ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ ലഭിക്കും.

By Harithakeralam
2024-09-11

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ ലഭിക്കും. കളമശ്ശേരി  കാര്‍ഷികോത്സവ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 12ന് വൈകിട്ട് നാലിന് കളമശ്ശേരി ചാക്കോളാസ് പവിലിയനില്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള , കെഐഎല്‍ഇ ചെയര്‍മാന്‍ കെ എന്‍  ഗോപിനാഥ്, ഡിപിസി അംഗം ജമാല്‍ മണക്കാടന്‍ എന്നിവരും നിയോജക മണ്ഡലത്തിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വിജയന്‍ പള്ളിയാക്കലും സംസാരിക്കും. സെപ്റ്റംബര്‍ 13 നാണ്കാര്‍ഷികോത്സവ സമാപനം. സമാപന ദിനത്തില്‍ വടം വലി , ഓണം പൂക്കള മത്സരങ്ങള്‍ അരങ്ങേറും. നാടിനെ ഒന്നാകെ  ആഘോഷത്തിലാക്കിയ കാര്‍ഷികോത്സവത്തിന് വെള്ളിയാഴ്ചയാണ് കൊടിയിറങ്ങുക.

മനം കവര്‍ന്ന് തനത് ഉല്‍പന്നങ്ങള്‍

മണ്ഡലത്തിലെ പുനരുജ്ജീവിക്കപ്പെട്ടതും നൂതനവുമായ കാര്‍ഷികോത്പന്നങ്ങള്‍ക്ക് കാര്‍ഷികോത്സവത്തില്‍ വന്‍ ഡിമാന്റ്. വിവിധ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ പരിപോഷിപ്പിച്ചെടുത്തവയാണിവ. തികഞ്ഞ മെഡിസിനല്‍ മൂല്യമുള്ള കൂവ പരിപാലിച്ചത് മാഞ്ഞാലി സര്‍വീസ് സഹകരണ ബാങ്കാണ്. കുന്നുകര സര്‍വീസ് സഹകരണ ബാങ്കിന്റെ ഉല്‍പന്നങ്ങളായത് ഏത്തക്കായും കപ്പയും .  

വെജിറ്റബിള്‍ ആയിരിക്കെ തന്നെ നോണ്‍ വെജ് ഉല്‍പന്നത്തിന്റെ ഗുണങ്ങള്‍ കാട്ടുന്ന കൂണ്‍ കൃഷിയില്‍ ശ്രദ്ധ പുലര്‍ത്തി വെളിയത്തുനാട് സര്‍വ്വീസ് സഹകരണ ബാങ്ക് .ആലങ്ങാട് സഹകരണ ബാങ്ക് ശര്‍ക്കര നിര്‍മ്മാണം പുനരുജ്ജീവിപ്പിച്ചു. മറയൂരിലേത് സമാനമാണ് ആലങ്ങാട്ടേയും. എന്നാല്‍ മറയൂര്‍ ശര്‍ക്കരക്കെതിരെ  മൃഗ ശല്യം രൂക്ഷമാണ്. ആലങ്ങാട് ശര്‍ക്കരയ്ക്ക് ആ പ്രശ്‌നമില്ല. ഇക്കാരണങ്ങളാല്‍ ഈ കൂവയും ഏത്തക്കായയും കപ്പയും കൂണും ശര്‍ക്കരയും കാര്‍ഷികോത്സവത്തിന്റെ മനം നിറച്ചു.

രൂചിക്കൂട്ടുമായി സമീകൃത ഭോജന ശാല

നാവില്‍ വെള്ളമൂറ്റുന്ന രൂചിക്കൂട്ടുമായി സമീകൃത ഭോജന ശാല. സസ്യ  - മാംസ  മത്സ്യ വിഭവങ്ങളുടെ നിര തന്നെയുണ്ട് ഇവിടെ. സാധാരണ വിലയ്ക്ക് മികച്ച വിഭവങ്ങള്‍ കിട്ടും. സാധാരണ ചായയും കാപ്പിയും മുതല്‍ മസാല ടീയും ഊരുകാപ്പിയും വരെയും കൂണ്‍ അടയും വനസുന്ദരി ചിക്കനുമുള്‍പ്പെടെ വിഭവങ്ങളും സമീകൃത ഭോജന ശാലയില്‍ ഉണ്ട്. അട്ടപ്പാടി കുളുമെ ഫുഡ് കോര്‍ട്ടിന്റേതാണ്   ഊരുകാപ്പിയും വന സുന്ദരി ചിക്കനുമെല്ലാം. രുചിക്ക് പേരുകേട്ട രാമശ്ശേരി ഇഡ്ഡലി യുമായി സരസ്വതി ടീ സ്റ്റാളും ഭോജനശാലയില്‍ നിറ സാന്നിധ്യമാണ്. കുടുംബശ്രീ എറണാകുളം കഫേയുടെയും സര്‍വീസ് സഹകരണ ബാങ്കിന്റെയുമൊക്കെ സ്റ്റാളുകളും ഭക്ഷണ കേന്ദ്രത്തില്‍ സുസജജം.  സുരക്ഷിതം, സ്വാഭാവികം, പോഷകം, പ്രാദേശികം  എന്നത് സമീകൃത ഭോജന ശാല അക്ഷരംപ്രതി അന്വര്‍ത്ഥമാക്കുന്നു. രുചിയുടെ പെരുമയും വിലക്കുറവിന്റെ മേന്‍മയും തിരക്കൊഴിയാത്ത ഇടമായി ഭോജനശാലയെ മാറ്റുന്നു.

ആധുനിക സംവിധാനങ്ങളും  

ഒരേക്കര്‍ പാടശേഖരം നനയ്ക്കാന്‍ 25 മിനിറ്റ് മതി. ഒപ്പം കീടനാശിനിയും തളിക്കാം. ദേഹത്ത് വീഴുമെന്ന പേടി വേണ്ട. കാര്‍ഷിക വിദ്യയും റോബോട്ടിക്‌സും മേളിക്കുന്ന സുന്ദര സൃഷ്ടി ആകാശത്തു നിന്നാണ് നനയും മരുന്ന് തളിയും.  അതും മനുഷ്യരില്ലാത്ത ഡ്രോണുകള്‍. കളമശ്ശേരി കാര്‍ഷികോത്സവം 2.0ലെ പ്രദര്‍ശനത്തില്‍ തയ്യാറാക്കിയ തൃശൂര്‍ ഇന്‍കര്‍ റോബോട്ടിക്‌സിന്റെ ശാഖയിലാണിവ.  ആറ് നനയ്ക്കല്‍, തളിക്കല്‍ സംവിധാനങ്ങളുള്ള കാര്‍ഷിക ഡ്രോണിനു വില എട്ടു ലക്ഷം രൂപ . ഡ്രോണുകള്‍ മാത്രമല്ല  സെര്‍വിംഗ് റോബോട്ടുകള്‍ , ഹോളോഗ്രാം ഫാന്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. ഓട്ടോമാറ്റിക് ചാര്‍ജിംഗില്‍ പ്രവര്‍ത്തിക്കുന്ന സെര്‍വിംഗ് റോബോട്ടുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രം മതി വേണ്ടിടത്ത് അവ സാധനങ്ങള്‍ എത്തിക്കും.

കൗതുകമായി ആട് ലേലം

ആട്ടിന്‍കുട്ടിയെ ലേലം വിളിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. കളമശ്ശേരി കാര്‍ഷികോത്സവ വേദിയില്‍ ഒരുക്കിയ ലേലത്തറയില്‍ കഴിഞ്ഞ ദിവസമാണ്  കൗതുക സംഭവം നടന്നത്. വ്യവസായ മന്ത്രി പി.രാജീവും വാശിയേറിയ മത്സരത്തില്‍ പങ്കാളിയായി.  ആടുജീവിതം എഴുതി മനുഷ്യയാതനയെ സങ്കടാനുഭവമാക്കിയ എഴുത്തുകാരന്‍ ബെന്യാമിന്‍ ആടിന്റെ ലേലത്തില്‍ വാശിയോടെ പങ്കെടുത്തത് നാടിന്റെ സങ്കടം അകറ്റാനാണ്. വയനാടിന്റെ കണ്ണീരൊപ്പാന്‍. വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കളമശ്ശേരി കാര്‍ഷികോത്സവ വേദിയിലെ ലേലത്തറയിലാണ് ആട്ടിന്‍കുട്ടിയെ ലേലം ചെയ്തത്. കാര്‍ഷികോത്സവത്തിനെത്തിയതായിരുന്നു ബെന്യാമിന്‍.വാശിയേറിയ ലേലത്തിനൊടുവില്‍ 13, 800 രൂപക്ക് കളമശ്ശേരി സ്വദേശി നൗഷാദ് ആട്ടിന്‍കുട്ടിയെ സ്വന്തമാക്കി. ലേലത്തുക വേദിയില്‍ വച്ച് തന്നെ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി പി.രാജീവ് തുക ഏറ്റുവാങ്ങി.

Leave a comment

വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
ഓണവിപണിയില്‍ സമഗ്ര ഇടപെടലുമായി കൃഷി വകുപ്പ് : സംസ്ഥാനത്തുടനീളം 2000 കര്‍ഷക ചന്തകള്‍

തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്,…

By Harithakeralam
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത ലക്ഷ്യം : മന്ത്രി പി. പ്രസാദ്

അങ്കമാലി: കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയില്‍ കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം…

By Harithakeralam
സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ കൃഷി വകുപ്പിന്റെ 2000 ഓണവിപണികള്‍

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികള്‍  ഈ ഓണക്കാലത്തു സംഘടിപ്പിക്കുന്നു.  2024 സെപ്തംബര്‍ 11, 12, 13, 14 തീയതികളിലാണ് ഓണവിപണികള്‍…

By Harithakeralam
കര്‍ഷകര്‍ക്ക് കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ആശയങ്ങളുമായി ജൈവഗ്രാമം പദ്ധതി

കൊച്ചി: സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ രണ്ടാം ഘട്ട ഉത്ഘാടനവും…

By Harithakeralam
എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും ശിലാസ്ഥാപനം

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ കാബികോ (കേരള അഗ്രോ ബിസിനസ് കമ്പനി) എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs