മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

മണ്ണിരയെയും മാലിന്യങ്ങളെയും പുച്ഛത്തോടെ കാണേണ്ട കാര്യമല്ലെന്നു പറയുന്നു സുമിത്. 100 രൂപ മുടക്കിയാല്‍ 70 രൂപവരെ ലാഭം കിട്ടും. വെര്‍മികമ്പോസ്റ്റിന്റെ ആഗോള മാര്‍ക്കറ്റ് രണ്ടു ബില്ല്യണ്‍ ഡോളറിന്റെയാണ്.

By Harithakeralam
2025-05-16

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം 35 ലക്ഷം വരെ. മണ്ണിര കമ്പോസ്റ്റ് നിര്‍മിച്ചു നല്ല വരുമാനം നേടുന്ന സുമിത് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ അഗ്രോ ഇന്‍ഡസ്ട്രീസില്‍ മാര്‍ക്കറ്റിങ് മാനേജറുടെ ജോലി രാജിവച്ചാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം തുടങ്ങുന്നത്.

ജോലി അവസാനിപ്പിച്ച്  കൃഷിയിലേക്ക്  

മാസത്തില്‍ 20 ദിവസം മഹാരാഷ്ട്രയിലും ബാക്കി 10 ദിവസം ജന്മനാടായ ഹരിയാനയിലും. അവസാനമില്ലാതെ തുടരുന്ന യാത്രകളും ജോലി ഭാരവും ടെന്‍ഷനും പുറത്ത് നിന്നുള്ള ഭക്ഷണവുമെല്ലാം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയപ്പോഴാണ് മറിച്ചു ചിന്തിക്കാന്‍ തുടങ്ങിയതെന്നു പറയുന്നു സുമിത്.  ഹരിയാനയിലെ കര്‍ണാല്‍ നഗത്തിലാണ് കുടുംബവീട്, മാതാപിതാക്കള്‍ അവിടെയാണ്. ഭാര്യയും ഹരിയാനയിലെ കോളേജ് അധ്യാപിക. കുടുംബത്തെ സംരക്ഷിക്കലും ജോലിയും കൂടി ഒരുമിച്ചു കൊണ്ടു പോകല്‍ ബുദ്ധിമുട്ടിലായി. ആറുവര്‍ഷം ഇതു പോലെ മുന്നോട്ടു പോയി. കോവിഡ് ലോക്ഡൗണ്‍ സമയത്താണ് ജോലി ഉപേക്ഷിച്ചു സ്വന്തമായി കൃഷി ആരംഭിക്കുന്നത്. കൂണ്‍, മീന്‍, വളര്‍ത്തലും സ്‌പൈസസ് ബിസിനസുമാണ് തുടങ്ങിയത്. ഈ സമയത്താണ് മണ്ണിര കമ്പോസ്റ്റിനെ കുറിച്ചു മനസിലാക്കുന്നത്.

മാലിന്യം പണമാക്കുന്ന മണ്ണിരകള്‍  

മണ്ണിരയെയും മാലിന്യങ്ങളെയും പുച്ഛത്തോടെ കാണേണ്ട കാര്യമല്ലെന്നു പറയുന്നു സുമിത്. 100 രൂപ മുടക്കിയാല്‍ 70 രൂപവരെ ലാഭം കിട്ടും. വെര്‍മികമ്പോസ്റ്റിന്റെ ആഗോള മാര്‍ക്കറ്റ് രണ്ടു ബില്ല്യണ്‍ ഡോളറിന്റെയാണ്. 6.1 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും ഈ മേഖലയിലുണ്ടാകുന്നത്. ഇന്ത്യയാണ് ലോകത്ത് മണ്ണിര കമ്പോസ്റ്റ് കയറ്റുമതി ചെയ്യുന്നതില്‍ ഒന്നാമത്. ശ്രീലങ്ക, തുര്‍ക്കി, ഇന്ത്യോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ഒപ്പമുണ്ട്. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിന് മണ്ണിര കമ്പോസ്റ്റ് ഏറെ നല്ലതാണ്. മണ്ണിന്റെ ഗുണം വര്‍ധിപ്പിച്ചു ഫലഭൂയിഷ്ടമാക്കും വായുസഞ്ചാരവും ഈര്‍പ്പവും നിലനിര്‍ത്തുന്നു. ചെടികള്‍ക്ക് ആവശ്യമായ ധാരാളം മൈക്രോ ന്യൂട്രിയന്റുകളും വിറ്റാമിനുകളും ഹോര്‍മോണുകളും ഇതിലടങ്ങിയിട്ടുണ്ട്. ഇവ വിളവ് വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു. മഹാരാഷ്ട്രയിലെ കാര്‍ഷിക വകുപ്പില്‍ നിന്നും മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തില്‍ പരിശീലനം നേടി. തുടര്‍ന്ന് 2500 കിലോ മണ്ണിരകളെ വാങ്ങി, 350 രൂപയാണ് ഒരു കിലോ മണ്ണിരയുടെ അക്കാലത്തെ വില.

പാട്ട ഭൂമിയിലെ കമ്പോസ്റ്റ് നിര്‍മാണം

ഹരിയാനയിലെ  യമുനാനഗറില്‍ അരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ പരിചയക്കുറവും ദിവസവും ശ്രദ്ധ നല്‍കാത്തതും തുടക്കത്തില്‍ പ്രശ്‌നം സൃഷ്ടിച്ചു. മണ്ണിരകളില്‍ മൂന്നിലൊന്നും ചത്തു പോയി. ഇതോടെ ജോലി ഉപേക്ഷിച്ചു പൂര്‍ണായും കമ്പോസ്റ്റ് നിര്‍മാണം പ്രൊഫഷനാക്കാന്‍ തീരുമാനിച്ചു. 2022 ല്‍ ജോലി മതിയാക്കി മുഴുവന്‍ സമയവും ഫാമിലേക്കിറങ്ങി. 70 കമ്പോസ്റ്റ് ബെഡുകളാണ് അരയേക്കര്‍ സ്ഥലത്ത് ഒരുക്കിയിരുന്നത്. 40 അടി നീളവും 3.5 അടി വീതിയുമാണ് ഓരോ ബെഡിനുമുള്ളത്. 1800 കിലോ ചാണകവും 950 കിലോ മണ്ണിരകളും ആവശ്യമായി ഈ ബെഡിലേക്ക്. ആദ്യബാച്ച് കമ്പോസ്റ്റ് തയാറാകാന്‍ അഞ്ചരമാസമെടുത്തു. 700 കിലോ കമ്പോസ്റ്റാണ് ഇവിടെ നിന്നും ലഭിച്ചത്, ഇത്  കിലോ ഏഴു രൂപ നിരക്കില്‍ വില്‍പ്പന നടത്തി. 3.5 ലക്ഷം ലാഭം, ഇതോടെ ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് ഉറപ്പിച്ചു.

വിളവെടുപ്പ് വര്‍ഷത്തില്‍ നാല് തവണ

കമ്പോസ്റ്റ് നിര്‍മാണം പതുക്കെ വിപുലീകരിച്ചു. ബെഡുകളെ എണ്ണം ഇപ്പോള്‍ 180 ആയി.  രണ്ടു മുതല്‍ രണ്ടര മാസത്തിനുള്ളില്‍ ഒരു ബാച്ച് കമ്പോസ്റ്റ് തയാറാകും. ഇങ്ങനെ വര്‍ഷത്തില്‍ നാലു മുതല്‍ അഞ്ച് തവണ  കമ്പോസ്റ്റ് ലഭിക്കും. 600 മുതല്‍ 700 കിലോ വരെയാണ് ഒരു തവണ ലഭിക്കുക. ഒരു വര്‍ഷം അഞ്ച് ലക്ഷം കിലോയുടെ വില്‍പ്പനയാണ് നടക്കുന്നത് 25 മുതല്‍ 35 ലക്ഷം വരെ വരുമാനം ലഭിക്കുന്നു. വന്‍കിട കച്ചവടക്കാര്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ വരെ തന്റെ കൈയില്‍ നിന്നും കമ്പോസ്റ്റ് വാങ്ങുന്നുണ്ടെന്നു പറയുന്നു സുമിത്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെ നിന്നും കമ്പോസ്റ്റ് കയറ്റി അയക്കുന്നു. 

ഇലകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, ഭക്ഷ്യ മാലിന്യങ്ങള്‍ എന്നിവയാണ് ചാണകത്തിനൊപ്പം കമ്പോസ്റ്റ് തയാറാക്കാന്‍ ഉപയോഗിക്കുന്നത്. ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട് സുമിത്,  100 രൂപ നിരക്കില്‍ മണ്ണിരകളെയും  നല്‍കും. ആദ്യ ബാച്ച് തയാറാക്കാനുള്ള എല്ലാവിധ സഹായങ്ങളും നല്‍കും. ഇവരില്‍ നിന്നും കമ്പോസ്റ്റ്  തിരിച്ചു വാങ്ങുകയും ചെയ്യും.

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs