കേന്ദ്രസര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി. പ്രസാദ്

ആഗോളവല്‍ക്കരണത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര നയങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവിനും കാര്‍ഷിക സമ്പദ് ഘടനയുടെ തളര്‍ച്ചയ്ക്കും കാരണമായതായും മന്ത്രി നിയമസഭയില്‍ സൂചിപ്പിച്ചു.

By Harithakeralam
2024-02-14

കാലാകാലങ്ങളായി മാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവരുടെ നയങ്ങള്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രതിസന്ധി മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ എന്നും മന്ത്രി പി പ്രസാദ്. കാര്‍ഷികോല്പന്നങ്ങളുടെ വില സ്ഥിരത ഉറപ്പാക്കുന്നതിലോ, ഉല്‍പ്പന്നങ്ങളുടെ മൂല്യ വര്‍ദ്ധനവിനോ,കര്‍ഷക വരുമാന വര്‍ദ്ധനവിനോ ഉള്ള നടപടികള്‍ ഒന്നും തന്നെ ഇവര്‍ സ്വീകരിച്ചിട്ടില്ല എന്നും ആഗോളവല്‍ക്കരണത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര നയങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവിനും കാര്‍ഷിക സമ്പദ് ഘടനയുടെ തളര്‍ച്ചയ്ക്കും കാരണമായതായും മന്ത്രി നിയമസഭയില്‍ സൂചിപ്പിച്ചു.  

 

റബ്ബര്‍ ഉള്‍പ്പെടെയുള്ള മിക്ക നാണ്യ വിളകളുടെയും വില തകരുന്നത് പ്രാഥമികമായി ഉദാരവല്‍ക്കരണ പ്രക്രിയ മൂലമുണ്ടായ കയറ്റുമതി ഇറക്കുമതി നയങ്ങളും ഡബ്ല്യൂ ടി ഒ (WTO) , ഫ്രീ ട്രേഡ് എഗ്രിമെന്റ് (FTA) , ആസിയന്‍ (ASEAN ) കരാറുകളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ മൂലവുമാണ്. സ്വതന്ത്ര വ്യാപാര കരാറുകള്‍ നമ്മുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് തകര്‍ത്തിരിക്കുന്നത്. വിലയിലെ ചാഞ്ചാട്ടം നേരിടാന്‍ കേന്ദ്രം ഭരിച്ചിരുന്ന ഒരു സര്‍ക്കാരും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഭക്ഷ്യ എണ്ണകളുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഊഹക്കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിലും കേന്ദ്ര ഇടപെടലുകള്‍ വമ്പന്‍ പരാജയമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആകട്ടെ വ്യക്തമായ നയ പരിപാടികള്‍ കര്‍ഷക പക്ഷത്ത് നിന്നുകൊണ്ട് കൃത്യതയോടും സുതാര്യമായും നടപ്പിലാക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്. അത്തരം ഇടപെടലുകള്‍ പൊതുജന പങ്കാളിത്തത്തോടെയും കാര്യക്ഷമതയോടെയും നിര്‍വഹിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്.

കാര്‍ഷിക മേഖലയിലെ ഈ ഇടപെടലുകളെല്ലാം സര്‍ക്കാര്‍ നടത്തുമ്പോള്‍ തന്നെ പല കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും കര്‍ഷകവിരുദ്ധമായികൊണ്ടിരിക്കുകയാണ്. 'ജയ് ജവാന്‍ ജയ് കിസ്സാന്‍' എന്ന് അഭിമാനം കൊണ്ട ഭാരതത്തില്‍ ഇന്ന് നിലനില്‍പ്പിനായി കര്‍ഷകര്‍ തെരുവില്‍ പോരാടുകയാണ്. ഈ പോരാട്ടത്തിനെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. ഈ കര്‍ഷക വിരുദ്ധതയ്ക്ക് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പങ്ക് ചെറുതല്ല. ഈ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ രാഷ്ട്രിയത്തിനതീതമായി ഒരു കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്. അതിനെയാണ് പ്രതിപക്ഷം പിന്തുണയ്‌ക്കേണ്ടത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന നെല്ല് സംഭരണം കാര്യക്ഷമമാക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഈ സീസണില്‍ ഇതു വരെ ഒന്നാം വിളയില്‍ 55793 കര്‍ഷകരില്‍ നിന്നായി 1.358 ലക്ഷം മെട്രിക് ടണ്ണും, രണ്ടാം വിളയില്‍ 429 കര്‍ഷകരില്‍ നിന്നായി 3850 മെട്രിക് ടണ്‍ നെല്ലും സംഭരിച്ചിട്ടുണ്ട്. സംഭരണ വിലയായി 39666 കര്‍ഷകര്‍ക്കായി 294.48 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. അടിസ്ഥാന താങ്ങു വില ഉള്‍പ്പെടെയുള്ള നെല്ല് സംഭരണ ചെലവുകളുടെ ഇനത്തില്‍ 201718 മുതല്‍ 2022-23 വരെ 614.98 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വെച്ചിട്ടുണ്ട്. നെല്ല് സംഭരണം കാര്യക്ഷമമാക്കുവാനും കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്റെ വില ലഭ്യമാക്കുവാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ ഒരു ക്യാബിനറ്റ് സബ് കമ്മിറ്റിയും ഒരു വിദഗ്ധ സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരുന്നു.

ഈ സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ യഥാസമയം ഇടപെടുകയും കര്‍ഷക പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധവുമായ ഒരു സര്‍ക്കാരാണ്. നെല്ല്, നാളികേരം, പച്ചക്കറി, റബ്ബര്‍  കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ യഥാസമയം ഇടപെടുകയും ആവശ്യമായ ഉത്തരവുകളിലൂടെ സാമ്പത്തികമായും സാങ്കേതികമായും കര്‍ഷകരെ സഹായിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും കേന്ദ്രത്തിന്റെ തെറ്റായ കാര്‍ഷിക നയങ്ങളും വന്യമൃഗ പ്രശ്‌നങ്ങളും അണു കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും, ഉയര്‍ന്ന ജനസാന്ദ്രത മൂലം കൃഷി ഭൂമിയിലുണ്ടായിട്ടുള്ള കുറവും, കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് സൃഷ്ടിക്കുന്ന ഭീഷണിയും തരണം ചെയ്യാന്‍ 2026 ലക്ഷ്യമാക്കി കൃഷി വകുപ്പ് വിഭാവനം ചെയ്തിട്ടുള്ള വിവിധങ്ങളായ ജനകീയ കാര്‍ഷിക വികസന പദ്ധതികളാണ് കൃഷി വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.  

കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുന്നതിന്റെ ആവശ്യകതയും പ്രാദേശിക സാമ്പത്തിക വികസനത്തില്‍ കാര്‍ഷിക മേഖലയുടെ പങ്കും മനസ്സിലാക്കി സര്‍ക്കാര്‍ നടപ്പിലാക്കിയ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ ജനപങ്കാളിത്തം ഉയര്‍ത്തുവാനും കാര്‍ഷിക മേഖലയില്‍ ജനകീയ കൂട്ടായ്മകള്‍ 'കൃഷിക്കൂട്ടങ്ങളായി' സൃഷ്ടിക്കുവാനും സാധ്യമായി. ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഉത്പാദന മേഖലയില്‍ വിപണിയധിഷ്ടിതമായ ഉത്പാദനം സാധ്യമാക്കുവാനും ഉത്പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കുവാനും കൃഷിക്കൂട്ടങ്ങളെ ഫലപ്രദമായി സംയോജിപ്പിച്ച് ഉല്പാദന, സേവന,  മൂല്യവര്‍ദ്ധിത മേഖലകളിലൂടെ ലക്ഷ്യം   കൈവരിച്ചുക്കൊണ്ടിരിക്കുകയാണ്. 2026 ആകുമ്പോഴേക്കും ഒരു ലക്ഷം ഹെക്ടറില്‍ മൂല്യ വര്‍ദ്ധിത കൃഷിയും 3000 കോടിയുടെ വിറ്റുവരവും മൂന്ന് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിളയധിഷ്ടിത കൃഷി രീതി പ്രോത്സാഹിപ്പിച്ചും കര്‍ഷക ഉത്പാദക സംഘങ്ങള്‍  രൂപീകരിച്ച് ഉത്പാദന വര്‍ദ്ധനവും വിപണിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  

നിലവിലുള്ള കര്‍ഷകരെ ഈ മേഖലയില്‍ നിലനിര്‍ത്തുവാനുള്ള ശ്രമം സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നെല്ല്, പച്ചത്തേങ്ങ, വിവിധയിനം പച്ചക്കറികള്‍, റബ്ബര്‍, എന്നിവയ്ക്ക് സര്‍ക്കാര്‍ താങ്ങുവിലയും കുറഞ്ഞ അടിസ്ഥാന വിലയും നിശ്ചയിച്ച് കര്‍ഷകരെ സഹായിക്കുന്നു. കൂടാതെ ഈ ഉത്പ്പന്നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ശേഖരിച്ച് വിപണി വില ഉറപ്പാക്കുവാനും സാധ്യമായിട്ടുണ്ട്. നെല്ല് സംഭരണം, തേങ്ങാ സംഭരണം, പച്ചക്കറി സംഭരണം, റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് എന്നിവയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. 2020-21 വര്‍ഷം കേരളത്തിലെ കാര്‍ഷിക മേഖലയ്ക്കായി 590.61 കോടി രൂപയും 2021-22 വര്‍ഷം 605.9 കോടി രൂപയും 2022-23 വര്‍ഷം 587.37 കോടി രൂപയും 2023-24 വര്‍ഷം 650.66 കോടി രൂപയും സംസ്ഥാന പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി വകയിരുത്തിയിരുന്നു.

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് 50 കൃഷിശ്രീ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ലോക ബാങ്ക് സഹായത്തോടെ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തേക്ക് നടപ്പിലാക്കുന്ന 2375 കോടി രൂപയുടെ കേരള കാര്‍ഷിക കാലാവസഥാ പ്രതിരോധ മൂല്യ വര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി (KERA ) ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. സര്‍ക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടലിലൂടെ പച്ചത്തേങ്ങയുടെ വിലയിടിവ് പിടിച്ച് നിര്‍ത്തുവാന്‍ സാധ്യമായിട്ടുണ്ട്. റബ്ബര്‍, പഴം, പച്ചക്കറി എന്നിവയുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമാകുന്നുണ്ട്. കര്‍ഷകരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുന്നതിന് കടാശ്വാസ കമ്മീഷന്റെ ഇടപെടലുകള്‍ സഹായകരമാകുന്നുണ്ട്.

Leave a comment

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ദ്ധനവ്

കൊച്ചി:  2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന…

By Harithakeralam
ബീഫ് വില കൂടും; മേയ് 15 മുതല്‍ മാംസ വില വര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മാംസ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍. ഓള്‍കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മെയ് 15 മുതല്‍ വില വര്‍ദ്ധനവ്…

By Harithakeralam
കാര്‍ഷിക വാര്‍ത്തകള്‍ക്ക് 50 വര്‍ഷം

ആകാശവാണിയിലെ കാര്‍ഷിക വാര്‍ത്തകള്‍ക്ക് 50 വര്‍ഷം തികഞ്ഞു. രാജ്യത്താദ്യമായി കാര്‍ഷിക വാര്‍ത്തകള്‍ക്കുമാത്രമായൊരു ബുള്ളറ്റിന്‍ തുടങ്ങുകയായിരുന്നു തിരുവനന്തപുരം ആകാശവാണി. 1974 ഏപ്രില്‍ 14 വിഷുദിനം അതിനായി തെരഞ്ഞെടുത്തു.…

By Harithakeralam
അബ്ദുള്‍ റഹീമിന്റെ ജീവനായി ബോചെയുടെ സ്‌നേഹയാത്ര

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്.…

By Harithakeralam
ചിക്കന്‍ വില കുതിക്കുന്നു; ഒരു കിലോ 260

കേരളത്തില്‍ ചിക്കന്‍ വില കുതിക്കുന്നു,  240 രൂപ മുതല്‍ 260 രൂപ വരെയാണ് ഒരു കിലോ കോഴിയിറച്ചിക്ക് വില. ഒരു കിലോ കോഴിക്ക് വില 190 രൂപയുമാണ്. 3 മാസത്തിനിടെ കോഴിയുടെ വില വര്‍ധിച്ചത് 50 രൂപയില്‍ അധികമാണ്.

By Harithakeralam
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റും ഇസാഫ് ഫൗണ്ടേഷനും ധാരണയായി

കൊച്ചി: ഇന്ത്യന്‍ ധവളപിപ്ലവത്തിന്റെ പിതാവ് പദ്മഭൂഷണ്‍ ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച  ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റ് ആനന്ദ് (ഇര്‍മ) സര്‍വകലാശാലയില്‍ മൂല്യാധിഷ്ഠിത…

By Harithakeralam
ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം: നൂതന സാങ്കേതികവിദ്യയുമായി സിഎസ്ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്

തിരുവനന്തപുരം: സിഎസ്ഐആര്‍-നിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവില്‍  രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള…

By Harithakeralam
ഒറ്റ ദിവസം 26 പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്

കൊച്ചി: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഫെഡറല്‍ ബാങ്ക് 26 പുതിയ ശാഖകള്‍ തുറന്നു. എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചെന്നൈയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ ടവര്‍ റോട്ടറി ക്ലബുമായി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs