ജാതിക്കയും ജാതിപത്രിയും

ജാതിക്കയും ജാതിപത്രിയും ഏറെ വാണിജ്യ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ജാതി.

By Harithakeralam

വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാത്ത നാണ്യവിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ഏറെ വാണിജ്യ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ജാതി. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ജാതി നടുന്നതാണ് നമ്മുടെ കര്‍ഷകരുടെ രീതി. ജാതിക്കയ്ക്കുള്ളിലായി ജാതിക്കുരുവും കറുത്ത കുരുവിനെ പൊതിഞ്ഞ് ചുവ നിറത്തില്‍ ജാതി പത്രിയും കാണാം. എന്നാല്‍ മഞ്ഞ, പിങ്ക്, നിറത്തിലുള്ള പത്രികളും ചില മരങ്ങളില്‍ കാണാറുണ്ട്. ജാതിയുടെ സുഗന്ധത്തിനാധാരം അതില്‍ അടങ്ങിയിരിക്കു മെരിസ്റ്റിസിന്‍ എന്ന രാസവസ്തുവാണ്. ജാതിയില്‍ ആണ്‍, പെണ്‍ വൃക്ഷങ്ങള്‍ വെവ്വേറെ കാണുന്നു. അപൂര്‍വ്വമായി ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന വൃക്ഷങ്ങളും ആണ്‍ പൂക്കളും പെണ്‍ പൂക്കളും ഉണ്ടാകുന്ന വൃക്ഷങ്ങളും കണ്ടു വരാറുണ്ട്. ഒട്ടിക്കല്‍ (ഗ്രാഫ്റ്റിംഗ്) ഒന്നു രണ്ടു വര്‍ഷം പ്രായമായ നാടന്‍ ജാതിയുടെ കൂടത്തൈകള്‍ അത്യുത്പാദന ശേഷിയുള്ള പെണ്‍മരങ്ങളിലെ നേര്‍കമ്പുമായി ചേര്‍ത്ത് ഒട്ടിക്കുന്ന രീതിയാണ് വശം ചേര്‍ത്ത് ഒട്ടിക്കല്‍ അഥവാ അപ്രോച്ച് ഗ്രാഫ്റ്റിംഗ്. തൈകള്‍ നടുന്ന രീതി ജാതികൃഷിക്ക് തണല്‍ അനിവാര്യമാണ്. തെങ്ങിന്‍ തോപ്പില്‍ നാലു തെങ്ങുകള്‍ക്ക് നടുവില്‍ ഒരു ജാതി എന്ന കണക്കിന് തൈ നടാം. ശാഖാശിഖിരങ്ങള്‍ ഒട്ടിച്ച തൈകള്‍ ആണെങ്കിലും തനിവിളയാണെങ്കിലും അഞ്ച്- ആറ് മീറ്റര്‍ ഇടയകലം മതി. ഉദ്ദേശം മൂന്നടി സമചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് ഭാഗികമായി മൂടി അതില്‍ തൈ നടാം. ഒട്ടിച്ച ഭാഗം മണ്ണിനു മുകളില്‍ വരത്തക്കവിധമാണ് ഒട്ടുതൈകള്‍ നടേണ്ടത്. പ്ലാസ്റ്റിക് ഉറ നീക്കി വേരിന് കോട്ടം വരാതെ ഇറക്കി വെയ്ക്കണം. ഒരു കമ്പുനാട്ടി അതില്‍ തൈകള്‍ ചേര്‍ത്ത് കെട്ടി താങ്ങു കൊടുക്കണം. നട്ട ഉടന്‍ തണല്‍ കൊടുക്കണം, കടയ്ക്കല്‍ പുതയിടുകയും വേണം. ഒരു തോട്ടത്തില്‍ പരാഗണം നടത്തി കായ്ഫലം തരാന്‍ ഇരുപത് പെണ്‍ ചെടികള്‍ക്ക് ഒരാണ്‍ ചെടിയെങ്കിലും വേണം. വിള പരിപാലനം ജാതി വേരുകള്‍ ഉപരിതലത്തിലായതിനാല്‍ ആഴത്തിലുള്ള കൊത്തുകിള വേണ്ട. വേനലില്‍ പുതയിടലും നനയും നിര്‍ബന്ധം. ജലസേചനം ജാതിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ജൈവവളങ്ങള്‍ സുലഭമാണെങ്കില്‍ ജൈവകൃഷി അവലംമ്പിക്കാം. ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം, കോഴിക്കാഷ്ഠം, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ സമൃദ്ധമായി ഇട്ടുകൊടുക്കാം. തൈകള്‍ക്ക് 20 കി.ഗ്രാം ജൈവവളം ഒരു വര്‍ഷം പല തവണയായി നല്‍കണം. ഈ അളവ് ക്രമേണ കൂട്ടാം. 15 വര്‍ഷം പ്രായമാകുമ്പോഴേക്കും മരമൊന്നിന് 100 കിലോഗ്രാം തോതിലാക്കണം. മരമൊന്നിന് ഒരു കിലോ എല്ലുപൊടിയും ആറു കിലോ തോതില്‍ ചാരവും നല്‍കുന്നത് വിളവ് കൂട്ടും. വിളവ് എടുപ്പ് വിത്തു മുളപ്പിച്ച തൈകള്‍ ഏഴ്- എട്ടു വര്‍ഷം മുതല്‍ കായ്ക്കും. എന്നാല്‍ ഒട്ടു തൈകള്‍ മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും. സ്ഥായിയായ ഉത്പാദനത്തിന് 10-15 വര്‍ഷം എടുക്കും. ഈ സമയത്ത് ഒരു മരത്തില്‍ നിന്നു 1500-2000 കായ് വരെ ലഭിക്കും. നൂറുവര്‍ഷം വരെ ആയുസുണ്ടെങ്കിലും ഏതാണ്ട് 50- 60 വര്‍ഷം വരെ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ. പ്രധാന വിളവെടുപ്പു കാലം ജൂണ്‍ - ജൂലായ് ഒക്റ്റോബര്‍ നവംബര്‍ മാസമാണ്. വിരിയുന്ന പൂക്കള്‍ ജൂണ്‍-ജൂലായ് മാസം വിളവെടുപ്പിന് പാകമാകും. പാകമായ കായുടെ പുറം തോടുപൊട്ടി കായയും പത്രിയും കാണും വിധമാകും.

Leave a comment

ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam
ചൂടിനെ ചെറുക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക പരിചരണം

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…

By Harithakeralam
റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ്: നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…

By Harithakeralam
സസ്യാഹാരികളുടെ പ്രോട്ടീന്‍ കലവറ, പ്രതീക്ഷ 6000 കോടിയുടെ വരുമാനം: എന്താണ് മഖാന

കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…

By Harithakeralam
തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
ഇഞ്ചി വില കുത്തനെ കുറഞ്ഞു: സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍

വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ    പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…

By Harithakeralam
വെയില്‍ ശക്തമാകുന്നു: തെങ്ങിനും കമുകിനും പ്രത്യേക പരിചരണം

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…

By Harithakeralam
മഞ്ഞള്‍ കയറ്റുമതിയില്‍ മുന്നില്‍ ഇന്ത്യ: നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സ്ഥാപിതമായി

നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs