ജാതിക്കയും ജാതിപത്രിയും

ജാതിക്കയും ജാതിപത്രിയും ഏറെ വാണിജ്യ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ജാതി.

By Harithakeralam

വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാത്ത നാണ്യവിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ഏറെ വാണിജ്യ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ജാതി. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ജാതി നടുന്നതാണ് നമ്മുടെ കര്‍ഷകരുടെ രീതി. ജാതിക്കയ്ക്കുള്ളിലായി ജാതിക്കുരുവും കറുത്ത കുരുവിനെ പൊതിഞ്ഞ് ചുവ നിറത്തില്‍ ജാതി പത്രിയും കാണാം. എന്നാല്‍ മഞ്ഞ, പിങ്ക്, നിറത്തിലുള്ള പത്രികളും ചില മരങ്ങളില്‍ കാണാറുണ്ട്. ജാതിയുടെ സുഗന്ധത്തിനാധാരം അതില്‍ അടങ്ങിയിരിക്കു മെരിസ്റ്റിസിന്‍ എന്ന രാസവസ്തുവാണ്. ജാതിയില്‍ ആണ്‍, പെണ്‍ വൃക്ഷങ്ങള്‍ വെവ്വേറെ കാണുന്നു. അപൂര്‍വ്വമായി ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന വൃക്ഷങ്ങളും ആണ്‍ പൂക്കളും പെണ്‍ പൂക്കളും ഉണ്ടാകുന്ന വൃക്ഷങ്ങളും കണ്ടു വരാറുണ്ട്. ഒട്ടിക്കല്‍ (ഗ്രാഫ്റ്റിംഗ്) ഒന്നു രണ്ടു വര്‍ഷം പ്രായമായ നാടന്‍ ജാതിയുടെ കൂടത്തൈകള്‍ അത്യുത്പാദന ശേഷിയുള്ള പെണ്‍മരങ്ങളിലെ നേര്‍കമ്പുമായി ചേര്‍ത്ത് ഒട്ടിക്കുന്ന രീതിയാണ് വശം ചേര്‍ത്ത് ഒട്ടിക്കല്‍ അഥവാ അപ്രോച്ച് ഗ്രാഫ്റ്റിംഗ്. തൈകള്‍ നടുന്ന രീതി ജാതികൃഷിക്ക് തണല്‍ അനിവാര്യമാണ്. തെങ്ങിന്‍ തോപ്പില്‍ നാലു തെങ്ങുകള്‍ക്ക് നടുവില്‍ ഒരു ജാതി എന്ന കണക്കിന് തൈ നടാം. ശാഖാശിഖിരങ്ങള്‍ ഒട്ടിച്ച തൈകള്‍ ആണെങ്കിലും തനിവിളയാണെങ്കിലും അഞ്ച്- ആറ് മീറ്റര്‍ ഇടയകലം മതി. ഉദ്ദേശം മൂന്നടി സമചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് ഭാഗികമായി മൂടി അതില്‍ തൈ നടാം. ഒട്ടിച്ച ഭാഗം മണ്ണിനു മുകളില്‍ വരത്തക്കവിധമാണ് ഒട്ടുതൈകള്‍ നടേണ്ടത്. പ്ലാസ്റ്റിക് ഉറ നീക്കി വേരിന് കോട്ടം വരാതെ ഇറക്കി വെയ്ക്കണം. ഒരു കമ്പുനാട്ടി അതില്‍ തൈകള്‍ ചേര്‍ത്ത് കെട്ടി താങ്ങു കൊടുക്കണം. നട്ട ഉടന്‍ തണല്‍ കൊടുക്കണം, കടയ്ക്കല്‍ പുതയിടുകയും വേണം. ഒരു തോട്ടത്തില്‍ പരാഗണം നടത്തി കായ്ഫലം തരാന്‍ ഇരുപത് പെണ്‍ ചെടികള്‍ക്ക് ഒരാണ്‍ ചെടിയെങ്കിലും വേണം. വിള പരിപാലനം ജാതി വേരുകള്‍ ഉപരിതലത്തിലായതിനാല്‍ ആഴത്തിലുള്ള കൊത്തുകിള വേണ്ട. വേനലില്‍ പുതയിടലും നനയും നിര്‍ബന്ധം. ജലസേചനം ജാതിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ജൈവവളങ്ങള്‍ സുലഭമാണെങ്കില്‍ ജൈവകൃഷി അവലംമ്പിക്കാം. ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം, കോഴിക്കാഷ്ഠം, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ സമൃദ്ധമായി ഇട്ടുകൊടുക്കാം. തൈകള്‍ക്ക് 20 കി.ഗ്രാം ജൈവവളം ഒരു വര്‍ഷം പല തവണയായി നല്‍കണം. ഈ അളവ് ക്രമേണ കൂട്ടാം. 15 വര്‍ഷം പ്രായമാകുമ്പോഴേക്കും മരമൊന്നിന് 100 കിലോഗ്രാം തോതിലാക്കണം. മരമൊന്നിന് ഒരു കിലോ എല്ലുപൊടിയും ആറു കിലോ തോതില്‍ ചാരവും നല്‍കുന്നത് വിളവ് കൂട്ടും. വിളവ് എടുപ്പ് വിത്തു മുളപ്പിച്ച തൈകള്‍ ഏഴ്- എട്ടു വര്‍ഷം മുതല്‍ കായ്ക്കും. എന്നാല്‍ ഒട്ടു തൈകള്‍ മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും. സ്ഥായിയായ ഉത്പാദനത്തിന് 10-15 വര്‍ഷം എടുക്കും. ഈ സമയത്ത് ഒരു മരത്തില്‍ നിന്നു 1500-2000 കായ് വരെ ലഭിക്കും. നൂറുവര്‍ഷം വരെ ആയുസുണ്ടെങ്കിലും ഏതാണ്ട് 50- 60 വര്‍ഷം വരെ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ. പ്രധാന വിളവെടുപ്പു കാലം ജൂണ്‍ - ജൂലായ് ഒക്റ്റോബര്‍ നവംബര്‍ മാസമാണ്. വിരിയുന്ന പൂക്കള്‍ ജൂണ്‍-ജൂലായ് മാസം വിളവെടുപ്പിന് പാകമാകും. പാകമായ കായുടെ പുറം തോടുപൊട്ടി കായയും പത്രിയും കാണും വിധമാകും.

Leave a comment

നിലക്കടല നമ്മുടെ നാട്ടിലും വളരും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
നെല്‍പ്പാടങ്ങളില്‍ മുഞ്ഞ ശല്യം

നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…

By Harithakeralam
മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…

By Harithakeralam
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…

By Harithakeralam
ഉത്പാദനം കുറയുന്നു; തെങ്ങിന് വേണം പ്രത്യേക പരിചരണം

വെളിച്ചെണ്ണയുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഓണമെത്തുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍. കേരളത്തില്‍ തേങ്ങ ഉത്പാദനം കുറയുന്നതാണിതിനു കാരണം. കഴിഞ്ഞ തവണത്തെ കടുത്ത വെയിലില്‍…

By Harithakeralam
വെട്ടിക്കളഞ്ഞ് തെങ്ങ് വച്ചവര്‍ എവിടെ: റബര്‍ വില 250 കടന്ന് കുതിക്കുന്നു

വിലത്തകര്‍ച്ച നേരിട്ട ഒരു നീണ്ട കാലത്തിന് ശേഷം റബര്‍ വില റെക്കോര്‍ഡിട്ട് കുതിക്കുന്നു. ഇന്നലെ ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ്…

By Harithakeralam
100 ലെത്തി ചേനയും ചേമ്പും ; നേട്ടം കൊയ്ത് തമിഴ്‌നാട്ടിലെ കര്‍ഷകര്‍

കേരളത്തില്‍ ചേന, ചേമ്പ് എന്നിവയുടെ വില 100 കടന്നു. ഓണക്കാലത്ത് മാത്രം വില വര്‍ധിക്കാറുള്ള ചേനയുടെ ഇപ്പോഴത്തെ പത്രാസ് കണ്ട് അമ്പരന്നിരിക്കുകയാണ് വ്യാപാരികള്‍. എന്നാല്‍ വില കൂടിയിട്ടും നമ്മുടെ കൃഷിക്കാര്‍ക്ക്…

By Harithakeralam
മച്ചിങ്ങ പൊഴിച്ചില്‍ രൂക്ഷം: കാരണങ്ങളും പ്രതിവിധിയും

തെങ്ങില്‍ നിന്നും മച്ചിങ്ങ പൊഴിയുന്നത് രൂക്ഷമാണിപ്പോള്‍. കേരളത്തിന്റെ എല്ലാ ഭാഗത്തും കര്‍ഷകര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. പല കാരങ്ങള്‍ കൊണ്ടിതു സംഭവിക്കാം. വലിയ നഷ്ടമാണ് മച്ചിങ്ങ പൊഴിച്ചില്‍ കേര കര്‍ഷകര്‍ക്കുണ്ടാക്കുക.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs