാജ്യത്തുടനീളമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയും വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക ബിസിനസുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭാഗഭാക്കാവുകയും ചെയ്യും.സ്വന്തമായി ഓഫീസ് സംവിധാനം നിലവില്‍ ഇല്ലാത്ത, കൃഷി വകുപ്പിന് കീഴിലുള്ള ഏജന്‍സികള്‍ക്കും കൃഷി വകുപ്പിന്റെ പൊതു ആസ്ഥാന മന്ദിരം എന്ന നിലയിലും അഗ്രി ടവര്‍  നിര്‍മ്മാണവും അഗ്രി പാര്‍ക്കില്‍ ആരംഭിക്കും.

50 കോടി  രൂപയോളം  മതിപ്പ്   പ്രതീക്ഷിക്കുന്ന  ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ടവര്‍, കൃഷി വകുപ്പിന്റെ ഒരു പൊതുആസ്ഥാന മന്ദിരമായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം സ്‌ററാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വിപുലീകരിക്കുന്നതിനുള്ള കേന്ദ്രവുമാകും.പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് ഹരിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേരളത്തിനാകെ അഭിമാനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഉദ്ദേശം 58 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. നബാര്‍ഡ് ഉള്‍പ്പെടെ പല മുന്‍നിര സ്ഥാപനങ്ങളും ഇതിനോടകം അഗ്രി പാര്‍ക്കുന്റെയും രൂപേകരണത്തില്‍ വളരെയധികം താല്പര്യം കാണിച്ചു മുന്നോട്ട് വന്നിട്ടുണ്ട്.

എല്ലാ ജില്ലകളിലും കാബ്‌കോ ബ്രാന്‍ഡ് ഷോപ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വയനാട് പുനര്‍സൃഷ്ടിയുമായി ബന്ധപ്പെട്ട്  പ്രദേശത്തിന് അനുസൃതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഒരു മാസത്തിനകം വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കും മന്ത്രി പറഞ്ഞു. ഉദ്ഘാടന വേദിയില്‍ മുതിര്‍ന്ന കര്‍ഷകനായ ഞാനദാസിനെ മന്ത്രി ആദരിച്ചു. ULCCL പ്രതിനിധികളും ഉദ്ഘടന യോഗത്തില്‍ സന്നിഹിതരായിരുന്നു. കാബ്‌കോ അഡീഷണല്‍  മാനേജിങ് ഡയറക്ടര്‍ സാജു കെ സുരേന്ദ്രന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള , കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍  മറ്റു കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a comment

വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
ഓണവിപണിയില്‍ സമഗ്ര ഇടപെടലുമായി കൃഷി വകുപ്പ് : സംസ്ഥാനത്തുടനീളം 2000 കര്‍ഷക ചന്തകള്‍

തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്,…

By Harithakeralam
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത ലക്ഷ്യം : മന്ത്രി പി. പ്രസാദ്

അങ്കമാലി: കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയില്‍ കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം…

By Harithakeralam
സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ കൃഷി വകുപ്പിന്റെ 2000 ഓണവിപണികള്‍

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികള്‍  ഈ ഓണക്കാലത്തു സംഘടിപ്പിക്കുന്നു.  2024 സെപ്തംബര്‍ 11, 12, 13, 14 തീയതികളിലാണ് ഓണവിപണികള്‍…

By Harithakeralam
കര്‍ഷകര്‍ക്ക് കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ആശയങ്ങളുമായി ജൈവഗ്രാമം പദ്ധതി

കൊച്ചി: സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ രണ്ടാം ഘട്ട ഉത്ഘാടനവും…

By Harithakeralam
എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും ശിലാസ്ഥാപനം

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ കാബികോ (കേരള അഗ്രോ ബിസിനസ് കമ്പനി) എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs