കടലാസുപൂക്കളിലെ തായ്ലന്‍ഡ് വസന്തം

കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ് ഇവരുടെ ഉദ്യാനവും നഴ്സറിയും. വിവിധ ഇനത്തിലും നിറത്തിലുമുള്ള ബോഗണ്‍വില്ലകള്‍ ആവശ്യപ്പെട്ട് നിരവധി പേരാണിവിടെ എത്തുന്നത്.

By പി.കെ. നിമേഷ്
2024-09-23

കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ് ഇവരുടെ ഉദ്യാനവും നഴ്സറിയും. വിവിധ ഇനത്തിലും നിറത്തിലുമുള്ള ബോഗണ്‍വില്ലകള്‍ ആവശ്യപ്പെട്ട് നിരവധി പേരാണിവിടെ എത്തുന്നത്.

മാതൃക നഴ്സറി

1998 മുതല്‍ ജോജോ ജേക്കബിന്റെ കുടുംബം നഴ്സറി നടത്തുന്നു, രണ്ടു പ്ലാക്കല്‍ നഴ്സറി, പെരുവണ്ണാമുഴി കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ മാതൃക തോട്ടമായി തെരെഞ്ഞെടുത്തിട്ടുമുണ്ട്. കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍ പരിശീലനത്തിന് എത്തുന്നവരെല്ലാം രണ്ടു പ്ലാക്കല്‍ നഴ്സറിയില്‍ സന്ദര്‍ശനം നടത്തും. ഇവര്‍ക്കു വേണ്ട കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു നല്‍കുകയും ചെയ്യും. തെങ്ങ്, ഫലവൃക്ഷങ്ങള്‍ പോലുള്ളവയായിരുന്നു ആദ്യകാലത്ത് നഴ്സറിയിലുണ്ടായിരുന്നത്. പുതിയ നഴ്സറികള്‍ ധാരാളം വന്നതോടെ ചുവട് മാറ്റത്തിനായി ബോഗന്‍ വില്ലകളിലേക്ക് മാറി. ഇതിനിടെ കുറ്റിക്കുരുമുളക് തൈകള്‍ തയാറാക്കിയിരുന്നു. പിന്നീട് ഇതും വ്യാപകമായി തുടങ്ങിയതോടെ ബോഗന്‍വില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

തായ്ലന്‍ഡ് ഇനങ്ങള്‍

നാടന്‍ ഇനങ്ങള്‍ വളര്‍ത്തിയായിരുന്നു തുടക്കം. വര്‍ഷത്തില്‍ ഒരിക്കല്‍ വേനല്‍ക്കാലത്ത് മാത്രമേ നാടന്‍ ഇനങ്ങളില്‍ പൂക്കളുണ്ടാവൂ. പിന്നീടുള്ള സമയത്തെല്ലാം ചെടിയില്‍ വെറും  ഇലകള്‍ മാത്രമായിരിക്കും, മാത്രമല്ല ചെടി പൂന്തോട്ടത്തിനൊരു ബാധ്യതയാവുകയും ചെയ്യും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് തായ്ലന്‍ഡ് ഇനങ്ങള്‍ തെരഞ്ഞെടുത്തത്. ഹൈബ്രിഡ് ഇനങ്ങളായതിനാല്‍ വര്‍ഷത്തില്‍ പല തവണ പൂക്കും. കൂടുതല്‍ സമയം പൂക്കള്‍ നിലനില്‍ക്കും. നല്ല മഴയുള്ള സമയങ്ങളിലൊഴികെ മിക്ക ചെടികളും പൂവിടാറുണ്ട്. ഒരു ചെടിയില്‍ തന്നെ പല നിറത്തിലുള്ള പൂക്കളുമുണ്ടാകും. പശ്ചിമ ബംഗാള്‍, പുനെ എന്നിവിടങ്ങളിലെ നഴ്സറികളില്‍ നിന്നാണ് തൈകള്‍ വാങ്ങുക. 500 രൂപ മുതല്‍ 5000 രൂപ വരെ വിലയുള്ള തൈകളുണ്ട്. ഇവ ഇവിടെയെത്തിച്ചു വളര്‍ത്തി ഗ്രാഫ്റ്റ്, ലെയര്‍ എന്നിവ നടത്തി പുതിയ തൈകളുണ്ടാക്കി വില്‍പ്പന നടത്തും. കാലാവസ്ഥ അനുസരിച്ചാണ് ഗ്രാഫ്റ്റ് ചെയ്യുന്നതിലുള്ള വിജയം.   60 തോളം കളറുകളില്‍ ബോഗന്‍ വില്ലകള്‍ ഇപ്പോഴുണ്ട്, ഇവ വീട്ടിലും സമീപത്തുള്ള തോട്ടത്തിലുമായിട്ടാണ് വളര്‍ത്തുന്നത്. വര്‍ഷങ്ങള്‍ പ്രായമുള്ള നാടന്‍ ഇനങ്ങളില്‍ ഗ്രാഫ്റ്റ് ചെയ്തു പല നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടികള്‍ തയാറാക്കാറുണ്ട്, ഇവയ്ക്ക് മോഹവിലയാണ്... ഒരു ലക്ഷം വരെ വില ലഭിച്ചിട്ടുണ്ട്.

എന്തു കൊണ്ട് ബോഗന്‍ വില്ല

വൈവിധ്യമാര്‍ന്ന ഇനങ്ങളും നിറങ്ങളുമാണ് ബോഗന്‍ വില്ലയിലുള്ളത്. മറ്റു പൂച്ചെടികളെ അപേക്ഷിച്ച് പരിചരണം വളരെ കുറച്ചു മതി. കീടങ്ങളുടെ ആക്രമണം കാര്യമായി ഉണ്ടാകാറുമില്ല. ഇതിനാല്‍ വീട്ടമ്മമാര്‍ക്കും ജോലിയുള്ളവര്‍ക്കുമെല്ലാം പൂന്തോട്ടമൊരുക്കാന്‍ ബോഗന്‍ വില്ല ധൈര്യമായി തെരഞ്ഞെടുക്കാമെന്നു പറയുന്ന ബിന്ദു ജോസഫ്. നനയും വളരെക്കുറച്ചു മതി, വെയില്‍ നല്ല പോലെ വേണം താനും. ഒരു മാസത്തോളമൊക്കെ പൂക്കള്‍ ചെടിയില്‍ നിലനില്‍ക്കുകയും ചെയ്യും. ഫംഗസ് ബാധ വരാതിരിക്കാന്‍ സാഫ് കലക്കി തളിച്ചു കൊടുക്കാറുണ്ട്. 19ഃ19ഃ19 അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ പൂവിടുമ്പോള്‍ തളിച്ചു കൊടുക്കും. ഇടയക്ക് ചട്ടിയിലെ മണ്ണിളക്കി ചാണകപ്പൊടി ഇടാം.

പഴങ്ങളും പച്ചക്കറികളും

വീടിന് സമീപത്തുള്ള പത്തേക്കറോളം തോട്ടത്തില്‍ വിവിധ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. റംബുട്ടാന്‍, തായ്വാന്‍ ആപ്പിള്‍ ചാമ്പ, സപ്പോട്ട, പ്ലാവ്, മാവ് തുടങ്ങിയ പഴച്ചെടികളാണുള്ളത്. ഇവയില്‍ പലതും ഗ്രോബാഗിലും ചാക്കിലുമെല്ലാം നട്ട് വിളവെടുക്കുന്നു. അമൃത വിദ്യാലയത്തില്‍  കൗണ്‍സിലിംഗ് സൈക്കോളജിസ്‌റ് ആയും  അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ ആയും ജോലി ചെയ്യുന്ന ബിന്ദു ഇപ്പോള്‍, സൈക്കോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നു. നിരവധി അംഗീകാരങ്ങളും ഈ കര്‍ഷക ദമ്പതികളെ തേടിയെത്തിയിട്ടുണ്ട്. 

 2008-ല്‍ മികച്ച കര്‍ഷകനുള്ള ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ദേശീയ പ്രൊഗ്രസീവ് ഫാര്‍മര്‍ അവാര്‍ഡ്, 2002-ല്‍ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരവും ജോജോയ്ക്ക് ലഭിച്ചിട്ടുണ്ട്. പണ്ഡിറ്റ് ദീന ദയാല്‍ പുരസ്‌കാരം നേടിയ മലയാളി വനിത എന്ന പദവിയും ബിന്ദു ജോസഫിനു സ്വന്തം, പിഎസ്‌സി പരീക്ഷയിലെ  വരെ  ചോദ്യമാണിതിന്ന്.

Leave a comment

കടലാസുപൂക്കളിലെ തായ്ലന്‍ഡ് വസന്തം

കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…

By പി.കെ. നിമേഷ്
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് തുടക്കം

കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…

By Harithakeralam
ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടവുമായി ധനലക്ഷ്മി

ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…

By നൗഫിയ സുലൈമാന്‍
മഴക്കാലത്തും ഉദ്യാനത്തില്‍ വസന്തം തീര്‍ക്കാന്‍ റെയ്ന്‍ ലില്ലി

ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…

By Harithakeralam
തെങ്ങിന് ഇടവിളയായി പൂക്കൃഷി

തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വാഴ മുതല്‍ മാംഗോസ്റ്റീനും ജാതിയുമെല്ലാം കൃഷി ചെയ്യുന്നവരാണ് നമ്മള്‍. പലതരം വിളകള്‍ ഇടവിളയായി ചെയ്ത് വരുമാനം നേടാമെന്നതാണ് തെങ്ങിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ തെങ്ങിന് ഇടവിളയായി…

By Harithakeralam
ഹൈഡ്രാഞ്ചിയ നിറയെ പൂക്കള്‍

നമ്മുടെ പൂന്തോട്ടത്തില്‍ സ്ഥിരമായുണ്ടാകുന്ന ചെടിയാണ് ഹൈഡ്രാഞ്ചിയ. കുറ്റിച്ചെടികളായി വളരുന്ന ഈയിനത്തില്‍ കുലകളായിട്ടാണ് പൂക്കളുണ്ടാകുക. വലിയ പരിചരണമോ വളപ്രയോഗമോ ഇല്ലെങ്കിലും ചെടി നന്നായി വളരും. എന്നാല്‍…

By Harithakeralam
ഏതു കാലാവസ്ഥയിലും വസന്തമൊരുക്കി ടെക്കോമ

മഴയും വെയിലും ഇനി മഞ്ഞുകാലമാണെങ്കിലും നിറയെ പൂക്കളുണ്ടാകുന്ന ചെടിയാണ് ടെക്കോമ. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ടെക്കോമയില്‍ നിറയെ പൂക്കളുണ്ടാകും. ചെറിയ മരമായും കുള്ളന്‍ ചെടിയായും ഏതാണ്ടൊരു വള്ളിച്ചെടിയായും…

By Harithakeralam
വീട്ടുമുറ്റത്തൊരു താമരക്കാട്...

വീട്ടുമുറ്റം നിറയെ മൂന്നൂറിലേറെ താമരച്ചെടികള്‍. ഓരോ ചെടിയെയും പൂവിനെയും പരിലാളിച്ചു ശ്രീവത്സനും ശ്രീദേവിയും കൂടെ തന്നെയുണ്ട്. പാറക്കടവുകാര്‍ക്ക് ഇതൊരു പുതുമ നിറഞ്ഞ കാഴ്ചയല്ല. ഏതാനും വര്‍ഷങ്ങളായി നാടിനും…

By നൗഫിയ സുലൈമാന്‍
Leave a comment

© All rights reserved | Powered by Otwo Designs