വളളിയില്‍ വിളയുന്ന ഇറച്ചിക്കിഴങ്ങ്

മരങ്ങളില്‍ വള്ളി കയറ്റിവിട്ടാണ് അടതാപ്പ് വളര്‍ത്തിയിരുന്നത്. പഴയ വിളകള്‍ സംരക്ഷിക്കുന്ന ചിലരെങ്കിലുമിപ്പോഴും അടതാപ്പ് വളര്‍ത്തുന്നുണ്ട്.

By Harithakeralam
2024-01-04

ഉരുളക്കിഴങ്ങിന് പകരം പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന കിഴങ്ങ് വര്‍ഗമാണ് അടതാപ്പ്. കുറഞ്ഞ വിലയില്‍ ഉരുളക്കിഴങ്ങ് ധാരാളം ലഭിക്കാന്‍ തുടങ്ങിയതോടെ മറ്റു കിഴങ്ങ് വര്‍ഗങ്ങളെപ്പോലെ മലയാളിയുടെ അടുക്കളയുടെ പുറത്തായി അടതാപ്പിന്റെയും സ്ഥാനം. മരങ്ങളില്‍ വള്ളി കയറ്റിവിട്ടാണ് അടതാപ്പ് വളര്‍ത്തിയിരുന്നത്. പഴയ വിളകള്‍ സംരക്ഷിക്കുന്ന ചിലരെങ്കിലുമിപ്പോഴും അടതാപ്പ് വളര്‍ത്തുന്നുണ്ട്.

ഇറച്ചി കിഴങ്ങ്

എയര്‍ പൊട്ടറ്റോ എന്നാണ് അടതാപ്പിന്റെ വിദേശ നാമം. വള്ളിയില്‍ തൂങ്ങിക്കിടന്ന് വിളയുന്നതു കൊണ്ടാണിത്. ഇറച്ചി കാച്ചില്‍, ഇറച്ചി കിഴങ്ങ്, എന്നും പേരുണ്ട്. വചെറുകിഴങ്ങ്, നന കിഴങ്ങ് എന്നിവയുടെ ഇലയുമായീ നല്ല സാമ്യമുള്ളതാണ്. വള്ളിയിലെ ഓരോ ഇലഞെട്ടിലും കിഴങ്ങ് പിടിക്കും. മരങ്ങളില്‍ കയറ്റി വിട്ടും പന്തലിലും വേലിയിലും അടതാപ്പ് വളര്‍ത്താം. സാധാരണ 100 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള പത്തുമുതല്‍ അമ്പതു കിഴങ്ങുകള്‍വരെ ഒരു വള്ളിയില്‍ നിന്ന് ലഭിക്കാറുണ്ട്. കൂടാതെ താഴെ മണ്ണില്‍ നിന്നും അഞ്ചു മുതല്‍ പത്തു കിലോവരെയുള്ള കിഴങ്ങും ലഭിക്കും.

പ്രമേഹ രോഗികള്‍ക്കും നല്ലത്

ബീഫ്, കോഴിയിറച്ചി എന്നിവ കൊണ്ട് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ ഈ കിഴങ്ങ് ചേര്‍ക്കുന്ന രീതി കേരളത്തിലെ ചിലയിടങ്ങളിലുണ്ട്. ഗ്ലൂക്കോസിന്റെ അളവ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാമെന്നും പറയാറുണ്ട്. ചുവട്ടില്‍ ഉണ്ടാകുന്ന കിഴങ്ങുകളെക്കാള്‍ രുചി വള്ളികളിലെ കിഴങ്ങുകള്‍ക്കാണ്. വള്ളികളില്‍ ഉണ്ടാകുന്ന കായ്കള്‍ ഡിസംബര്‍ മാസത്തോടെ തനിയെ പൊഴിഞ്ഞു വീഴും. ഈ കായ്കള്‍ വിത്തിനായ് ഉപയോഗിക്കാം, പൊഴിഞ്ഞു വീണ കായ്കള്‍ തണലിലോ വെളിച്ചം കുറഞ്ഞ മുറികളിലോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞോ സൂക്ഷിച്ചാല്‍ വളരെ വേഗം മുളകള്‍വരും. മുള അരയടിയെങ്കിലും നീണ്ടുകഴിഞ്ഞാല്‍ മുളയോടോപ്പം വെളുത്ത വേരുകളും വന്നു തുടങ്ങും, ഇതാണ് നടാനുള്ള സമയം. മാര്‍ച്ച് മാസത്തില്‍ വേനല്‍മഴ കിട്ടുന്ന മുറയ്ക്ക് മുളവന്ന കിഴങ്ങുകള്‍ നടാം.

Leave a comment

കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.…

By Harithakeralam
മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉല്പാദനത്തില്‍…

By മിഷേൽ ജോർജ്
ജാതിയില്‍ തലമുടി രോഗം ; തെങ്ങില്‍ ചെമ്പന്‍ ചെല്ലി

എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍…

By Harithakeralam
മരച്ചീനിയില്‍ മിലിമൂട്ട, ഇഞ്ചിയില്‍ ചീച്ചില്‍ രോഗം

മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു. നിലവില്‍ ഈ രണ്ടു വിളകളും…

By Harithakeralam
കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ കൊക്കോ ഉത്പ്പാദനത്തിന്റെ…

By Harithakeralam
ചേന നടാന്‍ സമയമായി

ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ  ശുപാര്‍ശ.…

By Harithakeralam
തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ ദുരിതത്തിലാക്കുന്നു.…

By Harithakeralam
തെങ്ങിന് നന തുടരാം; കമുകിന് കുമ്മായമിട്ട് നന

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs