മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണം ; ശാസ്ത്രീയമായ തയാറെടുപ്പ് വേണമെന്ന് മന്ത്രി

2005ലെ ദുരന്തനിവാരണ നിയമവും കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങളും അടിസ്ഥാനമാക്കി വിവിധ വകുപ്പുകള്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കി സജ്ജമാകേണ്ടത് നിയമപരമായ ബാധ്യതയാണ് മന്ത്രി

By Harithakeralam
2025-05-28

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അപ്രതീക്ഷിതമായി നമ്മുടെ സംസ്ഥാനത്തെയും മൃഗസംരക്ഷണ മേഖലയെയും വലിയതോതില്‍ ബാധിച്ചു വരുന്നെന്നും ഇതിനെ നേരിടുന്നതിനും പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുമുള്ള ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിലെ കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണ തയ്യാറെടുപ്പും എന്ന വിഷയത്തില്‍ തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2005ലെ ദുരന്തനിവാരണ നിയമവും കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങളും അടിസ്ഥാനമാക്കി വിവിധ വകുപ്പുകള്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കി സജ്ജമാകേണ്ടത് നിയമപരമായ ബാധ്യതയാണ് മന്ത്രി പറഞ്ഞു. വിവിധ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങള്‍ അവ നേരിടാനുള്ള തന്ത്രങ്ങള്‍ ഇവ വകുപ്പുകളുടെ ആസൂത്രണ പരിപാടികളിലും പദ്ധതികളിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രളയം, ഉരുള്‍പൊട്ടല്‍, പക്ഷിപ്പനിപോലുള്ള മഹാമാരികള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നാം സജ്ജരായിരിക്കണം. ഇതിനാവശ്യമായ ആസൂത്രണങ്ങള്‍, പരിശീലനങ്ങള്‍, ശേഷിവികസനം ഇവയ്ക്ക് വലിയ മുന്‍ഗണനയാണ് ഈ കാലയളവില്‍ സര്‍ക്കാര്‍ നല്‍കി വരുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പിന്തുണയോടെ സംസ്ഥാനതലത്തില്‍ ദുരന്തനിവാരണ ആസൂത്രണവും Disaster Management പ്ലാനും തയ്യാറാക്കിയിട്ടുള്ളതായും വര്‍ദ്ധിച്ചുവരുന്ന പ്രകൃതിക്ഷോഭങ്ങള്‍ കണക്കിലെടുത്ത് അവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് കൂടുതല്‍ കാലികവും വികേന്ദ്രീകൃതമാക്കുന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സമേതിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെയാണ് ജില്ലാതലത്തില്‍ ദുരന്തനിവാരണ പ്ലാന്‍ രൂപീകരിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാലാവര്‍ഷക്കെടുതിയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ടെന്നും, 2018ലെ പ്രളയകാലത്ത് ആലപ്പുഴ,കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൃഗസംരക്ഷണ മേഖലയില്‍ കനത്ത നഷ്ടം ഉണ്ടായിട്ടുള്ളതായും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ നിന്ന് രക്ഷപെട്ട പശുക്കളുടെയും മറ്റും മാറ്റി പാര്‍പ്പിക്കല്‍, പരിപാലനം, തീറ്റ എത്തിക്കല്‍ എന്നിവ വലിയ വെല്ലുവിളികളായിരുന്നു. അതിനാല്‍ തന്നെ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഉരുക്കളെ അടിയന്തിര സാഹചര്യങ്ങളില്‍ മാറ്റി പാര്‍പ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും, വെറ്ററിനറി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും, തീറ്റയും കുടിവെള്ളവും ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. ഇതിന്  ആവശ്യമായ നടപടികള്‍ ജില്ലാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്വീകരിക്കണമെന്നും  ഇതിനാവശ്യമായ പരിശീലനം, പദ്ധതികള്‍ ശേഷീവികസനം ഇവയും മുന്‍ഗണനയോടെ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍, ഐലവേറ്റഡ് കാറ്റില്‍ ഷെഡുകള്‍, ഫോഡര്‍ ബാങ്കുകള്‍, മൊബൈല്‍ സേവനങ്ങള്‍, അനിമല്‍ ഷെല്‍റ്ററുകള്‍, മഹാമാരികളെ നേരിടാനുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, സൂര്യാഘാതം ഒഴിവാക്കാനുള്ള കര്‍ഷിക പരിശീലനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന തന്ത്രങ്ങള്‍ പ്രാദേശികമായി ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെയും കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം എന്നി മേഖലകളിലെ വിദഗ്ദ്ധരുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ശില്പശാല വികേന്ദ്രീകൃതമായ ദുരന്തനിവാരണ ആസൂത്രണത്തിനും മുന്നൊരുക്കുങ്ങള്‍ക്കും സഹായിക്കും എന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ സമേതി ഡയറക്ടര്‍ മിനി റ്റി,ടോം അഗസ്റ്റിന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വിയോണ്‍മെന്റ & ക്ലൈമറ്റ് ചെയ്ഞ്ച് പ്രതിനിധി മോഹനചന്ദ്രന്‍ സമേതി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കവിത എന്നിവര്‍ പങ്കെടുത്തു.

Leave a comment

മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണം ; ശാസ്ത്രീയമായ തയാറെടുപ്പ് വേണമെന്ന് മന്ത്രി

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അപ്രതീക്ഷിതമായി നമ്മുടെ സംസ്ഥാനത്തെയും മൃഗസംരക്ഷണ മേഖലയെയും വലിയതോതില്‍ ബാധിച്ചു വരുന്നെന്നും ഇതിനെ നേരിടുന്നതിനും പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുമുള്ള…

By Harithakeralam
സ്‌പൈസസ് ബോര്‍ഡിന്റെ സ്‌പൈസ്ഡ് പദ്ധതി: ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് സ്‌പൈസ്ഡ് (SPICED- സസ്‌റ്റെയിനബിലിറ്റി ഇന്‍ സ്‌പൈസ് സെക്റ്റര്‍ ത്രൂ പ്രോഗ്രസിവ്, ഇന്നൊവറ്റീവ് ആന്‍ഡ് കോളബറേറ്റീവ്…

By Harithakeralam
എന്റെ കേരളം മേള തിരുവനന്തപുരം: ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ തീം സ്റ്റാളൊരുക്കി കൃഷി വകുപ്പ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കനകക്കുന്നില്‍ മെയ് 17 ന് ആരംഭിച്ച എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളകളയില്‍ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍…

By Harithakeralam
മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി

കോഴിക്കോട്:  മലബാര്‍ മില്‍മയുടെ   അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും  2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍   ക്ഷീര വികസന വകുപ്പുമന്ത്രി…

By Harithakeralam
ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് ഏകദിന ശില്‍പശാല

കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…

By Harithakeralam
ജില്ലകള്‍ തോറും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: കൃഷി മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ  അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…

By Harithakeralam
കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam
കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പ്രദേശത്തിന്റെയും ആവശ്യകത: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs