ഓമനപ്പക്ഷികളുടെ കൂട്ടുകാരന്‍

ഓമനപ്പക്ഷികളെ വളര്‍ത്തുകയും ഇവയുടെ കുഞ്ഞുങ്ങളെ വില്‍ക്കുകയും ചെയ്യുന്നവരില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം കട്ടാക്കട സ്വദേശിയായ റെജി ജോജോയുടെ സ്ഥാനം.

By Harithakeralam

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികള്‍ ചേക്കേറിയ കൂടാണ് റെജി ജോജോയുടെ വീട്. വീട്ടുമുറ്റത്തും ടെറസിലും നിരവധി കൂടുകള്‍, ഇവയിലെല്ലാം പല ഇനങ്ങളില്‍പ്പെട്ട പക്ഷികള്‍… പലതും ലക്ഷങ്ങള്‍ വിലയുള്ളവ. ഓമനപ്പക്ഷികളെ വളര്‍ത്തുകയും ഇവയുടെ കുഞ്ഞുങ്ങളെ വില്‍ക്കുകയും ചെയ്യുന്നവരില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം കട്ടാക്കട സ്വദേശിയായ റെജി ജോജോയുടെ സ്ഥാനം. കുട്ടിക്കാലത്ത് പ്രാവുകളെ വളര്‍ത്തി തുടങ്ങിയ ഹോബി ഇന്നു റെജിക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന ബിസിനസ് കൂടിയാണ്. 

പക്ഷികള്‍ പലതരം

ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പക്ഷികള്‍ റെജിയുടെ കൈയിലുണ്ട്. വിവിധതരം മക്കാവ്കള്‍, കൊക്കാറ്റുകള്‍, ആമസോണ്‍ പാരറ്റ്, ലോറീസ്, എക്ലറ്റസ്, ആഫ്രിക്കന്‍ േ്രഗ പാരറ്റ്, ഫിഞ്ച്സ്, വിവിധ കൊന്യൂര്‍, വിവിധ തരം ലവ് ബേഡ്‌സുകള്‍ എന്നിവയാണ് റെജിയുടെ കൂടുകളില്‍ വളരുന്നത്. ഇവയെല്ലാം മികച്ച രീതിയില്‍ പരിപാലിച്ച് കുട്ടികളെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. ബ്ലൂ ആന്‍ഡ് യെല്ലോ മക്കാവു, ഗ്രീന്‍ വിങ് മെക്കാവോ, ഹാന്‍സ് മെക്കാവോ എന്നിങ്ങനെ പോകുന്ന മക്കാവ്കള്‍. ഇതില്‍ പലതിനും ജോഡിക്ക് ഒന്നര ലക്ഷം മുതല്‍ നാലു ലക്ഷം രൂപവരെ വിലയുള്ളതാണ്. യെല്ലോ ക്രൗണ്‍ ആമസോണ്‍, മിലി ആമസോണ്‍ എന്നിങ്ങനെ പോകുന്ന ആമസോണ്‍ പെറ്റ്‌സിന്റെ കലക്ഷന്‍. റെയ്ന്‍ബോ ലോറി മുതല്‍ പല തരത്തിലുള്ള ലോറികളുമുണ്ട് റെജിയുടെ കൈയില്‍. കൊക്കാറ്റു ഇനത്തിലെ ഗ്രെയ്റ്റര്‍ സള്‍ഫര്‍ ക്രെസ്റ്റഡ് കൊക്കാറ്റു, സള്‍ഫര്‍ ക്രസ്റ്റഡ് കൊക്കാറ്റു, മീഡിയം സള്‍ഫര്‍ കൊക്കാറ്റു, കാലാ കൊക്കാറ്റു, അമ്പര്‍ല കൊക്കാറ്റു എന്നിവയും മനോഹരമായ കാഴ്ചയാണ്.

കുഞ്ഞുങ്ങളുടെ വില്‍പ്പന

പക്ഷികളുടെ കുഞ്ഞുങ്ങളെ വില്‍പ്പനയിലൂടെയാണ് റെജി തന്റെ വരുമാനം കണ്ടെത്തുന്നത്. ഈ മേഖലയില്‍ ഇന്ത്യയിലെ പ്രമുഖരില്‍ ഒരാളാണ് റെജി. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പക്ഷികളെ വാങ്ങി പരിപാലിച്ചു തുടങ്ങണമെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. എന്നാല്‍ മാത്രമേ നല്ല പോലെ ഇണങ്ങുകയുള്ളൂ. പിന്നീടുള്ള പരിപാലനത്തിനും സൗകര്യം ഇതുതന്നെയാണ്. ഓരോ ഇനത്തിനും മുട്ടയിടലും കുട്ടികളെ വളര്‍ത്തലുമെല്ലാം പ്രത്യേകമാണ്. മക്കാവ്കള്‍ മൂന്നു മുതല്‍ നാല് മുട്ടവരെയാണ് ഇടുക, ഇവ വിരിഞ്ഞു കുട്ടികള്‍ പുറത്ത് വരാന്‍ 25 മുതല്‍ 32 ദിവസം വേണം. കുട്ടികളെ സൂക്ഷിക്കാനും പരിചരിക്കാനും ഭക്ഷണം നല്‍കാനുമൊക്കെ റെജിക്ക് തന്റേതായ മാര്‍ഗങ്ങളുണ്ട്. ഈ മേഖലയിലെ ദീര്‍ഘനാളത്തെ പരിചയസമ്പത്തു കൊണ്ട് സ്വയം ആര്‍ജിച്ചെടുത്തതാണ് ഇവയെല്ലാം. 


 

പ്രത്യേകം കൂടുകളും പരിചരണവും

റെജിയുടെ വീട്ടുമുറ്റത്ത് ഇരുമ്പുകമ്പികള്‍ കൊണ്ടു നിര്‍മിച്ച ധാരാളം കൂടുകളുണ്ട്. മൃഗശാലയില്‍ എന്ന പോലെ അത്യാധുനിക സൗകര്യമുള്ള വിശാലമായ ഈ കൂടുകളിലാണ് വിവിധ തരം പക്ഷികള്‍ വളരുന്നത്. ഒരു കൂട്ടില്‍ ഒരിനത്തില്‍പ്പെട്ട പക്ഷിയുടെ ഒരു ജോഡി എന്ന കണക്കിലാണ് വളര്‍ത്തല്‍. മുട്ടയിടാനും പക്ഷികള്‍ ആരോഗ്യത്തോടെ വളരാനും ഇതാണ് നല്ലതെന്നു പറയുന്നു റെജി. ഭക്ഷണം കഴിക്കാനും മുട്ടയിടാനും വെയിലും മഴയുമെല്ലാം കൊള്ളാനുമുള്ള സൗകര്യത്തോടെയാണ് കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത്. നല്ല സുരക്ഷാ സംവിധാനങ്ങളും ഓരോ കൂട്ടിലുമുണ്ട്. ധാന്യങ്ങളും പഴങ്ങളുമാണ് പക്ഷികള്‍ക്കുള്ള തീറ്റ. ചെറുധാന്യങ്ങള്‍ മുളപ്പിച്ച് നല്‍കും, പഴങ്ങള്‍ കഴുകി വൃത്തിയാക്കി മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി നല്‍കും. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഏതു തരം പഴങ്ങളും ഇവയ്ക്കു നല്‍കാറുണ്ട്. മുട്ട പുഴുങ്ങിയതും പക്ഷികള്‍ക്ക് ഏറെ ഇഷ്ടമാണ്. രണ്ടു മാസത്തിലൊരിക്കല്‍ വിരമരുന്നും നല്‍കും, വിരശല്യമുണ്ടായാല്‍ പക്ഷികള്‍ക്ക് നിരവധി അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഇടയ്ക്കിടയ്ക്ക് കൂടുകളും കഴുകി വൃത്തിയാക്കും, ഇല്ലെങ്കില്‍ ഫംഗസ് ബാധിക്കും.



കൗതുകം വരുമാനത്തിനു വഴിമാറിയപ്പോള്‍

കുട്ടിക്കാലത്ത് തുടങ്ങിയ കൗതുകം വരുമാനത്തിന് വഴിമാറുമെന്നു റെജി ഒരിക്കലും വിചാരിച്ചിരുന്നില്ല. പ്രാവുകളെയും ലൗ ബേര്‍ഡ്‌സിനെയും മുയലിനെയും വളര്‍ത്തിയാണ് ഈ മേഖലയിലേക്ക് എത്തിയത്. പിന്നീട് ഇവയെ വിറ്റു കിട്ടുന്ന പണം കൊണ്ടു മറ്റിനങ്ങളെ സ്വന്തമാക്കി. പുതിയ ഇനങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവയെക്കുറിച്ചു പഠിക്കുകയും സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. എട്ട് വര്‍ഷമായി പ്രധാന പ്രവര്‍ത്തനമേഖലയും ഇതു തന്നെയാണ്. ഇതര സംസ്ഥാനങ്ങളിലുള്ള ചില ഫാമുകളില്‍ സൂപ്പര്‍വൈസറുടെ ജോലിയും ചെയ്യുന്നുണ്ട്. അമ്മ ശ്യാമളയും ഭാര്യ അജിതാകുമാരിയും മക്കളായ അഭിഷേകും അഖിലേഷും പക്ഷി വളര്‍ത്തലില്‍ പിന്തുണയുമായുണ്ട്. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ എന്നാണ് റെജിയുടെ പക്ഷം. ബിസിനസായി മാത്രം കണ്ടു രംഗത്ത് എത്തിയാല്‍ കാര്യമില്ല പക്ഷികളോടുള്ള സ്‌നേഹം ചോരയില്‍ വേണം, എന്നാല്‍ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നും റെജി ജോജോ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 9562018391.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs