പൂച്ചകള്‍ക്കായി പ്രത്യേക വീടുകള്‍; ഭക്ഷണം നല്‍കാന്‍ മെഷീന്‍, ഒപ്പം മ്യൂസിയവും : ലോകത്തിന്റെ ക്യാറ്റ് ക്യാപിറ്റല്‍

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂള്‍ നഗരമാണ് പൂച്ചകളുടെ ഈ പറുദീസ. ക്യാറ്റ്‌സ്താംബൂള്‍ എന്ന പേരിലാണ് വിദേശ സഞ്ചാരികള്‍ നഗരത്തെ വിശേഷിപ്പിക്കുന്നത്.

By Harithakeralam
2025-02-10

എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം പൂച്ചകള്‍ മാത്രം... റോഡരികിലും പാര്‍ക്കിലും ഹോട്ടലുകളിലും സ്‌കൂളിലുമെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്‍. അവ ആരെയും ഉപദ്രവിക്കില്ല. പ്രിയപ്പെട്ട ജോലിയായ ഉറക്കത്തിലായിരിക്കും മിക്കവയും അല്ലെങ്കില്‍ ചുമ്മ റോഡിലേക്കും നോക്കിയിരിക്കും. ഇവിടെ താമസിക്കുന്ന മനുഷ്യര്‍ പതിവായി  ഭക്ഷണം നല്‍കും, നന്നായി പരിപാലിക്കും. ഇതിനാല്‍ ഈ നഗരം അറിയപ്പെടുന്നത് ക്യാറ്റ് സിറ്റി എന്നാണ്. ഒരു പടികൂടി കടന്ന് ക്യാറ്റ് ക്യാപിറ്റല്‍ എന്നും വിളിക്കുന്നവരുണ്ട്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂള്‍ നഗരമാണ് പൂച്ചകളുടെ ഈ പറുദീസ. ക്യാറ്റ്‌സ്താംബൂള്‍ എന്ന പേരിലാണ് വിദേശ സഞ്ചാരികള്‍ നഗരത്തെ വിശേഷിപ്പിക്കുന്നത്.

സര്‍വത്രം പൂച്ചമയം

പൂച്ചകള്‍ ഇസ്താംബൂളിന്റെ തെരുവ് കീഴടക്കിയിട്ട്  ഏത്രയോ കാലങ്ങളായി. ഇസ്ലാം മതവിശ്വാസ പ്രകാരം പൂച്ചകളെ പരിപാലിക്കുന്നത് ഏറെ നല്ല കാര്യമാണ്. ഈ വിശ്വാസമായിരിക്കാം ഇവിടെ താമസിച്ചിരുന്നവര്‍ക്ക് പൂച്ചകള്‍ ഏറെ പ്രിയപ്പെട്ടതായതെന്നാണ് കരുതുന്നത്. അവരുടെ പിന്‍തലമുറയും ഇതേ പാത പിന്തുടര്‍ന്നതോടെ പൂച്ചകള്‍ ഇവിടെ ധാരാളമായി. കാലം ഒരുപാട് മാറിയെങ്കിലും ഇപ്പോഴുള്ള തലമുറയും പൂച്ചകളോടുളള സ്‌നേഹത്തില്‍ നിന്ന് ഒട്ടും പിന്നാക്കം പോയില്ല. നഗരത്തിലെ സര്‍ക്കാറുകളും പൂച്ചകളുടെ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധിച്ചു. ഇതോടെ പൂച്ചകള്‍ക്ക് പ്രിയപ്പെട്ട നഗരമായി ഇസ്താംബൂള്‍ മാറി.

പൂച്ച വീട്

ഇസ്താംബൂളിലെ തെരുവുകളിലെല്ലാം പൂച്ചകള്‍ക്കായി വീടുകള്‍ ഒരുക്കിയിട്ടുണ്ടാകും. മരത്തില്‍ നിര്‍മിച്ച ചെറിയ കൂടുകളാണിവ. വീടുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവയുണ്ടാകും. പൂച്ചകള്‍ക്ക് കിടക്കാനും വിശ്രമിക്കാനും പ്രസവിക്കാനുമെല്ലാം അനുയോജ്യമായ വിധത്തിലാണ് ഈ കുഞ്ഞു വീടുകള്‍ തയാറാക്കിയിട്ടുണ്ടാകുക. നിരവധി പേര്‍ ഇത്തരം കൂടുകള്‍ക്ക് സമീപം ഭക്ഷണം കൊണ്ടു കൊടുക്കും. ഇവിടെ താമസിക്കുന്നവര്‍ പുറത്ത് ഇറങ്ങുമ്പോള്‍ കൈയില്‍ പൂച്ചകള്‍ക്കുള്ള ഭക്ഷണവും കരുതിയിരിക്കും. നടന്നു പോകുന്ന വഴിയെല്ലാം ഇവ പൂച്ചകള്‍ക്ക് നല്‍കും. പാര്‍ക്കുകളിലും മറ്റും മുന്‍സിപാലിറ്റി തന്നെ ഭക്ഷണവും വെള്ളവും നല്‍കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പണം നിക്ഷേപിച്ചാല്‍ പൂച്ചകള്‍ക്കുള്ള ഭക്ഷണം ലഭ്യമാകുന്ന സംവിധാനങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിന് ചുറ്റും പൂച്ചകള്‍ നിരന്ന് ഇരിപ്പുണ്ടാകും. ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് യന്ത്രത്തില്‍ പണം നിക്ഷേപിക്കാം, ഉടനെ പൂച്ചകള്‍ക്കുള്ള ഭക്ഷണം പുറത്തെത്തും.

പ്രിയങ്കരിയായ ടോംബിലി

നഗരത്തിന് ഏറ്റവും പ്രിയങ്കരിയായ ഒരു പൂച്ചയായിരുന്നു ടോംബിലി . ഇസ്താംബൂളിലെ സിവര്‍ബെയിലെ സജീവ സാന്നിധ്യമായിരുന്ന ഈ പൂച്ചയുടെ സൗഹൃദ സ്വഭാവം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഒരു നടപ്പാതയില്‍ ചാരിയിരുന്ന് തെരുവിലേക്ക് നോക്കുന്ന ടോംബിലിയുടെ ചിത്രം ഏറെ പ്രശസ്തമാണ്. നഗരവാസികളുടെ മുഴുവന്‍ പ്രിയങ്കരിയായ ടോംബിലി, 2016 ഓഗസ്റ്റ് ഒന്നിന് അസുഖബാധയെ തുടര്‍ന്ന് മരിച്ചു.  പ്രിയപ്പെട്ട പൂച്ചയോടുള്ള ആദരസൂചകമായി ഇസ്താംബൂളില്‍ ടോംബിലിയ്ക്കായി ഒരു ശില്‍പ്പം  തന്നെ നിര്‍മ്മിച്ചു.

ഒന്നരലക്ഷത്തോളം പൂച്ചകള്‍

ഇസ്താംബൂളില്‍ എത്ര പൂച്ചകള്‍ ഉണ്ടെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക അത്ര എളുപ്പമല്ല. ന്യൂയോര്‍ക്ക് ടൈംസ് കണക്കാക്കിയത് 15 ദശലക്ഷം ജനങ്ങളുള്ള ഇസ്താംബൂളില്‍  125,000 പൂച്ചകള്‍ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്നാണ്. വിനോദസഞ്ചാര മേഖലയിലും നഗരത്തിന് പൂച്ചകള്‍ വലിയ സംഭാവന നല്‍കുന്നുണ്ട്. പൂച്ചകളുടെ ജീവിതം കാണാന്‍ വേണ്ടി മാത്രം നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും നഗരത്തിലെത്തുന്നു. മനുഷ്യനുമായി നന്നായി ഇണങ്ങിയവയാണ് ഇവിടെയുള്ള പൂച്ചകള്‍. അവ ഒരിക്കലും കുട്ടികളേയോ മറ്റോ ആക്രമിക്കില്ല. മനുഷ്യനുമായി നല്ല സഹകരണത്തോടെയാണ് ഇവിടെ പൂച്ചകള്‍ കഴിയുന്നത്. പാര്‍ക്കിലെ ബഞ്ചിലും ഹോട്ടലുകളിലും കോളേജിലെ ക്ലാസുകളിലുമെല്ലാം പൂച്ചകളുണ്ടാകും. പൂച്ചകള്‍ക്കായി മ്യൂസിയവും ഇവിടെയൊരുക്കിയിട്ടുണ്ട്.  തുര്‍ക്കി കവിയും എഴുത്തുകാരനുമായ സുനൈ അകിനാണ് ഈ ഉദ്യമത്തിന് പിന്നില്‍. നഗരത്തിന്റെ യൂറോപ്യന്‍ ഭാഗത്തുള്ള സിരാഗന്‍ സര്‍വീസ് ബില്‍ഡിംഗില്‍ ബെസിക്താസ് മുനിസിപ്പാലിറ്റിയിലാണ് പൂച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

സംരക്ഷണം കര്‍ശനം

തെരുവിലെ പൂച്ചകള്‍ക്ക് നല്ല സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇവയെ ആക്രമിക്കുന്നത് ആറ് മാസം മുതല്‍ നാല് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. മൃഗ ഡോക്റ്റര്‍മാരുടെ സേവനം ഏതു സമയത്തും ലഭ്യമാണ്. പേവിഷം പോലുള്ളവയ്‌ക്കെതിരേ വാക്‌സിനുകളും കൃത്യമായി നല്‍കുന്നു.  

കേഡി ഡോക്യുമെന്ററി

ഇസ്താംബൂള്‍ തെരുവിലെ പൂച്ചകളെക്കുറിച്ച്  സെയ്ഡ ടോറണ്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമാണ് കേഡി. 2016ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. 2017 മെയ് 10ന് YouTube Red സ്ട്രീമിംഗ് സേവനത്തില്‍ അരങ്ങേറി. 14ന് യുഎസില്‍ ഡിവിഡിയായി ഇത് പുറത്തിറങ്ങി. ടൈം മാഗസിന്‍ 2017ലെ മികച്ച പത്ത് ചിത്രങ്ങളുടെ പട്ടിക തയാറാക്കിയപ്പോള്‍ അതില്‍ കേഡിയും ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs