ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

നല്ല മധുരവും നിറവുമുള്ള വലിയ ചുളകളുള്ള ചക്കകളാണ് ഈ ഗ്രാമത്തില്‍ വിളയുന്നത്. 40 കിലോ വരെ തൂക്കമുള്ള ചക്കകള്‍ ഇവിടെ മാര്‍ക്കറ്റിലെത്തുന്നു.

By Harithakeralam
2025-04-18

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍ പ്ലാവുകളാണ്, അതില്‍ തൂങ്ങിക്കിടക്കുന്ന ചക്കകളാണ്. വര്‍ഷം 50,0000 ടണ്‍ ചക്കയാണ് പന്റുട്ടിയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നത്. രുചിയിലും വലുപ്പത്തിലുമെല്ലാം കേമനാണ് ഇവിടെയുള്ള ചക്കകള്‍.

നൂറ്റാണ്ടുകളായി ചക്ക  

രണ്ടു നൂറ്റാണ്ടായി പന്റുട്ടിയില്‍ പ്രധാന കൃഷി പ്ലാവ് തന്നെയാണ്, ഒപ്പം കശുവണ്ടിയും. എന്നാലും മുന്നില്‍ പ്ലാവ് തന്നെ. 5000 ഏക്കറിലധികം സ്ഥലത്താണ് ഇവിടെ പ്ലാവുകളുള്ളത്. ഒന്നോ രണ്ടോ പ്ലാവ് ഇല്ലാത്ത വീടുകള്‍ ഈ നാട്ടില്‍ ഇല്ല. 36 ഡിഗ്രിവരെ ചൂടുള്ള കാലാവസ്ഥയാണിവിടെ. പ്ലാവ് നന്നായി വളര്‍ന്നു ചക്കകളുണ്ടാകാന്‍ ഈ കാലാവസ്ഥ സഹായിക്കുന്നു. ചെന്നൈ- കുംഭകോണം എന്നിവയുടെ പ്രധാന പാതയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.  ഗാഡിലം നദി പട്ടണത്തിലൂടെ ഒഴുകുന്നു. വര്‍ഷം മുഴുവനും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് പന്റുട്ടിയില്‍, ഉയര്‍ന്ന താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും ഇവിടെ അനുഭവപ്പെടുന്നു. മഴക്കാലത്ത് ഈ പ്രദേശത്ത് കനത്ത മഴ ലഭിക്കുന്നു, അതേസമയം ശൈത്യകാലം താരതമ്യേന വരണ്ടതും കൂടുതല്‍ സുഖകരവുമാണ്.

മുത്തശ്ശി പ്ലാവ്  

200 വര്‍ഷം പഴക്കമുള്ള പ്ലാവ് വരെ പന്റുട്ടിയിലുണ്ട്. പ്രത്യേകം സംരക്ഷിച്ചിരിക്കുന്ന ഈ പ്ലാവില്‍ നിന്നും ധാരാളം ചക്ക ഇപ്പോഴും ലഭിക്കുന്നു. 40 വര്‍ഷം പഴക്കമുള്ളതാണ് മിക്ക പ്ലാവുകളും. ഇടിച്ചക്ക പരുവത്തില്‍ മുതല്‍ വിളവെടുപ്പ് നടത്തും. എന്നാലും മൂത്ത് പഴുക്കാറായ ചക്കകള്‍ക്കാണ് മാര്‍ക്കറ്റില്‍ ഡിമാന്റ്. 25 കിലോയാണ് ഈ സീസണില്‍ ഒരു കിലോ ചക്കയുടെ വില. രത്‌നംപിള്ള മാര്‍ക്കറ്റാണ് കര്‍ഷകരുടെ കേന്ദ്രം. ദിവസവും രാവിലെ 5.30 മുതല്‍ മാര്‍ക്കറ്റ് തുടങ്ങും. ഗ്രാമീണര്‍ വാഹനങ്ങളില്‍ ചക്കയെത്തിക്കും. ചക്കകളുടെ കൂമ്പാരം തന്നെയായിരിക്കും ഇവിടെ. ദിവസവും വൈകിട്ട് ചക്കകള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടും. നമ്മുടെ നാട്ടില്‍ നിന്നാണ് ഇവ കടല്‍ കടക്കുന്നത്. ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങളില്‍ പന്റുട്ടിയിലെ ചക്കകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

നല്ല മധുരം, വലിയ ചുളകള്‍

നല്ല മധുരവും നിറവുമുള്ള വലിയ ചുളകളുള്ള  ചക്കകളാണ് ഈ ഗ്രാമത്തില്‍ വിളയുന്നത്. 40 കിലോ വരെ തൂക്കമുള്ള ചക്കകള്‍ ഇവിടെ മാര്‍ക്കറ്റിലെത്തുന്നു. ചക്കയുടെ ആകൃതിയും പ്രധാനമാണ്, കൂനും മുഴയുമൊന്നുമില്ലാതെ ഉരുണ്ട ചക്ക, ഉള്ളില്‍ ധാരാളം ചുളകള്‍. വാണിജ്യ ആവശ്യത്തിന് പന്റുട്ടിക്ക് ഡിമാന്‍ഡ് കൂടാനുള്ള കാരണമിതാണ്. കേരളത്തിലെ പോലെ ഒന്നിലധികം ഒരു മുളയില്‍ വളരാന്‍ ഇവര്‍ സമ്മതിക്കില്ല. അങ്ങനെ വളര്‍ന്നാല്‍ ചക്കയുടെ വലിപ്പം കുറയും. ഇതിനാല്‍ മറ്റുള്ളവ ഇടിച്ചക്ക പരുവത്തില്‍ പൊട്ടിച്ചെടുക്കും. ഡിസംബറില്‍ സീസണ്‍ തുടങ്ങിയാല്‍ പിന്നെ വഴി നീളെ കൂട്ടിയിട്ട ചക്കകളായിരിക്കും കാഴ്ച. റോഡ് സൈഡില്‍ പഴുത്ത ചക്കച്ചുളകള്‍ വില്‍ക്കുന്ന വരുമുണ്ട്, 200 രൂപയാണ് ഒരു കിലോ പഴുത്ത ചുളയ്ക്ക്.

ഓര്‍ഗാനിക് ചക്കകള്‍

സ്വാഭാവികമായി വളര്‍ന്നു വരുന്നതാണ് പന്‍ റുട്ടിയിലെ പ്ലാവുകള്‍. ഇപ്പോള്‍ വേഗത്തില്‍ കായുണ്ടാകാന്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുന്നുണ്ട്. എന്നാലും യാതൊരു വിധ രാസവസ്തുക്കളും ഗ്രാമീണര്‍ ഉപയോഗിക്കുന്നില്ല. സീസണില്‍ പ്ലാവില്‍ ചക്കകള്‍ ഉണ്ടാകുന്നു, പൂപ്പല്‍ രോഗം വല്ലാതെ വന്നാല്‍ മാത്രം കീടനാശിനി പ്രയോഗം, അതും ഓര്‍ഗാനിക്- വല്ലപ്പോഴും മാത്രമേ ഇതു വേണ്ടി വരുന്നുള്ളൂ. കശുവണ്ടിയും ഇതുപോലെ ഇവിടെ നല്ല പോലെ വളര്‍ന്നിരുന്നു- ഇപ്പോള്‍ കൃഷി കുറവാണ്. ഒരു നാടിന്റെ സാമ്പത്തിക മേഖല മുഴുവന്‍ ചക്കയാണ് കൈകാര്യം ചെയ്യുന്നതെന്നു സാരം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs