കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു: ജമന്തിപ്പൂക്കള്‍ വിറ്റ് സമ്പാദിക്കുന്നത് കോടികള്‍

1.6 കോടി തൈകള്‍ ഒരു വര്‍ഷം വില്‍ക്കുമ്പോള്‍ 3.7 കോടിയുടെ വിത്തുകളാണ് വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ അഞ്ചു തവണയാണ് പൂക്കളുടെ വിളവെടുപ്പ്, ബാക്കി സമയങ്ങളില്‍ വിത്തെടുക്കും.

By Harithakeralam
2025-01-21

കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്. തായ്‌ലന്‍ഡ് ഇനമായ ടെന്നീസ് ബാള്‍ ജമന്തിയാണ് അരൂപ് ഘോഷിന്റെ കൃഷി. രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റുകളിലേക്കെല്ലാം പൂക്കള്‍ കയറ്റി വിടുന്നത് ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നിന്നുമാണ്.

തുടക്കം ജോലിക്കാരനായി

ഹൈദരാബാദിലെ ഗുഡിമാല്‍ കപൂര്‍ മാര്‍ക്കറ്റാണ് ഇന്ത്യയിലെ പുഷ്പ വ്യവസായത്തിന്റെ തലസ്ഥാനമെന്നു പറയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യത്യസ്തയിനം പൂക്കള്‍ കയറ്റിവിടുന്നത് ഇവിടെ നിന്നുമാണ്. തന്റെ 17ാം വയസില്‍ അരൂപ് ഘോഷ് കൊല്‍ക്കത്തയില്‍ നിന്നും ഇവിടേക്ക് വണ്ടി കയറി. ഒരു കടയില്‍ സാധാരണ ജോലിക്കാരനായി ചേര്‍ന്നു, മാസം ശമ്പളം 3500 രൂപമാത്രം. പക്ഷേ ഈ ജോലി തനിക്ക് തന്ന അറിവും അനുഭവങ്ങളും വളരെ വലുതായിരുന്നുവെന്നു പറയുന്നു ഇദ്ദേഹം. പൂ വ്യവസായത്തിന്റെ മിക്ക കാര്യങ്ങളും നേരില്‍ കണ്ടു മനസിലാക്കി. ജമന്തിപ്പൂക്കള്‍ക്ക് നമ്മുടെ നാട്ടിലുള്ള പ്രാധാന്യവും മാര്‍ക്കറ്റും മനസിലാക്കുന്നത് ഇവിടെയുള്ള ജോലിയില്‍ നിന്നാണ്. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി പൂക്കളുടെ വ്യവസായത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.

ജമന്തിക്കൃഷിയിലേക്ക്  

നാട്ടിലെത്തി പൂക്കച്ചവടം തുങ്ങിയെങ്കിലും ചുരുങ്ങിയ ലാഭം മാത്രമാണ് ഇക്കാലത്ത് ലഭിച്ചത്. രണ്ടായിരും മുതല്‍ മൂവായിരം രൂപമാത്രം ലഭിച്ച സമയമുണ്ട്. ഇതോടെ പൂക്കൃഷി ചെയ്തു നോക്കാന്‍ തീരുമാനിച്ചു. 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ജമന്തി നട്ടു. കൊല്‍ക്കത്തയില്‍ പ്രാദേശികമായി കാണുന്നയിനമാണ് നട്ടത്. എന്നാല്‍ ഈയിനത്തിന്റെ പൂക്കളുടെ വലിപ്പം ചെറുതായിരുന്നു, കാണാനുള്ള ആകര്‍ഷണവും കുറവ്. ഇതോടെ വലിയ നഷ്ടമായി മാറി കൃഷി.  ജമന്തിക്കൃഷിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ തീരുമാനിച്ചു. ജമന്തിപ്പൂക്കള്‍ ധാരാളം കൃഷി ചെയ്യുന്ന തായ്‌ലന്‍ഡ് സന്ദര്‍ശിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.

ടെന്നീസ് ബാള്‍ ജമന്തി

ലോകത്തിലെ ഏറ്റവും വലിയ പൂ മാര്‍ക്കറ്റുകളിലൊന്നാണ് ബാംങ്‌ഗോക്ക് ബ്ലോസ്ലം. ഇവിടെ സന്ദര്‍ശനം നടത്തിയപ്പോളാണ് ടെന്നീസ് ബാള്‍ ഇനം ജമന്തി കണ്ടത്. നല്ല നിറത്തില്‍ വട്ടത്തില്‍ പൂക്കളുള്ള ഈയിനം കാണാന്‍ ഏറെ മനോഹരമാണ്. കൂടുതല്‍ കാലം വാടാതെ സൂക്ഷിക്കാമെന്നതാണ് ഈയിനത്തിന്റെ പ്രത്യേകത. പാക്ക് ചെയ്ത് അയക്കാനും മറ്റും ഉചിതമാണ്, കേടുവരില്ല, ഇതളുകള്‍ കൊഴിയില്ല. രണ്ടു മാസം കൊണ്ടു പൂക്കളുണ്ടാകും. രണ്ട് അടി വലിപ്പം മാത്രമാണ് ചെടിയുണ്ടാകുക. നമ്മുടെ കാലാവസ്ഥയില്‍ വില്ലനാകുന്ന കാറ്റിനെ പേടിക്കേണ്ട. തായ്‌ലന്‍ഡിലുള്ളൊരു കര്‍ഷകനെ പരിചയപ്പെട്ട് അദ്ദേഹത്തിന്റെ നഴ്‌സറിയും തോട്ടവുമെല്ലാം സന്ദര്‍ശിച്ചു. ഏതാണ്ട് മൂന്നു മാസം തായ്‌ലന്‍ഡില്‍ ചെലവഴിച്ച് കൃഷി പഠിച്ച ശേഷം നാട്ടിലെത്തി ടെന്നീസ് ബോള്‍ ജമന്തിക്കൃഷി തുടങ്ങി.

വിത്തും തൈകളും

നാട്ടിലെത്തി കൃഷി ആരംഭിച്ചപ്പോഴാണ് ഒരു കാര്യം മനസിലായത്. ടെന്നീസ് ബാള്‍ ഇനത്തിന്റെ നല്ല വിത്തുകളും തൈകളും ഇന്ത്യയില്‍ ലഭ്യമല്ല. മിക്ക നഴ്‌സറിക്കാരും മറ്റിനങ്ങള്‍ നല്‍കി കര്‍ഷകനെ പറ്റിക്കുകയാണ്. ഇതോടെ വിത്തും തൈകളും തയാറാക്കുകയെന്ന ഉദ്ദേശത്തോടെ ഒന്നരയേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. 50 മുതല്‍ 60 രൂപവരെ കിലോയ്ക്ക് ഇന്ത്യയില്‍ ലഭിക്കും. 2012ല്‍ കൊല്‍ക്കത്ത മാര്‍ക്കറ്റില്‍ 100 കിലോ പൂ വിറ്റു.

പൂക്കള്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതോടെ കൂടുതല്‍ കര്‍ഷകര്‍ ഈയിനത്തിന്റെ വിത്തും തൈയും ചോദിച്ച് രംഗത്തെത്തി. ഇപ്പോള്‍ 21 ഏക്കറിലാണ് കൃഷി. ഒരു തൈ 40 പൈസക്കാണ് അരൂപ് വില്‍ക്കുന്നത്. ഒരു കിലോ വിത്ത് 25000 രൂപയ്ക്കും. 1.6 കോടി തൈകള്‍ ഒരു വര്‍ഷം വില്‍ക്കുമ്പോള്‍ 3.7 കോടിയുടെ വിത്തുകളാണ് വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ അഞ്ചു തവണയാണ് പൂക്കളുടെ വിളവെടുപ്പ്, ബാക്കി സമയങ്ങളില്‍ വിത്തെടുക്കും. ഒരു പൂവില്‍ നിന്നും പത്ത് വിത്താണ് ലഭിക്കുക. 80 ജോലിക്കാരാണ് തോട്ടത്തിലും നഴ്‌സറിയിലുമായുള്ളത്.

Leave a comment

മുറ്റം നിറയെ കുഞ്ഞു പൂക്കള്‍: വെയിലത്തും പൂന്തോട്ടം കളര്‍ഫുള്‍

വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.  ടേബിള്‍ റോസ്,…

By Harithakeralam
വെയിലത്ത് മനോഹരമായ പൂക്കള്‍: ബേഡ് ഓഫ് പാരഡൈസ്

ഇന്ത്യോനേഷ്യയില്‍  കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…

By Harithakeralam
ഇരപിടിയന്‍ ചെടിയെ വളര്‍ത്താം

സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…

By Harithakeralam
വെയിലൊന്നും പ്രശ്‌നമല്ല ; റോസ് പൂത്തുലയും

പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…

By Harithakeralam
താമരക്കുളം നിറയെ പൂക്കള്‍ വേണ്ടേ...? പരിപാലനം എളുപ്പമാക്കാം

വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…

By Harithakeralam
വേനല്‍ക്കാലത്തും പൂന്തോട്ടം കളര്‍ഫുള്‍: പ്രയോഗിക്കാം അത്ഭുത വളം

പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…

By Harithakeralam
കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു: ജമന്തിപ്പൂക്കള്‍ വിറ്റ് സമ്പാദിക്കുന്നത് കോടികള്‍

കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…

By Harithakeralam
കോസ്‌മോസും സീനിയയും ജമന്തിയും ; വേനലിലും ഉദ്യാനം കളര്‍ഫുള്‍

കോസ്‌മോസ്  

രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്.  പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍  നനയ്ക്കണം. അല്ലെങ്കില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs