ജയന്റ് ഗൗരാമികളുടെ സ്വന്തം ഫാം

വളര്‍ത്തു മത്സ്യങ്ങളിലെ രാജാവാണ് ജയന്റ് ഗൗരാമി, വര്‍ഷങ്ങളായി ഈ മത്സ്യങ്ങളെ മാത്രം വളര്‍ത്തുന്ന ചാലക്കുടി കമ്മളത്തുള്ള ജയന്റ് ഗൗരാമി ഫിഷ് ഫാമിന്റെ വിശേഷങ്ങള്‍

By പി.കെ. നിമേഷ്

വളര്‍ത്തു മത്സ്യങ്ങളിലെ രാജാവാണ് ജയന്റ് ഗൗരാമി, വര്‍ഷങ്ങളായി ഈ മത്സ്യങ്ങളെ മാത്രം വളര്‍ത്തുന്ന ചാലക്കുടി കമ്മളത്തുള്ള ജയന്റ് ഗൗരാമി ഫിഷ് ഫാമിലെത്തിയാല്‍ ആരുമൊന്ന് അത്ഭുതപ്പെടും. രണ്ടരയേക്കറില്‍ ആറ് സ്വാഭാവിക കുളങ്ങളും നാല് പ്രജനന കുളങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഫാമിന്റെ അമരത്ത് അലന്‍സ് പനച്ചിക്കല്‍ അഗസ്റ്റിയും സഹോരന്‍ ഡേവീസുമാണ്. 7000 ഗൗരാമികളുടെ സ്‌റ്റോക്കുള്ള ഫാമിന്റെ വിശേഷങ്ങളിലേക്ക്. 

ഗൗരാമികളുടെ കേന്ദ്രം

ഗൗരാമി ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ മാത്രമാണ് ഇവിടെ വളര്‍ത്തുന്നത്. കേരളത്തില്‍ ഗൗരാമികളെ വളര്‍ത്തി കുഞ്ഞുങ്ങളെ വില്‍ക്കുന്ന പ്രമുഖ ഫാമുകളില്‍ മുന്നിലാണ് ഇവരുടെ സ്ഥാനം. നിരവധി പ്രത്യേകതകളുള്ള മീനാണ് ഗൗരാമി. വായുവില്‍ നിന്ന് ഓക്‌സിജന്‍ എടുക്കാനുള്ള കഴിവാണ് ഇതില്‍ പ്രധാനം. രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് മറ്റു മത്സ്യങ്ങളില്‍ നിന്ന് വളരെയധികം കൂടുതലാണ്. പച്ചിലകളാണു പ്രധാന ഭക്ഷണം. സ്വന്തം ഫാമില്‍ തന്നെയുള്ള പച്ചിലകള്‍ വെട്ടിയിട്ടു കൊടുത്താല്‍ മതി, തീറ്റയിനത്തില്‍ ചെലവ് വളരെ കുറവാണ്. അസോള, ചേമ്പ്, പപ്പായ, മള്‍ബറി തുടങ്ങിയവയുടെ ഇലകളാണ് പ്രിയപ്പെട്ട ഭക്ഷണം. പുല്ലു വെട്ടിക്കൊടുക്കാനുള്ള സൗകര്യമുള്ള കേരളത്തിലെ ഏകഫാമും ഇതാണ്. എന്നാല്‍ മറ്റു മത്സ്യങ്ങളെപ്പോലെ ഗൗരാമികള്‍ പെട്ടെന്ന് വളര്‍ച്ചയെത്തി പിടികൂടാനാകില്ല. മൂന്നോ നാലോ വര്‍ഷമെങ്കിലും വേണം നല്ല വലിപ്പമാകാന്‍. എന്നാല്‍ മുള്ള് കുറവുള്ള രുചികരമായ മത്സ്യമാണിത്, ഇതിനാല്‍ നല്ല വിലയും ലഭിക്കും. പരിപാലന ചെലവ് കുറവായതിനാല്‍ ഗൗരാമി വളര്‍ത്തല്‍ ലാഭകരമാണെന്നാണ് അലന്‍സും ഡേവീസും പറയുന്നത്. 

കുളങ്ങളും ഫാമും

സ്വാഭാവികമായ ആറു കുളങ്ങളാണ് ഫാമിലുള്ളത്. പ്രജനനത്തിനായി നാലു കുളങ്ങള്‍ വേറെയും. 35 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയിലും, 30 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമാണ് കുളങ്ങള്‍. 2018ലും 2019ലുമുണ്ടായ പ്രളയത്തില്‍ വലിയ നഷ്ടങ്ങള്‍ ഫാമിലുണ്ടായി. 3000ത്തോളം മീനുകള്‍ നഷ്ടമായി. നവീകരണത്തിന്റെ പാതയിലായിരുന്നു ഇതിനു ശേഷം ഫാം. വലയും മറ്റും കെട്ടി കുളങ്ങള്‍ സുരക്ഷിതമാക്കി. ഫാം ടൂറിസവും ഇതിനോടൊപ്പം നടപ്പിലാക്കുന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. സ്വന്തമായി ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്. 

എന്തുകൊണ്ട് ഗൗരാമി

കേരളത്തിലെ ഏറ്റവും വിലകൂടിയ ശുദ്ധജല മത്സ്യമാണ് ജയന്റ് ഗൗരാമി. കട്ടിയുള്ള മുള്ളില്ലാത്ത ഇറച്ചിയും ഇതിന്റെ ഘടനയും രുചിയും മറ്റു മീനുകളെക്കാള്‍ ഏത്രയോ പടി മുന്നിലാണ്. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് 80 മുതല്‍100 ശതമാനം വരെ വിലയും കൂടുതലാണ്. ഏത് വലുപ്പത്തിലുള്ള ഗൗരാമിക്കും വായുവില്‍ നിന്ന് ഓക്‌സിജന്‍ എടുക്കാനുള്ള കഴിവുണ്ട്. ഇവയുടെ വില്‍പ്പനയും വിപണനവും എളുപ്പമാണ്. 10 മണിക്കൂര്‍ വരെ യാത്ര ചെയ്ത് ഇവയെ ആവശ്യക്കാര്‍ക്ക് കൈമാറാം. എന്നാല്‍ സാവധാനത്തിലുള്ള വളര്‍ച്ചാ നിരക്കാണ് പ്രധാന പ്രശ്‌നം. കര്‍ഷകര്‍ പലപ്പോഴും ഗൗരാമിയെ തെരഞ്ഞെടുക്കാതിരിക്കാനുള്ള കാരണമിതാണ്. കൊറോണയെ തുടര്‍ന്നുണ്ടായ തൊഴില്‍ പ്രശ്‌നങ്ങള്‍ മൂലം പലരും മത്സ്യക്കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നുണ്ട്. 

ഇത്തരത്താര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇനമാണ് ഗൗരാമിയെന്ന് പറയുന്നു അലന്‍സ്. 16 കൊല്ലമായി വിദേശത്ത് ടെലകോം മേഖലയില്‍ ജോലി നോക്കുന്ന ആളാണ് അലന്‍സ്. എന്നാല്‍ വര്‍ഷം തോറും കൃത്യമായ ഇടവേളകളില്‍ നാട്ടിലെത്തി ഫാമിന്റെ കാര്യങ്ങള്‍ നോക്കും. സഹോദരന്‍ ഡേവീസ് മുഴുവന്‍ സമയവും ഫാമിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്. 

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യം: ഈ മാര്‍ഗങ്ങള്‍ പിന്തുടരാം

കോഴികള്‍ക്ക് പലതരം അസുഖങ്ങള്‍ പിടിപെടുന്ന കാലമാണിപ്പോള്‍. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് പല തരം രോഗങ്ങള്‍ ഇവയെ പിടികൂടുക.  ചുമ, കഫകെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന…

By Harithakeralam
കരുതിയിരിക്കണം ബ്രൂസെല്ലോസിസിനെ; രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാംപെയ്‌ന് തുടക്കം

കന്നുകാലികളുടെ പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ഇത് മനുഷ്യരെ ബാധിക്കുന്ന ഒരു ജന്തുജന്യ രോഗമായതിനാല്‍  നിയന്ത്രണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.  കന്നുകാലികളില്‍…

By Harithakeralam
വെള്ളമൊഴികെ മനുഷ്യര്‍ കഴിക്കുന്നൊരു ഭക്ഷണവും വേണ്ട; കന്നുകാലിക്ക് തീറ്റയൊരുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പൊറോട്ടയും ചക്കയും അമിതമായി നല്‍കിയതു മൂലം അഞ്ച് പശുക്കള്‍ ചാവുകയും ഒമ്പത് എണ്ണം അവശനിലയിലായ വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കള്‍ക്കാണ് ദുരന്തമുണ്ടായത്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
അമിതമായി പൊറോട്ട കഴിച്ചു, 5 പശുക്കള്‍ ചത്തു; 9 എണ്ണം അവശനിലയില്‍

പൊറോട്ടയും ചക്കയും അമിതമായി നല്‍കിയതു മൂലം അഞ്ച് പശുക്കള്‍ ചത്തു. ഒമ്പത് എണ്ണം അവശനിലയിലാണ്. കൊല്ലം  വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കള്‍ക്കാണ് ദരന്തമുണ്ടായത്. പൊറോട്ടയും ചക്കയും…

By Harithakeralam
വീട്ടിലൊരു ' പുലിക്കുട്ടി ' യെ വളര്‍ത്താം

പുലിയെ ഓമനിച്ചു വീട്ടില്‍ വളര്‍ത്തിയാലോ...? ഇക്കാര്യം ആലോചിച്ചാല്‍ തന്നെ ജയിലില്‍ പോകാനുള്ള നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്.  പുലിക്കുട്ടിയെപ്പോലൊരു പൂച്ചയെ നമുക്ക് ഓമനിച്ചു വളര്‍ത്താം. അതാണ് ബംഗാള്‍…

By Harithakeralam
ഇറച്ചിയും മുട്ടയും; നല്ലൊരു കാവല്‍ക്കാരനും

കോഴി, താറാവ് എന്നിവ കഴിഞ്ഞാല്‍ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവയില്‍ ഏറെ പ്രാധാന്യമുള്ളവയാണ് ടര്‍ക്കികള്‍. കുറഞ്ഞ മുതല്‍ മുടക്ക്, കൂടിയ തീറ്റ പരിവര്‍ത്തന ശേഷി എന്നിവ ടര്‍ക്കിക്കോഴികളുടെ പ്രത്യേകത, മാംസ്യത്തിന്റെ…

By Harithakeralam
ശ്രദ്ധയോടെ വേണം മഴക്കാല പശുപരിപാലനം

തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്തു…

By ഡോ. എം. മുഹമ്മദ് ആസിഫ്
മഴയും വെയിലും ഒപ്പത്തിനൊപ്പം ; ഓമന മൃഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം

നല്ല മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയാണ് കേരളത്തിലിപ്പോള്‍. പലതരം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നുമുണ്ട്. ഓമനമൃഗങ്ങള്‍ക്കും ഈ സമയത്ത് പ്രത്യേക പരിചരണം ആവശ്യമാണ്.  കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs