കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു: ജമന്തിപ്പൂക്കള്‍ വിറ്റ് സമ്പാദിക്കുന്നത് കോടികള്‍

1.6 കോടി തൈകള്‍ ഒരു വര്‍ഷം വില്‍ക്കുമ്പോള്‍ 3.7 കോടിയുടെ വിത്തുകളാണ് വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ അഞ്ചു തവണയാണ് പൂക്കളുടെ വിളവെടുപ്പ്, ബാക്കി സമയങ്ങളില്‍ വിത്തെടുക്കും.

By Harithakeralam
2025-01-21

കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്. തായ്‌ലന്‍ഡ് ഇനമായ ടെന്നീസ് ബാള്‍ ജമന്തിയാണ് അരൂപ് ഘോഷിന്റെ കൃഷി. രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റുകളിലേക്കെല്ലാം പൂക്കള്‍ കയറ്റി വിടുന്നത് ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നിന്നുമാണ്.

തുടക്കം ജോലിക്കാരനായി

ഹൈദരാബാദിലെ ഗുഡിമാല്‍ കപൂര്‍ മാര്‍ക്കറ്റാണ് ഇന്ത്യയിലെ പുഷ്പ വ്യവസായത്തിന്റെ തലസ്ഥാനമെന്നു പറയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യത്യസ്തയിനം പൂക്കള്‍ കയറ്റിവിടുന്നത് ഇവിടെ നിന്നുമാണ്. തന്റെ 17ാം വയസില്‍ അരൂപ് ഘോഷ് കൊല്‍ക്കത്തയില്‍ നിന്നും ഇവിടേക്ക് വണ്ടി കയറി. ഒരു കടയില്‍ സാധാരണ ജോലിക്കാരനായി ചേര്‍ന്നു, മാസം ശമ്പളം 3500 രൂപമാത്രം. പക്ഷേ ഈ ജോലി തനിക്ക് തന്ന അറിവും അനുഭവങ്ങളും വളരെ വലുതായിരുന്നുവെന്നു പറയുന്നു ഇദ്ദേഹം. പൂ വ്യവസായത്തിന്റെ മിക്ക കാര്യങ്ങളും നേരില്‍ കണ്ടു മനസിലാക്കി. ജമന്തിപ്പൂക്കള്‍ക്ക് നമ്മുടെ നാട്ടിലുള്ള പ്രാധാന്യവും മാര്‍ക്കറ്റും മനസിലാക്കുന്നത് ഇവിടെയുള്ള ജോലിയില്‍ നിന്നാണ്. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി പൂക്കളുടെ വ്യവസായത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.

ജമന്തിക്കൃഷിയിലേക്ക്  

നാട്ടിലെത്തി പൂക്കച്ചവടം തുങ്ങിയെങ്കിലും ചുരുങ്ങിയ ലാഭം മാത്രമാണ് ഇക്കാലത്ത് ലഭിച്ചത്. രണ്ടായിരും മുതല്‍ മൂവായിരം രൂപമാത്രം ലഭിച്ച സമയമുണ്ട്. ഇതോടെ പൂക്കൃഷി ചെയ്തു നോക്കാന്‍ തീരുമാനിച്ചു. 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ജമന്തി നട്ടു. കൊല്‍ക്കത്തയില്‍ പ്രാദേശികമായി കാണുന്നയിനമാണ് നട്ടത്. എന്നാല്‍ ഈയിനത്തിന്റെ പൂക്കളുടെ വലിപ്പം ചെറുതായിരുന്നു, കാണാനുള്ള ആകര്‍ഷണവും കുറവ്. ഇതോടെ വലിയ നഷ്ടമായി മാറി കൃഷി.  ജമന്തിക്കൃഷിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ തീരുമാനിച്ചു. ജമന്തിപ്പൂക്കള്‍ ധാരാളം കൃഷി ചെയ്യുന്ന തായ്‌ലന്‍ഡ് സന്ദര്‍ശിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.

ടെന്നീസ് ബാള്‍ ജമന്തി

ലോകത്തിലെ ഏറ്റവും വലിയ പൂ മാര്‍ക്കറ്റുകളിലൊന്നാണ് ബാംങ്‌ഗോക്ക് ബ്ലോസ്ലം. ഇവിടെ സന്ദര്‍ശനം നടത്തിയപ്പോളാണ് ടെന്നീസ് ബാള്‍ ഇനം ജമന്തി കണ്ടത്. നല്ല നിറത്തില്‍ വട്ടത്തില്‍ പൂക്കളുള്ള ഈയിനം കാണാന്‍ ഏറെ മനോഹരമാണ്. കൂടുതല്‍ കാലം വാടാതെ സൂക്ഷിക്കാമെന്നതാണ് ഈയിനത്തിന്റെ പ്രത്യേകത. പാക്ക് ചെയ്ത് അയക്കാനും മറ്റും ഉചിതമാണ്, കേടുവരില്ല, ഇതളുകള്‍ കൊഴിയില്ല. രണ്ടു മാസം കൊണ്ടു പൂക്കളുണ്ടാകും. രണ്ട് അടി വലിപ്പം മാത്രമാണ് ചെടിയുണ്ടാകുക. നമ്മുടെ കാലാവസ്ഥയില്‍ വില്ലനാകുന്ന കാറ്റിനെ പേടിക്കേണ്ട. തായ്‌ലന്‍ഡിലുള്ളൊരു കര്‍ഷകനെ പരിചയപ്പെട്ട് അദ്ദേഹത്തിന്റെ നഴ്‌സറിയും തോട്ടവുമെല്ലാം സന്ദര്‍ശിച്ചു. ഏതാണ്ട് മൂന്നു മാസം തായ്‌ലന്‍ഡില്‍ ചെലവഴിച്ച് കൃഷി പഠിച്ച ശേഷം നാട്ടിലെത്തി ടെന്നീസ് ബോള്‍ ജമന്തിക്കൃഷി തുടങ്ങി.

വിത്തും തൈകളും

നാട്ടിലെത്തി കൃഷി ആരംഭിച്ചപ്പോഴാണ് ഒരു കാര്യം മനസിലായത്. ടെന്നീസ് ബാള്‍ ഇനത്തിന്റെ നല്ല വിത്തുകളും തൈകളും ഇന്ത്യയില്‍ ലഭ്യമല്ല. മിക്ക നഴ്‌സറിക്കാരും മറ്റിനങ്ങള്‍ നല്‍കി കര്‍ഷകനെ പറ്റിക്കുകയാണ്. ഇതോടെ വിത്തും തൈകളും തയാറാക്കുകയെന്ന ഉദ്ദേശത്തോടെ ഒന്നരയേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. 50 മുതല്‍ 60 രൂപവരെ കിലോയ്ക്ക് ഇന്ത്യയില്‍ ലഭിക്കും. 2012ല്‍ കൊല്‍ക്കത്ത മാര്‍ക്കറ്റില്‍ 100 കിലോ പൂ വിറ്റു.

പൂക്കള്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതോടെ കൂടുതല്‍ കര്‍ഷകര്‍ ഈയിനത്തിന്റെ വിത്തും തൈയും ചോദിച്ച് രംഗത്തെത്തി. ഇപ്പോള്‍ 21 ഏക്കറിലാണ് കൃഷി. ഒരു തൈ 40 പൈസക്കാണ് അരൂപ് വില്‍ക്കുന്നത്. ഒരു കിലോ വിത്ത് 25000 രൂപയ്ക്കും. 1.6 കോടി തൈകള്‍ ഒരു വര്‍ഷം വില്‍ക്കുമ്പോള്‍ 3.7 കോടിയുടെ വിത്തുകളാണ് വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ അഞ്ചു തവണയാണ് പൂക്കളുടെ വിളവെടുപ്പ്, ബാക്കി സമയങ്ങളില്‍ വിത്തെടുക്കും. ഒരു പൂവില്‍ നിന്നും പത്ത് വിത്താണ് ലഭിക്കുക. 80 ജോലിക്കാരാണ് തോട്ടത്തിലും നഴ്‌സറിയിലുമായുള്ളത്.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs