ജയന്റ് ഗൗരാമികളുടെ സ്വന്തം ഫാം

വളര്‍ത്തു മത്സ്യങ്ങളിലെ രാജാവാണ് ജയന്റ് ഗൗരാമി, വര്‍ഷങ്ങളായി ഈ മത്സ്യങ്ങളെ മാത്രം വളര്‍ത്തുന്ന ചാലക്കുടി കമ്മളത്തുള്ള ജയന്റ് ഗൗരാമി ഫിഷ് ഫാമിന്റെ വിശേഷങ്ങള്‍

By പി.കെ. നിമേഷ്

വളര്‍ത്തു മത്സ്യങ്ങളിലെ രാജാവാണ് ജയന്റ് ഗൗരാമി, വര്‍ഷങ്ങളായി ഈ മത്സ്യങ്ങളെ മാത്രം വളര്‍ത്തുന്ന ചാലക്കുടി കമ്മളത്തുള്ള ജയന്റ് ഗൗരാമി ഫിഷ് ഫാമിലെത്തിയാല്‍ ആരുമൊന്ന് അത്ഭുതപ്പെടും. രണ്ടരയേക്കറില്‍ ആറ് സ്വാഭാവിക കുളങ്ങളും നാല് പ്രജനന കുളങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഫാമിന്റെ അമരത്ത് അലന്‍സ് പനച്ചിക്കല്‍ അഗസ്റ്റിയും സഹോരന്‍ ഡേവീസുമാണ്. 7000 ഗൗരാമികളുടെ സ്‌റ്റോക്കുള്ള ഫാമിന്റെ വിശേഷങ്ങളിലേക്ക്. 

ഗൗരാമികളുടെ കേന്ദ്രം

ഗൗരാമി ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ മാത്രമാണ് ഇവിടെ വളര്‍ത്തുന്നത്. കേരളത്തില്‍ ഗൗരാമികളെ വളര്‍ത്തി കുഞ്ഞുങ്ങളെ വില്‍ക്കുന്ന പ്രമുഖ ഫാമുകളില്‍ മുന്നിലാണ് ഇവരുടെ സ്ഥാനം. നിരവധി പ്രത്യേകതകളുള്ള മീനാണ് ഗൗരാമി. വായുവില്‍ നിന്ന് ഓക്‌സിജന്‍ എടുക്കാനുള്ള കഴിവാണ് ഇതില്‍ പ്രധാനം. രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് മറ്റു മത്സ്യങ്ങളില്‍ നിന്ന് വളരെയധികം കൂടുതലാണ്. പച്ചിലകളാണു പ്രധാന ഭക്ഷണം. സ്വന്തം ഫാമില്‍ തന്നെയുള്ള പച്ചിലകള്‍ വെട്ടിയിട്ടു കൊടുത്താല്‍ മതി, തീറ്റയിനത്തില്‍ ചെലവ് വളരെ കുറവാണ്. അസോള, ചേമ്പ്, പപ്പായ, മള്‍ബറി തുടങ്ങിയവയുടെ ഇലകളാണ് പ്രിയപ്പെട്ട ഭക്ഷണം. പുല്ലു വെട്ടിക്കൊടുക്കാനുള്ള സൗകര്യമുള്ള കേരളത്തിലെ ഏകഫാമും ഇതാണ്. എന്നാല്‍ മറ്റു മത്സ്യങ്ങളെപ്പോലെ ഗൗരാമികള്‍ പെട്ടെന്ന് വളര്‍ച്ചയെത്തി പിടികൂടാനാകില്ല. മൂന്നോ നാലോ വര്‍ഷമെങ്കിലും വേണം നല്ല വലിപ്പമാകാന്‍. എന്നാല്‍ മുള്ള് കുറവുള്ള രുചികരമായ മത്സ്യമാണിത്, ഇതിനാല്‍ നല്ല വിലയും ലഭിക്കും. പരിപാലന ചെലവ് കുറവായതിനാല്‍ ഗൗരാമി വളര്‍ത്തല്‍ ലാഭകരമാണെന്നാണ് അലന്‍സും ഡേവീസും പറയുന്നത്. 

കുളങ്ങളും ഫാമും

സ്വാഭാവികമായ ആറു കുളങ്ങളാണ് ഫാമിലുള്ളത്. പ്രജനനത്തിനായി നാലു കുളങ്ങള്‍ വേറെയും. 35 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയിലും, 30 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമാണ് കുളങ്ങള്‍. 2018ലും 2019ലുമുണ്ടായ പ്രളയത്തില്‍ വലിയ നഷ്ടങ്ങള്‍ ഫാമിലുണ്ടായി. 3000ത്തോളം മീനുകള്‍ നഷ്ടമായി. നവീകരണത്തിന്റെ പാതയിലായിരുന്നു ഇതിനു ശേഷം ഫാം. വലയും മറ്റും കെട്ടി കുളങ്ങള്‍ സുരക്ഷിതമാക്കി. ഫാം ടൂറിസവും ഇതിനോടൊപ്പം നടപ്പിലാക്കുന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. സ്വന്തമായി ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്. 

എന്തുകൊണ്ട് ഗൗരാമി

കേരളത്തിലെ ഏറ്റവും വിലകൂടിയ ശുദ്ധജല മത്സ്യമാണ് ജയന്റ് ഗൗരാമി. കട്ടിയുള്ള മുള്ളില്ലാത്ത ഇറച്ചിയും ഇതിന്റെ ഘടനയും രുചിയും മറ്റു മീനുകളെക്കാള്‍ ഏത്രയോ പടി മുന്നിലാണ്. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് 80 മുതല്‍100 ശതമാനം വരെ വിലയും കൂടുതലാണ്. ഏത് വലുപ്പത്തിലുള്ള ഗൗരാമിക്കും വായുവില്‍ നിന്ന് ഓക്‌സിജന്‍ എടുക്കാനുള്ള കഴിവുണ്ട്. ഇവയുടെ വില്‍പ്പനയും വിപണനവും എളുപ്പമാണ്. 10 മണിക്കൂര്‍ വരെ യാത്ര ചെയ്ത് ഇവയെ ആവശ്യക്കാര്‍ക്ക് കൈമാറാം. എന്നാല്‍ സാവധാനത്തിലുള്ള വളര്‍ച്ചാ നിരക്കാണ് പ്രധാന പ്രശ്‌നം. കര്‍ഷകര്‍ പലപ്പോഴും ഗൗരാമിയെ തെരഞ്ഞെടുക്കാതിരിക്കാനുള്ള കാരണമിതാണ്. കൊറോണയെ തുടര്‍ന്നുണ്ടായ തൊഴില്‍ പ്രശ്‌നങ്ങള്‍ മൂലം പലരും മത്സ്യക്കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നുണ്ട്. 

ഇത്തരത്താര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇനമാണ് ഗൗരാമിയെന്ന് പറയുന്നു അലന്‍സ്. 16 കൊല്ലമായി വിദേശത്ത് ടെലകോം മേഖലയില്‍ ജോലി നോക്കുന്ന ആളാണ് അലന്‍സ്. എന്നാല്‍ വര്‍ഷം തോറും കൃത്യമായ ഇടവേളകളില്‍ നാട്ടിലെത്തി ഫാമിന്റെ കാര്യങ്ങള്‍ നോക്കും. സഹോദരന്‍ ഡേവീസ് മുഴുവന്‍ സമയവും ഫാമിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്. 

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs